ശിവസേനയെ വിട്ട് ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉജ്വല നേട്ടം; ശക്തികേന്ദ്രമായ മുംബൈയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശിവസേനയ്ക്ക് ഭരണം കിട്ടില്ല; കറൻസി നിരോധനം പ്രധാന വിഷയമായിട്ടും ബിജെപി ജയിച്ചു കയറിയപ്പോൾ കോൺഗ്രസ്സും എൻസിപിയും നിലംപരിശായി
മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രധാന കോർപ്പറേഷനുകളിൽ ബിജെപിയും ശിവസേനയും ആധിപത്യം പുലർത്തിയപ്പോൾ വൻ തിരിച്ചടി നേരിട്ട് കോൺഗ്രസ്. കഴിഞ്ഞതവണ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയും ശിവസേനയും ഒറ്റയ്ക്കൊറ്റയ്ക്കാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നിട്ടും ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലുൾപ്പെടെ ബിജെപി വൻ നേട്ടമുണ്ടാക്കി. ഇവിടെ 84 സീറ്റുകൾ നേടി ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിക്ക് 81 സീറ്റ് നേടാനായി. നാലു സ്വതന്ത്രരുടെ പിന്തുണ തങ്ങൾക്കാണെന്നും ബിജെപിയുടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 14 സ്വതന്ത്ര സ്ഥാനാർത്ഥികളാണു മുംബൈയിൽ വിജയിച്ചത്. ഇതോടെ ആർക്കായിരിക്കും ഭരണമെന്നകാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്.
ഇക്കുറി ശിവസേനയുടെ സഹായമില്ലാതിരുന്നിട്ടും ഒറ്റയ്ക്ക് മത്സരിച്ച ബിജെപി സംസ്ഥാനത്തെ മിക്ക മുനിസിപ്പാലിറ്റികളിലും വൻ നേട്ടമുണ്ടാക്കിയെന്നാണ് ആദ്യ റിപ്പോർട്ടുകൾ. എൻസിപിയുടെ തട്ടകമായിരുന്ന പൂണെ, എംഎൻഎസ് ഭരിച്ചിരുന്ന നാസിക്, നാഗ്പൂർ, അകോള, സോലാപൂർ നഗരസഭകളിൽ ബിജെപി ബഹുദൂരം മുന്നിലെത്തി. ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തിരഞ്ഞെടുപ്പിലും എൻസിപിക്കും കോൺഗ്രസിനും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.
ശരത് പവാറിന്റെയും എൻസിപിയുടെയും കോട്ടയെന്ന് അറിയപ്പെടുന്ന പൂണെയിൽ ബിജെപി അധികാരം പിടിച്ചു. പലയിടത്തും കോൺഗ്രസിനും എൻസിപിക്കും വൻതോതിലാണ് തിരിച്ചടി നേരിട്ടത്. ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിച്ചാണ് മുമ്പ് പലയിടത്തും വിജയിച്ചതെന്ന വാദമാണ് കോൺ്ഗ്രസ്സും എൻസിപിയും ഉയർത്തിയിരുന്നതെങ്കിൽ അങ്ങനെയല്ല കാര്യങ്ങളെന്നാണ് വ്യക്തമാകുന്നത്. പത്തിൽ എട്ട് കോർപ്പറേഷനുകളിലും ഉജ്വല വിജയം നേടിയെന്ന് വ്യക്തമാക്കി പ്രവർത്തകരെ അഭിനന്ദിച്ച് ബിജെപി ട്വീറ്റും നൽകി
Thank You Maharashtra! BJP registers unprecedented win in municipal elections, heads towards majority in 8 out of 10 corporations. pic.twitter.com/OEtkOjiF3s
— BJP (@BJP4India) February 23, 2017
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിലും മറ്റും മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം വലിയ തോതിൽ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന നിലയിൽ ബിജെപിയെ ഒഴിവാക്കി ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന തീരുമാനിച്ചത്. സഖ്യം ഉപേക്ഷിച്ചതോടെ മുംബൈയിൽ ശിവസേനയ്ക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞങ്കിലും ബിജെപി കഴിഞ്ഞ തവണത്തേക്കാൾ ഏറെ മുന്നേറ്റമുണ്ടാക്കിയത് ബിജെപിയുടെ സ്വീകാര്യത മഹാരാഷ്ട്രയിലും പ്രത്യേകിച്ച് ശിവസേനയുടെ കോട്ടയായ മുംബൈയിലും വർദ്ധിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
അതേസമയം ബിജെപിയും ശിവസേനയും സഖ്യം വേർപിരിഞ്ഞത് മുതലെടുക്കാമെന്ന കോൺഗ്രസിന്റെ മോഹങ്ങൾ വിലപ്പോയില്ലെന്ന് മാത്രമല്ല, അവരുടെ വോട്ട് ചോർന്ന് ബിജെപിയിലേക്ക് പോയിയെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.
ഇതോടെ മഹാരാഷ്ട്രയിലാകെ കോൺഗ്രസ്സിന് അടിത്തറയിളകിയ സ്ഥിതിയിലായി കാര്യങ്ങളെന്നും എൻസിപിയുടെ ശക്തികേന്ദ്രങ്ങളിലും വൻ ചോർച്ച ബിജെപിയിലേക്ക് ഉണ്ടായി എന്നുമാണ് വിലയിരുത്തലുകൾ. നാസിക്കിലും ബിജെപി അധികാരത്തിലെത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഈ പ്രദേശത്തെ മുഖ്യ കക്ഷിയായ എംഎൻഎസിന്റെ കോട്ടയും ഇളകി. മഹാരാഷ്ട്രയിലാകെ ശിവസേനയുടെ സഹായമില്ലാതെ ബിജെപി ഒറ്റയ്ക്ക് വൻ മുന്നേറ്റം നടത്തിയത് കറൻസി നിരോധനത്തിന് എതിരെ കോൺഗ്രസ് നടത്തിയ പ്രചരണങ്ങൾക്കും അതിനെതിരെ സഖ്യകക്ഷിയായ ശിവസേന ഉന്നയിച്ച വാദങ്ങൾക്കും ഏറ്റ തിരിച്ചടിയായെന്ന വിലയിരുത്തലാണ് പൊതുവേ.
നിരവധി മലയാളികളും പല കേന്ദ്രങ്ങളിലും മത്സരിച്ചിരുന്നു. മുംബൈ അന്ധേരിയിൽനിന്നു ശിവസേന ടിക്കറ്റിൽ ജനവിധി തേടിയ തൃശൂർ സ്വദേശി ടി.എം. ജഗദീഷ് വിജയിച്ചു. മഹാരാഷ്ട്രയിലെ പത്ത് നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണു തിരഞ്ഞെടുപ്പ് നടന്നത്. കാൽനൂറ്റാണ്ടു നീണ്ട സഖ്യം വേർപെടുത്തി തനിച്ച് ജനവിധി തേടിയ ശിവസേനയ്ക്കും ബിജെപിക്കും നിർണായകമായിരിക്കുകയാണ് ഈ ജനവിധി.
അഞ്ചു മണിവരെ അറിവായ കോർപ്പറേഷൻ ഫലങ്ങൾ
ബ്രിഹൻ മുംബൈ: ആകെ സീറ്റ് -227, ഫലം അറിഞ്ഞത് - 226, ജയം ശിവസേന - 84, ബിജെപി - 81, കോൺഗ്രസ് -31, എൻസിപി -9, എംഎൻഎസ് - 7, മറ്റുള്ളവർ - 14
താനെ മുനിസിപ്പൽ കോർപ്പറേഷൻ: ആകെ സീറ്റ് - 131, ഫലം അറിഞ്ഞത് - 99, ജയം - ശിവസേന - 51, എൻസിപി - 26, ബിജെപി - 17, കോൺഗ്രസ് - 2 എംഎൻഎസ് - 0, മറ്റുള്ളവർ - 3
പൂണെ മുനിസിപ്പൽ കോർപ്പറേഷൻ: ആകെ സീറ്റ് - 162, ഫലം അറിഞ്ഞത് - 70, ജയം - ബിജെപി - 41 എൻസിപി -18 കോൺഗ്രസ് - 8 ശിവസേന- 1 എംഎൻഎസ് - 7 മറ്റുള്ളവർ - 1
പിസിഎംസി: ആകെ സീറ്റ് - 128 ഫലം അറിഞ്ഞത് - 65 ജയം - ബിജെപി - 38 എൻസിപി - 19 ശിവസേന- 6 കോൺഗ്രസ് - 0 എംഎൻഎസ്- 0 മറ്റുള്ളവർ-2
നാസിക് മുനിസിപ്പൽ കോർപ്പറേഷൻ: ആകെ സീറ്റ് - 122 ഫലം അറിഞ്ഞത് - 102 ജയം - ബിജെപി - 51 ശിവസേന - 33 കോൺഗ്രസ് - 6 എൻസിപി - 4 എംഎൻഎസ് - 3 മറ്റുള്ളവർ - 5
നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ: ആകെ സീറ്റ് - 151 ഫലം അറിഞ്ഞത് - 82 ജയം - ബിജെപി - 58 കോൺഗ്രസ് - 19 എൻസിപി - 1 ശിവസേന - 0 എംഎൻഎസ് - 0 മറ്റുള്ളവർ - 4
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍