അടിച്ചമർത്തലിനെതിരെ ദളിതർ ഉയർത്തിയ ശബ്ദം താഴ്ത്താൻ കല്ലേറും കൊള്ളിവയ്പും; ഭാരത് ബന്ദ് അവസാനിച്ചതിന് പിന്നാലെ ദളിത് നേതാക്കളുടെ വീടുകൾക്ക് തീവെച്ചു; രാജസ്ഥാനിലെ ഹിന്ദൗൻ സിറ്റിയിൽ നിരോധനാജ്ഞ; ദളിതരെ കൂടെക്കൂട്ടാൻ പണിപ്പെടുന്നതിനിടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കെടുത്താൻ എന്തുചെയ്യണമെന്നറിയാതെ ബിജെപിയും കേന്ദ്ര സർക്കാരും; എസ്സി-എസ്ടി വിധിയിൽ സ്റ്റേയില്ലെന്ന് സുപ്രീം കോടതി
മറുനാടൻ മലയാളി ഡസ്ക്
ന്യൂഡൽഹി: പട്ടിക ജാതി പട്ടിക വർഗങ്ങൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തിയ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചെങ്കിലും 10 ദിവസത്തിനകം പുനഃ പരിശോധനാ ഹർജി പരിഗണിക്കുന്നുണ്ട്. ബന്ധപ്പട്ടെ കക്ഷികളോട് രേഖാമൂലം തങ്ങളുടെ വാദങ്ങൾ രണ്ടു ദിവസത്തിനകം ഫയൽ ചെയ്യാനും ആവശ്യപ്പെട്ടു. ദളിത് സംഘടനകൾ ഭാരത് ബന്ദ് നടത്തിയ ദിവസത്തിന് പിറ്റേന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ബന്ദിനിടെ തുടക്കമിട്ട അക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. 12 പേർ കൊല്ലപ്പെട്ടു.
രാജസ്ഥാനിൽ അക്രമി സംഘം ദളിത് എംഎൽഎയുടെ വീട് കത്തിച്ചു. ബിജെപി നിയമസഭാംഗമായ രാജ്കുമാരി ജാദവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഭരോസിലാൽ ജാദവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. സംഭവങ്ങളെ തുടർന്ന് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികളും പൊലീസുമായി നടത്തിയ ഏറ്റമുട്ടലിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടു. സംഘർഷ മേഖലകളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
ദളിത് വിഭാഗങ്ങളുടെ പ്രതിഷേധത്തിൽ പ്രകോപിതരായ മറ്റു വിഭാഗങ്ങൾ കൂടി അക്രമത്തിന് തുടക്കമിട്ടതോടെ കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്കയിലാണ് ഭരണകൂടം.അക്രമങ്ങളുടെ അളവും വ്യാപ്തിയും സർ്ക്കാർ കണക്കുകൂട്ടിയതിലും അപ്പുറമായിരുന്നു. ഇതോടെ രാജ്സഥാൻ, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സർവീസുകൾ വിച്ഛേദിച്ചു. പലയിടത്തും കർഫ്യു പ്രഖ്യാപിച്ചു.ചിലയിടത്ത് സൈന്യത്തെ വിന്യസിച്ചു.
തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് അവസാനിച്ചതിന് തൊട്ടുപിറകെയാണ് ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയത്. കല്ലേറിനും, കൊള്ളിവെപ്പിനും ശേഷം പ്രതിഷേധക്കാർ നേതാക്കളുടെ വീടിന് തീവെക്കുകയായിരുന്നു. വ്യാപാരികളും, ഉയർന്ന ജാതിയിൽ പെട്ടവരുമാണ് ഹിന്ദൗൻ നഗരത്തിൽ കൂടുതലുള്ളത്. അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ഇവർ പിന്നോക്ക വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പ്രകടനം പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നും എ.ഡി.ജി.പി എൻ.ആർ.കെ റെഡ്ഡി പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർവാതക പ്രയോഗവും, ലാത്തിചാർജ്ജും നടത്തി.
ദളിത് പ്രകോപനത്തിന് കാരണം സുപ്രീം കോടതി വിധി മാത്രമോ?
സുപ്രീം കോടതി വിധി മാത്രമാണോ ദളിതരെ പ്രകോപിതരാക്കിയത്.നാളുകളായി തങ്ങൾക്ക് നേരേ വർദ്ധിച്ച് വരുന്ന അക്രമങ്ങളിൽ ക്ഷുഭിതരായിരുന്നു ദളിതുകൾ. നിരപരാധികളെ രക്ഷിക്കാൻ വേണ്ടിയാണ് എസ്എസിഎടി നിയമത്തിലെ വ്യവ്സഥകളിൽ ഇളവ് വരുത്തിയതെന്ന് സുപ്രീം കോടതി പറയുന്നുണ്ടെങ്കിലും ആ ന്യായീകരണത്തിൽ അവർ തൃപ്തരല്ല. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ദളിതർക്ക് നേരേയുള്ള അക്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി കൂടി വരികയാണ്. മധ്യപ്രദേശ്, ഹരിയാന, യുപി. ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ 2014 നും 2016 നും ഇടയിൽ പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കെതിരെയുള്ള അക്രമങ്ങൾ കൂടിയതായാണ് റിപ്പോർട്ട്.2016 അവസാനത്തോടെ, ദളിതർക്ക് നേരേയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 90 ശതമാനത്തിലും വിചാരണ പോലും തുടങ്ങിയിട്ടില്ല. തങ്ങൾക്ക് നേരേയുള്ള കുറ്റകൃത്യങ്ങൾക്ക് മതിയായ ശി്ക്ഷ പോലും കിട്ടാത്ത കാലഘട്ടത്തിൽ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തിയ സുപ്രീം കോടതി വിധി ദളിത് വിഭാഗങ്ങൾക്ക് ഞെട്ടലായി.
ദളിതരെ എന്തിനാണ് ആക്രമിക്കുന്നത്?
പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉയർന്ന ജാതിക്കാർ ദളിതരെ ആക്രമിക്കുന്നത്. ഒരു കുതിരയെ വാങ്ങിയതിനാവാം.ഒരു ദളിത് ഇതരനെ വിവാഹം കഴിച്ചതിനാവാം. വിവാഹഘോഷയാത്ര നടത്തിയതിനാവാം. ഇങ്ങനെ നാളുകളായി സഹിച്ചുവന്നതിനോടുള്ള ദളിതുകളുടെ ശക്തമായ പ്രതികരണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
2016 ജനുവരിയിൽ ദളിത് പിഎച്ച്ഡി വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യ ഈ വിവേചനത്തിന്റെ ഗൗരവം മാധ്യമശ്രദ്ധയിലെത്തിച്ചു.പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സർവകലാശാലകളിലും കോളേജുകളിലുമൊക്കെ നേരിടുന്ന വിവേചനം പുറത്തുവന്നു. വലിയ പ്രതിഷേധം കാമ്പസുകളിൽ അലയടിച്ചു.
ഗോരക്ഷകരുടെ ക്രൂരതകൾ
2016 ജൂലൈ. ഗുജറാത്തിലെ ഉനയിൽ നാല് ദളിത് യുവാക്കളെ ഗോരക്ഷകർ ക്രൂരമായി മർദ്ദിക്കുന്നത് ലോകം കണ്ടു.വീഡിയോ വൈറലായി.
ജിഗ്നേഷ് മേവാനി എന്ന ദളിത് നേതാവിന്റെ താരോദയം ഇതിനെ തുടർന്നായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിയാവുകയും ചെയ്തു.2107 മെ.ിൽ, പുതിയ ദളിത് സംഘടന ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് ദേശീയ സുര്കഷാ നിയമം അടിച്ചേൽപിച്ചപ്പോൾ യുപിയിലെ സഹരൻപൂരിൽ വ്യാപക അക്രമങ്ങളാണുണ്ടായത്.ആസാദിനെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ടെത്തി ഹൈക്കോടതി ആസാദിന് ജാമ്യം അനുവദിക്കുകയും ചെയ്തു.ഈ വർഷം ജനുവരിയിൽ മഹാരാഷ്ട്രയിലെ ഭീമ കോറേഗോണിൽ നടന്ന ദളിത് ആഘോഷത്തിന് നേരേയുള്ള അക്രമത്തിൽ ഒരുയുവാവ് കൊല്ലപ്പെട്ടു. മുംബൈയിൽ ദളിതർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയും അക്രമമുണ്ടായി.
സുപ്രീം കോടതി വിധി
മാർച്ച് 20 നാണ് സുപ്രീം കോടതി വിധി വന്നത്. എസ് സി- എസ്- ടി നിയമത്തിന്റെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരുടെ ബെഞ്ച് പുറത്തിറക്കിയ ചില മാർഗനിർദ്ദേശങ്ങളാണ് ദളിത് സംഘടനകളെ പ്രകോപിപ്പിച്ചത്.
പട്ടികജാതിവർഗ നിയമപ്രകാരമുള്ള കേസുകളിൽ തിടുക്കപ്പെട്ട് അറസ്റ്റ് പാടില്ല, സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ നിയമന അധികാരിയിൽ നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷം നടത്തുകയും ചെയ്ത ശേഷമേ അറസ്റ്റ് പാടുള്ളൂ, സർക്കാർ ഉദ്യോഗസ്ഥർ അല്ലെങ്കിൽ അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണം, കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ ജാമ്യം നൽകാം എന്നിവയായിരുന്നു വിധിയിലെ നിർദ്ദേശങ്ങൾ.
അതിക്രമങ്ങൾ തടയാനുള്ള നിയമം നടപ്പിലാക്കുന്നതിന് കൊണ്ടുവന്ന മാർഗ്ഗരേഖ സ്റ്റേ ചെയ്യാൻ സുപ്രിം കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം കോടതി തള്ളി. മാർഗ്ഗരേഖ പട്ടികജാതി-പട്ടികവർഗക്കാർക്ക് എതിരല്ലെന്നും നിരപാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടി പുറപ്പെടുവിച്ചതാണെന്നും കോടതി വ്യക്തമാക്കി. മാർഗരേഖയ്ക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച റിവ്യൂ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതോ, അതിക്രമത്തിന് ഇരയാകുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതോ തങ്ങളുടെ ഉത്തരവ് വിലക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാർച്ച് 20 ലെ ഉത്തരവ് വായിക്കാത്തവരാണ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നതെന്ന് നിരീക്ഷിച്ച കോടതി കേന്ദ്രസർക്കാരിന്റെ പുനഃപ്പരിശോധന ഹർജി പരിഗണിക്കുന്നത് 10 ദിവസത്തേക്ക് മാറ്റി.
പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം ലഭിക്കുന്ന പരാതികളിൽ അറസ്റ്റിനു മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന മാർഗ രേഖ പുനപ്പരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ജസ്റ്റിസുമാരായ എകെ ഗോയൽ, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. നിയമത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ദുർബലപ്പെടുത്തുന്നതാണ് മാർഗരേഖയെന്ന് അറ്റോർണി ജനറൽ വാദിച്ചു. എന്നാൽ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ ഏഴ് ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പരാതി വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് മാർഗരേഖ പറയുന്നതെന്നും അത് നിയമത്തെ ദുർബലപ്പെടുത്തുന്നില്ലെന്നുമായിരുന്നു ജസ്റ്റിസ് എകെ ഗോയലിന്റെ മറുപടി.
പരാതി ലഭിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കേസെടുക്കാമെന്നും അതിന് മാർഗരേഖ ബാധകമല്ലെന്നും ബെഞ്ച് പറഞ്ഞു. നിയമപ്രകാരം പരാതി നൽകുന്നവർക്കുള്ള അടിയന്തര നഷ്ടപരിഹാരം മാർഗരേഖ തടഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെപ്പറ്റി തികഞ്ഞ അവബോധമുണ്ട്. അതിനൊപ്പം നിരപരാധികൾ ശിക്ഷിക്കപെടാതെ നോക്കേണ്ടതുണ്ട്. ക്രിമിനൽ നടപടിചട്ടപ്രകാരം അറസ്റ്റിനുള്ള മാർഗരേഖ എസ്സി-എസ്ടി നിയമത്തിനും ബാധകമാക്കുകയാണ് ചെയ്തത്. മാർഗരേഖക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ ഉത്തരവ് വായിച്ചിട്ട് പോലുമില്ലെന്നും സമരത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും കോടതി കുറ്റപ്പെടുത്തി.
ഏതായാലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് ഇത് ദളിത് സമരവും, സുപ്രീം കോടതി വിധിയും തിരിച്ചടിയാണ്.ദളിതരെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി ഊർജ്ജിതപ്പെടുത്തുമ്പോഴെല്ലാം അതിന് തടസ്സങ്ങളും ഉണ്ടാവും. ഉനാ മർദ്ദനം, രോഹിത് വെമുലയുടെ ആത്മഹത്യ, മന്ത്രിമാരുടെ മോശം പരാമർശങ്ങൾ ഇതെല്ലാം തിരിച്ചടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജയത്തെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, രാഷ്ട്രീയമായി ബിജെപിത്ത് ഇത് തിരിച്ചടിയാണ്.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി
- കോൺഗ്രസിന് മുന്നറിയിപ്പുമായി ജി. പരമേശ്വര
- കർണാടകയിൽ ദളിതർക്ക് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ചു, ഹോട്ടലുടമ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്