ജമ്മു-കശ്മീരിൽ വീശുന്നത് മാറ്റത്തിന്റെ കാറ്റ്; തുല്യാവകാശവും തുല്യസൗകര്യങ്ങളും അടക്കം കശ്മീരികൾക്ക് കിട്ടുക അളവറ്റ പ്രയോജനങ്ങളെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ രാഷ്ട്രപതി; ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയാണ് പൊട്ടിച്ചെറിഞ്ഞതെന്നും സ്ഥാപിതതാൽപര്യക്കാരും കുടുംബവാഴ്ചക്കാരും മാത്രമാണ് തീരുമാനത്തെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി; പ്രശ്നത്തിൽ അന്താരാഷ്ട്രപിന്തുണ കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ യുദ്ധഭീഷണി മുഴക്കി വിരട്ടാൻ ഇമ്രാൻ ഖാന്റെ പാഴ്ശ്രമം; ഇന്ത്യ പൂർണസജ്ജം: രാജ്നാഥ് സിങ്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി:ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും സംസ്ഥാനത്തെ രണ്ടുകേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും മേഖലയിലെ ജനങ്ങൾക്ക് അളവറ്റ ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രത്തിന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തുല്യാവകാശം, തുല്യാനുകൂല്യം, തുല്യ സൗകര്യങ്ങൾ ഇതെല്ലാം ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ പുരോഗമനപരവും, സമത്വത്തിൽ അധിഷ്ഠിതമായ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, മുത്തലാഖ് നിരോധന നിയമം തുടങ്ങി മറ്റു സംസ്ഥാനങ്ങളിലുള്ളവരുടേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാകും.
മുത്തലാഖ് നിർത്തലാക്കിയതോടെ ഇന്ത്യയുടെ പെൺമക്കൾക്ക് നീതി ലഭ്യമാകും. സുതാര്യവും സർവരെയും ഉൾക്കൊള്ളുന്നതുമായ ബാങ്കിങ് സംവിധാനം, ഓൺലൈൻ ഫ്രണ്ട്ലി നികുതി സംവിധാനം, നിയമാനുസൃതം പ്രവർത്തിക്കുന്ന സംരംഭകർക്ക് മൂലധനസമാഹരണത്തിനുള്ള എളുപ്പമാർഗ്ഗം എന്നിവയുടെ ആവശ്യകതയും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ദീർഘവും ഫലപ്രദവുമായിരുന്നു. ക്രിയാത്മക ചർച്ചകളിലൂടെയും രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയും നിരവധി സുപ്രധാന ബില്ലുകളാണ് പാസാക്കിയത്. അടുത്ത അഞ്ചുവർഷത്തേക്കുള്ള സൂചന മാത്രമാണിതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഗാന്ധിജി ജീവിച്ചിരുന്ന കാലത്ത് നിന്നും തികച്ചും വിഭിന്നമാണ് സമകാലിക ഇന്ത്യ. എന്നിരുന്നാലും അദ്ദേഹം ഇപ്പോഴും പ്രസക്തമായി തുടരുന്നു. പ്രകൃതിസൗഹൃദപരമായി ജീവിക്കേണ്ടത് ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ചങ്ങല പൊട്ടിച്ചെറിഞ്ഞു; കശ്മീരിൽ സ്വപ്നങ്ങൾ യാഥാർഥ്യമാകും: മോദി
അതേസമയം, കാശ്മീരിലെ ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയാണ് കേന്ദ്രസർക്കാർ പൊട്ടിച്ചെറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാശ്മീരിൽ സർക്കാർ സ്വീകരിച്ച നടപടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കുന്നവർ സ്ഥാപിത താൽപര്യക്കാരും, രാഷ്ട്രീയ കുടുംബവാഴ്ചക്കാരും, തീവ്രവാദത്തോട് സമരസപ്പെടുന്നവരുമാണ്. രാഷ്ട്രതാൽപര്യം കണക്കിലെടുത്താണ് 370 എടുത്തുകളഞ്ഞത്. രാഷ്ടീയം തെല്ലുമില്ല, മോദി പറഞ്ഞു.
അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു കാശ്മീർ ഇതുവരെ ഭരിച്ചിരുന്നവർ കരുതിയിരുന്നത്. യുവാക്കൾ നേതൃത്വത്തിലേയ്ക്ക് എത്തുന്നതിൽ അവർക്ക് താത്പര്യമില്ല. കാശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. ഇത് റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും മോദി പറഞ്ഞു.സർക്കാർ ജമ്മു കാശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഉപരിയായി ജനങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇനി ജമ്മു കാശ്മീരിലെ സാധാരണക്കാരുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ച് അവിടെ വികസനങ്ങൾ ഉണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവുമെന്നും അദ്ദേഹം അറിയിച്ചു.
യുദ്ധഭീഷണിയുമായി ഇമ്രാൻ ഖാൻ
അതിനിടെ, അന്താരാഷ്ട്രതലത്തിൽ കശ്മീർ വിഷയത്തിന് പിന്തുണ ആർജ്ജിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. കശ്മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാൻ തന്റെ രാജ്യത്തെ ജനങ്ങൾ തയ്യാറാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ താൻ ഒരിക്കലും ഇന്ത്യയ്ക്കെതിരല്ലെന്നും ഇന്ത്യ ഭരിക്കുന്ന നേതാക്കളുടെ ആശയങ്ങളെയാണ് എതിർക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു.
കശ്മീരിലെ ജനങ്ങളെ ബന്ദിയാക്കി ഇന്ത്യൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന് വിഷമമുണ്ട്. കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെല്ലാം റദ്ദുചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്ന മണ്ടത്തരം കാരണം ഇന്ത്യയ്ക്ക് ഏറെ വിലകൊടുക്കേണ്ടി വരും. കശ്മീർ ഇതുവരെ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിലുടക്കിയിരുന്നില്ല. എന്നാൽ ഇനി കാശ്മീർ പ്രശ്നം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാക്കിസ്ഥാൻ അവതരിപ്പിക്കും.താൻ സ്വയം കാശ്മീരിന്റെ ബ്രാൻഡ് അംബാസിഡറായി വിഷയം ലോകത്തിന്റെ ശ്രദ്ധയിൽ എത്തിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി താൻ ആശയ വിനിമയം നടത്തിയതായും ഇമ്രാൻ വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കാൻ നേതാക്കൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
പാക് കുതന്ത്രങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് രാജ്നാഥ് സിങ്
ജമ്മു-കശ്മീരിൽ കുഴപ്പങ്ങളുണ്ടാക്കാൻ കുതന്ത്രങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് പാക്കിസ്ഥാനെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിവിധ സേനകൾക്കുള്ള സന്ദേശത്തിൽ പറഞ്ഞു. താഴ് വരയിലെ സമാധാനം കെടുത്താൻ അവർ നിരന്തരം തീവ്രവാദികളെ അയയ്ക്കാൻ ശ്രമിക്കുകയാണ്. മോദിജിയുടെ നേതൃത്വത്തിൽ സൈന്യം വളരെ വേഗത്തിൽ ആധുനികവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മൂന്നുസേനകളും സംയുക്തമായി പ്രവർത്തിക്കണമെന്ന അദ്ദേഹത്തിന്റെ ദർശനം യാഥാർഥ്യമാക്കാനാണ് കഠിന പ്രയത്നം. ഇനിയുള്ള കാലത്ത് കര-വ്യോമ-നാവിക മേഖലകളിൽ മാത്രമായിരിക്കില്ല യുദ്ധം. ബഹിരാകാശത്തേക്കും സൈബർ സ്പേസിലേക്കും അതുനീളും. ഉഗപ്രഹവേധ മിസൈലായ ശക്തി ഇന്ത്യ മാർച്ച് 27 ന് പരീക്ഷിച്ചത് ഇത് മനസ്സിൽ കണ്ടിട്ടാണെന്നും രാജ്നാഥ് സിങ് തന്റെ സന്ദേശത്തിൽ പറഞ്ഞു.
Stories you may Like
- പാക്കിസ്ഥാനെ പ്രവാചകകാലത്തെ മദീനയാക്കാൻ വന്ന ഇമ്രാൻ അകത്താവുമ്പോൾ!
- പാക് തെരഞ്ഞെടുപ്പ് ദുരന്തമാവുമ്പോൾ
- വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; ഇമ്രാൻ ഖാൻ
- തോഷാഖാന കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷ; മത്സരിക്കുന്നതിന് വിലക്ക്
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍