തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ വോട്ടിങ് യന്ത്രങ്ങളെ 'ബിജെപിക്ക് വോട്ടുകുത്താൻ' ക്രമീകരിക്കുന്നുണ്ടോ? യുപിയിലെ ആരോപണം ശരിവയ്ക്കും വിധത്തിൽ മധ്യപ്രദേശിൽ എത്തിച്ച യന്ത്രങ്ങളിൽ തിരിമറി നടന്നതായി ആരോപണം; മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിച്ച യന്ത്രത്തിൽ ആർക്കു വോട്ടിട്ടാലും കിട്ടുന്നത് ബിജെപിക്ക്
ഭോപ്പാൽ: യുപിയിലുൾപ്പെടെ ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് യ്ന്ത്രങ്ങളിൽ ബിജെപിക്കുവേണ്ടി കൃത്രിമം നടത്തിയെന്ന ആരോപണം ഉയരുന്നതിനിടെ മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിന് കൊണ്ടുവന്ന യന്ത്രം ബിജെപിക്കു വോട്ടുകുത്തുന്ന യന്ത്രമാണെന്ന് ആരോപണം ഉയർന്നു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിൽ, മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശനാർഥം അവതരിപ്പിച്ച വോട്ടിങ് യന്ത്രത്തിലാണ് ആർക്കു വോട്ടു ചെയ്താലും അത് ബിജെപി സ്ഥാനാർത്ഥിക്കു രേഖപ്പെടുത്തുന്നതായി ആരോപണമുയർന്നത്.
ആർക്കാണു താൻ വോട്ട് ചെയ്തതെന്നു വോട്ടർക്ക് ഒരിക്കൽകൂടി കണ്ടു ബോധ്യപ്പെടാവുന്ന വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം ചേർത്തുള്ള പരീക്ഷണ പ്രദർശനമാണ് സംഘടിപ്പിച്ചത്. അടുത്ത ആഴ്ചയാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ്.
യന്ത്രത്തിൽ ആർക്ക് വോട്ടുചെയ്താലും അത് ബിജെപിക്ക് ലഭിക്കും വിധം ക്രമീകരിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസും എഎപിയും തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി.
പ്രദർശനത്തിന് എത്തിച്ച യന്ത്രത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വോട്ടിങ് യന്ത്രത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള ബട്ടണിൽ വിരലമർത്തിയെങ്കിലും, പുറത്തുവന്ന പ്രിന്റ് ഔട്ടിൽ വോട്ട് പോയത് ബിജെപി സ്ഥാനാർത്ഥിയുടെ പേരിലാണെന്ന് വ്യക്തമായി. തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള ബട്ടണിലും വിരലമർത്തിയെങ്കിലും ഫലം തഥൈവ. വോട്ടു പോയത് ബിജെപി സ്ഥാനാർത്ഥിക്കു തന്നെ. സംഭവം പരസ്യമാവുകയും ഇതിന്റേതെന്നു കരുതുന്ന വിഡിയോ പുറത്താവുകയും ചെയ്തതോടെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസും ആദ്യം മുതലേ വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക കൃത്രിമത്വം ആരോപിക്കുന്ന അരവിന്ദ് കേജ്രിവാളും പരാതിയുമായി രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വോട്ട് ചെയ്ത സ്ഥാനാർത്ഥി, ചിഹ്നം, സീരിയൽ നമ്പർ, എന്നിവ ഉൾപ്പെടുന്ന പ്രിന്റ് ഏഴു സെക്കൻഡ് നേരം വോട്ടർക്ക് കാണാൻ സാധിക്കുന്ന സംവിധാനമാണ് വിവിപാറ്റ്. വിവിപാറ്റ് സംവിധാനത്തിൽ ഒരു പ്രിന്റിങ് യൂണിറ്റ് കൂടി ഉണ്ടാകും. ബാലറ്റ് യൂണിറ്റിൽ വോട്ടിങ് ബട്ടൺ അമർത്തിയ ശേഷം പ്രിന്റിങ് യൂണിറ്റിൽ നിന്നു തെർമൽ പേപ്പറിൽ പുറത്തു വരുന്ന പ്രിന്റൗട്ട് വോട്ടർക്കു കാണാനാകും. സീരിയൽ നമ്പർ, സ്ഥാനാർത്ഥിയുടെ പേര്, വോട്ട് രേഖപ്പെടുത്തിയ ചിഹ്നം എന്നിവ ഇതിൽ കാണാനാകും. വോട്ട് ചെയ്ത ആളുടെ വിവരങ്ങൾ ഇതിലുണ്ടാകില്ല. ഇതു വോട്ടർക്കു ലഭിക്കുകയുമില്ല. സ്ലിപ് പരിശോധിക്കാൻ ഏഴു സെക്കൻഡാണു ലഭിക്കുക. അടുത്ത സെക്കൻഡിൽ ഇതു മുറിഞ്ഞു ബാലറ്റ് പെട്ടിയിൽ വീഴും. ഇവ അടങ്ങിയ പെട്ടിയും വോട്ടിങ് യന്ത്രത്തോടൊപ്പം സീൽ ചെയ്തു സൂക്ഷിക്കും.
അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ, വോട്ടിങ് യന്ത്രത്തിൽ വ്യാപക തിരിമറി നടന്നതായി ബിഎസ്പി നേതാവ് മായാവതി ആരോപിച്ചിരുന്നു. എല്ലാ വോട്ടും ബിജെപിക്കു പോകുന്ന തരത്തിൽ വോട്ടിങ് യന്ത്രങ്ങൾ ക്രമീകരിച്ചാണ് തിരിമറി കാട്ടിയതെന്നായിരുന്നു ആരോപണം. യുപിയിൽ ബിജെപി ഇത്തവണ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. പഞ്ചാബിൽനിന്നും സമാനമായ ആരോപണവുമായി എഎപി നേതാവ് അരവിന്ദ് കേജ്രിവാളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് മുൻപ് എത്തിച്ച യന്ത്രത്തിലും ഇത്തരമൊരു തിരിമറി ഉണ്ടെന്ന സംശയം പ്രത്യക്ഷ തെളിവായി മാറിയിരിക്കുന്നത്.
വോട്ടിന്റെ കൃത്യത ഉറപ്പാക്കാൻ ഇവിഎമ്മിനൊപ്പം വിവിപാറ്റ് യന്ത്രങ്ങൾ ഘടിപ്പിക്കുന്നത് നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി 2013ൽ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഏപ്രിൽ 9ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ആത്തെറിൽ ഈ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത്. മധ്യപ്രദേശിൽ ഈ സംവിധാനം ആദ്യമായി ഉപയോഗിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്.
വോട്ട് ചെയ്ത സ്ഥാനാർത്ഥി, ചിഹ്നം, സീരിയൽ നമ്പർ, എന്നിവ ഉൾപ്പെടുന്ന പ്രിന്റ് ഏഴു സെക്കൻഡ് നേരം വോട്ടർക്ക് കാണാൻ സാധിക്കുന്ന സംവിധാനമാണ് വിവിപാറ്റ്. തുടർന്ന് ഇതു പ്രത്യേക ട്രേയിലേക്ക് വീഴും. ഇതു രഹസ്യമായി തിരഞ്ഞെടുപ്പു കമ്മിഷൻ സൂക്ഷിക്കുന്ന രീതിയിലാണ് സംവിധാനം. മധ്യപ്രദേശിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ സലീന സിങ്ങാണ് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മാധ്യമങ്ങൾക്കു മുന്നിൽ 'വിവിപാറ്റ്' ഘടിപ്പിച്ച വോട്ടിങ് യന്ത്രം പ്രദർശിപ്പിച്ചത്. വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനക്ഷമതയും വോട്ടെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ഉറപ്പാക്കുന്നതിനായിരുന്നു ഇത്.
അതേസമയം, വോട്ടിങ് യന്ത്രം പൂർണമായും പ്രവർത്തന സജ്ജമായിരുന്നില്ലെന്നും വിവാദം സൃഷ്ടിക്കുന്നതിനായി മാധ്യമപ്രവർത്തകർ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറിൽനിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഇതു ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നുമാണ് അവർ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ, വോട്ടിങ് യന്ത്രം പ്രദർശിപ്പിക്കുന്നതിന്റേതെന്ന് സംശയിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. സലീന സിങ് എസ്പി സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യുന്നതും പ്രിന്റ് ഔട്ടിൽ അത് ബിജെപി സ്ഥാനാർത്ഥിക്കു രേഖപ്പെടുത്തിയതായി കണ്ട് അവർ അദ്ഭുതം കൂറുന്നതും വിഡിയോയിൽ വ്യക്തമാണ്. സംഭവം പുറത്തുവിട്ടാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് ചുറ്റിലുമുള്ളവരോടായി ഇവർ പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ, ഈ വിഡിയോ യഥാർഥമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍