ലോക്സഭയിലെ സമാപന ദിനത്തിൽ ശാരദാ ചിട്ടി തട്ടിപ്പ് വിഷയം എടുത്തിട്ട് മമതയുടെ തൃണമൂലിനെ കുടഞ്ഞ് ബംഗാളിലെ കോൺഗ്രസ് എംപി; ബംഗാളിൽ കോൺഗ്രസിന് കൈകൊടുക്കുന്ന സാഹചര്യം പരിഗണിച്ച് സഹായവുമായി സിപിഎം എംപിമാരും; പാർലമെന്റ് സെൻട്രൽ ഹാളിൽ ദിദിയെ തണുപ്പിക്കാൻ ശ്രമിച്ച് സോണിയ; സൗഹൃദത്തിൽ ആണെങ്കിലും ഇത് മറക്കില്ലെന്ന് തുറന്നുപറഞ്ഞ് നീരസം മറയ്ക്കാതെ മമത; വിശാല സഖ്യമോഹങ്ങൾ തണുക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലോക്സഭയുടെ സമാപന സമ്മേളനത്തിൽ നടന്ന ചർച്ചയിൽ ശാരദാ ചിട്ടി തട്ടിപ്പു വിഷയം എടുത്തിട്ട് ബംഗാളിലെ കോൺഗ്രസ് അംഗം മമതയുടെ തൃണമൂലിന് എതിരെ ആഞ്ഞടിച്ചത് ചർച്ചയായി. ഇതിന് പിന്നാലെ കോൺഗ്രസ് എംപിക്ക് പിന്തുണയുമായി ബംഗാളിലെയും കേരളത്തിലേയും സിപിഎം അംഗങ്ങൾ കൂടി നിലകൊണ്ടതോടെ മമത കോൺഗ്രസുമായുള്ള സഹകരണ സാധ്യതയിൽ നിന്ന് പിന്മാറുമോ എന്ന ആശങ്കയും പരന്നിരിക്കുകയാണ് ദേശീയ രാഷ്ട്രീയത്തിൽ.
സിബിഐയെ ഉപയോഗിച്ച് പകരംവീട്ടുകയാണ് ബിജെപിയും മോദിയുമെന്നാണ് ശാരദാ ചിട്ടി തട്ടിപ്പ് വിഷയത്തിൽ മമത ആരോപിക്കുന്നത്. ഇതിന് പിന്തുണയുമായി കോൺഗ്രസും എത്തിയിരുന്നു. എന്നാൽ ഇന്നലെ സഭ ഇതിന് ഭിന്നമായ രംഗത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിനോടു പിണങ്ങി. മമതയെ അനുനയിപ്പിക്കാൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ശ്രമം വിജയിച്ചില്ലെന്നാണ് സൂചനകൾ.
നിയമവിരുദ്ധ നിക്ഷേപ പദ്ധതികൾ തടയാനുള്ള ബിൽ ലോക്സഭ ചർച്ച ചെയ്തപ്പോഴാണ് കോൺഗ്രസ് എംപിയും സിപിഎം എംപിയും സഭയിൽ മമതയ്ക്കെതിരെ കൈകോർത്തത്. ഇത് ബിജെപി അംഗങ്ങൾക്കിടയിൽ ആഹ്ളാദം സൃഷ്ടിക്കുന്ന വേളയ്ക്കും സഭ ഇന്നലെ സാക്ഷ്യം വഹിച്ചു. ബംഗാളിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ശാരദ ചിട്ടി തട്ടിപ്പു വിഷയത്തിൽ മമതയെ പേരെടുത്തു പരാമർശിച്ച് ശക്തമായി വിമർശിക്കുകയായിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ കൊള്ളയടിക്കപ്പെട്ടെന്നും അവരുടെ പണം തിരികെ നൽകണമെന്നും അധീർ പറഞ്ഞു. ഇതോടെ ബിജെപി അംഗങ്ങൾ അധീറിന്റെ പ്രസംഗം കേട്ട് കയ്യടി തുടങ്ങി. വിഷയം അവതരിപ്പിക്കപ്പെട്ടപ്പോൾ വ്യാജ ചിട്ടി പദ്ധതികളുടെ പേരിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യാപക ക്രമക്കേട് നടത്തിയെന്ന ഭരണകക്ഷി എംപിമാരുടെ ആരോപണത്തിൽ ക്ഷുഭിതരായ തൃണമൂൽ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന തൃണമൂലിന്റെ മുദ്രാവാക്യത്തിനു മമത കള്ളിയാണെന്ന മറു ആരോപണവുമായി ബിജെപി അംഗങ്ങൾ രംഗത്തെത്തി. ഇതിനിടെയാണ് പ്രസംഗിക്കാനെഴുന്നേറ്റ അധീർ രഞ്ജൻ ചൗധരി, മമതയ്ക്കെതിരെ ആഞ്ഞടിക്കുന്നത്. ഇതോടെ പരസ്പരം പോർവിളി പ്രതിപക്ഷാംഗങ്ങൾ തമ്മിലായി.
ഇതിനിടെ, ചിട്ടി തട്ടിപ്പിലൂടെ സമ്പാദിച്ച കോടികൾ കൊണ്ടാണു മമത ബംഗാളിന്റെ മുഖ്യമന്ത്രിയായതെന്നും ലോക്സഭയിൽ പ്രതിഷേധിക്കുന്ന തൃണമൂൽ എംപിമാരിൽ പലരും ഇപ്പോൾ ജയിലിൽ കഴിയേണ്ടവരാണെന്നും പിന്നാലെ പ്രസംഗിച്ച സിപിഎം എംപി: മുഹമ്മദ് സലീമും ആരോപിച്ചു. അഴിമതിക്കാരുടെ പാർട്ടിയായി തൃണമൂൽ അധഃപതിച്ചുവെന്നും മമതയ്ക്കു കീഴിലുള്ള കള്ളന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട സലീമിനെതിരെ തൃണമൂൽ അംഗങ്ങൾ ആക്രോശവുമായി ഓടിയെത്തി. ഇതോടെ സിപിഎം എംപിമാരായ പി. കരുണാകരൻ, എം.ബി. രാജേഷ്, പി.കെ. ബിജു, പി.കെ. ശ്രീമതി, എ. സമ്പത്ത് എന്നിവർ സലീമിനു ചുറ്റുംനിന്ന് പ്രതിരോധമൊരുക്കി. അധീർരഞജനും സലീമും മാഫിയയുടെ ഭാഗമാണെന്നു തൃണമൂൽ അംഗം സൗഗത റോയ് ആരോപിച്ചതോടെ പോർവിളി രൂക്ഷമായി.
സലീം ബിജെപിയുടെ കൂട്ടാളിയാണെന്ന മുദ്രാവാക്യം വിളിയുമായി കല്യാൺ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ അംഗങ്ങൾ പ്രതിഷേധത്തിനു വീര്യം കൂട്ടി. ഒടുവിൽ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള ഇരു പാർട്ടികൾക്കുമിടയിൽ നിന്ന് രംഗം ശാന്തമാക്കി. ബില്ലിനെ അംഗീകരിക്കുമ്പോഴും പ്രായോഗികതലത്തിൽ അതിനുള്ളിലെ പിഴവുകൾ പരിഹരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയ സഭ, ശബ്ദവോട്ടോടെ ബിൽ പാസാക്കി.
ഏതായാലും ഈയൊരു സാഹചര്യം സഭയിൽ ഉണ്ടായത് മമതയ്ക്ക് കടുത്ത നീരസമുണ്ടാക്കിയെന്നാണ് സൂചനകൾ. ഇതിന്റെ പേരിൽ കോൺഗ്രസുമായി വിശാലസഖ്യത്തിൽ കൈകോർക്കുന്ന കാര്യത്തിൽ മമത പിന്മാറുമോ എന്ന ആശങ്കയും ശക്തമായി. പാർലമെന്റിന്റെ െസൻട്രൽ ഹാളിൽ സോണിയയുമായി കൂടിക്കണ്ട മമത നീരസം മറച്ചുവയ്ക്കാതെ പ്രതികരിക്കുകയും ചെയ്തു. താൻ ഡൽഹിയിലുണ്ടായിരിക്കെ, ലോക്സഭാ സമ്മേളനത്തിന്റെ അവസാന ദിവസം കോൺഗ്രസ് ചെയ്തതു ശരിയായില്ലെന്നു മമത വ്യക്തമാക്കി. 'ഞങ്ങൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കും; എന്നാൽ സൗഹൃദത്തിലാണ്' എന്നു പറഞ്ഞു മമതയെ തണുപ്പിക്കാൻ സോണിയ ശ്രമിച്ചുവെങ്കിലും എന്നാൽ, ഇതു മറക്കില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.
ഇതോടെ കൂടുതൽ സംസാരിക്കാതെ സോണിയ നടന്നുനീങ്ങുകയായിരുന്നു. സോണിയ സഭയിലുള്ളപ്പോഴാണ് വിമർശനമുണ്ടായത് എന്നതാണു മമതയെ കൂടുതൽ ചൊടിപ്പിച്ചതെന്നും അതിനാലാണു നേരിട്ട് രോഷം പ്രകടിപ്പിച്ചതെന്നും തൃണമൂൽ അംഗങ്ങൾ പിന്നീടു പറഞ്ഞു. താൻ കൊൽക്കത്തയിൽ നടത്തിയ റാലിയിലേക്കുൾപ്പെടെ കോൺഗ്രസിനെ ക്ഷണിച്ചതും അവരുടെ നേതാക്കൾ പങ്കെടുത്തതുമാണെന്നും ലോക്സഭയിലെ വിമർശനം മറക്കുന്ന പ്രശ്നമില്ലെന്നും മമത പറഞ്ഞതോടെയാണ് ബന്ധം തുടരുമോ എന്ന കാര്യത്തിൽ ആശങ്ക ഉയർന്നത്. എന്നാൽ, ബംഗാളിലെ രാഷ്ട്രീയസ്ഥിതി മറന്നാണ് മമതയുടെ വിമർശനമെന്ന് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അതേസമയം, ബംഗാളിൽ കോൺഗ്രസുമായി ധാരണയിൽ മത്സരത്തിന് ഇറങ്ങാനാണ് സിപിഎം തീരുമാനം. ഇതിന്റെ പ്രതിഫലനം കൂടിയായി ഇന്നലെ സഭയിലെ പ്രകടനം. ഇന്നലെ ഡൽഹിയിൽ പ്രതിപക്ഷ ഐക്യം ഉയർത്തി കെജ്രിവാളും ആംആദ്മിയും റാലിയും സംഘടിപ്പിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍