ഉത്തർപ്രദേശിന് പുറത്ത് ദളിതർക്കിടയിലുള്ള സ്വാധീനം ഉപയോഗിച്ച് കടുത്ത വിലപേശലിനായി മായാവതി രംഗത്ത്; എന്തെങ്കിലും കിട്ടിയാലാവട്ടെ എന്ന് കരുതി അഖിലേഷും; മോദി വിരുദ്ധ സഖ്യം പരാജയപ്പെട്ടെങ്കിലും യുപി വീണ്ടെടുക്കാം എന്ന പ്രതീക്ഷയിൽ പ്രകോപനം ഒഴിവാക്കി രാഹുൽ ഗാന്ധി: പ്രതിപക്ഷ ഐക്യം പരാജയപ്പെട്ടെങ്കിലും സെമി ഫൈനലിൽ ജീവന്മരണ പോരാട്ടത്തിനിറങ്ങാൻ ഒരുങ്ങി കോൺഗ്രസ്: അഞ്ച് നിയമ സഭകളിലെ തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണ്ണായകം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മഹാസഖ്യശ്രമങ്ങൾക്ക് അണിയറയിൽ കോപ്പു കൂട്ടിയത്. എന്നാൽ അതിന് തിരിച്ചടി നൽകിക്കൊണ്ട് മായാവതിയുടെ ബിഎസ്പി പിന്മാറിയത് കോൺഗ്രസിന് തലവേദനയായി മാറി. മായാവതിക്ക് പിന്നാലെ അഖിലേഷ് യാദവും മഹാസഖ്യം ഭേദിച്ച് പുറത്ത് വന്നു. എങ്ങിനെയും ബിജെപിയെ ഭരണത്തിൽ നിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ മഹാസഖ്യത്തിന് രൂപം നൽകിയ കോൺഗ്രസിന് ഇത് കൂടുതൽ തലവേദനയായിരിക്കുകയാണ്. സഖ്യം നിലനിർത്തുന്നതിന് എന്തുവിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരുക്കമായിരുന്നു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതി ചോദിക്കുന്നത്ര സീറ്റുകൾ വിട്ടുകൊടുത്ത് സഖ്യം നിലനിർത്താൻ ശ്രമിച്ചെങ്കിലും മായാവതിയുടെ പിടിവാശിയിൽ അതെല്ലാം തട്ടിത്തകരുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ബിജെപി.യും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്നത്. ഭരണവിരുദ്ധവികാരം ഇവിടെ തിരിച്ചടിയുണ്ടാക്കുമോയെന്ന ആശങ്കയുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരത്തിളക്കവും പ്രതിപക്ഷത്തെ അനൈക്യവും ഉപയോഗപ്പെടുത്തി ഇത് മറികടക്കാനാണ് ബിജെപി.യുടെ ശ്രമം. ഈ സംസ്ഥാനങ്ങൾ ബിജെപി.ക്ക് നഷ്ടപ്പെട്ടാൽ അത് കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനയാകും. ലോക്സഭാതിരഞ്ഞെടുപ്പിൽ അത് പ്രതിപക്ഷത്തിന് നൽകുന്ന ഊർജം വലുതായിരിക്കും. പ്രതിപക്ഷമഹാസഖ്യം രൂപവത്കരിക്കുന്നതിനുള്ള തടസ്സങ്ങൾ മറികടക്കാൻ ഇത് പ്രതിപക്ഷത്തെ സഹായിക്കുകയുംചെയ്യും. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിൽ രണ്ടുപാർട്ടിയും ജീവന്മരണ പോരാട്ടത്തിലാണ്.
ബിജെപി മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ തട്ടകമാണ് മധ്യപ്രദേശ്. ശിവരാജ് സിങിന്റെ നേതൃത്വത്തിൽ തുടർച്ചയായി നാലാംവട്ടവും അധികാരം നിലനിർത്താനാണ് ബിജെപി.യുടെ ശ്രമം. വ്യാപം അഴിമതി പിടിച്ചുലച്ചെങ്കിലും ചൗഹാന്റെ ജനകീയതയ്ക്ക് മങ്ങലേറ്റിട്ടില്ല. ഭരണവിരുദ്ധവികാരമുണ്ടെങ്കിലും രാജസ്ഥാനിലെപ്പോലെ ശക്തമല്ല. കോൺഗ്രസും ബിജെപി.യുമാണ് മുഖ്യപാർട്ടികളെങ്കിലും പ്രത്യേകിച്ച് യു.പി.യോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ബി.എസ്പി.ക്ക് സ്വാധീനമുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാസഖ്യമുണ്ടാക്കാനുള്ള ശ്രമം ഇവിടെയും വിജയിച്ചിട്ടില്ല. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു. മഹാസഖ്യത്തിലേക്കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും സമാജ്വാദിപാർട്ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചു.
കോൺഗ്രസിനെയും ബിജെപി.യെയും മാറിമാറി അധികാരത്തിലെത്തിക്കുന്നതാണ് സംസ്ഥാനചരിത്രം. ബിജെപി.ക്കെതിരേ ഭരണവിരുദ്ധവികാരം ശക്തം. മുഖ്യമന്ത്രി വസുന്ധരരാജെയുടെ പ്രവർത്തനശൈലിക്കെതിരേ പാർട്ടിക്കുള്ളിൽത്തന്നെ ഭിന്നതയുണ്ട്. വിമതർ പാർട്ടിക്ക് ഭീഷണിയാണ്. ഈ വർഷമാദ്യം രണ്ട് ലോക്സഭാസീറ്റിലേക്കും ഒരു നിയമസഭാസീറ്റിലേക്കുംനടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി. തോറ്റിരുന്നു. ബിജെപി.യെ പുറത്താക്കാൻ ബി.എസ്പി.യുമായി കോൺഗ്രസ് സഖ്യത്തിന് ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനം തിരിച്ചടിയായി.
തുടർച്ചയായി നാലാംവട്ടം അധികാരത്തിലെത്തുകയാണ് ബിജെപി.യുടെ ലക്ഷ്യം. മുഖ്യമന്ത്രി രമൺസിങ്ങിനെതിരേ ഭരണവിരുദ്ധവികാരം ശക്തം. ഇത് മുതലെടുക്കാൻ ശക്തനായ നേതാവില്ലാത്തത് കോൺഗ്രസിനെ കുഴയ്ക്കുന്നു. അജിത് ജോഗി പാർട്ടിവിട്ടത് ക്ഷീണമായി. മായാവതി കോൺഗ്രസിനെ തഴഞ്ഞ് അജിത് ജോഗിക്കൊപ്പം ചേർന്നാണ് മത്സരിക്കുന്നത്. അജിത് ജോഗിയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് മായാവതി ഇവിടെ പോരാട്ടം നയിക്കുന്നത്.
ബിജെപി.യുടെ കൈപ്പിടിയിലൊതുങ്ങാതെ നിൽക്കുന്ന ഏക വടക്കുകിഴക്കൻ സംസ്ഥാനമാണ് മിസോറം. പത്തുവർഷമായി കോൺഗ്രസാണ് അധികാരത്തിൽ. മിസോ നാഷണൽ ഫ്രണ്ടിന്റെ പത്തുവർഷത്തെ ഭരണം അവസാനിപ്പിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. വിമതശല്യമാണ് കോൺഗ്രസിന് ഇവിടെ തലവേദന. ആഭ്യന്തരമന്ത്രി വൻലാൽ സാവ്മ അടുത്തിടെയാണ് രാജിവച്ചത്. അഞ്ചുതവണ മുഖ്യമന്ത്രിയായ ലാൽ തൻവാലതന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ പോരാട്ടത്തിന് നേതൃത്വംനൽകുന്നത്.
വിരമിച്ച വൈദികരും സർക്കാർ ഉദ്യോഗസ്ഥരും മുതിർന്ന പത്രപ്രവർത്തകരും ചേർന്ന് രൂപവത്കരിച്ച സോറം എക്സോഡസ് മൂവ്മെന്റ് (ഇസഡ്.ഇ.എം.) സോറം നാഷണലിസ്റ്റ് പാർട്ടി, മിസോറം പീപ്പിൾസ് കോൺഫറൻസ്, സോറം പീപ്പിൾസ് മൂവ്മെന്റ് എന്നിവയുമായി ചേർന്ന് സഖ്യം രൂപവത്കരിച്ചാണ് മത്സരിക്കുന്നത്. വേറെയും പ്രാദേശികപാർട്ടികൾ മത്സരരംഗത്തുണ്ട്.
വീണ്ടും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികളോടുള്ള ജനങ്ങളുടെ അനുകൂലവികാരം വോട്ടാക്കി മാറ്റുകയാണ് ടി.ആർ.എസ്. നേതാവിന്റെ ലക്ഷ്യം. ബിജെപി. ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എൻ.ഡി.എ. സഖ്യത്തിൽനിന്ന് പുറത്തുവന്ന ടി.ഡി.പി.യുമായി ചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. തെലങ്കാന ജനസമിതിയും സിപിഐ.യും കോൺഗ്രസിനൊപ്പം ചേർന്നാണ് മത്സരിക്കുന്നത്. 28 ചെറുപാർട്ടികൾ ചേർന്ന ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിന്റെ ഭാഗമാണ് സിപിഎം.
മധ്യപ്രദേശിൽ 22 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചും ഛത്തീസ്ഗഢിൽ കോൺഗ്രസിന് തിരിച്ചടിയായി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയും മായാവതി വേറിട്ടൊരു നിലപാടെടുത്തത് സഖ്യചർച്ചകളെ വഴിമുട്ടിച്ചു. കോൺഗ്രസ്സിന് ഉറച്ച വിജയസാധ്യതയുള്ള സീറ്റുകൾപോലും ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടാണ് മധ്യപ്രദേശിൽ മായാവതി സീറ്റുകൾ പ്രഖ്യാപിച്ചത്. ഇത് ചർച്ചകളുടെ സാധ്യതപോലും ഇല്ലാതാക്കി. തുടർന്ന് കോൺഗ്രസ്സുമായി മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യമില്ലെന്ന് മായാവതി പ്രഖ്യാപിക്കുകായിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് ബിഎസ്പിയുമായി സഖ്യമാഗ്രഹിച്ചിരുന്നില്ലെന്നതാണ് വാസ്തവം.
എന്നാൽ, ബിഎസ്പിയുമായി കൂട്ടുകൂടുന്നതിൽ മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വവും ഹൈക്കമാൻഡും തമ്മിൽ വലിയ അന്തരം നിലനിന്നിരുന്നുവെന്നതാണ് യാഥാർഥ്യം. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ബിഎസ്പിയുമായി സഖ്യത്തിലേർപ്പെടുന്നത് അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നായിരുന്നു രാഹുലിന്റെ കണക്കുകൂട്ടൽ. എന്നാൽ, മായാവതിയുമായി കൂട്ടുചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് അപ്രായോഗികമാണെന്നായിരുന്നു മധ്യപ്രദേശ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
50 സീറ്റാണ് തുടക്കത്തിൽ ബിഎസ്പി ആവശ്യപ്പെട്ടത്. ഇതിൽ പലതും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ സിറ്റിങ് സീറ്റുകളായിരുന്നു. ചർച്ചകൾക്കുശേഷം 30 സീറ്റിലേക്കൊതുങ്ങാൻ തയ്യാറായെങ്കിലും ബിഎസ്പി ആവശ്യപ്പെട്ട സീറ്റുകളെച്ചൊല്ലി ഭിന്നത നിലനിന്നു. 2013-ൽ വളരെക്കുറവ് വോട്ടുകൾ മാത്രം ലഭിച്ച സീറ്റുകളാണ് ബിഎസ്പി ഇക്കുറിയും ആവശ്യപ്പെട്ടിരുന്നത്. ഈ സീറ്റുകളിൽ ബിഎസ്പി മത്സരിക്കുന്നത് ബിജെപിയുടെ വിജയസാധ്യത കൂട്ടുക മാത്രമേ ചെയ്യൂവെന്ന് കോൺഗ്രസ്സിന്റെ ഡേറ്റ അനാലിസിസ് വിഭാഗം വിലയിരുത്തി. എന്നാൽ, മായവതി ഇതിനുവഴങ്ങാൻ തയ്യാറാകാതെ വന്നതോടെ സഖ്യം പൊളിയുകയായിരുന്നു.
രാജസ്ഥാനിൽ സഖ്യ സാധ്യതകൾ ബിഎസ്പിയും എസ്പിയും ആരാഞ്ഞെങ്കിലും സഖ്യത്തിനില്ലെന്നു കോൺഗ്രസ് ഉറച്ച നിലപാടെടുത്തു. പട്ടികവിഭാഗ സാന്നിധ്യമുള്ള സംസ്ഥാനത്തെ കിഴക്കൻ ജില്ലകളിൽ ബിഎസ്പിക്കു സ്വാധീനമുണ്ട്. ഗംഗാനഗർ, ഹനുമാൻഗഡ് ജില്ലകളിലും പ്രതീക്ഷ വയ്ക്കുന്നു. 1990 മുതൽ രാജസ്ഥാനിൽ മൽസരിക്കുന്നബിഎസ്പി 2008ൽ ആറു സീറ്റുകൾ നേടി. കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ രൂപീകരിച്ച മൂന്നാം മുന്നണിയിൽ (രാജസ്ഥാൻ ജനാധിപത്യ മുന്നണി) ചേരുന്നതും ബിഎസ്പി പരിഗണിക്കുന്നു.
തെലങ്കാനയിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പിനു രണ്ടു മാസം നീണ്ടുനിവർന്നു കിടക്കുമ്പോൾ, പ്രാദേശികനേതാക്കൾക്കും വേണ്ടവിധം പ്രയോജനപ്പെടുത്താൻ ധാരാളം സമയം മുന്നിലുണ്ട്. രാജസ്ഥാനിൽ ഡിസംബർ ഏഴിനു തിരഞ്ഞെടുപ്പു വച്ചത് ബിജെപി നേതാക്കൾ മുഖ്യ സ്ഥാനാർത്ഥികളായുള്ള സംസ്ഥാനങ്ങളിലെല്ലാം മോദിയുടെ തീവ്രപ്രചാരണത്തിന് അവസരമൊരുക്കാനാണെന്നു പ്രതിപക്ഷം ആരോപിക്കുമ്പോൾ കമ്മിഷനു പറഞ്ഞുനിൽക്കാൻ മറ്റൊന്നുണ്ട് രാജസ്ഥാനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസിനും അത്രയും തന്നെ സമയം കിട്ടുന്നുണ്ട്. ഛത്തീസ്ഗഡിലാകട്ടെ ഇരുകൂട്ടർക്കും കിട്ടുന്നതു താരതമ്യേന ചെറിയ സമയമാണു താനും.
അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമി ഫൈനലെന്നു വിളിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും അത്യന്തം നിർണായകം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും രണ്ടു ദേശീയ പാർട്ടികൾ നേർക്കുനേർ ഏറ്റമുട്ടുന്ന 65 സീറ്റുകളിൽ 83 ലോക്സഭ മണ്ഡലങ്ങളും ഉൾപ്പെടുന്നു. ഇതിൽ 59 സീറ്റുകളും ബിജെപിയുടെ കയ്യിലാണ്.
രമൺ സിങ് (2003 മുതൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി), ശിവരാജ് ചൗഹാൻ (2005 മുതൽ മധ്യപ്രദേശ് മുഖ്യമന്ത്രി), വസുന്ധര രാജെ (അഞ്ചു വർഷം വീതമുള്ള രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രി) തുടങ്ങിയവരെപ്പോലെ പയറ്റിത്തെളിഞ്ഞ നേതാക്കളാണ് ഇവിടങ്ങളിൽ ബിജെപിയുടെ കരുത്തെങ്കിൽ യുവനേതാക്കളെ രംഗത്തിറക്കിയാണു രാഹുൽ ഗാന്ധിയുടെ പോരാട്ടം.
രാജസ്ഥാനിൽ സച്ചിൻ പൈലറ്റ്; മധ്യപ്രദേശിൽ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ; ഛത്തീസ്ഗഡിൽ ടി.എസ്. സിങ്ദിയോ, ഭൂപേഷ് ബാഗേൽ. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്നനേതാവുമായ അശോക് ഗെലോട്ടിന് കോൺഗ്രസ് ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള ചുമതലകൾകൂടി നൽകിയപ്പോൾ, മധ്യപ്രദേശിലെ മുതിർന്ന നേതാവ് ദിഗ്വിജയ സിങ്ങിനു പ്രചാരണസമിതി അധ്യക്ഷന്റെ ചുമതലയാണ്.
ഇന്ധന വിലക്കയറ്റവും രൂപയുടെ വിലയിടിവും മൂലം സമ്പദ്വ്യവസ്ഥ ചാഞ്ചാടുന്ന പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ്. നോട്ട് നിരോധനം അടക്കം സാമ്പത്തികരംഗത്തെ കെടുകാര്യസ്ഥതയും വിലക്കയറ്റവും മൂലം സാധാരണക്കാർ നേരിടുന്ന ദുരിതങ്ങളാണു കോൺഗ്രസ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. ബിജെപിയാകട്ടെ, അവർ ഭരിക്കുന്ന ഈ മൂന്നു സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയ സ്ഥിരതയും അവിടെ നടപ്പാക്കിയിട്ടുള്ള ക്ഷേമപദ്ധതികളും അടിവരയിട്ടു പറയുന്നു.
ഭരണവിരുദ്ധ വികാരം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് യുപിഎ സഖ്യം. ഇതിന് പുറമേ നരേന്ദ്ര മോദിയോടുള്ള മതിപ്പ് ജനങ്ങൾക്കിടയിൽ ഇടിയുകയും രാഹുൽ ഗാന്ധിയുടെ സ്വീകാര്യത ജനങ്ങൾക്കിടയിൽ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടുനിരോധനത്തിലെ പാളിച്ചകൾ, തൊഴിലില്ലായ്മ, പെട്രോൾ, ഡീസൽ വിലവർധന, ജിഎസ്ടി പ്രതിസന്ധി, കർഷകസമരങ്ങൾ, ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ തുടങ്ങിയവ എല്ലാം കോൺഗ്രസിന് അനുകൂലമായിട്ടുണ്ട്. അതേസമയം മോദി പ്രഭാവം, ശക്തമായ പാർട്ടി സംവിധാനം, സാമ്പത്തിക പിൻബലം, ശക്തമായ പ്രദേശിക നേതൃത്വം, പ്രതിപക്ഷ അനൈക്യം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ബിജെപിയും അങ്കത്തിനിറങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്