2009ൽ അസംബ്ളിയിൽ നാലുപേരെ മാത്രം ജയിപ്പിച്ച ആ പഴയ കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ്; രാജീവ് ഗാന്ധി പ്രസംഗിച്ചതിന് ശേഷം പിന്നീടൊരിക്കലും റാലി നടത്താൻ ധൈര്യപ്പെടാത്ത ഗാന്ധി മൈതാനിയിൽ 30 വർഷത്തിന് ശേഷം രാഹുലിനെ മുൻനിർത്തി റാലി; ബീഹാറിൽ സീറ്റുകൾക്ക് വിലപേശുന്ന ലാലു പ്രസാദിനും എതിരാളികളായ ബിജെപിക്കും കോൺഗ്രസിന്റെ ജനലക്ഷ റാലി താക്കീതാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
പറ്റ്ന: യുപിയിൽ കോൺഗ്രസിനെ കൂട്ടാതെ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റു വിഭജനം നടത്തിയതിന് പിന്നാലെ ബിഹാറിലും സമാന സാഹചര്യം വരുമോ? ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാറും. അവിടെയും കോൺഗ്രസിന്റെ നിലപാടെന്താവുമെന്ന കാര്യത്തിൽ ഇപ്പോഴും പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. എന്നാൽ ഒന്നുറപ്പാണ് കോൺഗ്രസ് ആ പഴയ കോൺഗ്രസ് ആവില്ല ബീഹാറിൽ. ഇക്കുറി രണ്ടും കൽപിച്ച് മത്സരത്തിനിറങ്ങാനുള്ള ആൾബലമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് എന്ന് ഉറപ്പ്. കാരണം അവർ മൂന്നു പതിറ്റാണ്ടിന് ശേഷം ബീഹാറിലെ ചരിത്രപ്രധാനമായ ഗാന്ധി മൈതാനിൽ മഹാറാലി സംഘടിപ്പിക്കുന്നു.
30 വർഷം മുമ്പ് 1989ൽ ആണ് ഇവിടെ കോൺഗ്രസ് ഒരു റാലി സംഘടിപ്പിച്ചതെന്ന് ഓർക്കുക. അന്ന് രാജീവ് ഗാന്ധിയായിരുന്നു ജനലക്ഷങ്ങളെ അവിടെ അഭിസംബോധന ചെയ്തത്. പിന്നീട് കോൺഗ്രസിന് ഇവിടെ റാലി സംഘടിപ്പിക്കാൻ കഴിയാതിരുന്നത് അന്നത്തേതിന്റെ നിഴലായിപ്പോലും ഒരു ആൾക്കൂട്ടത്തെ അവിടെ സംഘടിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ്. എന്നാൽ ഇക്കുറി സ്ഥിതി മാറുന്നു. രാഹുൽ ഗാന്ധിയിലൂടെ നവജീവൻ കൈവന്ന കോൺഗ്രസ് ബീഹാറിലെ ഗാന്ധി മൈതാനിൽ വീണ്ടും ജനലക്ഷങ്ങളെ അണിനിരത്തി റാലി നടത്തുന്നു.
ഇത് ശരിക്കും ചങ്കിടിപ്പുണ്ടാക്കുന്നത് ബിജെപിക്ക് തന്നെയാണ്. യുപിയുടെ അയൽ സംസ്ഥാനമായ ബീഹാറിൽ ഏറെക്കുറെ യുപിയിലെ രാഷ്ട്രീയം പോലെ തന്നെയാണ് കാര്യങ്ങൾ. എൻഡിഎ ഘടക കക്ഷികളായ ബിജെപിയും ജെഡിയുവും എൽജെപിയും 17-17-6 എന്ന നിലയിൽ സീറ്റു ധാരണയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.
എന്നാൽ കോൺഗ്രസ് ഇനിയും ധാരണയിൽ എത്തിയിട്ടില്ല. കഴിഞ്ഞ തവണ ആർജെഡി 27 സീറ്റിലും കോൺഗ്രസ് 12 സീറ്റിലുമാണ് മത്സരിച്ചത്. എന്നാൽ ഇക്കുറി ഉപേന്ദ്ര ഖുഷ്വാല, ജിതൻ റാം മാഞ്ചി, മുകേഷ് സാഹ്നി എന്നിവരുടെ പാർട്ടികൾ കൂടെ സഖ്യത്തിലേക്ക് വരുന്നതോടെ അവർക്കും സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവരും. ആർജെഡിയുടെ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടാമെന്ന സ്ഥിതിയുമുണ്ട്. കാരണം കഴിഞ്ഞ തവണത്തെ കോൺഗ്രസ് അല്ല ഇത്തവണത്തേത് എന്നതുതന്നെ.
എന്നാൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആകട്ടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. ഇതാണ് സീറ്റു വിഭജനത്തിലും ധാരണയുണ്ടാക്കുന്നതിലും കോൺഗ്രസിനെ കുഴക്കുന്നത്. എട്ടു സീറ്റിൽ കൂടുതൽ കോൺഗ്രസിന് നൽകില്ലെന്നാണ് ലാലുവിന്റെ കടുംപിടിത്തം. പരമാവധി പത്തുസീറ്റ് നൽകിയേക്കുമെന്നാണ് രാഷ്ട്രീയ സംസാരം. പുതിയ കക്ഷികളെ ഉൾപ്പെടുത്തുമ്പോൾ അവർക്ക് സീറ്റുനൽകാൻ കോൺഗ്രസും വിട്ടുവീഴ്ച ചെയ്യണമെന്ന വാദമാണ് ആർജെഡി ഉയർത്തുന്നത്.
എന്നാൽ പപ്പാതി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞതവണത്തെ സ്ഥിതിയല്ല ഇക്കുറിയെന്നും കോൺഗ്രസിന് ആൾബലമുണ്ടെന്നും വ്യക്തമാക്കിയാണ് ഈ നീക്കം. അങ്ങനെയെങ്കിൽ പുതിയ കക്ഷികൾക്ക് തങ്ങളുടെ ക്വാട്ടയിൽ നിന്ന് സീറ്റ് നൽകിക്കോളാമെന്നാണ് കോൺഗ്രസിന്റെ വാദം. ലാലുപ്രസാദ് കടുംപിടിത്തം തുടർന്നാൽ യുപിയിലെ സ്ഥിതി തന്നെ ബീഹാറിലും ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
അതെന്തായാലും അടുത്തമാസം കോൺഗ്രസ് നടത്തുന്ന റാലി ഒരു ചരിത്രസംഭവമാകുമെന്ന് തീർച്ചയാണ്. കാരണം ഇതൊരു അഭിമാന വിഷയമായി എടുക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. പാർട്ടിക്ക് പണ്ടത്തെക്കാൾ ജനപിന്തുണ ബീഹാറിൽ ലഭ്യമായെന്ന് തെളിയിക്കുന്നതു കൂടെയാകും ഗാന്ധി മൈതാനിൽ നടത്തുന്ന റാലി. ഫെബ്രുവരി മൂന്നിന് നടക്കുന്ന റാലിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്തമാക്കുക എന്നതിലുപരി തിരഞ്ഞെടുപ്പിൽ ആർജെഡിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കരുത്ത് കാട്ടുകയെന്നതു തന്നെയാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ഗാന്ധി മൈതാനിയിൽ രാഹുൽ എത്തുമ്പോൾ ലക്ഷങ്ങൾ അണിനിരന്നാൽ അത് ഒരു ചരിത്ര സംഭവം ആകുകയും ചെയ്യും.
അവസാനമായി ഇവിടെ കോൺഗ്രസ് റാലി നടത്തിയത് 1989 ൽ. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു ഗാന്ധി മൈതാനിയിൽ കോൺഗ്രസിന്റെ റാലിയെ അംഭിസംബോധന ചെയ്തത്. പിന്നീട് ലക്ഷങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന മൈതാനിയിൽ കോൺഗ്രസിന് അത്തരമൊരു മഹാറാലി എറ്റെടുക്കാൻ ആളെക്കിട്ടിയില്ല. കാരണം പിന്നീടങ്ങോട്ട് ബീഹാറിൽ കോൺഗ്രസ് ഛിന്നഭിന്നമായെന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. കോൺഗ്രസിനോട് കൂടുതൽ ആഭിമുഖ്യം വന്നിരിക്കുന്നു. രാഹുലിന്റെ നേതൃത്വം ഇഷ്ടപ്പെട്ട യുവാക്കൾ ഏറെപ്പേർ പാർട്ടിക്കായി രംഗത്തിറങ്ങുന്നു. ആ ധൈര്യത്തിലാണ് പാർട്ടി റാലിക്ക് തയ്യാറാകുന്നതും.
അത്രയേറെ ബിഹാറിൽ കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. മണ്ഡൽ കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് ബിഹാറിലെ കോൺഗ്രസിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്. പിന്നീട് പാർട്ടി കരകയറിയില്ല. 2009ലെ നിയമസഭയിൽ നാല് അംഗങ്ങളെ മാത്രം ജയിപ്പിക്കാൻ കഴിഞ്ഞ പാർട്ടിയായി കോൺഗ്രസ് മാറി. പക്ഷേ.. പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. ആർജെഡിയിലെ ഏകാധിപത്യത്തെ എതിർക്കുന്ന നിരവധി പേർ തിരികെ കോൺഗ്രസിലെത്തി. രാഹുലിന്റെ നേതൃത്വവും സംസ്ഥാന രാഷ്ട്രീയത്തിലെ ഇടപെടലുകളും നവജീവൻ നൽകിയിട്ടുണ്ട് ബീഹാറിലെ കോൺഗ്രസിന്. ഇതിന്റെ പ്രതിഫലനമാകും ഇക്കുറി നടക്കുന്ന റാലി.
അത്തരത്തിൽ ഒരു തിരിച്ചുവരവിന്റെ ശക്തി പ്രകടനം ലക്ഷ്യമിട്ടാണ് ബീഹാറിൽ കോൺഗ്രസ് ഇറങ്ങുന്നത്. 20 സീറ്റെങ്കിലും ലഭിക്കുകയും കുറഞ്ഞത് 15 സീറ്റിലെങ്കിലും ജയിക്കുകയും ചെയ്താൽ തന്നെ ബീഹാറിൽ അത് കോൺഗ്രസിന് പുതു ചരിത്രമാകും. അതിലേക്കുള്ള ചുവടുവയ്പായാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഈ റാലിയെ കാണുന്നത്. ഒന്നര ലക്ഷം പേരെ അണിനിരത്തിയാണ് ഫെബ്രുവരി മൂന്നിന് ജൻ ആകാംക്ഷാ റാലി കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
എംഎൽഎമാരും എംഎൽസിമാരും 5000 പേരെയും ജില്ലാ കമ്മിറ്റികൾ 4000 പേരെയും റാലിക്ക് എത്തിക്കണമെന്നാണ് നിർദ്ദേശം. രാഹുലിന് പുറമെ നിരവധി ദേശീയ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പിസിസി അധ്യക്ഷൻ മദൻ മോഹൻ ഝാ പാറ്റ്നയിൽ വ്യക്തമാക്കി. ബിഹാറിലെ മഹാസഖ്യപ്രഖ്യാപനത്തിന് തൊട്ട് മുൻപുള്ള റാലിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. റാലിയിലൂടെ ബിജെപിയെയും ജെഡിയുവിനെയും മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നത്. സഖ്യകക്ഷിയായ ആർജെഡിയെക്കൂടിയാണ്.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- പപ്പു യാദവിന്റെ പാർട്ടി കോൺഗ്രസിൽ ലയിച്ചു
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- രാഹുൽ, താങ്കൾ ഒരു വിവാഹം കഴിക്കണം, ഇനിയും സമയം വൈകിയിട്ടില്ല
- ജോലിക്കു പകരം ഭൂമി അഴിമതി, ലാലു പ്രസാദ് യാദവിനും തേജസ്വിക്കു ഇഡിയുടെ സമൻസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍