സിവിൽ സർവീസിൽ ആർഎസ്എസ്സുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു; മാർക്കിന് അനുസരിച്ച് നിയമനം നടത്തുന്ന ചട്ടം അട്ടിമറിക്കുന്നത് പ്രധാനമന്ത്രി നേരിട്ട്; മോദിയുടെ ഓഫീസിലെ കത്തും പുറത്തുവിട്ട് രാഹുൽഗാന്ധി; യു പി എസ് സി നിയമനത്തിലെ തട്ടിപ്പുകൾ തുറന്നുകാട്ടാൻ തെളിവുസഹിതം ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ; വരുന്ന തിരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസ് ഒരുക്കുന്നത് ആരോപണപ്പെരുമഴ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കർണാടകത്തിൽ ബിജെപി അധ്യക്ഷൻ അമിത്ഷായുടേയും മോദിയുടേയും തന്ത്രങ്ങളെ വെട്ടിയൊതുക്കാൻ കഴിഞ്ഞതോടെ ദേശീയ തലത്തിൽ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാൻ കൂടുതൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ. സിവിൽ സർവീസിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു മോദിയുടെ ഓഫീസെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് രാഹുൽ.
മാർക്കിന് അനുസരിച്ച് നിയമനം നടത്തുന്ന ചട്ടങ്ങളെല്ലാം കാറ്റിൽപറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടലുകൾ നടത്തിയെന്ന ആക്ഷേപമാണഅ രേഖകൾ സഹിതം രാഹുൽ ഉന്നയിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ് ഈ ആക്ഷേപം.
ഒന്നിനുപിറകെ ഒന്നൊന്നായി ഇന്ത്യയിൽ അധികാരം പിടിച്ചുകൊണ്ടിരുന്ന ബിജെപിക്ക് കനത്ത അടിയാണ് കർണാടകത്തിൽ ലഭിച്ചത്. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ അധികാരമേറ്റതിന് ശേഷം ആദ്യം നടന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജൈത്രയാത്ര തടയാൻ രാഹുലിന് കഴിഞ്ഞു.
ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ജനതാദളുമായി സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ നീങ്ങാനായത് വലിയൊരു മുന്നേറ്റമായാണ് രാജ്യത്തെ ബിജെപി വ്ിരുദ്ധ രാഷ്ട്രീയ കക്ഷികൾ വിലയിരുത്തുന്നത്. അടുത്തവർഷം മോദി രണ്ടാമൂഴം പ്രതീക്ഷിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ ചലനമുണ്ടാക്കുന്നതാണ് കർണാടകത്തിൽ അധികാരം പിടിക്കാൻ കോൺഗ്രസ്-ദൾ ഐക്യത്തിന് കഴിഞ്ഞതെന്ന വിലയിരുത്തലാണ് പൊതുവെ.
ഇതിന് നിദാനമായതാകട്ടെ കോൺഗ്രസിന്റെ സമയോചിത ഇടപെടൽ ആയിരുന്നു താനും. ബിജെപിയുടെ തന്ത്രത്തിന് ഒരുമുഴം മുന്നേ എറിയാനായതാണ് കോൺഗ്രസിന് മുൻതൂക്കം ലഭിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ജനതാദളിനെ കൂടെനിർത്താൻ ബിജെപിക്ക് കഴിയുന്നതിന് മുന്നേ കോൺഗ്രസ് കരുക്കൾ നീക്കി. സുപ്രീംകോടതിയിൽ ഗവർണറുടെ തീരുമാനത്തിനെതിരെ പരാതിയും നൽകി രാത്രിക്കുരാത്രി കോടതി തുറപ്പിച്ച് അനുകൂല വിധിയും വാങ്ങി.
രണ്ടു ദിവസത്തിനകം സഭയിൽ വിശ്വാസം തെളിയിക്കണമെന്ന ഉത്തരവ് വരുന്ന സാഹചര്യം ബിജെപി പ്രതീക്ഷിച്ചതുപോലുമില്ല. പക്ഷേ ഈ പാളിച്ചകൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിക്ക് അധികാരം പിടിക്കാനുള്ള സാഹചര്യമെല്ലാം നഷ്ടപ്പെടുത്തി. ചാക്കിട്ടുപിടിത്തത്തിന് നടത്തിയ നീക്കങ്ങൾ വിജയിച്ചതുമില്ല. ഇത് പുറത്തുവന്നതോടെ ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കമായി അത് വ്യാഖ്യാനിക്കപ്പെട്ടു.
ഇത്തരത്തിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യമെന്ന അജണ്ടയുമായി മുന്നേറുന്ന കോൺഗ്രസിന് വേണ്ടി രാഹുൽ ഇപ്പോൾ മോദിക്കെതിരെ ആക്ഷേപവുമായി വരുന്നത് വരും ദിവസങ്ങളിൽ തുടർച്ചയായി ഇത്തരത്തിൽ മോദിക്കും കേന്ദ സർക്കാരിനും ബിജെപിക്കുമെതിരെ വലിയ ആക്ഷേപങ്ങൾ കോൺഗ്രസ് ഉന്നയിക്കുമെന്നതിന്റെ സൂചനയുമാകുന്നു.
Rise up students, your future is at risk! RSS wants what’s rightfully yours. The letter below reveals the PM’s plan to appoint officers of RSS’s choice into the Central Services, by manipulating the merit list using subjective criteria, instead of exam rankings. #ByeByeUPSC pic.twitter.com/VSElwErKqe
— Rahul Gandhi (@RahulGandhi) May 22, 2018
മോദിക്കെതിരെ രാഹുൽ ഉന്നയിക്കുന്നത് വലിയ ആരോപണം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആരോപണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി) പ്രധാനമന്ത്രിയുടെ ഓഫീസ് നിയമനങ്ങളിൽ ഇടപെടുന്നുവെന്നാണ് ആരോപണം. കേന്ദ്രസർവീസിൽ ആർഎസ്എസിനു താൽപര്യമുള്ളവരെ തിരുകിക്കയറ്റുന്നുവെന്നും രാഹുൽ പറയുന്നു.
സിവിൽ സർവീസിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റാൻ ശ്രമക്കുകയാണ് കേന്ദ്രസർക്കാർ. സിവിൽ സർവീസ് പരീക്ഷയിൽ ഉദ്യോഗാർഥികൾ നേടിയ മാർക്കിന് അനുസരിച്ച് വിവിധ സർവീസുകളിലേക്കു നിയമനം നടത്തുക എന്നതാണ് ചട്ടം. ഇത് പ്രധാനമന്ത്രി അട്ടിമറിക്കുകയാണ്. ആർഎസ്എസ്സിന്റെ അജണ്ട അനുസരിച്ചാണ് നിയമനം നടക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നു. ഇതോടെ ഉദ്യോഗാർഥികളുടെ ഭാവി അപകടത്തിലാണ് - രാഹുൽ ഗാന്ധി ട്വീറ്റിൽ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കത്തും രാഹുൽ പുറത്തുവിട്ടുതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. രാജ്യത്തിന്റെയും അവരുടേയും ഭാവി അപകടത്തിലാണെന്നും പ്രതിഷേധവുമായി രംഗത്തെത്തണമെന്നും രാഹുൽ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. ആഹ്വാനം ചെയ്യുന്നു.
സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവന്നതിനുശേഷം വിദ്യാർത്ഥികൾക്കു താൽപര്യമുള്ള ഡിപ്പാർട്മെന്റ് അനുവദിക്കുന്ന രീതിയാണു നിലവിലുള്ളത്. ഇതിനുപകരം മൂന്നുമാസത്തെ അടിസ്ഥാന പരിശീലനത്തിനുശേഷം ഉദ്യോഗാർഥികൾക്കു ഡിപ്പാർട്മെന്റുകൾ അനുവദിക്കാനാകുമോയെന്നാണു പ്രധാമന്ത്രിയുടെ ഓഫിസ് ചോദിക്കുന്നത്. അടിസ്ഥാന പരിശീലനത്തിനുശേഷം നടത്തുന്ന പരീക്ഷയിലെ മാർക്കിനനുസരിച്ച് വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിയമനം നൽകണമെന്നാണു പേഴ്സണൽ മന്ത്രാലയം നൽകുന്ന നിർദ്ദേശം. ഇത് ഫലത്തിൽ നിലവിലുള്ള സാഹചര്യങ്ങളെ അട്ടിമറിക്കാനും താൽപര്യമുള്ളവരെ ഇ്ഷ്ടമുള്ള ഇടങ്ങളിൽ നിയമിക്കാനുമാണെന്ന ആക്ഷേപമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
കർണാടകത്തി്്ൽ ബിജെപിയുടെ തന്ത്രങ്ങളെ ചെറുത്തു തോൽപിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കോൺഗ്രസ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്ത്രങ്ങൾ ശക്തമാക്കുകയാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ തുടരെ ബിജെപിക്കും മോദി സർക്കാരിനും എതിരെ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കാനും ഇതിന് കോൺഗ്രസ് സൈബർ സെല്ലിനെ ഫലപ്രദമായി ഉപയോഗിക്കാനുമാണ് നീക്കം നടക്കുന്നത്. ഇതിനായി വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്തതായ സൂചനകളാണ് ലഭിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍