ആദ്യം ജനറൽ സെക്രട്ടറിയാകുന്നതിനെ എതിർത്തു; പിന്നീട് രാജ്യസഭാ അംഗത്വത്തിന് പാര വച്ചു; ഒടുവിൽ പാർട്ടിയുടെ നിലനിൽപ്പിനായി കൊണ്ടു വന്ന നിലപാടും തള്ളി; കാരാട്ടിനെ മുമ്പിൽ നിർത്തി പിണറായി വിജയൻ നടത്തിയ നീക്കത്തിൽ തോറ്റ യെച്ചൂരി ഇനി സെക്രട്ടറി സ്ഥാനത്ത് തുടരില്ല; അടുത്ത പാർട്ടി കോൺഗ്രസിൽ എസ് ആർ പി പാർട്ടി സെക്രട്ടറിയാകും
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതിനെ പ്രകാശ് കാരാട്ട് ഒരിക്കലും അനുകൂലിച്ചിരുന്നില്ല. കാരാട്ട് മൂന്ന് ടേം പൂർത്തിയാകുമ്പോൾ യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കിയത് കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ ഇടപെടൽ മൂലമായിരുന്നു. എന്നാൽ വി എസ് അച്യുതാനന്ദൻ വിഷയത്തിൽ അടക്കം യെച്ചൂരി എടുത്ത നിലപാടുകൾ കാരണം വലിയൊരു വിഭാഗത്തിന്റെ എതിർപ്പ് യെച്ചൂരിക്കുണ്ടായിരുന്നു. എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ചരടുവലികൾ നടത്തി. എന്നാൽ കരാട്ട് പക്ഷവുമായി ചേർന്ന് നടത്തിയ ഈ നീക്കം ഫലച്ചില്ല. യെച്ചൂരി ജനറൽ സെക്രട്ടറിയുമായി. ഈ ചേരിതിരിവ് ഇപ്പോഴും പാർട്ടിക്കുള്ളിൽ സജീവമാണ്.
ഏപ്രിലിൽ ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ യച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കാൻ കാരാട്ട് പക്ഷം ശ്രമിക്കും. ഇതിന് പിണറായിയുടെ പിന്തുണയും ഉണ്ട്. കാരാട്ടിനെ മാറ്റ് എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാനാണ് നീക്കങ്ങൾ. അല്ലെങ്കിൽ കാരാട്ട് തന്നെ വീണ്ടും സെക്രട്ടറിയാകാനുള്ള സാധ്യതയും പിരശോധിക്കും. ഒരാൾക്ക് മൂന്ന് ടേം ജനറൽ സെക്രട്ടറിയാകാൻ കഴിയില്ല. എന്നാൽ കാരാട്ട് ഒരു ടേം മാറി നിന്നു. അതുകൊണ്ട് തന്നെ ഇനി കഴിയുമെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ ഇത് വിവാദമാക്കാൻ കേരള ഘടകവും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എസ് രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമാണ് പിണറായിയുടെ മനസ്സ്.
ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ പിന്തുണ അനിവാര്യതയാണ്. ഇത് മനസ്സിലാക്കിയായിരുന്നു യെച്ചൂരിയുടെ നീക്കം. എന്നാൽ യെച്ചൂരിയെ തളർത്താൻ വേണ്ടി മാത്രം കാരാട്ട് ബദൽ അവതരിപ്പിച്ചു. ഇതിൽ യെച്ചൂരി വീഴുകയും ചെയ്തു. പിണറായി വിജയന്റെ താൽപ്പര്യം തന്നെയാണ് ഇവിടെ നിഴലിച്ചത്. കേരളത്തിലെ സിപിഎമ്മിന് കോൺഗ്രസ് പിന്തുണ ആവശ്യമില്ല. എന്നാൽ ബംഗാളിലും ത്രിപുരയിലും ഇതല്ലെ സ്ഥിതി. ഈ സാഹചര്യമാണ് യെച്ചൂരിയുടെ കോൺഗ്രസ് അനുകൂല പ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇത് തള്ളിയതോടെ യെച്ചൂരിയുടെ ജനറൽ സെക്രട്ടറി സ്ഥാനവും പ്രശ്നത്തിലാവുകയാണ്. അടുത്ത പാർട്ടി കോൺഗ്രസിൽ യെച്ചൂരിക്ക് സ്ഥാനം പോകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
അച്യുതാനന്ദനെ പിന്തുണയ്ക്കുന്ന യെച്ചൂരിയോട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് തീരെ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ യെച്ചൂരിയെ എന്ത് വിലകൊടുത്തും മാറ്റാനാണ് പിണറായിയുടെ ശ്രമം. കാരാട്ടിനെ മുന്നിൽ കരുക്കൾ നീക്കി യെച്ചൂരിയെ താഴെ ഇറക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ഇത് ഏതാണ്ട് വിജയിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തിൽ മൂന്നാം രണ്ടാം തവണ യച്ചൂരിയെ സിപിഎം നേതൃത്വത്തിലെ ഭൂരിപക്ഷം പേർ തള്ളിപ്പറഞ്ഞു. ഇതിനെല്ലാം പിന്നിൽ പിണറായി വിജയനായിരുന്നു. എസ്. രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാമെന്നു കാരാട്ട്-പിണറായി പക്ഷം തീരുമാനിച്ചു. അപ്പോൾ അതാണു കളിയെങ്കിൽ, തുടരണമോയെന്നു തനിക്ക് ആലോചിക്കേണ്ടിവരുമെന്നു യച്ചൂരി പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പാർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ തലേന്നു കൂടിയ പൊളിറ്റ് ബ്യൂറോയിൽ അങ്ങനെ പൊട്ടിത്തെറിയുടെ വക്കിലേക്ക് കര്യങ്ങൾ എത്തി. ബംഗാളിന്റെ പിന്തുണയോടെ പിബിയിൽ ഭൂരിപക്ഷ പിന്തുണയില്ലാതെ യച്ചൂരി ജനറൽ സെക്രട്ടറിയായി. ഇത് യെച്ചൂരിക്ക് വിനയായി. നിർണ്ണായക കാര്യങ്ങളിൽ എല്ലാം കാരാട്ട് പക്ഷമാണ് വിജയിച്ചത്. പിന്നീട് തിരിച്ചടി കൊടുത്തത് യച്ചൂരി രാജ്യസഭാംഗമാകണമെന്നു ബംഗാൾ ഘടകവും പ്രതിപക്ഷത്തെ മറ്റു പാർട്ടികളും താൽപര്യപ്പെട്ടപ്പോഴാണ്. മറ്റുള്ളവരുടെ ആ താൽപര്യത്തോട് യച്ചൂരിയും വിയോജിച്ചില്ല. അത്രയ്ക്കായിരുന്നു രാജ്യസഭയിലെ മികവിന് അദ്ദേഹത്തിനു ലഭിച്ച പ്രശംസ.
എന്നാൽ, കോൺഗ്രസിന്റെ സഹായത്തോടെ യച്ചൂരി രാജ്യസഭാംഗമാകേണ്ടെന്നും ഒരാൾക്കു പരമാവധി രണ്ടു തവണ രാജ്യസഭാംഗത്വം എന്ന കീഴ്വഴക്കം യച്ചൂരിക്കു വേണ്ടി മാറ്റാനാവില്ലെന്നും ഭൂരിപക്ഷം വിധിച്ചു. ഇതിലും പ്രധാന തള്ളിപ്പറച്ചിലാണു കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്തയിൽ നടന്നത്. അപ്പോഴും രാജിക്കാർഡ് യച്ചൂരി പുറത്തെടുത്തെങ്കിലും കാരാട്ട് പക്ഷം അതിൽ കൊത്തിയില്ല. അതിനിടെ
ആർക്കു വിജയം, ആർക്കു പരാജയം എന്നു തീരുമാനിക്കാനല്ല കേന്ദ്ര കമ്മിറ്റിയിൽ കരടു രാഷ്ട്രീയ പ്രമേയം വോട്ടിനിട്ടതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. താൻ രാജി താൽപര്യം വ്യക്തമാക്കിയെങ്കിലും പൊളിറ്റ് ബ്യൂറോയും (പിബി) കേന്ദ്ര കമ്മിറ്റിയും (സിസി) അതു തള്ളിക്കളഞ്ഞെന്നും യച്ചൂരി സൂചിപ്പിച്ചു. ജനറൽ സെക്രട്ടറിയായി താൻ തുടരണമെന്നു പാർട്ടിയാണു പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയില്ലെന്നു കരടു പ്രമേയത്തിൽ വ്യക്തമായി പറയണമെന്നതായിരുന്നു കാരാട്ട്പക്ഷത്തിന്റെ നിലപാട്. ഈ നിലപാടുൾപ്പെടുന്ന കരട് പ്രമേയം വോട്ടെടുപ്പിൽ 55-31 എന്ന നിലയിൽ വിജയിച്ചെന്നു യച്ചൂരിതന്നെ വെളിപ്പെടുത്തി. പിബിയിലും സിസിയിലും വോട്ടെടുപ്പു നടക്കുന്നതും അതിന്റെ ഫലവും വെളിപ്പെടുത്തുന്നതു സിപിഎമ്മിൽ പുതുമയുള്ള കാര്യമാണ്. നിലപാടു തള്ളപ്പെട്ടെങ്കിലും തർക്കം പാർട്ടി കോൺഗ്രസിലേക്കു നീളുമെന്ന് യച്ചൂരി സൂചിപ്പിച്ചു. 'ഇപ്പോൾ അംഗീകരിച്ചിട്ടുള്ളതു കരട് രാഷ്ട്രീയ പ്രമേയമാണ്. അതുകൊണ്ടത് കരട് എന്നു വിളിക്കപ്പെടുന്നു. അതു പാർട്ടിക്കാർ ചർച്ച ചെയ്യും. അന്തിമ തീരുമാനമെടുക്കുന്നതു പാർട്ടിയുടെ പരമോന്നത സമിതിയായ പാർട്ടി കോൺഗ്രസാണ്. അവിടെയാണു പാർട്ടിയുടെ നയം തീരുമാനിക്കുക' യച്ചൂരി പറഞ്ഞു.
'ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കുകയെന്നതാണു മുഖ്യലക്ഷ്യം. അതിന് എല്ലാ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും ഒരുമിച്ച് അണിനിരത്തേണ്ടതുണ്ട്. അതെങ്ങനെ വേണമെന്ന ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം, അതതു സമയത്തു തീരുമാനിക്കും. ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒരുമിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ഇല്ലെന്നതു പുതിയ നിലപാടല്ല, 17ാം പാർട്ടി കോൺഗ്രസ് മുതലുള്ളതാണ്' യച്ചൂരി വിശദീകരിച്ചു.
Stories you may Like
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്