നാടു നന്നാക്കാൻ ആഗ്രഹിച്ച ജയലളിതയെ അഴിമതികാരി ആക്കിയതിൽ മുഖ്യപങ്കു വഹിച്ചു; ശശികലയെ അകത്താക്കിയതും ഇയാളുടെ പ്രവർത്തി മൂലം; ആവശ്യം വന്നാൽ മുങ്ങാൻ എൻആർഐ പദവി ഉറപ്പിച്ച് മുഖ്യമന്ത്രിയാകാൻ എത്തി; ഒരാഴ്ച മുമ്പ് വരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ ആൾ ഇപ്പോൾ അറസ്റ്റ് പേടിച്ച് മുങ്ങി
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മന്നാർഗുഡി മാഫിയയ്ക്ക് ഇത് കഷ്ടകാലമാണ്. ജയലളിതയുടെ മരണത്തോടെ ഭരണം പിടിക്കാനിറങ്ങിയ ശശികല ഇപ്പോൾ ജയിലിലാണ്. പകരക്കാരനാകാൻ ശശികല നിയോഗിച്ച മരുമകൻ ടിടിവി ദിനകരനേയും കാണാനില്ല. ദിനകരൻ ഇപ്പോൾ ഒളിവിലാണെന്ന് ഡൽഹി പൊലീസ് പറയുന്നു. തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ആർ കെ നഗറിൽ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ ദിനകരനെതിരെ ലുക്ക് ഔട്ട് നോട്ടീസും ഡൽഹി പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് അണ്ണാ ഡിഎംകെയിൽ പുതിയ ചേരികൾ ഉണ്ടായത്. മുഖ്യമന്ത്രി പളനിസ്വാമിയും മുൻ മുഖ്യമന്ത്രി പനീർശെൽവവും ഒന്നിച്ചു. അതുകൊണ്ട് തന്നെ ശശികലയും ദിനകരനുമെല്ലാം പാർട്ടിക്ക് പുറത്ത് പോകുന്നു. ദിനകരനേയും താമസിയാതെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ദിനകരൻ എവിടെയാണെന്നത് ആർക്കും അറിയില്ല.
പ്രവാസി ഇന്ത്യാക്കാരനെന്ന പദവിയും ദിനകരനുണ്ട്. എന്നെങ്കിലും പിടിക്കപ്പെട്ടാൽ നാടുവിടുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇപ്പോൾ ചെന്നൈയിൽ തന്നെ ദിനകരനുണ്ട്. അണ്ണാ ഡിഎംകെയിൽ അധികാര സമവാക്യങ്ങൾ അനുകൂലമാക്കാനുള്ള അവസാന നീക്കങ്ങളിലാണ് ദിനകരൻ. ഈ നീക്കം പൊളിഞ്ഞാൽ അരും അറിയാതെ രാജ്യം വിടാൻ ദിനകരൻ ശ്രമിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ദിനകരന്റെ അടുത്ത അനുയായിയും നിരീക്ഷണത്തിലാണ്. ഏത് സമയത്തും ചെന്നൈയിലെത്തി ദിനകരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുമെന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് കൂടിയാണ് അജ്ഞാത കേന്ദ്രത്തിൽ ദിനകരൻ കഴിയുന്നതെന്നാണ് സൂചന.
തമിഴകത്തിന്റെ അമ്മയായിരുന്നു ജയലളിത. എംജിആറിന് ശേഷം തമിഴകം പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രി. പണത്തോട് താൽപ്പര്യമില്ലാതിരുന്നിട്ടും ജയലളിത അഴിമതിക്കാരിയായി. ശശികലയുടേയും മരുമകൻ ദിനകരന്റേയും പണത്തോടുള്ള ആർത്തിയായിരുന്നു ഇതിന് കാരണം. തോഴി പറയുന്നതെല്ലാം ചെയ്ത ജയലളിത അങ്ങനെ അഴിമതിക്കേസിൽ പ്രതിയായി. വളർത്തുമകന്റെ വിവാഹം ഉൾപ്പെടുയുള്ള ആർഭാടമായിരുന്നു ഇതിനെല്ലാം കാരണം. ശശികലയെ കുഴപ്പത്തിൽ ചാടിച്ച ഡീലുകളും ദിനകരന്റേതായിരുന്നു. ഈ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് തമിഴകത്തിന്റെ കരുത്തായി ജയലളിത മാറി. ഇതിനിടെയാണ് അഴിമതിക്കേസിലെ ശിക്ഷയും രോഗവുമെല്ലാം ജയയെ തളർത്തുന്നത്. ഈ അവസരം മുതലെടുത്ത് പാർട്ടി പിടിക്കാൻ ശശികലയുമെത്തി. ശശികല ജയിലിലായപ്പോൾ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി എല്ലാം സ്വന്തമാക്കാൻ ദിനകരൻ നേരിട്ട് എത്തി. ആർ കെ നഗറിൽ മത്സരിച്ച് മുഖ്യമന്ത്രിയാകാനും ശ്രമിച്ചു. എന്നാൽ എല്ലാം തകർന്നത് അതിവേഗമായിരുന്നു. അദൃശ്യ ഇടപെടലുകൾ എല്ലാം അവതാളത്തിലാക്കി.
വോട്ടർമാർക്ക് പണം കൈക്കൂലിയായി നൽകിയത് വിനയായി. അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥിയുടെ വിജയത്തിനായിരുന്നു അതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും തിരിച്ചറിഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. തൊട്ട് പിന്നാലെ ഡൽഹി പൊലീസിന്റെ കേസും. എ.ഐ.എ.ഡി.എം.കെ.യുടെ 'രണ്ടില' ചിഹ്നം ലഭിക്കാൻ സുകേഷ് എന്ന ഇടനിലക്കാരൻ വഴി ദിനകരൻ തിരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതിനായി 50 കോടിയുടെ കരാറാണ് സുകേഷുമായി ദിനകരൻ ഉറപ്പിച്ചത്. ഇതിൽ 10 കോടി രൂപ കൊച്ചിയിലെ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകേഷ് ഡൽഹി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതേതുടർന്ന്, ദിനകരനെതിരെ ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തു. ഇതോടെയാണ് എ.ഐ.എ.ഡി.എം.കെ.യിൽ പുതിയ പൊട്ടിത്തെറി തുടങ്ങിയത്. എഐഎഡിഎംകെയിൽ നിന്ന് ദിനകരനെ പളനിസ്വാമിയും പനീർശെൽവവും ചേർന്ന് പുറത്താക്കി. ശശികലയേയും ഒഴിവാക്കി. അങ്ങനെ മന്നാർഗുഡി മാഫിയയെ തൂത്തെറിഞ്ഞു.
ടി..ടി.വി. സഹോദരന്മാരെന്നറിയപ്പെടുന്ന ദിനകരൻ, സുധാകരൻ, ഭാസ്കരൻ എന്നിവർ ശശികലയുടെ സഹോദരി വനിതാമണിയുടെ മക്കളാണ്. തേനി സ്വദേശികളായ ഇവർ ശശികലയ്ക്കൊപ്പം 1991- 96 കാലയളവിൽ പോയസ്ഗാർഡനിൽ ജയലളിതയുടെ വീട്ടിലായിരുന്നു താമസം. ഇവരിൽ സുധാകരനെയാണ് ജയലളിത ഇടക്കാലത്ത് വളർത്തുപുത്രനായി സ്വീകരിച്ചത്. 1995-ൽ ജയലളിതയുടെ നേതൃത്വത്തിൽനടന്ന സുധാകരന്റെ ആർഭാടവിവാഹം വൻവിവാദമായിരുന്നു. പിന്നീട് ജയലളിത സുധാകരനെ വീട്ടിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കി. ജയലളിത അവസാനം അപ്പോളൊ ആശുപത്രിയിൽ കിടന്നപ്പോൾ കാണാനെത്തിയെങ്കിലും സുധാകരന് കാണാൻ അനുമതി ലഭിച്ചില്ല. 2011 ഡിസംബറിൽ ശശികലയ്ക്കൊപ്പം ദിനകരനെയും ജയലളിത പോയസ് ഗാർഡനിലെ വീട്ടിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
പിന്നീട് 2012-ൽ ശശികലയെ തിരിച്ചെടുത്തെങ്കിലും ദിനകരനെയും മറ്റുള്ളവരെയും തിരിച്ചെടുക്കാൻ ജയലളിത തയ്യാറായിരുന്നില്ല. എന്നാൽ ജയലളിതയുടെ മരണവാർത്ത പ്രഖ്യാപിക്കപ്പെട്ടതോടെ ആദ്യം പോയസ് ഗാർഡനിലെ വീട്ടിലെത്തിയവരിൽ ഒരാൾ ദിനകരനായിരുന്നു. ജയ ടി.വി. തുടങ്ങിയപ്പോൾ ദിനകരനായിരുന്നു ആദ്യം അതിന്റെ ഡയറക്ടർ. അതിനും മുമ്പ് ശശികലയുടെ വിനോദ് വീഡിയോസിൽ ക്യാമറാമാനായി ദിനകരൻ ജോലിനോക്കിയിരുന്നു. ദിനകരന്റെ തന്ത്രങ്ങളാണ് ശശികലയേയും ജയലളിതയേയും അടുപ്പിച്ചത്. തന്ത്രശാലിയായ ദിനകരൻ ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിലെ ഇടനിലക്കാരനായി. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരവധി ഇടപാടുകൾ നടത്തി. ഇതാണ് ജയലളിതയ്ക്കെതിരായ കേസിലേക്ക് പോലും കാര്യങ്ങളെത്തിയത്. ജയയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രി പദം സ്വന്തമാക്കാനുള്ള കരുനീക്കമാണ് എല്ലാം പൊളിച്ചത്.
തമിഴ്നാട്ടിൽ ഇപ്പോൾ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കംമുതൽ ശശികല പക്ഷത്ത് മുൻനിരയിൽ ദിനകരനുണ്ട്. ശശികലയും എടപ്പാടി കെ. പളനിസാമിയും ഗവർണറെ കാണുമ്പോൾ, പാർട്ടി അംഗമല്ലാഞ്ഞിട്ടും ദിനകരൻ അനുഗമിച്ചു. ദിനകരനുമായുള്ള അടുപ്പമാണ് ഒരുകാലത്ത് പനീർസെൽവത്തിന് പാർട്ടിയിൽ പിടിവള്ളിയായതുതന്നെ. 1999ൽ ദിനകരൻ പെരിയകുളത്തുനിന്നു വിജയിച്ചു ലോക്സഭയിലെത്തിയപ്പോൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചതു പനീർശെൽവമായിരുന്നു. ആ അടുപ്പമാണ് 2001ൽ പെരിയകുളത്തുനിന്ന് നിയമസഭയിലേക്കു മൽസരിക്കാൻ അദ്ദേഹത്തിനു വഴിതുറന്നത്. അനധികൃത പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടു. ലോക്സഭയിലേക്ക് രണ്ടാം തവണ മൽസരിച്ചപ്പോൾ പരാജയപ്പെട്ട ദിനകരൻ 2004ൽ രാജ്യസഭാംഗമായി. അപ്പോഴെല്ലാം പിൻസീറ്റിലിരുന്നായിരുന്നു ഭരണ നിയന്ത്രണം. ഇതിന് മാറ്റം വരുത്താനുള്ള ദിനകരന്റെ ശ്രമം പൊളിച്ചതും പനീർശെൽവമാണെന്നതാണ് മറ്റൊരു വസ്തുത.
ഒന്നിക്കണോ, ശശികല കുടുംബത്തെ ഒഴിവാക്കണം എന്ന പനീർശെൽവത്തിന്റെ കടുത്ത നിലപാട് മറുപക്ഷം അംഗീകരിക്കുന്നതിന്റെ സൂചനകളാണ് വരുന്നത്. ഇതോടെ ശശികലയും കുടുംബവും പാർട്ടിയിൽ നിന്നും പുറത്തായി. ഇതുസംബന്ധിച്ച് ഇന്നലെ രാത്രി മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമുണ്ടായെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച അർധരാത്രി തുടങ്ങിയ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുടെ ഊഷ്മാവ് ഇന്നലെ പകൽ കുതിച്ചുയർന്നു. എഐഎഡിഎംകെ (അമ്മ) വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി വി.കെ. ശശികലയുടെ മരുമകൻ ടിടിവി ദിനകരൻ ഏതു നിമിഷവും അറസ്റ്റിലായേക്കാം എന്ന സൂചനകൾ വന്നതോടെയാണ് പാർട്ടിയിൽ ഭിന്നസ്വരം ഉയർന്നത്. പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ പാനലിന് 50 കോടി കൈക്കൂലി നൽകാൻ ശ്രമിച്ചു എന്നാണ് കേസ്. ദിനകരനെതിരെ കേസെടുത്ത ഡൽഹി പൊലീസ് ചെന്നൈയിൽ എത്തിയേക്കും എന്ന വാർത്ത പരക്കുമ്പോൾ ദിനകരൻ ബെംഗളൂരുവിൽ ജയിലിൽ കഴിയുന്ന ശശികലയെ സന്ദർശിക്കുകയായിരുന്നു.
ഏതാണ്ട് ഇതേ സമയത്തു തന്നെ ചെന്നൈയിൽ മുഖ്യമന്ത്രി എൽ. പളനിസ്വാമി തന്നെ വിമതസ്വരത്തിനു നേതൃത്വം നൽകി. തിങ്കളാഴ്ച അർധരാത്രി മന്ത്രിമാർ യോഗം ചേർന്നു. അണ്ണാഡിഎംകെയുടെ 172 എംഎൽമാർ ഒന്നിക്കുന്നു, പാർട്ടി ഒന്നാകുന്നു തുടങ്ങിയ റിപ്പോർട്ടുകൾ വന്നു. പനീർശെൽവത്തിന്റെ അണ്ണാഡിഎംകെ (പുരട്ച്ചിതലൈവി അമ്മ) നേതാക്കളുമായി പളനിസ്വാമി ക്യാംപ് ആശയവിനിമയം നടത്തി. ഒന്നിക്കാൻ പലതരം വ്യവസ്ഥകൾ മുന്നോട്ടുവച്ചു. സാഹചര്യത്തെക്കുറിച്ച് മന്ത്രിമാർ ദിനകരനേയും ധരിപ്പിച്ചു. ശശികല കുടുംബത്തെ ഒന്നാകെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാതെ പളനിസ്വാമിയുമായി നേരിട്ടുള്ള ചർച്ചക്കില്ല എന്ന് പത്രസമ്മേളത്തിൽ പനീർശെൽവം അറിയിച്ചതോടെ അതുവരെയുള്ള നീക്കങ്ങളെല്ലാം നിലച്ചു.
തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോവുകയാണ് ദിനകരൻ. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ല. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കിയതു നിയമവിരുദ്ധമമെന്ന നിലപാടിൽ മാറ്റമില്ല. പാർട്ടി ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാവുന്നത് അംഗീകരിക്കാനാവില്ല, പനീർശെൽവം സംശയങ്ങൾക്കിടയില്ലാതെ പറഞ്ഞു. അങ്ങനെ ദിനകരൻ തമിഴ് രാഷ്ട്രീയത്തിൽ അപ്രസക്തനായി മാറുന്ന മണിക്കൂറുകാണ് കടന്നു പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്