റോഡരികിൽ തകരഷീറ്റിനടിയിൽ കഴിഞ്ഞ നേതാവ്; ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയും ബസ് യാത്രക്കാരനായ മന്ത്രിയും; നെയ്ത്തുജോലിചെയ്ത് കളക്ടറായശേഷം രാഷ്ട്രീയത്തിലേക്ക്; ഐസക്കും മാണിക് സർക്കാരും പരീക്കറും നല്ല രാഷ്ട്രീയക്കാരുടെ പട്ടികയിലെത്തുന്നത് ഇങ്ങനെ
രാഷ്ട്രീയരംഗം അഴിമതി നിറഞ്ഞുതാണെന്നും മിക്ക രാഷ്ട്രീയക്കാരും അധികാരമോഹികളും അഴിമതിക്കാരുമാണെന്നുമുള്ള പൊതുവികാരം ശക്തമാകുകയാണ് ഇന്ത്യയിൽ. അങ്ങനെയല്ലാത്തവരെ തിരയുമ്പോൾ എന്തെങ്കിലും ന്യൂനതകളില്ലാത്ത, ആരോപണം നേരിടാത്ത ഒരാളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകും. ജീവിതത്തിലും രാഷ്ട്രീയരംഗത്തും സത്യസന്ധത പുലർത്തുന്ന, പറയുന്നത് പ്രവർത്തിക്കുന്ന, ജനക്ഷേമ തൽപരനായ എത്രപേരുണ്ടാകും ഇന്ത്യൻ രാഷ്ട്രീയ രംഗത്ത എന്ന അന്വേഷണത്തിൽ ആദ്യ അഞ്ചുപേരിൽ രണ്ട് സിപിഐ(എം) നേതാക്കളുണ്ട്. കേരള ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കും സിപിഐ(എം) പിബി അംഗവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ മാണിക് സർക്കാരും. കേന്ദ്ര പ്രതിരോധ മന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കറും പഞ്ചാബിലെ ബിഎസ്പി എംഎൽഎ ഷിൻഗര റാമും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന അർജുൻ റാം മെഗ്വാളുമാണ് മറ്റ് മാതൃകാ നേതാക്കൾ.
നല്ല രാഷ്ട്രീയക്കാർ രാജ്യത്ത് നാമാവശേഷമായോ എന്ന അന്വേഷണത്തിനൊടുവിലാണ്, അങ്ങനെയല്ല കാര്യങ്ങളെന്നും നല്ല രാഷ്ട്രീയക്കാരുണ്ടെന്നും വ്യക്തമാക്കി ഇന്ത്യാലൈവ് ടുഡെ അഞ്ചു മുൻനിര നേതാക്കളെ കണ്ടെത്തുന്നത്. ജനിച്ചുവളർന്ന സാഹചര്യം മുതൽ ഇതുവരെ രാഷ്ട്രീയ രംഗത്തും സേവനരംഗത്തും പുലർത്തിയ നന്മയാണ് അഞ്ചുപേരുടെയും മുഖമുദ്രമായി ലൈവ് ടുഡെ ഉയർത്തിക്കാട്ടുന്നത്.
വാഗ്ദാനങ്ങൾ മറക്കാത്ത തോമസ് ഐസക്
കാർഷിക, പരിസ്ഥിതി രംഗത്തെ സംഭാവനകൾ മുൻനിർത്തിയും രാഷ്ട്രീയ സത്യസന്ധത പരിഗണിച്ചുമാണ് തോമസ് ഐസക് പട്ടികയിൽ ഇടംപിടിച്ചത്. രാഷ്ട്രീയക്കാർ തെരെഞ്ഞെടുപ്പിന് മുൻപ് ധാരാളം വാഗ്ദാനങ്ങൾ നൽകുന്നതും തെരെഞ്ഞെടുപ്പിന് ശേഷം അതെല്ലാം മറക്കുന്നതും പതിവാണെങ്കിൽ അതല്ല സിപിഐ(എം) നേതാവും കേരള ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെ ശൈലി. ഫലമറിയുന്നതിന് ഒരു ദിവസം ബാക്കി നിൽക്കെത്തന്നെ തന്റെ ആദ്യ തെരെഞ്ഞെടുപ്പ് വാഗ്ദാനമായ, തനിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തിന് തുല്യഎണ്ണം തൈകൾ നടുമെന്ന വാഗ്ദാം പാലിച്ചാണ് ഐസക്കിന്റെ തുടക്കം. പക്ഷേ ഫലം വന്നപ്പോൾ 15,000 തൈകളേ വേണ്ടി വരൂ എന്ന പ്രതീക്ഷ തെറ്റിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുത്തനെ മേൽപോട്ട്. 2006ലെ അച്യുതാനന്ദൻ സർക്കാരിലെയും ധനകാര്യമന്ത്രിയായ അദ്ദേഹം ഓർഗാനിക് കൃഷിയുടെ വക്താവ് കൂടിയാണ്. 2002 മുതൽ കേരളത്തിലെ കർഷകരെ ഓർഗാനിക് കൃഷിയുടെ വഴിയിൽ കൊണ്ടുവരാനും അതുവഴി വിഷരഹിത പച്ചക്കറികൾ മാർക്കറ്റിലെത്തിക്കാനും അദ്ദേഹത്തിനായി. ഇതിനുപുറമെ, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലും തോമസ് ഐസക് മികച്ച സംഭാവനകൾ നൽകി.
എറ്റവും ദരിദ്രനായ മുഖ്യമന്ത്രി- മാണിക് സർക്കാർ
ഒരു സിപിഐ.എം നേതാവ് എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് മാണിക് സർക്കാരിന്റെ വ്യക്തി ജീവിതം. 1998ൽ ആദ്യമായി ത്രിപുരയുടെ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ അദ്ദേഹം രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്നായിരുന്നു അറിയപ്പെട്ടത്. 1980ലാണ് ഈ 66കാരൻ ആദ്യമായി നിയമസഭയിലെത്തുന്നത്. കുട്ടികളില്ലാത്ത മാണിക് സർക്കാരും ഭാര്യയും തീർത്തും ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിനു ലഭിക്കുന്ന വരുമാനം മുഴുവൻ അദ്ദേഹം നൽകിയിരുന്നത് പാർട്ടിക്കായിരുന്നു. പകരം സിപിഐ.എം എല്ലാ മാസവും 5000 രൂപ അലവൻസ് ഇനത്തിൽ അദ്ദേഹത്തിന് നൽകും. ഒരു വാഹനം പോലും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായ അദ്ദേഹം ഔദ്യോഗികവാഹനം ഉപയോഗിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഓഫീസിലേക്ക് റിക്ഷയിലെത്തുന്നത് അഗർത്തലയിലെ തെരുവുകളിലെ സ്ഥിരം കാഴ്ച. സെൽഫോണില്ലാത്ത അദ്ദേഹത്തിന് ഇമെയിൽ അഡ്രസും ഇല്ല. മുഖ്യമന്ത്രി പദത്തിൽ മുന്നാം തവണകൂടി കഴിഞ്ഞാൽ അദ്ദേഹം കൂടുതൽ ദരിദ്രനായി മാറുമെന്നായിരുന്നു 2013ൽ ടൈംസ് ഓഫ് ഇന്ത്യ കണ്ടെത്തിയത്.
ദക്ഷിണ ത്രിപുരയിലെ രാധാകിഷോർപൂരിലെ ഒരു ഇടത്തരം കുടുംബത്തിൽ തയ്യൽക്കാരന്റെ മകനായി ജനിച്ച മാണിക്സർക്കാർ വിദ്യാഭ്യാസകാലത്ത് തന്നെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു.
ബസ്സിൽ യാത്രചെയ്തിരുന്ന മനോഹർ പരീക്കർ
മുഖ്യമന്ത്രിയായിരുന്നപ്പോഴും തന്റെ സ്വന്തം വീട്ടിലായിരുന്നു മനോഹർ പരീക്കറുടെ താമസം. പുതിയൊരു വാഹനം ആവശ്യപ്പെടാതെ താൻ പ്രതിപക്ഷത്തിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ തന്നെമുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം ഉപയോഗിച്ചു. ചെലവുചുരുക്കിയാണ് അദ്ദേഹത്തിന്റെ യാത്രയും മറ്റും കൂടാതെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള ഫോൺ ബില്ലുകൾ അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്നായിരുന്നു അടച്ചിരുന്നത്. വി.വി.ഐ.പി ഉപചാരങ്ങളൊന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല.
പൊതുഗതാഗത സംവിധനങ്ങൾ ഉപയോഗിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ആളാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായ ബിജെപി നേതാവ് പരീക്കർ. 58ാം വയസ്സിലും 16 മുതൽ 18 മണിക്കൂർ വരെ ജോലിയിൽ മുഴുകുന്ന അദ്ദേഹം. ആദ്യമായി ഗോവയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിന് കേവലം ഒരുമാസം മുൻപാണ് മനോഹർ പരീക്കറുടെ ഭാര്യ മേധ അർബുദത്തിന് കീഴടങ്ങുന്നത്. ഇക്കാരണത്താൽ അദ്ദേഹത്തിന് രക്ഷിതാവെന്ന നിലയിൽ തന്റെ രണ്ട് ആൺമക്കളുടെ കാര്യങ്ങൾ ഒറ്റയ്ക്ക് ശ്രദ്ധിക്കേണ്ടതിനൊപ്പം സംസ്ഥാനത്തിന്റെ ചുമതലകൂടി ഏറ്റെടുക്കേണ്ടതായി വന്നു. എന്നാൽ ഏവരേയും ഞെട്ടിച്ച് കൊണ്ട് മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന തീരുമാനമെടുത്തു പരീക്കർ
തകരഷീറ്റിനടിയിൽ താമസിച്ച ഷംഹുംഗ്രാ
ഷിൻഗര റാം ഷഹുംഗ്രാ പഞ്ചാബിലെ ഹോഷിറാപൂർ ജില്ലയിലെ ഗർഹ്ഷാങ്കർ ടൗണിൽ മൺസൂണിന് മുൻപ് കനത്ത മഴപെയ്തപ്പോൾ റോഡരികിൽ വച്ചിരുന്ന തന്റെ ആകെയുള്ള സമ്പാദ്യങ്ങൾ നനയാതിരിക്കാൻ ടാർപോളിൻ തിരയുകയായിരുന്നു ഷിൻഗര റാം ഷഹുംഗ്രാ. ഇദ്ദേഹം പഞ്ചാബിൽ നിന്നുള്ള ബി.എസ്പി എംഎൽഎയാണെന്ന് പറഞ്ഞാൽ ആരും ഞെട്ടിപ്പോകും. രണ്ടുവട്ടം എംഎൽഎയായിരുന്ന ഷഹുംഗ്രാ ഇരുമ്പ് ഷീറ്റ് വച്ച് മറച്ച ഒരു ഷെഡിലായിരുന്നു താമസിച്ചിരുന്നത്. പണച്ചാക്കുകളുടെ സംസ്ഥാനമായ പഞ്ചാബിൽ സ്വന്തമായി നല്ലൊരു വീടുപോലും പണിയാതിരുന്ന ഏക എംഎൽഎയാകും ഒരുപക്ഷേ ഷഹുംഗ്രാ.
മെസ്വാൾ - മന്ത്രിയായ നെയ്ത്തുകാരൻ
അർജുൻ റാം മെഗ്വാൾ ചെറുപ്പത്തിൽ തന്നെ നെയ്ത്ത് ജോലി ചെയ്യാനാരംഭിച്ച ഇദ്ദേഹം ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹിതനായി. പിന്നീട് ടെലിഫോൺ ഓപ്പറേറ്ററായും ജോലി ചെയ്തു. സ്കൂൾവിദ്യാഭ്യാസം അന്യമായ ഗ്രാമത്തിൽ ഒരു ബിരുദാന്തര ബിരുദം നേടിയെടുക്കാൻ അദ്ദേഹത്തിനായി. ഇന്ത്യൻ തപാൽ/ടെലഗ്രാഫ് വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം എൽ.എൽ.ബി കരസ്ഥമാക്കി. ഇതേ കാലത്തു തന്നെ ടെലിഫോൺ ട്രാഫിക് ജനറൽ സെക്രട്ടറി പദത്തിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. പിന്നീട് രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ കയറുകയും തുടർന്ന് പ്രത്യേക ഓഫീസർ ഡ്യൂട്ടിയിലൂടെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു. പിന്നീട് ഐ.എ.എസ് കരസ്ഥമാക്കി ചുരു ജില്ലയുടെ കലക്ടറായി . തുടർന്നാണ് രാഷ്ട്രീയത്തിേക്കുള്ള മെഗ്വാളിന്റെ ചുവടുവെയ്പ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്