ഒരുവെടി പോലും വെക്കാതെ എതിരാളിയെ അടിയറവ് പറയിക്കുന്ന യുദ്ധതന്ത്രമാണ് ചൈനാക്കാർ പയറ്റുന്നത്; കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു; ഇന്ത്യയുടെ ഫിംഗറുകൾ ചൈനീസ് ബൂട്ടുകൾക്കടിയിലായി..നിഷേധിച്ചതുകൊണ്ട് എന്തുകാര്യം? പാൻഗോങ് -ഗാൽവൻ മേഖലകളിൽ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന വാദവുമായി മുൻ സൈനിക ജനറൽ എച്ച്.എസ്. പനാഗിന്റെ ലേഖനം 'ദി പ്രിന്റിൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അംഗബലം കൂട്ടി ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുമ്പോൾ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ ഇനിയും അയവില്ല. 2017 ൽ ലഡാക് മേഖലയിലെ പ്രസിദ്ധമായ പാൻഗോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നുവെന്ന വാർത്തകൾ വന്നപ്പോഴും ചൈന പറഞ്ഞത് അതിർത്തിയിൽ ശാന്തിയും സമാധാനവുമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഫിംഗർ4, ഫിംഗർ5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. അന്നുണ്ടായ കല്ലേറും തിരിച്ചടിയുമൊക്കെ ആരും മറന്നിട്ടില്ല.
2020 ലോ?ലഡാക്ക് അതിർത്തിയിൽപാൻഗോങ് തടാകത്തിനു വടക്ക് ഇന്ത്യ റോഡ് നിർമ്മിക്കുന്നത് ചൈനീസ് സൈനികർ തടഞ്ഞ മെയ് 5 മുതൽ സംഘർഷം നിലനിൽക്കുകയാണ്. അന്ന് ഇരുപക്ഷത്തെയും സൈനികർ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാൻഗോങ് ടിസോ തടാകത്തിനു ചുറ്റിലും ഗാൽവൻ താഴ്വരയിലും ഇരുപക്ഷവും കൂടുതൽ സൈന്യത്തെ വിന്യസിച്ചതോടെ സംഘർഷം രൂക്ഷമായി. ഈ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്കാണ് വ്യക്തമായ മേൽക്കൈ എന്നെഴുതുന്നു മുൻ സൈനിക ജനറൽ ഹർചരൺജിത്ത് സിങ് പനാഗ്. 'ദി പ്രിന്റിൽ' എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ തുറന്നെഴുതുന്നത്. ഇന്ത്യൻ സൈന്യത്തിൽ 40 വർഷം സേവനമനുഷ്ഠിച്ച എച്ച്.എസ് പനാഗ് നോർത്താൻ കമാൻഡിലും സെൻട്രൽ കമാൻഡിലും ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി) ആയിരുന്നു. വിരമിച്ചതിനുശേഷം സായുധസേനാ ട്രിബ്യൂണലിൽ അംഗമായിരുന്നു.
കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചതായാണ് പനാഗിന്റെ വിലയിരുത്തൽ. India's Fingers have come under Chinese boots. Denial won't help us എന്നാണ് എച്ച്. എസ്.പനാഗിന്റെ ലേഖനത്തിന്റെ തലക്കെട്ട്. മേജർ ജനറൽ തലത്തിലുള്ള ചർച്ചകൾ ജൂൺ 2 ന് കഴിഞ്ഞു. ജൂൺ 6 ന് കോർപ്സ് കമാൻഡർമാരുടെ തലത്തിൽ കൂടിക്കാഴ്ച നടക്കും.
ലഫ്റ്റനന്റ് ജന.എച്ച്.എസ്.പനാഗിന്റെ നിരീക്ഷണങ്ങൾ
ചർച്ചകളിൽ ചൈനയ്ക്ക് മുൻകൈ
ഇന്ത്യൻ പ്രദേശത്ത് മൂന്നു വ്യത്യസ്ത മേഖലകളിലായി ഏകദേശം 40- മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ ചൈന കൈയേറി കഴിഞ്ഞു. ഈ ആനുകൂല്യത്തിന്റെ മേൽക്കൈയോടെയാവും അവർ ചർച്ചയ്ക്കിരിക്കുക. അതുകൊണ്ട് തന്നെ അസ്വീകാര്യമായ ഉപാധികൾ അടിച്ചേൽപ്പിക്കാനായിരിക്കും ചൈനയുടെ ശ്രമം. പഴയ നില സ്വന്തമായി പുനഃസ്ഥാപിക്കണമെങ്കിൽ ഇന്ത്യ അതിർത്തിയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകരുത് എന്ന് അവർ നിബന്ധന വച്ചേക്കാം. അതിർത്തിയിൽ ഒരു കയ്യാങ്കളിക്കോ, പരിമിതമായ തോതിൽ യുദ്ധത്തിനോ കച്ചകെട്ടിയാണ് ചൈനാക്കാരുടെ വരവ്, ലഫ്റ്റനന്റ് ജന.എച്ച്.എസ്.പനാഗ് എഴുതുന്നു.
ഇന്ത്യയുടെ ദൗത്യം വിഷമം പിടിച്ചതാണ്. ഏപ്രിൽ 1 2020 ൽ നിലവിലുണ്ടായിരുന്ന നില പുനഃസ്ഥാപിക്കുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം മുട്ടാപ്പോക്കും പറഞ്ഞ് ചൈന വേലത്തരം എടുക്കാതിരിക്കാൻ അത് അത്യാവശ്യവുമാണ്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ തന്ത്രം രൂപീകരിക്കുന്നതിനും അത് രാജ്യത്തെ അറിയിക്കുന്നതിനും പകരം നരേന്ദ്ര മോദി സർക്കാർ ഒരുതുണ്ടുഭൂമിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് വാദിക്കുകയാണെന്ന് എച്ച്.എസ്.പനാഗ് വിമർശിക്കുന്നു. നിയന്ത്രണ രേഖയെ കുറിച്ച് നിലനിൽക്കുന്ന വ്യത്യസ്ത കാഴ്ചപ്പാടുകളിലാണ് കേന്ദ്രസർക്കാർ ശ്രദ്ധയൂന്നുന്നത്.
ചില മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും നിയന്ത്രണ രേഖയ്ക്ക് തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നുണ്ട്. ചൈന ഇന്ത്യയുടെ ഒരുമേഖലയും പിടിച്ചെടുത്തില്ലെന്നാണ് അവർ പറയുന്നത്. ഒരുനയതന്ത്ര ധാരണയ്ക്കാണ് കളമൊരുക്കുന്നത്. ചൈനയ്ക്ക് ഇതിൽ പരം എന്താണ് വേണ്ടതെന്ന് ചോദിക്കുന്നു പനാഗ്. നമ്മൾ അവരുടെ കോർട്ടിലേക്ക് പന്ത് ഇട്ടുകൊടുക്കുകയാണ്, അദ്ദേഹം എഴുതുന്നു.
ലഡാക്കിലെ പ്രതിരോധം എങ്ങനെ?
ഇന്ത്യക്ക് ആധിപത്യം നഷ്ടപ്പെട്ട മൂന്നുമേഖലകളിൽ യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണ്? യഥാർഥ നിയന്ത്രണ രേഖ ഇന്ത്യ-ചൈന അതിർത്തികളെ വേർതിരിക്കുന്ന രേഖയാണ്. ഇത് ഒരു ഔദ്യോഗിക കരാറിന്റെ രൂപത്തിൽ ഒപ്പുവച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്. രണ്ട് അനൗപചാരിക ഉച്ചകോടികൾക്കും, 1993 ന് ശേഷം ഒപ്പ് വച്ച പരസ്പര വിശ്വാസ വർദ്ധക കരാറുകൾക്കും ശേഷവും സ്ഥിതിഗതികളിൽ കാര്യമായ മാറ്റമൊന്നുമില്ല. ലഡാക്കിലെ 857 ദൈർഘ്യമുള്ള അതിർത്തിയിൽ, 368 കിലോമീറ്റർ മാത്രമാണ് അന്താരാഷ്ട്ര അതിർത്തി. അവശേഷിക്കുന്ന 489 കിലോമീറ്റർ എൽഎസിയാണ്. 1962 മുതൽ ചൈന വാദം ഉന്നയിക്കുകയും തർക്കിക്കുകയും ഒക്കെ ചെയ്യുന്ന രേഖ.
സമുദ്രനിരപ്പിൽ നിന്ന് 14,000 മുതൽ 15,000 അടിവരെ ഉയരത്തിലുള്ള ദുഷ്കരമായ ഇടം. 16,000-18,000 അടി വരെ ഉയരമുള്ള പർവതങ്ങൾ. ഇങ്ങനെ എത്തിപ്പറ്റാനും താമസിക്കാനും പ്രയാസമുള്ള ഇടം. ലഡാക് റേഞ്ച്, പാങ്ഗോങ് റേഞ്ച്, ഷൈലോക് നദി, ഡെപ്സങ് സമതലം എന്നിവ ഉൾക്കൊള്ളുന്ന മേഖല. ഓരോ മേഖലയുടെയും കിടപ്പനുസരിച്ച് യഥാർഥ നിയന്ത്രണരേഖയിലേക്ക് 10 മുതൽ 80 കിലോമീറ്റർ വരെ ദൂരം. ഇവിടുത്തെ പ്രധാന പ്രതിരോധ ദൗത്യം സൈന്യത്തിനും എൽ.എ.സിയിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനുമാണ് ചുമതല. നിയന്ത്രണ രഖയിലെ ഐടിബിപി പോസ്റ്റുകൾ തമ്മിൽ വലിയ വിടവുണ്ട്. സമതലങ്ങളിലെ പോലെ അവ തുടർച്ചയായി അല്ല സ്ഥാപിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ഇവിടെ അനുഭവപ്പെടുന്നുണ്ടെന്ന് പനാഗ് പറയുന്നു. എൽഒസിയിലെ പോലെ എൽഎസിയുടെ മുഴുവൻ മേഖലയും പ്രതിരോധിക്കണമെങ്കിൽ നിലവിലുള്ള ഒരു ഡിവിഷന് പകരം നാല് മുതൽ അഞ്ച് ഡിവിഷനുകൾ വേണ്ടി വരുമെന്നും പനാഗ് ലേഖനത്തിൽ പറയുന്നു.
പാൻഗോങ് മേഖല
പാൻഗോങ് ടിസോയുടെ വടക്ക് ഭാഗത്തുള്ള ഫിംഗേഴ്സിനെ ദുർവ്യാഖ്യാനം ചെയ്ത് ഇന്ത്യക്ക് മേഖല നഷ്ടപ്പെട്ടിട്ടില്ലെന്ന് ചില മാധ്യമപ്രവർത്തകർ വാദിക്കുന്നു. എന്നാൽ, ഈ വർഷം ഏപ്രിൽ അവസാനത്തിനും മെയ് ആദ്യത്തിനും ഇടയിൽ പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക മുന്നേറ്റം നടത്തി ഫിംഗർ 4 നും ഫിംഗർ 8 നും മധ്യേയുള്ള മേഖല കൈയടക്കി. ഫിംഗർ 8 മുതൽ ഫിംഗർ 4 വരെയുള്ള 8 കിലോമീറ്റർ പ്രദേശം ചൈനീസ് അധീനതയിലായി. 4,5,6,7,8 ഫിംഗറുകളിൽ 4500 -5000 മീറ്റർ ഉയരമുള്ള മേഖലയിൽ വടക്ക് ഭാഗത്തായി 4.5 കിലോമീറ്റർ വരെ ചൈന കയ്യടക്കി. അങ്ങനെ പിഎൽഎ അധിനതയിലാക്കിയത് 35-40 ചതുശ്ര കിലോമീറ്റർ ആണെന്നാണ് തന്റെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കെന്ന് പനാഗ് ലേഖനത്തിൽ കുറിക്കുന്നു. ഇവിടെ മേഖലയിലെ പ്രതിരോധത്തിനായി ഒന്നോ രണ്ടെ ബറ്റാലിയനുകളെയും ചൈന നിയോഗിച്ചിട്ടുണ്ട്.
ഗാൽവൻ മേഖല
ഗാൽവൻ മേഖലയിൽ ഗാൽവൻ നദിയുടെ തെക്ക്-വടക്ക് ഭാഗത്തുള്ള കുന്നുകൾ പിഎൽഎ കൈയടക്കിയതായി പനാഗ് പറയുന്നു. പർവതമേഖലയിലെ ആധിപത്യമെന്ന് പറയുന്നത് ഉയരങ്ങളുടെ നിയന്ത്രണം എന്നുതന്നെയാണ്. ചുറ്റും ശത്രുക്കളാണെങ്കിൽ താഴ് വരയിൽ എങ്ങനെ ജീവിക്കുമെന്ന് പനാഗ് ചോദിക്കുന്നു. ഗാൽവൻ കുന്നുകളിൽ രണ്ട് ബറ്റാലിയനുകളെ വിന്യസിച്ചിരിക്കാമെന്നും എൽഎസിയിൽ ഒരെണ്ണം റിസർവായി വച്ചിരിക്കാമെന്നുമാണ് പനാഗിന്റെ നിഗമനം.
ഹോട്ട് സ്പിങ്സ്
തന്റെ വിലയിരുത്തൽ പ്രകാരം, ഹോട്ട്സ്പിങ്സിൽ, ഒരുബറ്റാലിയനെ നിയോഗിച്ച് കോങ് ലാ പാസിലേക്ക് പ്രവേശിക്കുന്നത് പിഎൽഎ തടഞ്ഞിരിക്കുകയാണ്. ഈ മേഖല എൽഎസിലാണെങ്കിലും ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശമല്ല.
ചൈനക്കാർക്ക് കളിക്കാൻ അവസരം കൊടുക്കരുത്
യഥാർഥ നിയന്ത്രണ രേഖയുടെ അലൈന്മെന്റിനെ കുറിച്ച് ഇന്ത്യക്ക് നല്ല വ്യക്തയുണ്ട്, 1962ലെ യുദ്ധത്തിൽ വീരമൃത്യ വരിച്ച സൈനികരെ സംസ്കരിച്ച ഇടം കൂടിയാണത്. 1950 ന് ശേഷം ചൈനയുടെ അവകാശവാദങ്ങളാണ് മാറിമറിയുന്നത്. അതുകൊണ്ട് തന്നെ നിയന്ത്രണരേഖയെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്ന വാദം ചൈനയ്ക്ക് അടിക്കാൻ വടി കൊടുക്കുന്നത് പോലെയാകും എന്ന് പനാഗ് പറയുന്നു. ഇതുപോലെ ഇന്ത്യൻ പ്രദേശങ്ങൾ തട്ടിയെടുക്കുന്നതിന് ചൈനയെ അനുവദിച്ചുകൂടാ.
2020 ഏപ്രിൽ ഒന്നിലെ തൽസ്ഥിതി അംഗീകരിച്ചുകൊണ്ടും ഭൂപടങ്ങൾ ഔദ്യോഗികമായി കൈമാറി എൽഎസി അംഗീകരിച്ചുകൊണ്ടുമാകണം ഈ സംഘർഷം അവസാനിപ്പിക്കേണ്ടത്. ചൈനയുടെ ആധിപത്യം അംഗീകരിച്ച് കൊടുക്കുന്നത് 1962 ലെ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ 3000 ത്തോളം സൈനികരോട് കാട്ടുന്ന അനീതിയാവും. ഒരു വെടി പോലും ഉതിർക്കാതെ നമ്മുടെ മേഖലകൾ വിട്ടുകൊടുക്കുന്നത് നാണക്കേടായിരിക്കും. ചൈനയുടെ സൈനിക തന്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന സൺ ട്സു 2500 വർഷം മുമ്പ് പറഞ്ഞത് ഉദ്ധരിച്ചാണ് പനാഗ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. നൂറുയുദ്ധങ്ങളിൽ നൂറു വിജയം കൊയ്യുകയല്ല യുദ്ധമിടുക്ക്. പോരാടാതെ തന്നെ ശത്രുവിനെ കീഴ്പ്പെടുത്തുകയാണ് മിടുക്ക്.
(കടപ്പാട്-ദി പ്രിന്റ്)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്