അമിത്ഷായുടെ കീഴിലെ ട്രെയിനിങ് പിരീഡ് കഴിഞ്ഞു! ഇനി ബിജെപിയുടെ കടിഞ്ഞാണ്‍ മുഴുവൻ ജെ പി നഡ്ഡയുടെ കൈകളിലേക്ക്; അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കി കഴിഞ്ഞാൽ പ്രഖ്യാപനം; പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ കടൽ നീന്തിക്കയറാൻ പഴയ നീന്തൽതാരം കൂടിയായ ജെപി നഡ്ഡക്ക് സാധിക്കുമെന്ന് നേതാക്കളുടെ പ്രതീക്ഷ; വി മുരളീധരനൊപ്പം എബിവിപിയിൽ പ്രവർത്തിച്ചു വളർന്ന നേതാവ് ബിജെപിയുടെ അമരക്കാരനാകുമ്പോൾ ആദ്യ വെല്ലുവിളി ഡൽഹി തിരഞ്ഞെടുപ്പ് തന്നെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കഴിഞ്ഞ ആറു മാസത്തെ കേന്ദ്രഭരണത്തിന്റെയും തെരഞ്ഞെടുപ്പുകളുടെയും കണക്കെടുപ്പു നടത്തിയാൽ ബിജെപിക്ക് പറയാൻ തിരിച്ചടികൾ മാത്രമാണ്. ദേശീയ പൗരത്വ നിയമം പാസാക്കിയ ശേഷവും മുമ്പുമായി നടന്ന സംഭവ വികാസങ്ങൾ ബിജെപിക്ക് മുമ്പിൽ വലിയ പ്രതിസന്ധിയുടെ കടൽ തന്നെയാണ് തീർത്തിരിക്കുന്നത്. അമിത്ഷാ എന്ന തന്ത്രശാലിയായ കപ്പിത്താന് അടവുകൾ പിഴച്ചു തുടങ്ങിയോ എന്ന രാഷ്ട്രീയ നേതൃത്വം ചോദിച്ചു തുടങ്ങിയ സമയം. ആഭ്യന്തര മന്ത്രി സ്ഥാനവും ബിജെപി അധ്യക്ഷ സ്ഥാനവും ഒരേസമയം വഹിച്ച അമിത്ഷായുടെ കീഴിൽ ട്രെനിംഗിലായിരുന്നു ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ എന്നു പറയാം. ഈ ട്രെയിനിങ് പൂർത്തിയാക്കിയ നഡ്ഡ് ഇനി പൂർണമായും ബിജെപിയുടെ കപ്പിത്താന്റെ വേഷം എടുത്ത് അണിയുകയാണ്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് ഇടയിലാണ് ചെറുപ്പത്തിൽ നീന്തൽതാരമായിരുന്നു ജഗത് പ്രകാശ് നഡ്ഡ ഇപ്പോൾ ബിജെപിയെ നയിക്കാൻ എത്തുന്നത്. ബിഹാറിനെ പ്രതിനിധീകരിച്ച് ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത നഡ്ഡ ബിജെപിയുടെ അമരത്തെത്തുമ്പോൾ വെല്ലുവിളികൾ തന്നെയാണ് കാത്തിരിക്കുന്നത്. ഈ വെല്ലുവിളികളെ നീന്തിക്കടക്കാൻ നഡ്ഡയ്ക്ക് സാധിക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന, പ്രവർത്തന മികവിന്റെയും പ്രതിച്ഛായയുടെയും പിൻബലമുള്ള നഡ്ഡയ്ക്ക് ഇത് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണു ബിജെപി പ്രതീക്ഷ.
അഞ്ചരക്കൊല്ലം പാർട്ടിയെ വലിയ വിജയങ്ങളിലേക്കു നയിച്ച അമിത് ഷായിൽ നിന്നു നേതൃത്വമേറ്റെടുക്കുമ്പോൾ ആ നേതൃത്വത്തിന്റെ മികവു തന്നെയാകും നഡ്ഡയ്ക്കും അളവുകോലാവുക,വെല്ലുവിളിയും. പറഞ്ഞാൽ പറഞ്ഞതു നടപ്പാക്കുക എന്നതായിരുന്നു ഷായുടെ ശൈലി. അതിനു മീതെ പറക്കാൻ ബിജെപിയിൽ ഒരു പരുന്തുമില്ലായിരുന്നു. അതു നടപ്പാക്കാൻ നഡ്ഡയ്ക്കും കഴിയുമോ എന്നതാണു കാര്യം. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ അമിത്ഷാ ആഭ്യന്തര മന്ത്രിയായപ്പോൾ കഴിഞ്ഞ ജൂണിലാണ് നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിശ്ചയിച്ചത്.തുടർന്നു നടന്ന 3 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു.
ഇന്നാണ് ബിജെപി അധ്യക്ഷ പദവിയിലെ തെരഞ്ഞെടുപ്പു നടക്കുന്നത്. നഡ്ഡ മാത്രമാണു മത്സര രംഗത്തുള്ളത്. രാവിലെ 10 മുതൽ 12.30 വരെയാണു നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം. 12.30 മുതൽ 1.30 വരെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയം 1.30 മുതൽ 2.30 വരെ. മറ്റാരും പത്രിക നൽകിയില്ലെങ്കിൽ, ഇതിനുശേഷം നഡ്ഡയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും. ഉച്ചകഴിഞ്ഞു മൂന്നോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ദേശീയ നേതൃയോഗത്തിൽ നഡ്ഡ ഭാവി പദ്ധതികൾ വിശദീകരിക്കും.
ബിജെപി ദേശീയ അധ്യക്ഷന്മാരെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണു പതിവ്. തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ അതു നാളെ പത്തിനും രണ്ടിനുമിടയ്ക്കായിരിക്കുമെന്നു സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള രാധാമോഹൻ സിങ് അറിയിച്ചു. 21 സംസ്ഥാനങ്ങളിൽ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന നടപടികളും പൂർത്തിയായി. പാർട്ടി ഭരണഘടന പ്രകാരം പകുതിയിലേറെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയായാലേ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനാവൂ.
ബിജെപി അധ്യക്ഷ സ്ഥാനത്ത് കാലാവധി തീർന്നിട്ടും ആഭ്യന്തര മന്ത്രിയായ അമിത്ഷാ തന്നെ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടർന്നത് മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തുടർഭരണം ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. എന്നാൽ. ഇവിടെ ബിജെപിക്ക് തിരിച്ചടി ഏറ്റു. ഒരാൾ, ഒരു പദവി എന്ന വ്യവസ്ഥ പാലിക്കുന്ന ഇക്കാര്യത്തിൽ പാർട്ടി ചട്ടങ്ങളെല്ലാം തെറ്റിക്കുന്നത് മോദി-ഷാ കൂട്ടുകെട്ടിന് പിഴച്ചു എന്നു തന്നെ പറയാണ്. അമിത് ഷാ അധ്യക്ഷ പദവി ഒഴിഞ്ഞ് ഇടക്കാല പ്രസിഡന്റിനെ നിയമിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. ഇതോടെയാണു ഷായെ സഹായിക്കാനായി ജെ.പി. നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിയോഗിച്ചത്.
മികച്ച സംഘാടകനായ അദ്ദേഹത്തെ 'നിശ്ശബ്ദനായ തന്ത്രജ്ഞൻ' എന്നാണ് പാർട്ടിക്കുള്ളിൽ വിശേഷിപ്പിക്കുന്നത്. ആർ.എസ്.എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ആർഎസ്എസ്.-ബിജെപി. നേതൃത്വങ്ങൾക്ക് ഒരുപോലെ സ്വീകാര്യനാണ്. നേരത്തേ ഹിമാചൽപ്രദേശിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തനായ നഡ്ഡയാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ചുമതല വഹിച്ചത്.
ബിജെപി.യുടെ കേന്ദ്രതിരഞ്ഞടുപ്പു സമിതിയുടെ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയാസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും നഡ്ഡയാണ്. പട്നയിൽ ജനിച്ച് അവിടെ സ്കൂൾ വിദ്യാഭ്യാസം നേടിയ നഡ്ഡ ഷിംല സർവകലാശാലയിൽ വിദ്യാർത്ഥിയായതോടെയാണു ഹിമാചൽപ്രദേശിലേക്കു തട്ടകം മാറ്റിയത്. നേരത്തെ മുൻ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ ആ സ്ഥാനത്തേക്കു ഉയർന്നപ്പോൾ തന്നെ പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ പേരും ഉയർന്നിരുന്നു. നഡ്ഡയെ ഇപ്പോൾ വർക്കിങ് പ്രസിഡന്റാക്കി, ആറ് മാസം കഴിഞ്ഞ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരും. മഹാസഖ്യത്തെ പരാജയപ്പെടുത്തിയതും അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താനായതും നഡ്ഡയ്ക്ക് അനുകൂലമായി മാറിയിരുന്നു. മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്മാൻ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാൻ എന്നിവയുടെ പിന്നണിയിൽ നഡ്ഡയുണ്ടായിരുന്നു.
എബിവിപിയിലെ പ്രവർത്തന പരിചയവുമായാണ് ജെ പി നഡ്ഡ രാഷ്ട്രീയത്തിൽ തുടക്കമിടുന്നത്. അക്കാലത്ത് ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരനൊപ്പം പ്രവർത്തിച്ച നേതാവാണ് നഡ്ഡ. കേരളത്തിന്റെ ചുമതലയുള്ള നേതാവ് എന്ന നിലയിലും പ്രവർത്തിച്ച വ്യക്തിയാണ് നഡ്ഡ. ബിജെപി അധ്യക്ഷൻ അമിത്ഷാ കേരളത്തിൽ പദയാത്ര നടത്തിയ വേളിയൽ അതിന്റെ ചുക്കാൻ പാർട്ടി ഏൽപ്പിച്ചതും നഡ്ഡ ആയിരുന്നു. ആർഎസ്എസിന് കൂടി അഭിമതനായ വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോൾ നഡ്ഡക്ക് മുമ്പിൽ ആദ്യ വെല്ലുവിളി ഡൽഹി തിരഞ്ഞെടുപ്പു തന്നെയാണ്. പൗരത്വ നിയമ ഭേദഗതികൾക്ക് നടുവിൽ ബിജെപിക്ക് ഒരു വിജയം അനിവാര്യമാണ്. അതിന് നഡ്ഡയുടെ തന്ത്രങ്ങൾക്ക് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Stories you may Like
- മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യ മൂന്നാമത്തെ സാമ്പത്തികശക്തിയാകും: നഡ്ഡ
- എൻഡിഎ യോഗത്തിൽ 38 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്ന് ജെ.പി.നഡ്ഡ
- പിണറായി സർക്കാർ തീവ്രവാദശക്തികളോടു മൃദുസമീപനം കാണിക്കുന്നു: ജെ പി നഡ്ഡ
- ലോക്സഭാ സെമിയിൽ കോൺഗ്രസ് തകർന്നത് ഇങ്ങനെ
- മുതിർന്ന നേതാവ് കമൽനാഥും മകനും ബിജെപിയിലേക്കെന്ന് സൂചന
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍