Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപ്പറേഷൻ ലോട്ടസ് സക്‌സസ്; കുമാരസ്വാമി സർക്കാർ വീണു; സഖ്യസർക്കാർ പുറത്തുപോകുന്നത് വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ; വിശ്വാസ പ്രമേയത്തെ എതിർത്തത് 105 പേർ; കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം; പോരാട്ടം വിജയിച്ചില്ലെന്ന് കോൺഗ്രസ്; സർക്കാരിന് ഈയവസ്ഥയിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ലെന്ന് കുമാരസ്വാമി; ബെംഗളൂരുവിൽ നിരോധനാജ്ഞ; ജനങ്ങളുടെ വിജയമെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ബിജെപി

ഓപ്പറേഷൻ ലോട്ടസ് സക്‌സസ്; കുമാരസ്വാമി സർക്കാർ വീണു; സഖ്യസർക്കാർ പുറത്തുപോകുന്നത് വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ; വിശ്വാസ പ്രമേയത്തെ എതിർത്തത് 105 പേർ; കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം; പോരാട്ടം വിജയിച്ചില്ലെന്ന് കോൺഗ്രസ്; സർക്കാരിന് ഈയവസ്ഥയിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ലെന്ന് കുമാരസ്വാമി; ബെംഗളൂരുവിൽ നിരോധനാജ്ഞ; ജനങ്ങളുടെ വിജയമെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ബിജെപി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വീണു. വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെയാണ് സർക്കാർ താഴെ വീണത്‌.ഭരണപക്ഷത്ത് നിന്ന് 99 അംഗങ്ങളാണ് സഭയിൽ ഹാജരായത്. വിശ്വാസ പ്രമേയത്തെ 105 പേരാണ് എതിർത്തത്. ബിജെപിക്ക് ജെഡിഎസ്-കോൺഗ്രസ് സഖ്യത്തേക്കാൾ അംഗങ്ങളുള്ള സാഹചര്യത്തിൽ കുമാരസ്വാമി സർക്കാരിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വ്യക്തമായിരുന്നു. രാത്രി 7.45 ഓടെയാണ് വിശ്വാസ വോട്ട് തുടങ്ങിയത്.

224 അംഗ നിയമസഭയിൽ സ്പീക്കർ ഉൾപ്പെടെ 118 അംഗങ്ങളാണ് കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോൺഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബിജെപിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സർക്കാർ അധികാരത്തിലുണ്ടായിരുന്നത്.ചൊവ്വാഴ്ച വൈകിട്ട് സഭ വീണ്ടും ചേർന്നപ്പോൾ കുമാരസ്വാമി വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടു. കാലുവാരിയ വിമതർക്ക് ജെഡിഎസും കോൺ്ഗ്രസും വിപ്പ് നൽകിയിരുന്നെങ്കിലും ഇവർ സഭയിൽ നിന്ന് വിട്ടുനിന്നു. സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ 15 ദിവസത്തെ രാഷ്ട്രീയ നാടകത്തിനാണ് തിരശീല വീണിരിക്കുന്നത്.ഇത് ജനങ്ങളുടെ വിജയമെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു.'ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. 14 മാസത്തെ സഖ്യസർക്കാർ ജനങ്ങൾക്ക് മടുത്തിരുന്നു. വികസനം മുരടിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ, കൃഷിക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുമെ്ന്നും കർഷക സൗഹൃദ സർക്കാരായിരിക്കുമെന്നും' ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.

വിമത എംഎൽഎമാരുടെ രാജി ഇതുവരെ സ്പീക്കർ അംഗീകരിച്ചിട്ടില്ല. രാജി അംഗീകരിച്ചാൽ, മാത്രമേ അവർ ബിജെപിയിൽ ചേരുമോ ഇല്ലയോ എന്നറിയാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഞങ്ങൾക്ക് 105 എംഎൽഎമാരാണുള്ളത്, ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു.വിമതരെ അയോഗ്യരാക്കുക എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും ദളിൽ നിന്നുമായി 15 എംഎൽമാരെ അയോഗ്യരാക്കും. വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ലെന്നും സ്ഥാനമൊഴിയാൻ തയ്യാറാണെന്നും കുമാരസ്വാമി സഭയിൽ അറിയിച്ചിരുന്നു. 'സർക്കാരിന് ഈയവസ്ഥയിൽ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.

ബിജെപിക്ക് 107 എംഎൽഎമാരുടെയും ഭരണപക്ഷത്തിന് 100 എംഎൽഎമാരുടെയും പിന്തുണയാണുണ്ടായിരുന്നത്. ഇതിനിടെ സ്വതന്ത്ര എംഎൽഎമാർ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിനുമുന്നിൽ ജെഡിഎസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ തടയാൻ ബിജെപി പ്രവർത്തകരുമെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുടലെടുത്തു. ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

തിങ്കളാഴ്ചസ്പീക്കർ കെ.ആർ.രമേഷ് കുമാർ ചൊവ്വാഴ്ച വൈകിട്ട് 6 മണിക്കാണ് വിശ്വാസ വോട്ടിന് സമയപരിധി നിശ്ചയിച്ചത്. എന്നാൽ, വിശ്വാസ വോട്ട് ചർച്ചയ്ക്ക് മറുപടി പറഞ്ഞ കുമാരസ്വാമിക്ക് ആറ് മണിക്ക് മുമ്പ് അത് പൂർത്തിയാക്കാനായില്ല. സംസ്ഥാനത്തെ 6.5 കോടി ജനങ്ങളോട് താൻ മാപ്പ് പറയുകയാണെന്ന് കുമാരസ്വാമി അറിയിച്ചു. പ്രതിപക്ഷ എംഎൽഎമാർ സംസാരിക്കാത്ത പ്രത്യേക വിശ്വാസ വോട്ടാണിത്. എന്റെ മുഖ്യമന്ത്രി പദവി സന്തോഷത്തോടെ തൃജിക്കാൻ തയ്യാറാണ്. എന്റെ രാഷ്ട്രീയ പ്രവേശനം തന്നെ അപ്രതീക്ഷിതമായിരുന്നു, പഴയ സംഭവങ്ങൾ ഓർത്ത് കുമാരസ്വാമി വികരാധീനനനായി. വിശ്വാസ വോട്ട് നീട്ടിക്കൊണ്ടുപോകാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു, ഇതിന് വേണ്ടിയാണ് സ്പീക്കറോടും ജനങ്ങളോടും അദ്ദേഹം മാപ്പ് ചോദിച്ചത്.

ഒടുവിൽ 'കർ'നാടകത്തിന് ക്ലൈമാക്‌സ്

കർണാടകയിൽ കോൺഗ്രസ് - ജനതാദൾ (എസ്) ഭരണസഖ്യത്തിലെ 15 എംഎൽഎമാർ രാജിവച്ചതോടെയാണ് കുമാരസ്വാമി സർക്കാർ പതനത്തിന്റെ വക്കിൽ എത്തിയത്. രാജിവച്ച 10 എംഎൽഎമാർ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു തിരിച്ചതോടെ കർണാടകയിൽ റിസോർട്ട് രാഷ്ട്രീയ നാടകങ്ങൾക്കും ചൂടുപിടിച്ചു. യുഎസിലുള്ള മുഖ്യമന്ത്രി കുമാരസ്വാമിയും ഓസ്ട്രേലിയയിലുള്ള പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും പൊടുന്നനെ മടങ്ങിയെത്തി.

കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകിയത്. കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേർന്ന് സർക്കാരിനെ ഏതുവിധേനയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബെംഗളൂരുവിലെത്തി. രാജിവച്ച സംഘത്തിനു നേതൃത്വം നൽകിയതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ.

 234 അംഗ മന്ത്രിസഭയിൽ, 2:1 എന്ന തോതിൽ മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിനും ദളിനും ഇടയിൽ വിഭജിക്കാനായിരുന്നു ധാരണ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ പോലും അകറ്റി നിർത്തി മന്ത്രിസഭ രൂപീകരിച്ചതാണ് പ്രശ്നത്തിന് കാരണം. രണ്ടു ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന യെദൂരിയപ്പയെ താഴെയിറക്കിയാണ് കുമാരസ്വാമി 2018 ജൂണിൽ അധികാരത്തിലേറിയത്.

സഖ്യകക്ഷിയിലെ ചിലരെ വിലയ്ക്കെടുത്ത് ഓപ്പറേഷൻ താമര നീക്കത്തിനു തുടക്കമിട്ടു. എന്നാൽ ഓരോ തവണ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചപ്പോഴും പാളി. ഏറ്റവുമൊടുവിൽ ഇക്കൊല്ലം ജനുവരിയിൽ രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ വിമതനാടകം നടന്നുവെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

സ്പീക്കറുടെ കളി

സഭാനടപടികളിലെ അനിശ്ചിതത്വം ബാക്കിവച്ച് ഉദ്ദ്യോഗത്തിന് അവസാനമിട്ട് കർണാടക നിയമസഭ തിങ്കളാഴ്ച അർധരാത്രിയോടെ പിരിഞ്ഞു.ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് സഭ പിരിഞ്ഞത്. ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.

അതിനിടെ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. കെപിജെപി എംഎൽഎയും, ഒരു സ്വതന്ത്രനുമാണ് വിശ്വാസവോട്ടെടുപ്പ് നീട്ടരുതെന്നും ഇന്ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.സ്വതന്ത്ര എംഎൽഎമാരുെട ഹർജിയിൽ കോൺഗ്രസും സ്പീക്കറും കക്ഷിചേരും.വിമതരുടെ വിപ്പിന്റെ കാര്യത്തിൽ വ്യക്തത തേടിയാണ് കക്ഷിചേരുന്നത്.

അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തതോടെയാണ് കർണാടക നിയമസഭയിലെ നടപടികളിൽ അനിശ്ചിതത്വം പടർന്നത്. നടപടികൾ പൂർത്തിയാക്കാൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കറും അർധരാത്രി വരെ കാത്തിരിക്കാൻ സമ്മതമെന്ന് ബിജെപി നേതാവ് യെഡിയൂരപ്പയും പറഞ്ഞതോടെ സഭാതലത്തിൽ സസ്പെൻസ് നിറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനമെടുക്കുകയായിരുന്നു.വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതൽ സമയം ചോദിച്ചപ്പോൾ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.

കർണാടകത്തിലെ പ്രതിസന്ധിക്ക് ഇന്ന് തിരശീല വീഴുമെന്ന് ഉറപ്പായിരുന്നു. അനിശ്ചിതങ്ങൾക്കൊണ്ട് വിശ്വാസ വോട്ടെടുപ്പ് നീട്ടാനായെങ്കിലും കുമാര സ്വാമി സർക്കാരിന് അനുകൂലമായ ഘടകങ്ങളൊന്നും ഉണ്ടായില്ല. വിമത എംഎൽഎമാർ വിമതന്മാരായി തന്നെ തുടർന്നു.ഇതിനിടെ, വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

വിശ്വാസ പ്രമേയ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സ്വരം കടുപ്പിച്ച് സ്പീക്കർ രംഗത്തെത്തിയിരുന്നു. ഓരോ അംഗത്തിനും സംസാരിക്കാനുള്ള സമയം പത്തുമിനിറ്റാക്കി ചുരുക്കാൻ സ്പീക്കർ കെ.ആർ.രമേഷ് കുമാർ നിർദ്ദേശം നൽകി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെയുണ്ടായേക്കാമെന്ന സൂചനകൾ ബലപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP