ഓപ്പറേഷൻ ലോട്ടസ് സക്സസ്; കുമാരസ്വാമി സർക്കാർ വീണു; സഖ്യസർക്കാർ പുറത്തുപോകുന്നത് വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ; വിശ്വാസ പ്രമേയത്തെ എതിർത്തത് 105 പേർ; കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം; പോരാട്ടം വിജയിച്ചില്ലെന്ന് കോൺഗ്രസ്; സർക്കാരിന് ഈയവസ്ഥയിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ലെന്ന് കുമാരസ്വാമി; ബെംഗളൂരുവിൽ നിരോധനാജ്ഞ; ജനങ്ങളുടെ വിജയമെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ബിജെപി
മറുനാടൻ ഡെസ്ക്
ബെംഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വീണു. വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെയാണ് സർക്കാർ താഴെ വീണത്.ഭരണപക്ഷത്ത് നിന്ന് 99 അംഗങ്ങളാണ് സഭയിൽ ഹാജരായത്. വിശ്വാസ പ്രമേയത്തെ 105 പേരാണ് എതിർത്തത്. ബിജെപിക്ക് ജെഡിഎസ്-കോൺഗ്രസ് സഖ്യത്തേക്കാൾ അംഗങ്ങളുള്ള സാഹചര്യത്തിൽ കുമാരസ്വാമി സർക്കാരിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വ്യക്തമായിരുന്നു. രാത്രി 7.45 ഓടെയാണ് വിശ്വാസ വോട്ട് തുടങ്ങിയത്.
224 അംഗ നിയമസഭയിൽ സ്പീക്കർ ഉൾപ്പെടെ 118 അംഗങ്ങളാണ് കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോൺഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബിജെപിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സർക്കാർ അധികാരത്തിലുണ്ടായിരുന്നത്.ചൊവ്വാഴ്ച വൈകിട്ട് സഭ വീണ്ടും ചേർന്നപ്പോൾ കുമാരസ്വാമി വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടു. കാലുവാരിയ വിമതർക്ക് ജെഡിഎസും കോൺ്ഗ്രസും വിപ്പ് നൽകിയിരുന്നെങ്കിലും ഇവർ സഭയിൽ നിന്ന് വിട്ടുനിന്നു. സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ 15 ദിവസത്തെ രാഷ്ട്രീയ നാടകത്തിനാണ് തിരശീല വീണിരിക്കുന്നത്.ഇത് ജനങ്ങളുടെ വിജയമെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു.'ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. 14 മാസത്തെ സഖ്യസർക്കാർ ജനങ്ങൾക്ക് മടുത്തിരുന്നു. വികസനം മുരടിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ, കൃഷിക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുമെ്ന്നും കർഷക സൗഹൃദ സർക്കാരായിരിക്കുമെന്നും' ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.
വിമത എംഎൽഎമാരുടെ രാജി ഇതുവരെ സ്പീക്കർ അംഗീകരിച്ചിട്ടില്ല. രാജി അംഗീകരിച്ചാൽ, മാത്രമേ അവർ ബിജെപിയിൽ ചേരുമോ ഇല്ലയോ എന്നറിയാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഞങ്ങൾക്ക് 105 എംഎൽഎമാരാണുള്ളത്, ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു.വിമതരെ അയോഗ്യരാക്കുക എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും ദളിൽ നിന്നുമായി 15 എംഎൽമാരെ അയോഗ്യരാക്കും. വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ലെന്നും സ്ഥാനമൊഴിയാൻ തയ്യാറാണെന്നും കുമാരസ്വാമി സഭയിൽ അറിയിച്ചിരുന്നു. 'സർക്കാരിന് ഈയവസ്ഥയിൽ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ബിജെപിക്ക് 107 എംഎൽഎമാരുടെയും ഭരണപക്ഷത്തിന് 100 എംഎൽഎമാരുടെയും പിന്തുണയാണുണ്ടായിരുന്നത്. ഇതിനിടെ സ്വതന്ത്ര എംഎൽഎമാർ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിനുമുന്നിൽ ജെഡിഎസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ തടയാൻ ബിജെപി പ്രവർത്തകരുമെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുടലെടുത്തു. ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്ചസ്പീക്കർ കെ.ആർ.രമേഷ് കുമാർ ചൊവ്വാഴ്ച വൈകിട്ട് 6 മണിക്കാണ് വിശ്വാസ വോട്ടിന് സമയപരിധി നിശ്ചയിച്ചത്. എന്നാൽ, വിശ്വാസ വോട്ട് ചർച്ചയ്ക്ക് മറുപടി പറഞ്ഞ കുമാരസ്വാമിക്ക് ആറ് മണിക്ക് മുമ്പ് അത് പൂർത്തിയാക്കാനായില്ല. സംസ്ഥാനത്തെ 6.5 കോടി ജനങ്ങളോട് താൻ മാപ്പ് പറയുകയാണെന്ന് കുമാരസ്വാമി അറിയിച്ചു. പ്രതിപക്ഷ എംഎൽഎമാർ സംസാരിക്കാത്ത പ്രത്യേക വിശ്വാസ വോട്ടാണിത്. എന്റെ മുഖ്യമന്ത്രി പദവി സന്തോഷത്തോടെ തൃജിക്കാൻ തയ്യാറാണ്. എന്റെ രാഷ്ട്രീയ പ്രവേശനം തന്നെ അപ്രതീക്ഷിതമായിരുന്നു, പഴയ സംഭവങ്ങൾ ഓർത്ത് കുമാരസ്വാമി വികരാധീനനനായി. വിശ്വാസ വോട്ട് നീട്ടിക്കൊണ്ടുപോകാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു, ഇതിന് വേണ്ടിയാണ് സ്പീക്കറോടും ജനങ്ങളോടും അദ്ദേഹം മാപ്പ് ചോദിച്ചത്.
ഒടുവിൽ 'കർ'നാടകത്തിന് ക്ലൈമാക്സ്
കർണാടകയിൽ കോൺഗ്രസ് - ജനതാദൾ (എസ്) ഭരണസഖ്യത്തിലെ 15 എംഎൽഎമാർ രാജിവച്ചതോടെയാണ് കുമാരസ്വാമി സർക്കാർ പതനത്തിന്റെ വക്കിൽ എത്തിയത്. രാജിവച്ച 10 എംഎൽഎമാർ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു തിരിച്ചതോടെ കർണാടകയിൽ റിസോർട്ട് രാഷ്ട്രീയ നാടകങ്ങൾക്കും ചൂടുപിടിച്ചു. യുഎസിലുള്ള മുഖ്യമന്ത്രി കുമാരസ്വാമിയും ഓസ്ട്രേലിയയിലുള്ള പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും പൊടുന്നനെ മടങ്ങിയെത്തി.
കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകിയത്. കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേർന്ന് സർക്കാരിനെ ഏതുവിധേനയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബെംഗളൂരുവിലെത്തി. രാജിവച്ച സംഘത്തിനു നേതൃത്വം നൽകിയതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ.
234 അംഗ മന്ത്രിസഭയിൽ, 2:1 എന്ന തോതിൽ മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിനും ദളിനും ഇടയിൽ വിഭജിക്കാനായിരുന്നു ധാരണ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ പോലും അകറ്റി നിർത്തി മന്ത്രിസഭ രൂപീകരിച്ചതാണ് പ്രശ്നത്തിന് കാരണം. രണ്ടു ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന യെദൂരിയപ്പയെ താഴെയിറക്കിയാണ് കുമാരസ്വാമി 2018 ജൂണിൽ അധികാരത്തിലേറിയത്.
സഖ്യകക്ഷിയിലെ ചിലരെ വിലയ്ക്കെടുത്ത് ഓപ്പറേഷൻ താമര നീക്കത്തിനു തുടക്കമിട്ടു. എന്നാൽ ഓരോ തവണ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചപ്പോഴും പാളി. ഏറ്റവുമൊടുവിൽ ഇക്കൊല്ലം ജനുവരിയിൽ രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ വിമതനാടകം നടന്നുവെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
സ്പീക്കറുടെ കളി
സഭാനടപടികളിലെ അനിശ്ചിതത്വം ബാക്കിവച്ച് ഉദ്ദ്യോഗത്തിന് അവസാനമിട്ട് കർണാടക നിയമസഭ തിങ്കളാഴ്ച അർധരാത്രിയോടെ പിരിഞ്ഞു.ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് സഭ പിരിഞ്ഞത്. ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.
അതിനിടെ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. കെപിജെപി എംഎൽഎയും, ഒരു സ്വതന്ത്രനുമാണ് വിശ്വാസവോട്ടെടുപ്പ് നീട്ടരുതെന്നും ഇന്ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.സ്വതന്ത്ര എംഎൽഎമാരുെട ഹർജിയിൽ കോൺഗ്രസും സ്പീക്കറും കക്ഷിചേരും.വിമതരുടെ വിപ്പിന്റെ കാര്യത്തിൽ വ്യക്തത തേടിയാണ് കക്ഷിചേരുന്നത്.
അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തതോടെയാണ് കർണാടക നിയമസഭയിലെ നടപടികളിൽ അനിശ്ചിതത്വം പടർന്നത്. നടപടികൾ പൂർത്തിയാക്കാൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കറും അർധരാത്രി വരെ കാത്തിരിക്കാൻ സമ്മതമെന്ന് ബിജെപി നേതാവ് യെഡിയൂരപ്പയും പറഞ്ഞതോടെ സഭാതലത്തിൽ സസ്പെൻസ് നിറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനമെടുക്കുകയായിരുന്നു.വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതൽ സമയം ചോദിച്ചപ്പോൾ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.
കർണാടകത്തിലെ പ്രതിസന്ധിക്ക് ഇന്ന് തിരശീല വീഴുമെന്ന് ഉറപ്പായിരുന്നു. അനിശ്ചിതങ്ങൾക്കൊണ്ട് വിശ്വാസ വോട്ടെടുപ്പ് നീട്ടാനായെങ്കിലും കുമാര സ്വാമി സർക്കാരിന് അനുകൂലമായ ഘടകങ്ങളൊന്നും ഉണ്ടായില്ല. വിമത എംഎൽഎമാർ വിമതന്മാരായി തന്നെ തുടർന്നു.ഇതിനിടെ, വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
വിശ്വാസ പ്രമേയ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സ്വരം കടുപ്പിച്ച് സ്പീക്കർ രംഗത്തെത്തിയിരുന്നു. ഓരോ അംഗത്തിനും സംസാരിക്കാനുള്ള സമയം പത്തുമിനിറ്റാക്കി ചുരുക്കാൻ സ്പീക്കർ കെ.ആർ.രമേഷ് കുമാർ നിർദ്ദേശം നൽകി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെയുണ്ടായേക്കാമെന്ന സൂചനകൾ ബലപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നില്ല.
Stories you may Like
- 'കർണ്ണാടകയിലെ അട്ടിമറി' സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?
- 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
- പ്രതിപക്ഷ ഐക്യശ്രമത്തിനിടെ ബിജെപി പക്ഷത്തേക്ക് ചാഞ്ഞ് ജെ.ഡി-എസ്
- കന്നഡനാട്ടിൽ ഇത് ദൾ രാഷ്ട്രീയത്തിന്റെ അസ്തമനകാലം
- മണ്ഡ്യ കൈവിടാതെ ബിജെപി, മൂന്ന് സീറ്റിലുറച്ച് കുമാരസ്വാമി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്