കാരാട്ട് പറഞ്ഞത് എന്തെന്ന് മനസ്സിലാകാതെ സഖാക്കൾ; ആർഎസ്എസിനെ കണ്ടുപഠിക്കണമെന്ന സിപിഐ(എം) ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വിവാദത്തിലേക്ക്
ന്യൂഡൽഹി: സിപിഐ(എം) സഖാക്കർ തലപുകയുകയാണ്. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് എന്തെന്ന് എത്ര ആലോചിച്ചിട്ടും തൊഴിലാളി വർഗ്ഗ സഖാക്കൾക്ക് മനസ്സിലാകുന്നില്ല. ആർഎസ്എസുകാർ തൊട്ടുകൂടാത്തവരാണ്. പക്ഷേ ഇപ്പോൾ ജനറൽ സെക്രട്ടറി പറയുന്നത് ആർ എസ് എസിനെ കണ്ടു പഠിക്കാനും. എന്തിന്റെ പേരിലായാലും ആർഎസ്എസിനെ കണ്ടു പഠിക്കാൻ കാരാട്ട് പറഞ്ഞത് ശരിയായില്ലെന്ന് സിപിഎമ്മുകാർക്ക് അഭിപ്രായമുണ്ട്. ചില പോളിറ്റ് ബ്യൂറോ സഖാക്കളും ഈ അഭിപ്രായക്കാരാണ്. പക്ഷേ വിമർശനങ്ങൾ പരസ്യമായി പറയില്ല. പാർട്ടി സമ്മേളനങ്ങളിൽ കാരാട്ടിനെതിരെ ആർഎസ്എസ് പരാമർശം ഉയർത്താനാണ് നീക്കം.
ചെന്നൈയിൽ സിഐടിയു സംഘടിപ്പിച്ച എംകെ പാന്ഥെ അനുസ്മര പ്രഭാഷണത്തിലാണ് കാരാട്ട് ആർഎസ്എസിനെ കണ്ടുപഠിക്കാൻ സഖാക്കളോട് ആവശ്യപ്പെട്ടത്്. വർഗീയതയും തൊഴിലാളികളും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. സിഐടിയും അടക്കമുള്ള തൊഴിലാളി സംഘടനകൾ ആർഎസ്എസിനെ കണ്ട് പഠിക്കണം എന്നും അദ്ദേഹം നിർദേശിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആർഎസ്എസ് ഇടപെടുന്നുണ്ട്. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം വരെ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ എല്ലാ മേഖലയിലും അടിത്തറയുണ്ടാക്കാൻ അർഎസ്എസിനായി. ഈ മാർഗ്ഗം പരീക്ഷിക്കുന്നതിൽ സിഐടിയു അടക്കമുള്ള സംഘടനകൾ പരാജയപ്പെട്ടെന്നാണ് പ്രകാശ് കാരാട്ടിന്റെ വിലയിരുത്തൽ.
വിദ്യാഭ്യാസം, സംസ്കാരം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ആർഎസ്എസ് പ്രവർത്തിക്കുന്നുണ്ട്. അവരെ എതിരിടാൻ തൊഴിലാളിവർഗ സംഘടനകൾ വേണ്ടത്ര ശ്രമിച്ചിട്ടില്ല. മോദിസർക്കാർ അധികാരമേറ്റതോടെ ആർഎസ്എസ് അതിന്റെ ഇടപെടലുകൾ ശക്തമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു രാഷ്്ട്രീയംകൊണ്ടു മാത്രം വർഗീയശക്തികളെ നേരിടാനാവില്ല. നവ ഉദാരവൽക്കരണ നയങ്ങളും വർഗീയവൽക്കരണവും തൊണ്ണൂറുകളിൽ ഒപ്പത്തിനൊപ്പമാണ് രാജ്യത്ത് ശക്തമായത്. ഗുജറാത്തിൽ നവ ഉദാരവ ൽക്കരണ നയങ്ങൾ നടപ്പാക്കിയതിന്റെ പേരിലാണ് രാജ്യത്തെ വൻകിട വ്യവസായികൾ മോദിയെ ദേശീയതലത്തിൽ പിന്തുണച്ചതെന്നും കാരാട്ട് ആരോപിച്ചു.
ആർഎസ്എസ് ചെയ്യുന്നതു പോലെ പുത്തൻ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ തൊഴിലാളി സംഘടനകൾ പരാജയപ്പെട്ടു. രാജ്യത്തെ തൊഴിൽ മേഖലയിലെ വലിയൊരു വിഭാഗം ഇപ്പോൾ തൊഴിലാളി സംഘടനകൾക്ക് പുറത്താണെന്നും കാരാട്ട് പറഞ്ഞു. ഫാക്ടറികളിലൊതുങ്ങാതെ, തൊഴിൽ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, തൊഴിലാളികൾക്ക് പ്രാമുഖ്യമുള്ള മേഖലകളിൽ സാമൂഹികവും സാംസ്കാരികവും ആയ പ്രവർത്തനങ്ങളും ഏറ്റെടുക്കേണ്ടതുണ്ടെന്നും കാരാട്ട് ഓർമിപ്പിച്ചു. നവ ഉദാരവൽക്കരണത്തേയും വർഗ്ഗീയതയേയും രണ്ടായി കാണരുത്. ഇതിനെ രണ്ടിനേയും ഒരുമിച്ച് ചെറുത്ത് തോൽപ്പിക്കണമെന്നാണ് നിർദ്ദേശം. ആർഎസ്എസിന്റെ മാർഗരേഖകളുമായി ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനം പ്രകാശ് കാരാട്ടിന് ഒഴിയേണ്ടതുണ്ട്. അടുത്ത പാർട്ടി കോൺഗ്രസോടെ മൂന്ന് ടേം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഇത്. അതോടെ കാരാട്ടിന്റെ പിൻഗാമിയെ ചൊല്ലി തർക്കവും സജീവമാണ്. പാർട്ടി പിടിക്കാൻ ബംഗാൾ ഘടകത്തിന്റേയും വി എസ് അച്യുതാനന്ദനെ പോലുള്ളവരുടെ പിന്തുണയോടെ പാർട്ടി പിടിക്കാൻ സീതാറാം യച്ചൂരി സജീവമായി ഉണ്ട്. അതുകൊണ്ട് തന്നെ ആർഎസ്എസ് പ്രസംഗമുയർത്തി കാരാട്ടിന്റെ വെട്ടിലാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. വർഗ്ഗീയത ആളിക്കത്തിച്ച് സാംസ്കാരിക ഇടപെടൽ നടത്തുന്ന സംഘപരിവാറിനെ കണ്ടുപഠിക്കണമെന്ന പരാമർശം സിഐടിയുവിനെ പോലുള്ള തൊഴിലാളി സംഘടനകളെ അപമാനിക്കുന്നതാണെന്നാണ് ആക്ഷേപം. പ്രസംഗത്തിലെ മറ്റ് ചില പരമാർശങ്ങളും വിവാദമാക്കും
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സർദാർ വല്ലഭായ് പട്ടേലും ഡോ. രാജേന്ദ്രപ്രസാദും ശ്രമിച്ചതായും കാരാട്ട് പറഞ്ഞിരുന്നു. ഹിന്ദുഭൂരിപക്ഷ രാഷ്ട്രമെന്നതു ഭരണഘടനയിൽ പ്രതിഫലിക്കണമെന്നാണ് ഇവർ വാദിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗത്തിനും ഇതായിരുന്നു നിലപാട്. ദേശീയതയുടെ വസ്ത്രമണിഞ്ഞ വർഗീയവാദികൾ കോൺഗ്രസിൽ സജീവമായിരുന്നതായി നെഹ്റു തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മുസ്ലിംകൾ ആക്രമിക്കപ്പെട്ടപ്പോൾ അവരുടെ വാസസ്ഥലങ്ങൾ നെഹ്റു സന്ദർശിച്ചതിനെ ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദും സർദാർ വല്ലഭ് ഭായ് പട്ടേലും ചോദ്യംചെയ്തു. ഇത് ചരിത്രം തന്നെ ശരിവയ്ക്കുന്നു. മുസ്ലിംകൾക്കു മാത്രമായി ഒരു പ്രശ്നമുണ്ടോ എന്നായിരുന്നു ചില നേതാക്കൾ ചോദിച്ചതെന്നും കാരാട്ട് പറഞ്ഞു.
Stories you may Like
- എല്ലാം ഇനി ആർഎസ്എസ് തീരുമാനിക്കും
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- സിപിഎം സ്ത്രീ എന്ന തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല; വൃന്ദ കാരാട്ട്
- പരമാവധി വോട്ട് പിടിക്കാൻ പുതിയ തന്ത്രങ്ങൾ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ?
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍