ചോദ്യം ചോദിച്ചാലും അഭിപ്രായം പറഞ്ഞാലും തർക്കിച്ചാലും ഒരാൾ അർബൻ നക്സലാകുമോ? ട്വിറ്ററിൽ കാട്ടുതീ പോലെ ചോദ്യങ്ങളും ഉത്തരങ്ങളും; അർബൻ നക്സലുകളുടെ പട്ടിക തയ്യാറാക്കണമെന്നുപറഞ്ഞ വിവേക് അഗ്നിഹോത്രിക്ക് ഗോ ബാക്ക് വിളികൾ; 'ഞങ്ങൾ എഴുതിയെഴുതി ക്രിമിനലുകളായി..അവർ കലാപം അഴിച്ചുവിട്ട് ഭരണത്തിലേറിയെന്ന് കനയ്യ കുമാർ; ഇടതുക്രിമിനലുകൾക്കെതിരെയുള്ള നടപടി സ്വാഗതാർഹമെന്ന് ആർഎസ്എസും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മാവോയിസ്റ്റ് അനുഭാവികളെന്ന് ആരോപിച്ച് അഞ്ചുമനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മീ ടൂ അർബൻ മക്സൽ ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. എതിരഭിപ്രായം അടിച്ചമർത്താനും നിരുത്സാഹപ്പെടുത്താനുമുള്ള തന്ത്രമായാണ് ട്വിറ്ററിൽ ട്വീറ്റുകൾ പടരുന്നത്. തെലുങ്ക് കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ വെർനൻ ഗോൺസാൽവസ്, അരുൺ ഫെരെറ അഭിഭാഷക സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവർത്തകൻ ഗൗതം നവ്ലഖ എന്നിവരെ ഭീമ കൊറഗാവ് കലാപത്തിന്റെ പേരിൽ മോവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് മഹാരാഷ്ട്ര സർക്കാർ അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് വീട്ട് തടങ്കലിൽ പാർപ്പിക്കാൻ സുപ്രീം കോടതിയും നിർദ്ദേശിക്കുകയായിരുന്നു. പൂണെ പൊലീസ് അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് കത്തുന്നത്.
മീ ടൂ അർബൻ നക്സൽ എന്ന ഹാഷ് ടാഗോടെ പതിനായിരങ്ങളാണ് മനുഷ്യാവകാശ പ്രവർത്തകർക്ക് പിന്തുണ അർപ്പിച്ച് രംഗത്തെത്തിയത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യ കുമാറും മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരേ രംഗത്ത് വന്നു.'ഞങ്ങൾ എഴുതിയെഴുതി ക്രിമിനലുകളായി. അവരോ കലാപങ്ങൾ നടത്തി സർക്കാറുണ്ടാക്കിയെന്ന് ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് 'അർബൻ നക്സലുകൾ' എന്ന മുദ്രകുത്തി നടത്തിയ പ്രതിഷേധം അറിയിച്ച് കനയ്യ കുമാർ ട്വിറ്റ് ചെയ്തത്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരെ നക്സലുകളാക്കുന്നു. കലാപമുണ്ടാക്കുന്നവരെ ദേശ സ്നേഹികളും, കനയ്യ കുമാർ ചോദിച്ചു.
സർക്കാരിനെതിരെ ആഞ്ഞടിക്കുന്നതായിരുന്നു ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ വാക്കുകൾ. ക്രൂരവും അധികാരസ്ഥാപനപരവുമായ നിയമവിരുദ്ധ നീക്കമാണ് മഹാരാഷ്ട്ര പൊലീസിന്റേതെന്നാണ് ഗുഹയുടെ പ്രസ്താവന. സർക്കാരിന്റെ ഉറ്റതോഴന്മാരായ കോർപ്പറേറ്റുകളാണ് എഴുത്തുകാർക്കും ധൈഷണികർക്കുമെതിരെയുള്ള ഈ നടപടികൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.'ആദിവാസികളുടെ ഭൂമിയും വനവും വിഭവങ്ങളും കൈയേറുന്ന കോർപ്പറേറ്റു ശക്തികളാണ് ഇതിലെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. ഈ സാമൂഹിക പ്രവർത്തകരുടെ അറസ്റ്റിലൂടെ, ആദിവാസികൾക്കു വേണ്ടി നിലവിൽ ഉയരുന്ന ശബ്ദങ്ങളും ഇല്ലായ്മ ചെയ്യുക എന്നതാണ് അവർ ലക്ഷ്യം വയ്ക്കുന്നത്.' ഗുഹ മാധ്യമങ്ങളോടു പറഞ്ഞു.
അറസ്റ്റിലായവരിൽ ചിലരെ തനിക്ക് വ്യക്തിപരമായി പരിചയമുണ്ടെന്നും, അവരുമായി ചിലപ്പോഴെല്ലാം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽക്കൂടി, അവരാരും അക്രമങ്ങളെ പിന്താങ്ങുന്നവരല്ലെന്നറിയാമെന്നും ഗുഹ പറയുന്നു.'രാജ്യത്തെ അധഃകൃതരെയും അടിച്ചമർത്തപ്പെട്ടവരെയും പ്രതിനിധീകരിക്കുന്നവരാണിവർ. അറസ്റ്റിലായ അഭിഭാഷകരെല്ലാവരും ആദിവാസിപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും വാദിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവർ അറസ്റ്റിലായതോടെ ആദിവാസികളെ പ്രതിനിധീകരിക്കാൻ ആരുമില്ലാതാവുകയാണ് ചെയ്തത്.' അദ്ദേഹം കൂട്ടിച്ചേർത്തു.
'മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം തന്റെ വക്കീൽക്കുപ്പായമണിഞ്ഞ് കോടതിയിലെത്തി സുധാ ഭരദ്വാജിനു വേണ്ടി വാദിച്ചേനെയെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയയാളെന്ന നിലയിൽ എനിക്കുറപ്പാണ്. പക്ഷേ, മോദി സർക്കാർ അദ്ദേഹത്തെയും അറസ്റ്റു ചെയ്തില്ലെങ്കിൽ മാത്രം.' അറസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് ട്വിറ്ററിലെഴുതിയ കുറിപ്പിൽ ഗുഹ പറയുന്നു.
അരുന്ധതി റോയിയടക്കം നിരവധി പേരാണ് അറസ്റ്റുകളിൽ രോഷം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് . ആരെക്കെയാണ് അർബൻ നക്സലുകളെ പിന്തുണയ്ക്കുന്നവരുടെ പട്ടിക യുവാക്കൾ തയ്യാറാക്കണമെന്ന് എഴുത്തുകാരനും സിനിമ സംവിധായകനുമായ വിവേക് അഗ്നിഹോത്രി ആവശ്യപ്പെട്ടത് പ്രതിഷേധവും ക്ഷണിച്ചുവരുത്തി. വിദ്വേഷം പടർത്തുന്നതാണ് വിവേകിന്റെ ട്വീറ്റെന്ന് ചിലർ വിമർശിച്ചു. വ്യത്യസ്താഭിപ്രായം പറയുന്നതും സംവാദത്തിവേർപ്പെടുന്നതും ഒരാളെ അർബൻ നക്സലാക്കുമെങ്കിൽ അതങ്ങനെയാവട്ടെയാന്നായിരുന്നു ചിലരുടെ പ്രതികരണം.
ജനുവരി ഒന്നിന് നടന്ന ദളിത്-സവർണ സംഘർഷത്തിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ദളിത് കൂട്ടായ്മ എൽഗാർ പരിഷത്ത് നടത്തിയ പ്രഭാഷണമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ പ്രവർത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരെയും അവരവരുടെ സ്വന്തം വീടുകളിൽ വീട്ടുതടങ്കലിലാക്കിയാൽ മതിയെന്നും കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, പൂണെ പൊലീസ് എന്നിവർക്ക് കോടതി നോട്ടീസയച്ചു.
എതിരഭിപ്രായങ്ങൾ ജനാധിപത്യത്തിന്റെ സുരക്ഷാ വാൾ ആണെന്നും എതിരഭിപ്രായങ്ങളെ അനുവദിച്ചില്ലെങ്കിൽ പ്രഷർ കുക്കർ പോലെ പൊട്ടിത്തെറിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, മനുഷ്യാവകാശ പ്രവർത്തകരെയും ദളിത് ആക്ടിവിസ്റ്റുകളെയും ഇടത് ബുദ്ധി ജീവികളെയും അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഞാനും അർബൻ നക്സലൈറ്റ് എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ കാമ്പയ്ൻ ആരംഭിച്ചിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചല്ല പൊലീസ് ഈ അഞ്ചു പേരെയും അറസ്റ്റ് ചെയ്തതെന്നും മനഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തിലും മഹാരാഷ്ട്ര സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എന്നാൽ അറിയപ്പെടുന്ന തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവു ഉൾപ്പടെയുള്ളവരുടെ അറസ്റ്റിനെ സ്വാഗതം ചെയ്താണ് ആർഎസ്എസ് നേതൃത്വം രംഗത്തെത്തിയത്. 'തീവ്ര ഇടതുപക്ഷ ആശയങ്ങൾ പിന്തുണയ്ക്കുന്നവർക്കെതിരെയുള്ള നടപടി സ്വാഗതാർഹമാണ്' എന്നായിരുന്നു അറസ്റ്റുകളോടുള്ള ആർഎസ്എസ് പ്രതികരണം. 'ഇത്തരത്തിലുള്ള ചിന്തകൾ പുലർത്തുന്നവരെ തിരിച്ചറിയുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നല്ല നീക്കമാണ്. തീവ്ര ഇടതുപക്ഷം അക്രമങ്ങളുണ്ടാക്കുകയാണ്. അവരെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.' എ.ബി.വി.പിയുടെ ദേശീയ ഓർഗനൈസിങ് സെക്രട്ടറി സുനിൽ അംബേദ്കർ പറഞ്ഞു.
തീവ്ര ഇടത് ആശയങ്ങളുടെ നേർക്ക് ചായ്വുണ്ടാകാൻ സാധ്യത കൂടുതലുള്ള വിദ്യാർത്ഥികളെ കണ്ടത്തി തിരികെക്കൊണ്ടുവരാനായി അടുത്ത ദിവസം മുതൽ ക്യാംപസ്സുകളിൽ പാൻ-ഇന്ത്യ കോൺടാക്ട് പ്രോഗ്രാം സംഘടിപ്പിക്കാനൊരുങ്ങുകയാണ് എ.ബി.വി.പി. ക്യാംപസുകളിൽ ഇടതുപക്ഷ ആശയങ്ങൾ പ്രചരിക്കുന്നത് ഭരണഘടനയിലധിഷ്ഠിതമായ വ്യവസ്ഥിതികൾക്കെതിരെ തിരിയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമെന്നാണ് എ.ബി.വി.പി നേതൃത്വത്തിന്റെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍