ഇഷ്ടമില്ലാത്ത വാർത്ത കൊടുത്താൽ പണി ഉറപ്പ്! റഫാൽ ഇടപാടിൽ തുരുതുരെ വാർത്ത എഴുതി വലച്ചത് എൻ.റാമിന്റെ ദി ഹിന്ദു പത്രം; തിരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ പെരുമാറ്റച്ചട്ടലംഘനം ഹൈലൈറ്റ് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യ; പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ചത് ടെലിഗ്രാഫും ആനന്ദബസാർ പത്രികയും; സർക്കാർ വിരുദ്ധ വാർത്ത കൊടുത്ത അഞ്ചുപത്രങ്ങൾക്ക് പരസ്യം വിലക്കി കേന്ദ്രസർക്കാർ; പത്രസ്ഥാപനങ്ങൾ മൗനം പാലിച്ചപ്പോൾ വിലക്ക് പുറത്തുകൊണ്ടുവന്നത് കോൺഗ്രസ്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരിക്കുകയാണല്ലോ, പിന്നെന്തിന് വാർത്താസമ്മേളനങ്ങൾ? അത് മാധ്യമങ്ങളുടെ മാത്രം പ്രശ്നമാണ്. നരേന്ദ്ര മോദി വാർത്താസമ്മേളനങ്ങൾ വിളിക്കാറില്ലെന്ന പരാതി ആവർത്തിക്കുമ്പോൾ ഉയരുന്ന മറുപടി ഇങ്ങനെയാണ്. പ്രസക്തമായ ചോദ്യങ്ങളിൽ നിന്നും മോദി ഒഴിഞ്ഞുനിൽക്കുന്നുവെന്ന വിമർശനം ആദ്യം മുതലേയുണ്ട്. ഇപ്പോൾ ഇതാ, ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിന് അഞ്ചുപത്രങ്ങൾക്ക് പരസ്യം നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തി വച്ചു. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, ദി ടെലിഗ്രാഫ്. ആനന്ദ ബസാർ പത്രിക എന്നീ പത്രങ്ങൾക്കാണ് നെഗറ്റീവ് റിപ്പോർട്ടിങ്ങിന്റെ പേരിൽ പരസ്യവിലക്ക്.
ദി ഹിന്ദു തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ മോദി സർക്കാരിന്റെ കണ്ണിലെ കരടായതാണ്. റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട എൻ.റാമിന്റെ വെളിപ്പെടുത്തലുകൾ മോദി സർക്കാരിനെ സുപ്രീം കോടതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. മാർച്ച് മുതലേ ഹിന്ദുവിന് പരസ്യം കിട്ടുന്നില്ല. സമീർ-വിനീത് ജയിൻ സഹോദരന്മാരുടെ ടൈംസ് ഗ്രൂപ്പിന് ജൂൺ മുതലാണ് സർക്കാർ പരസ്യം നിർത്തിയത്.
ജെയിൻ സഹോദരന്മാരുടെ ടിവി ചാനലുകളായ ടൈംസ് നൗ, മിറർ നൗ എന്നിവയ്ക്കും പരസ്യവിലക്കുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പിനിടെ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ടൈംസ് ഗ്രൂപ്പ് ഒരുപരമ്പര തന്നെ പ്രസിദ്ധീകരിച്ചതോടെ സർക്കാർ എതിരായി. മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കൊടുക്കാൻ കോൺഗ്രസ് പിന്തുണയോടെയുള്ള നീക്കമായിരുന്നു പരമ്പരയെന്നാണ് പല ബിജെപി നേതാക്കളും വിശ്വസിക്കുന്നത്.
എൻ റാമും റഫാലും
ദ ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പിന്റെ ചെയർമാനും മാധ്യമപ്രവർത്തകനുമായ എൻ റാമിന്റെ റിപ്പോർട്ടുകളാണ് റഫാൽ വിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന കരാർ 1,963 കോടി രൂപയോളം അധിക ചെലവ് വരുന്നതാണെന്ന് വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള രഹസ്യരേഖകൾ മോഷ്ടിച്ചുവെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ദി ഹിന്ദുവും മറ്റു മാധ്യമങ്ങളുടെ ചെയ്തത് കുറ്റകൃത്യമാണോയെന്നതിലേക്ക് ഒരു അന്വേഷണം നടക്കുന്നതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, ഇത്തരം ഭീഷണികൾ മാധ്യമങ്ങളെ ഭയപ്പെടുത്താനും റിപ്പോർട്ട് ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് തടയിടാനുമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ ഏതായാലും കേന്ദ്രസർക്കാരിനെ വല്ലാതെ ചൊടിപ്പിച്ചു. അതേസമയം റാമിന്റെ വെളിപ്പെടുത്തൽ മറ്റു ദേശീയ മാധ്യമങ്ങൾ മുൻകാലത്തെ പോലെ ഏറ്റെടുക്കാൻ തയ്യാറായില്ല എന്ന കാര്യവും മാധ്യമലോകത്ത് ചർച്ചായായിരുന്നു.
മൗനം പാലിച്ച് മാധ്യമസ്ഥാപനങ്ങൾ
കേന്ദ്ര സർക്കാർ പരസ്യം നിഷേധിച്ചെങ്കിലും, ഈ വൻകിടമാധ്യമസ്ഥാപനങ്ങൾ ആരെയും ഒന്നും അറിയിച്ചില്ല. മൗനം തുടർന്നു. എന്നാൽ, കോൺഗ്രസ് ബുധനാഴ്ച ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചു. ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് വിഷയം ഉന്നയിച്ചത്. പത്രസ്വാതന്ത്ര്യം അടിച്ചമർത്തുന്ന തികച്ചും ജനാധിപത്യ വിരുദ്ധമായ ശൈലിയാണ് മോദി സർക്കാർ പിന്തുടരുന്നതെന്നായിരുന്നു അധിറിന്റെ ആരോപണം. സർക്കാർ വിരുദ്ധ വാർത്തകൾ നൽകിയതിന് ഹിന്ദുവിനും ടൈംസ് ഓഫ് ഇന്ത്യക്കും മറ്റും, പരസ്യം നൽകരുതെന്ന് നോഡൽ ഏജൻസിയായ അഡ്വർട്ടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റി ഡയറക്ടേറ്റിന് കേന്ദ്രം നിർദ്ദേശം നൽകിയെന്നാണ് കോൺഗ്രസ് ആരോപണം. തങ്ങളുടെ വഴിക്ക് വന്നില്ലെങ്കിൽ പണി തരും എന്ന സന്ദേശമാണ് മാധ്യമ സ്ഥാപനങ്ങൾക്ക് ഇതുവഴി കേന്ദ്രം നൽകുന്നതെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. 'അഴിമതിയും സ്വജനപക്ഷപാതവും, വിവാദങ്ങളും നിറഞ്ഞതായിരുന്നു റഫാൽ ഇടപാട്. ഹിന്ദു ദിനപത്രം അത് പുറത്തുകൊണ്ടുവന്നു. മോദിയുടെ പെരുമാറ്റച്ചട്ടലംഘനം ടൈംസ് ഓഫ് ഇന്ത്യ തുറന്നുകാട്ടി. ടെലിഗ്രാഫും, ആനന്ദബസാർ പത്രികയും പ്രധാനമന്ത്രിയെ വിമർശിച്ചു. ഇത് ഒരുജനാധിപത്യ രാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യവും, സ്വതന്ത്ര പത്രപ്രവർത്തനവും ജനാധിപത്യത്തിൽ വളരെ സുപ്രധാനമാണ്. ഈ അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും പ്രയത്നിക്കണം', അധിർ രഞ്ജൻ ചൗധരി സഭയിൽ പറഞ്ഞു.
പത്രവ്യവസായ രംഗത്തെ കണക്കുപ്രകാരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഒരുമാസം 15 കോടിയിലേറെ രൂപയുടെ കേന്ദ്രസർക്കാർ പരസ്യം കിട്ടുന്നുണ്ട്. ഹിന്ദുവിനാകട്ടെ മാസം 4 കോടിയുടെയും. ഇത് കിട്ടാതെ വരുന്നത് തീർച്ചയായും പത്രങ്ങൾക്ക് തിരിച്ചടി തന്നെയാണ്. അതുകൊണ്ടുതന്നെ മോദി സർക്കാർ നൽകുന്ന സന്ദേശം വ്യക്തമാണ്. വഴിക്കുവരൂ. എന്നിട്ടാവാം പരസ്യം. ടൈംസ് ഗ്രൂപ്പിന്റെ എംഡി വിനീത് ജെയിൻ പ്രധാനമന്ത്രിയെ കാണാൻ ശ്രമിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. എങ്ങനെയെങ്കിലും പ്രശ്നം തീർപ്പാക്കണം. പത്രത്തിന്റെ വരുമാനച്ചോർച്ച ഇല്ലാതാക്കണം. കഞ്ഞിയിൽ പാറ്റയിടാൻ ആർക്കാണ് ഇഷ്ടം? ഏതായാലും പത്രങ്ങളെ വരച്ച വരയിൽ നിർത്താനാണ് മോദിയുടെ തീരുമാനമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍