പൗരത്വ നിയമഭേദഗതിക്കായി കേന്ദ്ര സർക്കാർ ഒരുക്കം തുടങ്ങിയത് ആറുവർഷം മുമ്പേ; മുസ്ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കാൻ 2014 ഡിസംബറിന് ശേഷം ക്യത്യമായ ഇടവേളകളിൽ ഇറക്കിയത് അഞ്ച് ഉത്തരവുകൾ; പാസ്പോർട്ട് ചട്ടത്തിലും ഫോറിനേഴ്സ് ആക്റ്റിലും ഭേദഗതി വരുത്തിയ 2018 ലെ ഉത്തരവ് നിർണായകമായി; വിസാ കാലാവധി കഴിഞ്ഞുള്ള താമസത്തിന് ഈടാക്കുന്ന പിഴയിലും കടുത്ത വിവേചനം; സിഎഎയിലേക്ക് മോദിസർക്കാർ സഞ്ചരിച്ച വഴികൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃത്യമായി പറഞ്ഞാൽ ആറ് വർഷം മുമ്പ് തുടങ്ങിയതാണ്. പൗരത്വ നിയമഭേദഗതിക്ക് അടിത്തറയിടാനുള്ള പണി കേന്ദ്ര സർക്കാർ തുടങ്ങിയത് 2014 ഡിസംബറിന് ശേഷം. സർക്കാർ തുടർച്ചയായി ഇറക്കിയ ഉത്തരവുകൾ വിലയിരുത്തിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭകരുടെ ഭാഷയിൽ പറഞ്ഞാൽ ശുദ്ധമായ മതവിവേചനം. അതായത് 2014 ഡിസംബർ മുതൽ മുസ്ലീങ്ങൾ ഇന്ത്യൻ പൗരത്വം നേടുന്നതിന് വഴിമുടക്കാൻ സർക്കാർ വിവിധതരത്തിലുള്ള 'കല്ലുകൾ' ഉത്തരവിന്റെ രൂപത്തിൽ ഇറക്കി എന്ന് ചുരുക്കം.
ഈ ഉത്തരവുകളിൽ ഏറ്റവും പ്രധാനം 2018 ഒക്ടോബർ 22 ലെ ഉത്തരവാണ്. 1950 ലെ പാസ്പോർട്ട് ചട്ടഭേദഗതി, 1946 ലെ ഫോറിനേഴ്സ് ആക്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവ്. ദീർഘകാല വിസകൾ അനുവദിക്കുന്നതിൽ മുസ്ലീങ്ങളോടും നിരീശ്വരവാദികളോടും വ്യക്തമായ വിവേചനം കാട്ടുന്നതായിരുന്നു ആ ഉത്തരവ്. ദീർഘകാല വിസകൾക്കായുള്ള വ്യവസ്ഥകൾ ( എൽടിവി റഗുലേഷൻസ്) മാറ്റിയത് ഇങ്ങനെയായിരുന്നു; പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധ, ജൈന വിഭാഗക്കാർ, പാഴ്സികൾ, ക്രൈസ്തവർ എന്നിവർക്ക് മാത്രമേ ദീർഘകാല വിസകൾക്ക് അപേക്ഷിക്കാനാവൂ'.
1955 ലെ പൗരത്വ നിയമപ്രകാരം, റസിഡൻഷ്യൽ പെർമിറ്റ് അല്ലെങ്കിൽ ദീർഘകാല വിസ ( എൽടിവി) യാണ് ഇന്ത്യൻ പൗരത്വം കിട്ടാനുള്ള മുഖ്യമാനദണ്ഡം. മുസ്ലിം അഭയാർഥികൾക്ക് എൽടിവി അഥവാ ദീർഘകാല വിസ നിഷേധിക്കുന്നത് ഫലത്തിൽ പൗരത്വം നിഷേധിക്കുന്നതിന് തുല്യമാണ്. പൗരത്വ നിയമഭേദഗതി പാസാക്കുന്നതിന് മുമ്പാണ് പുതിയ ഉത്തരവ് കൊണ്ടുവന്നത് എന്നോർക്കണം.
2014 ഡിസംബർ 15 ലെ ഉത്തരവ്
പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾക്കും, സിഖുകാർക്കും, ക്രൈസ്തവർക്കും, ബുദ്ധമതവിഭാഗക്കാർക്കും ദീർഘകാല വിസ വാഗ്ദാനം ചെയ്യുന്നു. മുസ്ലീങ്ങളുടെയും, പാഴ്സികളുടെയും, ജൈനരുടെയും കാര്യം ഈ ഉത്തരവിൽ മിണ്ടുന്നില്ല.
2015 സെപ്റ്റംബർ 7 ലെ ഉത്തരവ്
ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായക്കാർക്ക് പാസ്പോർട്ട് അടക്കം സാധുവായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ തങ്ങാൻ ഒഴിവ് നൽകുന്നു. മുസ്ലീങ്ങളുടെയും അഫ്ഗാനികളുടെയും കാര്യം പരാമർശിക്കുന്നില്ല.
2016 ജൂലൈ 18 ലെ ഉത്തരവ്
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഉൾപ്പെടുത്തി. മുസ്ലീങ്ങളുടെ കാര്യം പരാമർശിക്കുന്നില്ല
2016 ഡിസംബർ 23 ലെ ഉത്തരവ്
പൗരത്വചട്ടങ്ങളിൽ ഭേദഗതി. പാസ്പോർട്ട് അടക്കം സാധുവായ യാത്രാരേഖകൾ ഇല്ലാതെ തന്നെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ വ്യവസ്ഥ.
മുസ്ലീങ്ങളോട് വിവേചനം കാട്ടുന്ന നാല് ചട്ടങ്ങൾ
1.പൗരത്വ നിയമഭേദഗതിയിൽ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് പൗരത്വം നിഷേധിക്കുന്നു
2. പൗരത്വത്തിന് കണക്കാക്കുന്ന പ്രാഥമിക മാനദണ്ഡമായ റസിഡൻസി പെർമിറ്റിന് അപേക്ഷിക്കുന്നതിൽ നിന്ന് ദീർഘകാല വിസാചട്ടങ്ങൾ വിലക്കുന്നു
3. വീട് വയ്ക്കാൻ വസ്തുക്കൾ വാങ്ങുന്നതിനോ, എൻആർഒ അക്കൗണ്ട് തുടങ്ങുന്നതിനോ ഫെമ നിയമപ്രപകാരം വിലക്ക്
4. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രൈസ്തവ വിഭാഗങ്ങൾക്ക് മാത്രം വിസ പെനാൽറ്റിയിൽ നിന്ന് കിഴിവ്
വിസ കാലാവധി കഴിഞ്ഞുള്ള താമസം-പിഴയിൽ വിവേചനം
വിസ കാലാവധി കഴിഞ്ഞുള്ള താമസത്തിന് ഈടാക്കുന്ന പെനാൽറ്റി തുകയുടെ കാര്യത്തിലും മുസ്ലീങ്ങളോട് വിവേചനമുണ്ട്. വിസ കാലാവധി കഴിഞ്ഞ് 90 ദിവസം വരെയുള്ള താമസത്തിന് ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങൾക്ക് പിഴ 100 രൂപ മാത്രം. മുസ്ലീങ്ങൾക്ക്-21300 രൂപ.
91 ദിവസം മുതൽ രണ്ടുവർഷം വരെ- മറ്റുവിഭാഗങ്ങൾക്ക്-200 രൂപ. മുസ്ലീങ്ങൾക്ക്-28,500
രണ്ടുവർഷത്തിൽ കൂടുതൽ-മറ്റുവിഭാഗങ്ങൾക്ക്-300 മുസ്ലീങ്ങൾ-35,600
ഏതായാലും പൗരത്വ നിയമഭേദഗതി പാസാക്കും മുമ്പേ വിവിധ ഉത്തരവുകൾ വഴി കേന്ദ്രസർക്കാർ അതിന് അടിത്തറയിട്ടു എന്നാണ് വ്യക്തമാകുന്നത്. ദീർഘകാല വിസാ ചട്ടഭേദഗതികൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പ്രത്യേകമായി കോടതിയിൽ ചോദ്യം ചെയ്യേണ്ടതാണെന്നും സുപ്രീം കോടതി അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ അഭിപ്രായപ്പെടുന്നു.
പാസ്പോർട്ട് നിയമങ്ങൾ ഭേദഗതി ചെയ്തു കൊണ്ടുള്ള 2015 ലെയും 2017 ലെയും ഉത്തരവുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14,21 എന്നിവയുടെ ലംഘനമാണെന്നും അവ ഉടൻ പിൻവലിക്കണമെന്നും സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് പീസ് പ്രവർത്തക തീസ്ത സെതൽവാദ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് അയച്ച ഇമെയിലുകൾക്ക് മറുപടി കിട്ടിയില്ലെന്നും അവർ പറയുന്നു. എന്നാൽ, ചില അഭയാർഥി വിഭാഗങ്ങൾക്ക് പാസ്പോർട്ട് ചട്ടത്തിൽ ഒഴിവ് കൊടുത്തത് ആ രാജ്യത്ത് അവർ നേരിടുന്ന പീഡനസാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
നിയമപ്രശ്നത്തേക്കാൾ, മനുഷ്യാവകാശ പ്രശ്നം
പൗരത്വ നിയമം, എൻആർസി, എൻപിആർ എന്നിവയുടെ കാര്യത്തിൽ ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളായി കണക്കാക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ വിഷയത്തിൽ പൈതൃകമാണ് മുഖ്യമായി കണക്കാക്കുന്നത്. ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ ദാരിദ്ര്യരേഖയ്ക്ക് കീഴെയുള്ള ജനകോടികളിൽ എത്ര പേർക്കുണ്ട് എന്ന ചോദ്യം വരുമ്പോഴാണ് ഇതൊരു നിയമപ്രശ്നം എന്നതിനേക്കാൾ മനുഷ്യാവകാശ പ്രശ്നമായി മാറുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
Stories you may Like
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- ന്യൂനപക്ഷ വോട്ടിൽ കണ്ണുനട്ട് ബിജെപി വിരുദ്ധരാകാൻ മത്സരിച്ച് സിപിഎമ്മും കോൺഗ്രസും
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- സിഎഎ: യുഎസിന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ
- പൗരത്വ അപേക്ഷയ്ക്ക് പാസ്പോർട്ടോ വിസയോ വേണ്ട
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍