Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ തീരുമാനം മാറ്റി എംടിബി നാഗരാജ്; താനും കെ സുധാകറും രാജി പിൻവലിക്കുമെന്ന് വിമത കോൺഗ്രസ് എംഎൽഎ; പ്രഖ്യാപനം സിദ്ധരാമയ്യയുടെ വീട്ടിൽ വെച്ച് മുഖ്യമന്ത്രി കുമാരസാമിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം; കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ പുരോഗമിക്കുന്നത് ഇങ്ങനെ

രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ തീരുമാനം മാറ്റി എംടിബി നാഗരാജ്; താനും കെ സുധാകറും രാജി പിൻവലിക്കുമെന്ന് വിമത കോൺഗ്രസ് എംഎൽഎ; പ്രഖ്യാപനം സിദ്ധരാമയ്യയുടെ വീട്ടിൽ വെച്ച് മുഖ്യമന്ത്രി കുമാരസാമിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം; കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ പുരോഗമിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിലെ കുമാരസ്വാമി സർക്കാരിന് ആശ്വാസമായി ഒരു വിമത എംഎൽഎ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. എംഎൽഎ എം ടി ബി നാഗരാജാണ് രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. തനിക്കൊപ്പം കെ സുധാകറും രാജി പിൻവലിക്കുമെന്നും നാഗരാജ് അറിയിച്ചു. കുമാരസ്വാമി നാഗരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്. സിദ്ധരാമയ്യയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും പറഞ്ഞ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ച അഞ്ച് വിമതരിൽ ഒരാളാണ് എം ടി ബി നാഗരാജ്.

ബെംഗളൂരുവിലുള്ള രാമലിംഗ റെഡ്ഡി, ആനന്ദ് സിങ്, റോഷൻ ബെയ്ഗ് എന്നിവരുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. ഡി.കെ.ശിവകുമാർ എം ടി.ബി. നാഗരാജുമായും കൂടിക്കാഴ്ച നടത്തി. രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം വ്യക്തമാക്കി. ഒപ്പം രാജി സമർപ്പിച്ച കെ.സുധാകറുമായി സംസാരിച്ചശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു നാഗരാജിന്റെ പ്രതികരണം. 40 വർഷമായി പാർട്ടിക്കുവേണ്ടി ഒരുമിച്ചാണു ഞങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ കുടുംബത്തിലും ഉയർച്ചയും താഴ്ചയുമുണ്ടാകും. എല്ലാം മറന്ന് മുന്നോട്ടുനീങ്ങും. എം ടി.ബി.നാഗരാജ് തങ്ങൾക്കൊപ്പം നിൽക്കാമെന്ന് അറിയിച്ചതിൽ സന്തോഷമുണ്ടെന്നു ശിവകുമാറും പറഞ്ഞു.

കർണാടക സർക്കാർ നിലവിലെ സാഹചര്യത്തിൽ തുടരാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിശ്വാസവോട്ട് തേടാൻ സമ്മതമാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. എന്നാൽ, 10 വിമതരുടെയും സ്പീക്കറുടെയും ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, ചൊവ്വാഴ്ച വരെ സംസ്ഥാനത്തു തൽസ്ഥിതി തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. അന്നുവരെ രാജി സ്വീകരിക്കാനോ എംഎൽഎമാരെ അയോഗ്യരാക്കാനോ ആകില്ലെന്ന ഉത്തരവ് വന്നതിനു പിന്നാലെയാണ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞത്. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പതിവുള്ള അനുശോചന പ്രമേയം അവതരിപ്പിക്കുന്നതിനിടെ, തനിക്കൊരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു കുമാരസ്വാമിയുടെ നാടകീയ നീക്കം. ഇതോടെ, പ്രതിപക്ഷ നേതാവ് യെഡിയൂരപ്പ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ 16 എംഎൽഎമാർ രാജി നൽകി, 1 സ്വതന്ത്രനും ഒരു കെപിജെപി എംഎൽഎയും ബിജെപി പക്ഷത്തേക്ക് കൂറു മാറുകയും ചെയ്തു. നിലവിൽ ഭരണമുന്നണിക്ക് 101 എംഎൽഎമാരും, ബിജെപിക്ക് ഒരു സ്വതന്ത്രനും ഒരു കെപിജെപി അംഗവും ഉൾപ്പെടെ 107 എംഎൽഎമാരുമാണുള്ളത്.

സുപ്രീംകോടതി ഇനി ചൊവ്വാഴ്ച മാത്രമേ കേസ് പരിഗണിക്കു എന്നതിനാൽ കിട്ടിയ സമയം കൊണ്ട് ചാടിപ്പോയ എംഎൽഎമാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ജെഡിഎസും. പരമാവധി എംഎൽഎമാരെ മൂന്ന് ദിവസം കൊണ്ട് സ്വന്തം ക്യാംപിലേക്ക് തിരിച്ചെത്തിക്കാനാണ് കോൺഗ്രസും ജെഡിഎസും ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP