Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും തലവേദനയായി പുതിയൊരു 'എഎപി'; ആപ്കി അപനി പാർട്ടിക്ക് അംഗീകാരം നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തെ പാർട്ടി ചോദ്യം ചെയ്‌തെങ്കിലും കമ്മീഷൻ തള്ളി; പാർട്ടിയുടെ ചുരുക്കെഴുത്ത് എഎപി എന്നത് വോട്ടർമാരിൽ സംശയം ജനിപ്പിക്കുമെന്ന് ആരോപിച്ച് ആം ആദ്മി

കേജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും തലവേദനയായി പുതിയൊരു 'എഎപി'; ആപ്കി അപനി പാർട്ടിക്ക് അംഗീകാരം നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തെ പാർട്ടി ചോദ്യം ചെയ്‌തെങ്കിലും കമ്മീഷൻ തള്ളി; പാർട്ടിയുടെ ചുരുക്കെഴുത്ത് എഎപി എന്നത് വോട്ടർമാരിൽ സംശയം ജനിപ്പിക്കുമെന്ന് ആരോപിച്ച് ആം ആദ്മി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തുടർച്ചയായുള്ള തിരിച്ചടിയാണ് ഇപ്പോൾ ആം ആദ്മി പാർട്ടി നേരിടുന്നത്. പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ രാജി വച്ചതിന് പിന്നാലെ ആം ആദ്മിയും കേജ്‌രിവാളും അടുത്ത പ്രതിസന്ധി നേരിടുകയാണ്. 'എഎപി' എന്ന് പേരിട്ടിരിക്കുന്ന പുതിയ പാർട്ടിയാണ് ഇവർക്ക് പുതിയ തലവേദന സൃഷ്ടിക്കുന്നത്. ആപ്കി അപ്‌നി പാർട്ടി(പീപ്പിൾസ്) എന്നാണ് ഇതിന്റെ പൂർണ രൂപം. രാഷ്ട്രീയ പാർട്ടിക്ക് അംഗീകാരം നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തെ ആം ആദ്മി പാർട്ടി ചോദ്യം ചെയ്‌തെങ്കിലും കമ്മിഷൻ തള്ളി.

കമ്മിഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ആപ്കി അപ്നി പാർട്ടിക്കും നോട്ടിസ് അയക്കാൻ കോടതി ഉത്തരവിട്ടു. രണ്ടു പാർട്ടികളുടെയും ചുരുക്കെഴുത്ത് എഎപി എന്നായതിനാൽ വോട്ടർമാരിൽ സംശയം ജനിപ്പിക്കുമെന്നും ആപ്കി അപ്നി പാർട്ടിക്ക് നൽകിയ അംഗീകാരം റദ്ദാക്കണമെന്നുമാണ് ആം ആദ്മിയുടെ ആവശ്യം.

അടുത്തിടെയാണ് ആം ആദ്മിയിൽ നിന്നും നേതാക്കളായ ആശിഷ് ഖേതനും അശുതോഷും രാജി സമർപ്പിച്ചത്. ഇക്കഴിഞ്ഞ പതിനഞ്ചിനാണ് ഖേതൻ രാജിക്കത്ത് അരവിന്ദ് കേജ്‌രിവാളിന് കൈമാറിയതെന്നാണു പാർട്ടി നൽകുന്ന സൂചന. അശുതോഷും അന്നാണ് രാജിവച്ചത്. ഇരുവരുടെയും രാജി കേജ്‌രിവാൾ സ്വീകരിച്ചിട്ടില്ല. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽനിന്നു മൽസരിക്കാൻ ഖേതൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 2014 ൽ ഇവിടെ മീനാക്ഷി ലേഖിയോടു പരാജയപ്പെട്ട അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കുന്നതിനോടുള്ള വിയോജിപ്പ് നേതൃത്വം പ്രകടമാക്കി. ഇതാകാം രാജിയിലേക്കു നയിച്ചതെന്നാണ് അനുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP