രാജിപിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ച് പനീർശെൽവം; രാജിവച്ചത് നിർബന്ധിച്ചപ്പോൾ; നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി; ശുഭപ്രതീക്ഷയെന്നും സത്യം എന്നും ജയിക്കുമെന്നും ഒപിഎസ്; ഗവർണറുടെ സുപ്രധാന തീരുമാനം ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം
ചെന്നൈ: ഒ. പനീർശെൽവം ഗവർണർ സി. വിദ്യാസാഗർ റാവുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട് മുഖ്യമന്ത്രി പദത്തിൽനിന്ന് തന്നെ അണ്ണാഡിഎംകെ നേതൃത്വം നിർബന്ധിച്ചു രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചു. രാജി പിൻവലിക്കാനുള്ള തീരുമാനവും അദ്ദേഹം ഗവർണറെ അറിയിച്ചു. വൈകിട്ട് അഞ്ചിന് രാജ്ഭവനിലെത്തിയ പനീർശെൽവം പത്തു മിനിട്ടാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു പരാതിയും അദ്ദേഹം ഗവർണർക്കു നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഉള്ളടക്കം വ്യക്തമല്ല.
നല്ലതേ നടക്കൂ എന്നും സത്യം ജയിക്കുമെന്നും ഗവർണറെ കണ്ടശേഷം മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയ പനീർ ശെൽവം പറഞ്ഞു. എല്ലാ കാര്യങ്ങളും ഗവർണറെ ധരിപ്പിച്ചു. നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി. തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും തിരിച്ചുവരുമെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയനാടകങ്ങൾ അരങ്ങേറുന്ന തമിഴ്നാട്ടിൽ ഗവർണർ സി. വിദ്യാസാഗർ റാവു ഇന്ന് ഉച്ചയ്ക്കാണ് എത്തിയത്. വൈകിട്ട് അഞ്ചിന് പനീർശെൽവം രാജ്ഭവനിലെത്തി ഗവർണറെ കാണുകയായിരുന്നു. 7.30ന് ശശികല ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നു ശശികല ഗവർണറെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണു സൂചന. ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും ഗവർണറുടെ നിർണായക തീരുമാനം ഉണ്ടാകുക.
ഇതിനിടെ, ശശികലയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ഗവർണർക്കു മുന്നിലെത്തുന്നതു തടയാനുള്ള നീക്കങ്ങൾ പനീർശെൽവം സജീവമാക്കി. ഇതിന്റെ ഭാഗമായി എംഎൽഎമാരെ വൈകിട്ട് അഞ്ചു മണിക്കുമുമ്പു മോചിപ്പിക്കണമെന്ന് ചെന്നൈ പൊലീസിന് നിർദ്ദേശം നല്കി. സംസ്ഥാന പൊലീസ് മേധാവി ടി.കെ. രാജേന്ദ്രനാണ് ചെന്നൈ സിറ്റി പൊലീസ് മേധാവി സഞ്ജയ് അറോറയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എംഎൽഎമാരെ മഹാബലിപുരത്തുള്ള ഗോൾഡൻ ബേ റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്.
ഇതിനിടെ, ശശികലയ്ക്കു കനത്ത തിരിച്ചടിയായി അണ്ണാഡിഎംകെയിലെ മുതിർന്ന നേതാവും പ്രസിഡീയം സെക്രട്ടറിയുമായ മധുസൂദനൻ ശശികലയുടെ തടങ്കൽ ഭേദിച്ച് പനീർസെൽവത്തിനൊപ്പമെത്തി. അൽപം മുമ്പാണ് മഹാബലിപുരത്തെ റിസോർട്ടിൽനിന്നു മധുസൂദനൻ പനീർസെൽവത്തിനടുത്തെത്തിയത്.
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടശേഷം പൊയസ് ഗാർഡനിൽ തിരിച്ചെത്തിയപ്പോൾ ശശികല ജയലളിതയ്ക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷ തുടർന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ പനീർസെൽവം വായിച്ചു. ഇനി ഒരിക്കലും പാർട്ടിയിൽ യാതൊരു പദവിയും ആഗ്രഹിക്കില്ലെന്നും ആവശ്യപ്പെടില്ലെന്നുമാണ് മാപ്പപേക്ഷയിൽ ശശികല എഴുതിക്കൊടുത്തത്. ജയലളിതയെ ശശികല വഞ്ചിച്ചെന്നും പനീർ സെൽവം പറഞ്ഞു. താൻ മുഖ്യമന്ത്രിയും മധുസൂദനൻ പാർട്ടി ജനറൽ സെക്രട്ടറിയും ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശശികല എല്ലാം അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ് ജനതയുടെ പിന്തുണ നേടാനാണ് ഇപ്പോൾ പനീർ സെൽവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയതുകൊണ്ട് അധികാരം നിലനിർത്താമെങ്കിലും ജയലളിത വികാരം തുറന്നുവിട്ട് ജനങ്ങളെ കൂടെ നിർത്തുകയാണ് ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടതെന്നാണ് പനീർസെൽവത്തിന്റെ നിഗമനം. അതിനുതന്നെയാണ് ഇപ്പോൾ പനീർസെൽവം ക്യാമ്പ് ശ്രമിക്കുന്നത്.
പൊലീസിൽ അഴിച്ചുപണി നടത്തിയതും നേരത്തെ പുറത്താക്കിയ ഐഎഎസ് ഓഫീസർമാരെ തിരിച്ചെടുത്തതും പനീർസെൽവം തന്റെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് പല എംഎൽഎമാരും പനീർസെൽവത്തിന് അനുകൂലമാകാൻ കാരണം. ചില എംഎൽഎമാർ ഇപ്പോഴും ശശികലയ്ക്കൊപ്പമാണോ പനീർ സെൽവത്തിനൊപ്പമാണോ എന്നു തീരുമാനിച്ചിട്ടില്ല. അവരിൽ പലരും ഇപ്പോഴും അജ്ഞാതരാണ്. ഇവർ തനിക്കൊപ്പം വരുമെന്നാണ് പനീർ സെൽവത്തിന്റെ പ്രതീക്ഷ.
ഇതിനിടെ, ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡനിൽനിന്നു ശശികലയെ പുറത്താക്കാനുള്ള നീക്കങ്ങൾ പനീർശെൽവം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊയസ് ഗാർഡൻ ജയലളിത സ്മാരകമാക്കാൻ പനീർശെൽവം ഉത്തരവിട്ടു. കോൺഗ്രസിന്റെ പിന്തുണ തേടാൻ ശശികലയും നീക്കം സജീവമാക്കി. പോയസ് ഗാർഡനിലെ വേദനിലയത്തിലാണ് ഇപ്പോൾ ശശികല താമസിക്കുന്നത്.
തമിഴ്നാട്ടിൽ നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ തനിക്കു കഴിയുമെന്ന പ്രതീക്ഷ നൽകി പ്രമുഖരുടെ പിന്തുണ തേടുകയാണ് പനീർസെൽവം. ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡൻ ദേശസാൽകരിക്കണമെന്ന് ഇന്നലെ പനീർ സെൽവം ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പൊയസ് ഗാർഡൻ ജയ സ്മാരകമായി ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവു നടപ്പാകുന്ന മുറയ്ക്ക് ശശികലയ്ക്ക് അവിടെനിന്നു പടിയിറങ്ങേണ്ടിവരും
ജയലളിതയുടെ മരണശേഷവും ശശികലയും ഒപ്പമുള്ളവരും പൊയസ് ഗാർഡനിൽതന്നെയാണ് തങ്ങുന്നത്. ഇവരെ പുറത്തിറക്കുക എന്നതാണ് പനീർസെൽവത്തിന്റെ പദ്ധതിയെന്നു വ്യക്തം. നീലഗിരിയിലെ എസ്റ്റേറ്റും ജയയുടെ മറ്റു സ്വത്തുവകകളും പിന്നാലെ ദേശസാൽകരിക്കുമെന്നാണു സൂചന. ജയയുടെ സ്വത്തുക്കളിൽ ശശികലയ്ക്ക് യാതൊരു അധികാരവുമില്ലെന്നാണു പനീർസെൽവത്തിന്റെയും മുതിർന്ന നേതാക്കളുടെയും നിലപാട്.
പിന്തുണതേടി ശശികല കോൺഗ്രസിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. പി ചിദംബരവും മകൻ കാർത്തി ചിദംബരവുമായും ശശികല അനൗദ്യോഗിക ചർച്ച നടത്തിയതായാണു സൂചന. ടെലിഫോണിൽ ചില ദേശീയ നേതാക്കളെയും ശശികല ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍