രണ്ട് റിസോർട്ടുകളിലായി എംഎൽഎമാരും മന്ത്രിമാരും തടങ്കലിൽ; മൊബൈൽ ഫോണോ ടിവിയോ ഉപയോഗിക്കാൻ അനുമതിയില്ല; റിസോർട്ടിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആർക്കും പ്രവേശനമില്ല; ഭരണം നഷ്ടമാകാതിരിക്കാൻ പുറത്തുള്ള മന്ത്രിമാരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം: ഗവർണറുടെ തീരുമാനം വരെ ആരും കൈവിട്ടു പോകാതിരിക്കാൻ എംഎൽഎമാരെ ബന്ധികളാക്കി ശശികല
ചെന്നൈ: അധികാരത്തിന് വേണ്ടി രാഷ്ട്രീയ വടംവലി ശക്തമായ തമിഴ്നാട്ടിൽ എംഎൽഎമാരെ തടവിലാക്കി അധികാരം പിടിക്കാൻ ശശികലയുടെ നീക്കം. ശശികല പക്ഷത്തെ എംഎൽഎമാരെ ചെന്നൈയിലെ നഗരപ്രാന്തമായ രണ്ട് റിസോർട്ടുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. മന്ത്രിമാർ അടക്കമുള്ളവരാണ് ശശികലയുടെ തടവിലുള്ളത്. ഇവർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാനോ പുറത്തുപോകാനോ അനുവാദമില്ല. ടെലിവിഷൻ കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്. പനീർ ശെൽവത്തിന്റെ നീക്കങ്ങൾ അറിയാതിരിക്കാനാണ് എംഎൽഎമാർ ടിവി കാണേണ്ടതില്ലെന്ന തീരുമാനം ശശികല എടുത്തത്.
മഹാബലിപുരത്തെ കൂവത്തൂരിലുള്ള ബീച്ച് റിസോർട്ടിൽ 90 എംഎൽഎമാരെയും കൽപ്പാക്കം പൂന്തണ്ടലത്തെ റിസോർട്ടിൽ 30 പേരെയുമാണു താമസിപ്പിച്ചിട്ടുള്ളതെന്നാണു വിവരം. ശശികല പക്ഷത്തിനു പൂർണ വിശ്വാസമുള്ള വിരലിലെണ്ണാവുന്ന മന്ത്രിമാർ മാത്രമാണു പുറത്തുള്ളത്. ഇവരെ പോലും നിരീക്ഷിക്കാൻ ആളുകളുണ്ട്. റിസോർട്ടുകളുടെ പരിസരത്തേക്ക് ആരെയും കടത്തിവിടുന്നില്ല. റിസോർട്ടിന്റെ രണ്ടു കി.മീ. മുൻപു തന്നെ മാദ്ധ്യമപ്രവർത്തകരെയുൾപ്പെടെ തടയാൻ ആളുകളുണ്ട്. ആ വിധത്തിലാണ് മന്നാർഗുഡി മാഫിയയുടെ പ്രവർത്തനം.
റിസോർട്ടിലെ മുൻകൂർ ബുക്കിങ്ങുകൾ പോലും റദ്ദാക്കി. അതിനിടെ എംഎൽഎമാരെ തടങ്കലിൽ വച്ചിരിക്കുകയാണെന്ന ഹർജികളിൽ, അവർ ചെന്നൈയിലെ എംഎൽഎ ഹോസ്റ്റലിലുണ്ടെന്ന വിശദീകരണമാണ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മദ്രാസ് ഹൈക്കോടതിയിൽ നൽകിയത്. തടങ്കലിൽ അല്ലെന്നും എവിടേക്കു പോകുവാനും സ്വാതന്ത്ര്യമുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസ്വാമി, അഭിഭാഷകനായ കെ. ബാലു എന്നിവരാണു ഹർജി നൽകിയത്. അരിയല്ലൂർ ജില്ലയിലെ കുന്നം മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആർ.ടി.രാമചന്ദ്രനെ കാണാനില്ലെന്ന് കെ. ബാലു അറിയിച്ചു. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. അതേ സമയം, എംഎൽഎമാരുടെ ഔദ്യോഗിക വാഹനങ്ങളെല്ലാം എംഎൽഎ ഹോസ്റ്റലിൽ നിർത്തിയിട്ടിട്ടുണ്ട്.
അതേസമയം രണ്ട് പക്ഷമായി വടംവലി തുടരുന്ന സാഹചര്യത്തിൽ ഗവർണറാണ് ഇനി എല്ലാ കാര്യങ്ങളും പറയേണ്ടത്. മംബൈയിൽ നിന്നെത്തിയ ഗവർണറുമായി ആദ്യം കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവവും പിന്നീട് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും കൂടിക്കാഴ്ച നടത്തി. തന്നെ നിർബന്ധപൂർവം രാജിവയ്പ്പിക്കുകയായിരുന്നുവെന്നും അതിനാൽ രാജി പിൻവലിക്കാൻ അനുവദിക്കണമെന്നുമുള്ള വാദമാണു പനീർസെൽവം ഉന്നയിച്ചത്. 134 എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ശശികല മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത്. ഇരുപക്ഷത്തിന്റെയും വാദങ്ങളുടെ അടിസ്ഥാനത്തിൽ ഗവർണർ നിയമോപദേശം തേടി. നിലവിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ചു കേന്ദ്ര സർക്കാരിനു റിപ്പോർട്ടും അയച്ചു. തീരുമാനം ഇന്നുണ്ടാകുമെന്നാണു പ്രതീക്ഷ.
രാജിയിലേക്കു നയിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന നിവേദനം പനീർസെൽവം ഗവർണർക്കു കൈമാറി. ശശികല പാർട്ടി ജനറൽ സെക്രട്ടറിയായതും നിയമസഭ കക്ഷി നേതാവായതും ശരിയായ രീതിയിലല്ല. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും ശശികല പക്ഷം അവരെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ആരോപിച്ചു. പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ, മുൻ മന്ത്രി നത്തം വിശ്വനാഥൻ, മുൻ സ്പീക്കർ പി.എച്ച്. പാണ്ഡ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. നല്ലതു സംഭവിക്കുമെന്നും ധർമം ജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പനീർസെൽവം പ്രതികരിച്ചു.
ജയ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു ശശികല രാജ്ഭവനിലെത്തിയത്. പിന്തുണ നൽകി എംഎൽഎമാർ ഒപ്പിട്ടു നൽകിയ സമ്മതപത്രം ഉൾപ്പെട്ട കവറും ശശികല ജയ സ്മാരകത്തിൽ സമർപ്പിച്ചു. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ 10 മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. ഈ മാസം അഞ്ചിനു ചേർന്ന നിയമസഭാകക്ഷി യോഗം തന്നെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന കാര്യം അവർ ഗവർണറെ അറിയിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം വരെ ശശികലയ്ക്കൊപ്പം നിലയുറപ്പിച്ചിരുന്ന അണ്ണാ ഡിഎംകെ പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ പനീർസെൽവം പക്ഷത്തേക്കു മാറിയതാണ് ഇന്നലെയുണ്ടായ സുപ്രധാന നീക്കം. ജനറൽ സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമത്തെ ഉയർന്ന പദവിയാണു പ്രസീഡിയം ചെയർമാന്റേത്. എന്നാൽ കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ച അഞ്ചു പേരല്ലാതെ കൂടുതൽ എംഎൽഎമാർ പനീർസെൽവം പക്ഷത്തേക്കു മാറിയിട്ടില്ല. ശശികല എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് പനീർസെൽവം പക്ഷത്തുള്ള എംപി വി. മൈത്രേയൻ ആരോപിച്ചു.
അണ്ണാഡിഎംകെയിൽ ജനറൽ സെക്രട്ടറി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പ്രിസീഡിയം ചെയർമാൻ പദവി വഹിക്കുന്ന ഇ. മധുസൂദനൻ പിന്തുണയുമായി എത്തിയത് അനിശ്ചിതത്വത്തിനിടയിലും പനീർസെൽവം പക്ഷത്തിന് ആവേശം പകർന്നു. ഇന്നലെ രാവിലെ പനീർസെൽവത്തിന്റെ വസതിയിലെത്തിയാണു മധുസൂദനൻ പിന്തുണയറിയിച്ചത്. ഗവർണറെ കാണാൻ പനീർസെൽവത്തെ അനുഗമിക്കുകയും ചെയ്തു. എംജിആറിനൊപ്പം അണ്ണാ ഡിഎംകെയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചയാളാണു മധുസൂദനൻ. ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
നിയമസഭാ കക്ഷി യോഗത്തിലും പനീർസെൽവം കലാപമുണ്ടാക്കിയ ശേഷം നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിലും ഇ. മധുസൂദനൻ പങ്കെടുത്തിരുന്നു.അതേസമയം, കഴിഞ്ഞ ദിവസം പിന്തുണയറിയിച്ച അഞ്ച് എംഎൽഎമാരല്ലാതെ പുതുതായി ആരും പനീർസെൽവം ചേരിയിലേക്ക് എത്തിയിട്ടില്ല. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നതല്ലാതെ പ്രത്യക്ഷമായി തെളിയിക്കാൻ കഴിയാത്തതു ക്ഷീണമായിട്ടുണ്ട്. മുൻ എംഎൽഎ ജെസിഡി പ്രഭാകർ, പുതുച്ചേരിയിലെ പാർട്ടി നേതാവ് ഓം ശക്തി ശേഖർ എന്നിവരാണ് ഇന്നലെ പനീർസെൽവം കൂടാരത്തിലെത്തിയ മറ്റു പ്രമുഖർ. ഇതിനു തൊട്ടുപിറകെ ശേഖറിനെ ശശികല പാർട്ടിയിൽനിന്നു പുറത്താക്കി.
അതിനിടെ കാര്യങ്ങൾ നിരീക്ഷിക്കുന് ഡിഎംകെ രാഷ്ട്രീയ നീക്കത്തിനൊന്നും ഇതുവരെ തയ്യാറായിട്ടില്ല. പനീർസെൽവത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ പറഞ്ഞു. എങ്കിലും പനീർസെൽവത്തിനു സാധ്യതകൾ തെളിഞ്ഞാൽ ഡിഎംകെ പിന്തുണച്ചേക്കുമെന്നാണ് സൂചനകൾ. തങ്ങളുടെ പക്ഷത്തു നിന്ന് എംഎൽഎമാർ പനീർസെൽവം പക്ഷത്തേക്കു ചാഞ്ഞാൽ കോൺഗ്രസിനെ കൂടെ കൂട്ടാനുള്ള കരുനീക്കങ്ങൾ ശശികലയും നടത്തുന്നു.
ശശികലയ്ക്കെതിരെ അടുത്ത വെല്ലുവിളിയുയർത്തി പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായ 'വേദനിലയം' സ്മാരകമാക്കുമെന്നു പനീർസെൽവം പ്രഖ്യാപിച്ചു. ശശികലയും കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ഇവിടെ താമസം. രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ഉറപ്പുനൽകി അഞ്ചു വർഷം മുൻപു ജയയ്ക്കു ശശികല നൽകിയ കത്തും പനീർസെൽവം പുറത്തുവിട്ടു. 2011ൽ പാർട്ടിയിൽ നിന്നു പുറത്താക്കിയ ശേഷം തിരിച്ചെടുക്കാനായി ക്ഷമാപണം നടത്തി ശശികല നൽകിയ കത്താണിത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍