തെരഞ്ഞെടുപ്പിന് മുമ്പ് വാനോളം പുകഴ്ത്തിയ പത്രക്കാർക്ക് പോലും പ്രവേശനമില്ല; പറയാനുള്ളതെല്ലാം ട്വിറ്ററിലൂടെ പറയും; വിശദാംശങ്ങൾ വെബ്സൈറ്റിൽ; മന്മോഹനെ കുറ്റം പറഞ്ഞവർക്കെല്ലാം ഇപ്പോൾ കുറ്റബോധം
ന്യൂഡൽഹി: പാലം കടക്കുവോളം നാരായണ.. പാലം കടന്നാലെ കൂരായണ.. എന്നു പറഞ്ഞപോലെയായി കാര്യങ്ങളെന്നാണ് തോന്നുന്നത്..!!. മാദ്ധ്യമങ്ങൾ മോദിയെ ആദർശത്തിന്റെയും വികസനത്തിന്റെയും നായകനാക്കി വാഴ്ത്തിയതിലൂടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കൂടുതൽ എളുപ്പമായി. എന്നാൽ പ്രധാനമന്ത്രിയായതോടെ പരമ്പരാഗത മാദ്ധ്യമങ്ങളെ അകറ്റി നിർത്താൻ മോദി ശ്രമിക്കുന്നുവെന്നാണ് മാദ്ധ്യമരംഗത്തെ പ്രമുഖർ പറയുന്നത്. പകരം ട്വിറ്റർ , ഫേസ്ബുക്ക് പോലുള്ള നവമാദ്ധ്യമങ്ങളിലൂടെ കാര്യങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാനാണ് പ്രധാനമന്ത്രി താൽപര്യപ്പെടുന്നത്.
ഇതോടെ പ്രൈംമിനിസ്റ്ററുടെ ഓഫീസിൽ ബീറ്റിനെത്തുന്ന റിപ്പോർട്ടർമാർ പുതിയൊരു സംസ്കാരം പിന്തുടരാൻ നിർബന്ധിതരായിരിക്കുന്നു. പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരെ നേരിട്ട് കാണാൻ തയ്യാറാവുന്നില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഫോൺവിളിച്ചാലും ടെക്സ്റ്റ് മെസേജ് അയച്ചാൽ പോലും പ്രധാനമന്ത്രിയുടെ ഓഫീസ് മാദ്ധ്യമക്കാരോട് പ്രതികരിക്കുന്നില്ലത്രെ. പത്രക്കാർക്ക് വേണ്ടി അധികം സമയം ചെലവാക്കേണ്ടെന്നാണത്രെ ഓഫീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. ആവശ്യമുള്ള വിവരങ്ങൾ താൻ ട്വിറ്ററിലൂടെയും വെബ്സൈറ്റിലൂടെയും സമയാസമയത്ത് വെളിപ്പെടുത്തുമെന്നാണ് മോദി പറയുന്നത്.
പത്രക്കാരോട് വാ തുറന്ന് യാതൊന്നും പറയില്ലെന്നതിന്റെ പേരിൽ മുൻപ്രധാനമന്ത്രി മന്‍മോഹൻസിങ് ഏറെ വിമർശനങ്ങൾക്ക് വിധേയനായിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ മന്മോഹൻ മാദ്ധ്യമപ്രവർത്തകരോട് നേരിട്ട് പ്രതികരിക്കാൻ തയ്യാറായിരുന്നു. പക്ഷേ മോദി അതിന് പോലും തയ്യാറാവുന്നില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ദി വീക്ക് മാഗസിന്റെ ദൽഹിയിലെ റസിഡന്റ് എഡിറ്ററായ സച്ചിദാനന്ദമൂർത്തി പറയുന്നു. പ്രധാനമന്ത്രിയായതിന് ശേഷം മൂന്ന്മാസക്കാലത്തിനിടെ സാമ്പ്രദായിക മാദ്ധ്യമങ്ങളെ തെല്ലകലത്തിൽ നിർത്താൻ മോദി എപ്പോഴും ജാഗരൂകനായിരുന്നുവെന്ന് കാണാം. പകരം തന്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയും വെബ്സൈറ്റിലൂടെയും കാര്യങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാനാണ് മോദി ശ്രമിച്ചിട്ടുള്ളത്.
മീഡിയാ പോളിസിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ ഉപദേശിക്കാൻ സാധാരണയായി ഒരു പ്രസ് അഡൈ്വസറെ നിയമിക്കാറുണ്ട്. ഒരു ഹൈ പ്രൊഫൈൽ ജേർണലിസ്റ്റിനെയാണ് പ്രസ്തുത സ്ഥാനത്തിരുത്താറുള്ളത്. എന്നാൽ സ്ഥാനമേറ്റ് ഇത്രയായിട്ടും മോദി അത് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ.് ഗുജറാത്തിൽ മോദിയുടെ പബ്ലിക്ക് റിലേഷൻസ് ഓഫീസറായിരുന്ന ജഗദീഷ് താക്കർ അദ്ദേഹത്തോടൊപ്പം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇദ്ദേഹം മാദ്ധ്യമങ്ങളുമായി ആശയവിനിമയം നടത്തുന്ന പതിവില്ല. തന്റെ മന്ത്രിമാരും പത്രക്കാരുമായി ബന്ധം പുലർത്തണമെന്ന് മോദിക്ക് യാതൊരു നിർബന്ധവുമില്ല. സാധാരണ പ്രധാനമന്ത്രിമാർ വിദേശസന്ദർശനത്തിന് പോകുമ്പോൾ 30ൽ അധികം കറസ്പോണ്ടന്റുമാർ കൂടെ പോകാറുണ്ട്. എന്നാൽ മോദിക്കൊപ്പം വിദേശത്തേക്ക് ദൂരദർശന്റെയും ആൾ ഇന്ത്യ റേഡിയോയുടെയും റിപ്പോർട്ടർമാരെ മാത്രമെ കൂട്ടാറുള്ളൂ.
തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി മോദി 5187 ഇവന്റുകളിൽ പങ്കെടുത്തിരുന്നു. ഇതിൽ 25 സംസ്ഥാനങ്ങളിലായി നടന്ന 477 റാലികളും ഉൾപ്പെടുന്നു. ഇത്തരം പ്രചാരണങ്ങൾക്കൊക്കെ വമ്പൻ വാർത്താപ്രാധാന്യമാണ് ടെലിവിഷൻ ചാനലുകളും പത്രങ്ങളും നൽകിയിരുന്നത്. ദൽഹിയിലെ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് ഇതു സംബന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു. അതു പ്രകാരം മാർച്ചിലും ഏപ്രിലിലും അഞ്ച് നാഷണൽ ചാനലുകൾ അവരുടെ പ്രൈംടൈമിൽ മോദിക്ക് വമ്പിച്ച കവറേജാണ് നൽകിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവർത്തിച്ച മീഡിയ പോളിസി കേന്ദ്രത്തിലും മോദി അനുവർത്തിക്കുകയാണെന്നാണ് നീലാഞ്ജൻ മുഖോപാധ്യായ പറയുന്നത്. നരേന്ദ്ര മോദി: ദി മാൻ , ദി ടൈംസ് എന്ന പുസ്തകത്തിന്റെ കർത്താവാണ് അദ്ദേഹം. ഡയലോഗുകൾക്കായി മീഡിയയെ ഉപയോഗിക്കാൻ പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നും പകരം മോണോലോഗുകളിലൂടെ തന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നതെന്നും നീലാഞ്ജൻ പറയുന്നു. ഓരോ ജേർണലിസ്റ്റും ഒരു അജൻഡയാൽ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നാണ് മോദി വിശ്വസിക്കുന്നതെന്നാണ് ചിലർ ്അഭിപ്രായപ്പെടുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിൽ മാദ്ധ്യമങ്ങൾ കൈക്കൊണ്ട ചില നിലപാടുകളിൽ നിന്ന് മോദി ഏറെ പാഠങ്ങൾ പഠിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചപ്പോൾ യു ട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക്, ബ്ലോഗുകൾ തുടങ്ങിയ നവമാദ്ധ്യമങ്ങൾ അദ്ദേഹത്തെ വികസനനായകനാക്കി ചിത്രീകരിച്ച് മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള അജൻഡ പാർട്ടി ഫലപ്രദമായി നടപ്പിലാക്കുകയായിരുന്നുവെന്നാണ് സച്ചിദാന്ദ മൂർത്തി പറയുന്നത്.
മറ്റ് ജനാധിപത്യരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ മുമ്പേ തന്നെ ചെയ്ത് തുടങ്ങിയ മാദ്ധ്യമനയം മോദി ഇപ്പോൾ അനുവർത്തിക്കുകയാണെന്നാണ് റോബിൻ േെജ്രഫ പറയുന്നത്. മീഡീയാ സ്കോളറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് പ്രൊഫസറുമാണ് അദ്ദേഹം.
സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ അച്ചടക്കമില്ലാതെ പുറത്തേക്ക് പ്രവഹിക്കുന്നതിന് മോദി തടയിട്ടിരിക്കുന്നുവെന്നും ഇക്കാര്യത്തിൽ അച്ചടക്കം പാലിക്കുന്നുണ്ടെന്നുമാണ് ബിജെപി വക്താവായ സഞ്ജയി കൗൾ പറയുന്നത്. മന്ത്രാലയങ്ങൾ പരസ്പരവിരുദ്ധമായ വാർത്തകൾ പടച്ച് വിടാതിരിക്കുകയെന്ന ലക്ഷ്യവും ഈ വിവരനിയന്ത്രണത്തിന് പുറകിലുണ്ട്.
ഭരണകൂടങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചെടുക്കുകയും അവിടെ നിന്ന് വിവരങ്ങൾ ചോർത്തിയെടുത്ത് ഭരണകൂടത്തിനെതിരായി എഴുതുകയും ചെയ്യുന്ന രീതി പല മാദ്ധ്യമപ്രവർത്തകരും പതിറ്റാണ്ടുകളായി ഇവിടെ തുടർന്നു വരുന്ന തന്ത്രമാണ്. അതിനാണ് മോദി ഇപ്പോൾ തടയിട്ടിരിക്കുന്നത്.
Stories you may Like
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- നെഹ്റുവിനെ ഇകഴ്ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്ത്തി നരേന്ദ്ര മോദി
- രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മുൻ കോൺഗ്രസ് സർക്കാരുകൾ ആണോ?
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍