പാട്ട് കേൾക്കാൻ ആള് കൂടും, പക്ഷേ വോട്ടാകില്ല; നാട്ടുകാരുടെ മനസ്സറിയാവുന്നവൻ കരുക്കൾ നീക്കുന്നത് നിശബ്ദമായി; ബീഹാറിൽ കനയ്യകുമാർ ഉയർത്തുന്ന ഓളമെല്ലാം വെറുതെയാകുമോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസൻ പ്രശാന്ത് കിഷോർ പ്രതിപക്ഷ ഐക്യത്തിനായി നടത്തുന്ന നീക്കങ്ങൾ നെഞ്ചിടിപ്പ് കൂട്ടുന്നത് കനയ്യയുടെയും കൂട്ടരുടെയും; ബീഹാറിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി പ്രശാന്ത് കിഷോർ ഇറങ്ങുമ്പോൾ അവസാനിക്കുന്നത് സിപിഐയുടെ അവസാന പ്രതീക്ഷയും
മറുനാടൻ മലയാളി ബ്യൂറോ
പട്ന: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ബീഹാർ. ദേശീയ രാഷ്ട്രീയവും സംസ്ഥാന സാഹചര്യങ്ങളും രണ്ടാണെന്ന തിരിച്ചറിവ് ഡൽഹി തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ പശ്ചാത്തലത്തിലാണ് ബീഹാർ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് വേദിയാകുന്നത്. ജാതി രാഷ്ട്രീയവു വ്യക്തിപ്രഭാവവും നിയന്ത്രിച്ചിരുന്ന ബീഹാർ രാഷ്ട്രീയത്തിൽ സിപിഐയുടെ യുവ നേതാവാണ് ബിജെപിക്കും ജെഡിയുവിനും ബദലായി ഒരു മുന്നണി എന്ന ലക്ഷ്യവുമായി ജന്മൻഗൺ യാത്രയുമായി എത്തിയത്. മോദി കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളർ എന്ന് ദേശീയ മാധ്യമങ്ങൾ പോലും കനയ്യയെ വാഴ്ത്തിയപ്പോൾ ഇടത് രാഷ്ട്രീയത്തിന് ബീഹാറിന്റെ മണ്ണൊരുങ്ങുന്നു എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. എന്നാൽ, സാക്ഷാൽ നരേന്ദ്ര മോദിയേയും നിതീഷ് കുമാറിനെയും അരവിന്ദ് കെജ്രിവാളിനെയും വരെ അധികാര കസേരയിലെത്തിച്ച പ്രശാന്ത് കിഷോർ ബീഹാർ രാഷ്ട്രീയത്തിൽ നിശബ്ദ വിപ്ലവം സൃഷ്ടിക്കാനാണ് തയ്യാറാകുന്നത്.
ബീഹാർ രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ ശോഭ കെട്ടുപോകുന്നത് ഇടത് നേതാവ് കനയ്യകുമാറിന് തന്നെയാകും. അടുത്തകാലത്ത് ഇടത് പക്ഷത്തിന് ഉയർത്തിക്കാട്ടാൻ കിട്ടിയ നേതാവായിരുന്നു കനയ്യ. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ കനയ്യയേക്കാളും കഴിവും അനുഭവ സമ്പത്തും ഉള്ള ആളാണ് പ്രശാന്ത് കിഷോർ. ലോക്സഭയിലേക്ക് മോദിയെ ജയിപ്പിച്ച അതേ പ്രശാന്ത് കിഷോറിന് ഡൽഹി നിയമസഭയിൽ മോദിയേയും അമിത്ഷായേയും തറപറ്റിക്കാനും കഴിഞ്ഞിരുന്നു. പ്രായോഗിക രാഷ്ട്രീയവും പ്രൊഫഷണൽ രാഷ്ട്രീയവും ഒരുപോലെ കൈമുതലാക്കിയ കനയ്യക്ക് പ്രത്യശാസ്ത്രത്തിന്റെ പിൻബലം കൊണ്ട് മാത്രം പ്രശാന്ത് കിഷോറിനെ നേരിടാനും മുന്നിലെത്താനും കഴിയില്ല.
മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവുമായിരുന്ന ജിതന്റാം മാഞ്ചി, ആർഎൽഎസ്പി അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹ, വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി തുടങ്ങിയവരുമായും പ്രശാന്ത് ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുവാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നു പ്രശാന്ത് നേരത്തേ തന്നെ പറഞ്ഞിരുന്നു. പ്രതിപക്ഷ കക്ഷികളെ ജെഡിയു ബിജെപി സഖ്യത്തോടൂ ൊരുതാൻ കഴിയുന്ന നിലയിലേക്കു മാറ്റുകയെന്നതാണു പ്രശാന്തിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. യൂത്ത് ഇൻ പൊളിറ്റിക്സ് എന്ന ഫോറം നേരത്തേ തന്നെ രൂപീകരിച്ചു തിരഞ്ഞെടുപ്പിനു മുൻപായി യുവാക്കളെ കൂടെ കൂട്ടാനുള്ള പ്രവർത്തനങ്ങൾ പ്രശാന്ത് ആരംഭിച്ചിരുന്നു.
പ്രശാന്തിനെ കൂടെ കൂട്ടാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും ആരുടെ ഒപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല. ബിഹാറിന്റെ വികസനത്തിൽ ഊന്നിയാണു പ്രശാന്തിന്റെ പ്രചാരണം. സംസ്ഥാനത്തു വികസനത്തിന്റെ അഭാവമുണ്ടെന്നു ചൂണ്ടിക്കാണിച്ച പ്രശാന്ത്, വികസന റേറ്റിങ്ങിൽ 22ാം സ്ഥാനത്തുനിന്ന് ബിഹാറിനെ ആദ്യ പത്തിൽ എത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. നിതീഷ് അധികാരത്തിൽ വരുമ്പോൾ എങ്ങനെയാണോ ബിഹാർ, ആ അവസ്ഥയിൽ നിന്ന് എറെ മുന്നേറാനായില്ല. യുവതലമുറ മികച്ച ജീവിത സാഹചര്യങ്ങൾ തേടി മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറുകയാണ് പ്രശാന്ത് ആരോപിച്ചു.
എൻഡിഎയുമായുള്ള നിതീഷിന്റെ കൂട്ടുകെട്ട് എന്തു മെച്ചമാണ് ബിഹാറിനു കൊണ്ടു വന്നതെന്നു വിശദീകരിക്കാൻ പ്രശാന്ത് വെല്ലുവിളിക്കുകയും ചെയ്തു. ഗോഡ്സെയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്കൊപ്പമാണ് നിതീഷ് ചേർന്നിട്ടുള്ളത്. ഗാന്ധിക്കും ഗോഡ്സെയ്ക്കും ഒരുമിച്ച് പോകാൻ സാധിക്കില്ലെന്നും പ്രശാന്ത് പറയുന്നു. ലാലുവിന്റെ ഭരണത്തിനു ശേഷം സംസ്ഥാനം എത്ര വികസിച്ചു എന്നതിനെക്കുറിച്ചാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും പ്രശാന്ത് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ബിഹാറിന്റെ വികസന മുരടിപ്പിന് കാരണം നിതീഷാണെന്ന പ്രശാന്തിന്റെ പ്രചാരണം ആളിക്കത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. ബാത്ത് ബിഹാർ കീ ക്യാംപെയ്നിൽ കോൺഗ്രസും അണിചേർന്നു. പ്രശാന്ത് കിഷോറിന്റെ യൂത്ത് ആർമിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായാൽ നിതീഷിന്റെ അടിത്തറ തകരുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അതേ സമയം, ഈ നിക്കങ്ങളെല്ലാം സിപിഐയുടെ സകല പ്രതീക്ഷകളെയും തകിടം മറിക്കും എന്നുറപ്പാണ്.
കനയ്യയുടെ ശക്തിയും ദൗർബല്യവും
പ്രസംഗത്തിലൂടെ ആൾക്കാരെ കയ്യിലെടുക്കാനുള്ള കഴിവാണ് കനയ്യയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടന്ന കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ കനയ്യയെ രാജ്യത്തെ യുവാക്കളുടെ താരമാക്കി മാറ്റി. പക്ഷേ, സിപിഐ എന്ന കനയ്യയുടെ പ്രസ്ഥാനമാണ് അയാളുടെ ഏറ്റവും വലിയ ദൗർബല്യം. ബീഹാറിന്റെ അധികാരം പിടിക്കാനോ എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ച്ചവെക്കാനോ പോലുമുള്ള സംഘടനാ സംവിധാനം സിപിഐക്കില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം രൂപീകരിക്കുകയും അതിൽ പത്തോ പതിനഞ്ചോ സീറ്റിൽ മത്സരിക്കുകയും മാത്രമേ ബീഹാറിൽ സിപിഐക്ക് ചെയ്യാനാകൂ. അതും സഖ്യത്തിലെ എല്ലാ കക്ഷികളും സിപിഐയെ അംഗീകരിച്ചാൽ മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും ഒരുമുന്നണിയിലും ഇടംകിട്ടാതെ ഇടത് പാർട്ടികൾ ബീഹാറിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കനയ്യയുടെ പ്രസംഗം കേൾക്കാൻ എത്തുന്നവരുടെ പോലും വോട്ട് ഉറപ്പാക്കാൻ കനയ്യ കുമാറിനാകില്ല.
പ്രശാന്ത് കിഷോറിന്റെ ശക്തിയും ദൗർബല്യവും
ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് പ്രശാന്ത് കിഷോറിനോളം അറിവുള്ള മറ്റൊരാൾ ഇന്നില്ല എന്ന് തന്നെ പറയാം. ജനങ്ങളുടെ ചിന്തകളെ എങ്ങനെ വോട്ടാക്കി മാറ്റണം എന്ന കൃത്യമായ ധാരണയാണ് പ്രശാന്ത് കിഷോറിന് കരുത്ത്. അതേസമയം, സ്വന്തമായി ഒരു പാർട്ടി ഇല്ലാത്തതും ആരെ വിശ്വാസത്തിലെടുക്കണം എന്ന ആശയക്കുഴപ്പവുമാണ് പ്രശാന്ത് കിഷോർ നേരിടുന്ന വെല്ലുവിളി.
എൻഡിഎ കക്ഷികളെ ഒഴിവാക്കി മൂന്നാം കക്ഷി രൂപീകരിക്കാനാണ് പ്രശാന്ത് കിഷോറിന്റെ നീക്കം. മുമ്പും ഇത്തരം നീക്കങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായിരുന്നു. എന്നാൽ അന്ന് ജെഡിയു ബിജെപിക്ക് പുറത്തായിരുന്നു. ഇത്തവണ ചെറുപാർട്ടികളെയും ഒപ്പം കോൺഗ്രസിനെയും ആർജെഡിയെയും കൂടെ കൂട്ടിയുള്ള രാഷ്ട്രീയ തന്ത്രമാണ് കിഷോർ ഒരുക്കുന്നത്. 2015ൽ ഇത്തരമൊരു നീക്കമാണ് നിതീഷിനെ ബീഹാറിൽ വിജയിപ്പിച്ചത്. ആർജെഡിയും സഖ്യത്തിലുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു മൂന്നാം കക്ഷി വന്നാൽ നിതീഷിന്റെ രാഷ്ട്രീയ അസ്തമനം കൂടിയാവും അത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍