എല്ലാ എംപിമാരും ഓരോ ഗ്രാമം വീതം എല്ലാ വർഷവും ദത്തെടുക്കണം; സർവർക്കും ഇൻഷൂറൻസോടെ ബാങ്ക് അക്കൗണ്ട്; പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടും: ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം
സോഷ്യലിസ്റ്റ് ഭൂതകാലത്തിന്റെ നീക്കിയിരിപ്പായ പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടുമെന്നും പ്രതിപക്ഷത്തെ ഒപ്പം കൊണ്ടുപോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ജാതീയവും വർഗ്ഗീയവുമായ അക്രമങ്ങൾക്ക് താത്ക്കാലികവിരാമം ഇടണമെന്നും ചെങ്കോട്ടയിൽ നിന്നുള്ള തന്റെ കന്നിപ്രസംഗത്തിൽ മോദി രാഷ്ട്രത്തോടായി പറഞ്ഞു. അധികാരത്തിലെത്തി മൂന്നുമാസം തികയുംമുന്നെ, തന്റെ വികസന സങ്കല്പങ്ങളെക്കുറിച്ചും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഉള്ള സ്വപ്നങ്ങൾ മോദി പങ്കുവച്ചു. ഇന്ത്യയെ ഒരു ആഗോള ഉത്പാദന രാഷ്ട്രമാക്കുക എന്നലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, രാഷ്ട്രത്തിന്റെ 67-ാം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു, പ്രധാനമന്ത്രി.
ദരിദ്രർക്ക് ഒരുലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ അടങ്ങുന്ന ബാങ്ക് അക്കൗണ്ടുകൾ നൽകി അവരെയും സമ്പദ് വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്ന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഓരോ പാർലമെന്റംഗവും വർഷാവർഷം ഓരോ ഗ്രാമങ്ങളെ വീതം ദത്തെടുക്കുന്ന, എംപി മാതൃകാ വില്ലേജ് പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. 65 മിനിറ്റ് നീണ്ടു നിന്ന ഹിന്ദി പ്രസംഗത്തിൽ മാവോയിസ്റ്റുകളോടും ഭീകരവാദികളോടും അക്രമത്തിന്റെ പാത വെടിഞ്ഞ് ദേശീയ മുഖ്യധാരയിൽ ഇഴുകിച്ചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വർദ്ധിച്ചുവരുന്ന ബലാത്സംഗങ്ങളെയും സ്ത്രീപീഡനങ്ങളേയും പെൺഭ്രൂണഹത്യകളെയും തള്ളിപ്പറഞ്ഞ അദ്ദേഹം രാഷ്ട്ര പുനർനിർമ്മാണത്തിൽ പെൺകുട്ടികളുടെ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞു.
"സ്വഭവനത്തിൽ 10 വയസ്സായ പെൺകുട്ടിയുള്ള ഓരോ രക്ഷാകർത്താവും, അവളോട് എവിടേക്കാണ് പോകുന്നതെന്നും എപ്പോൾ തിരിച്ചെത്തുമെന്നും ചോദിക്കും. യഥാസ്ഥാനത്തെത്തിയിട്ട് വീട്ടിലേക്കു വിളിച്ചുപറയണമെന്നും ഏല്പിക്കും. എന്നാൽ നിങ്ങളെപ്പോഴെങ്കിലും നിങ്ങളുടെ ആൺമക്കളോട് എവിടെയാണ് അവർ പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ ആരാണ് അവരുടെ ചങ്ങാതിമാർ എന്നോ തിരക്കിയിട്ടുണ്ടോ?," മോദി ചോദിച്ചു.
തുറസ്സിടങ്ങളിൽ വെളിക്കിറങ്ങുന്ന പരിതാപകരമായ അവസ്ഥ ഒഴിവാക്കാൻ പള്ളിക്കൂടങ്ങളിൽ അടക്കം ടോയിലെറ്റുകൾ പണിയാനായി കോർപ്പറേറ്റുകളുടെ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു.
64 വർഷം പിന്നിട്ട സോവിയറ്റ് ശൈലിയിലുള്ള ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ട് തത്സ്ഥാനത്ത് ആഭ്യന്തരമായും ആഗോളമായും മാറിയ സാമ്പത്തികാവസ്ഥയ്ക്ക് അനുയോജ്യമായ പുതിയ സ്ഥാപനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ സംസ്ഥാനങ്ങളെ മുന്നോട്ടെത്തിച്ചേ മതിയാവൂ. അറുപതുവർഷം മുമ്പത്തേക്കാൾ ഫെഡറൽ ഘടയുടെ പ്രാധാന്യം ഇന്നു വളരെയേറെയാണ്. എത്രയും വേഗം നാം ആസൂത്രണ കമ്മിഷന്റെ സ്ഥാനത്ത് മറ്റൊരു സ്ഥാപനം ആരംഭിക്കും, അദ്ദേഹം പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ആശയങ്ങൾക്കു പുറമേ സൃഷ്ടിപരമായ ആലോചനകൾക്കും പ്രതീക്ഷകൾക്കും ഇടം നൽകുന്ന സ്ഥാപനമാകും അത്.
ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അതിന്റെ സാന്നിധ്യം പ്രസക്തമാക്കണമെങ്കിൽ അടിയന്തിരമായി യുവാക്കളുടെ കഴിവുകളെ ചാലുകീറി വിടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി, മുൻകൂട്ടി തയ്യാറാക്കാതെയുള്ള പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക
ഇന്ത്യയെ ഒരു ഉത്പാദക തുരുത്താക്കാൻ ലോകത്തിനു തുറന്ന ക്ഷണമാണ് മോദി വച്ചുനീട്ടിയത്. "വരൂ, ഇന്ത്യയിൽ നിർമ്മിക്കൂ, പ്ലാസ്റ്റിക് ആവട്ടെ, കാറുകളാവട്ടെ, ഉപഗ്രഹങ്ങളാവട്ടെ, കാർഷിക ഉത്പന്നങ്ങളാവട്ടെ, ഇന്ത്യയിൽ വന്നു നിർമ്മിക്കൂ" മോദി ക്ഷണിച്ചു. ലോകമെങ്ങും "മേഡ് ഇൻ ഇന്ത്യ" ഉത്പന്നങ്ങൾ ഉണ്ടാവട്ടെ എന്ന് നാം സ്വപ്നം കാണണം. നാം ഉത്പാദക മേഖലയെ പ്രോത്സാഹിപ്പിക്കണം. ഉത്പാദനത്തിലൂടെ യുവാക്കളുടെ ശക്തിയെ നാം ചാനലൈസ് ചെയ്യണം, മോദി പറഞ്ഞു. "നാം നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ഒരു കുറ്റവും ഉണ്ടാവരുത്; പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്തുകയുമരുത്," അദ്ദേഹം കൂട്ടിച്ചേർത്തു. ഇറക്കുമതി ചെയ്യാത്ത എന്നാൽ നിരന്തരം കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാകാൻ നാം യത്നിക്കണം. ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളിലുള്ള ആശ്രിതത്വം ഉപേക്ഷിക്കാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
പ്രധാൻ മന്ത്രി ജൻ ദാൻ യോജന
ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ദരിദ്രരെ സഹായിക്കുന്നതിനായി പ്രധാൻ മന്ത്രി ജൻ-ദാൻ യോജന എന്ന പദ്ധതി മോദി പ്രഖ്യാപിച്ചു. ഒരു ഡെബിറ്റ് കാർഡും അക്കൗണ്ട് ഹോൾഡറിന് ഒരുലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയും സഹിതമാവും ബാങ്ക് അക്കൗണ്ടുകൾ ലഭിക്കുക. ഇതുവഴി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കുടുംബം വഴിയാധാരമാകില്ല. ഏഴകളിൽ ഏഴകളായവരെ ബാങ്ക് അക്കൗണ്ടുകളുമായി യോജിപ്പിക്കുകയാണ് നമുക്കാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് മൊബൈൽ ഫോണുകളുണ്ടെന്നും എന്നാൽ ബാങ്ക് അക്കൗണ്ടുകളില്ലെന്നും നിരീക്ഷിച്ച അദ്ദേഹം ഔപചാരികമായ ബാങ്കിങ് സമ്പ്രദായത്തിന്റെ മെച്ചങ്ങൾ അവരിലേക്കെത്തിക്കാൻ ഈ പദ്ധതി ഉപകാരപ്പെടുമെന്ന് പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യ
നാം ഒരു ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സ്വപ്നം കാണണം. ഡിജിറ്റൽ ഇന്ത്യ ദരിദ്രർക്കു വേണ്ടിയുള്ള സ്വപ്നമാണ്. ബ്രോഡ് ബാൻഡ് കണക്ടിവിറ്റിയിലൂടെ ദീർഘദൂര വിദ്യാഭ്യാസം നമുക്കു് ഉറപ്പാക്കാം, മോദി പറഞ്ഞു. "ഡിജിറ്റൽ ഇന്ത്യ പണക്കാരുടെ നേട്ടത്തിനു വേണ്ടിയുള്ള പദ്ധതിയല്ല, പാവങ്ങൾക്കു വേണ്ടിയുള്ളതാണ്," മോദി ഊന്നി. "ഇ-ഭരണം അനായാസ ഭരണമാണ്, കാര്യക്ഷമമായ ഭരണമാണ്, അതു പ്രധാനമാണ്," മോദി കൂട്ടിച്ചേർത്തു.
സൻസദ് ആദർശ് ഗ്രാമ യോജന
2016ഓടെ തങ്ങളുടെ മണ്ഡലങ്ങളിൽ ഓരോ മാതൃകാ ഗ്രാമങ്ങൾ വികസിപ്പിക്കാൻ മോദി എല്ലാ പാർലമെന്റംഗങ്ങളോടും ആഹ്വാനം ചെയ്തു. "ഒരു മണ്ഡലത്തിൽ ഒരു ഗ്രാമം വീതം മാതൃകാപരമായ രീതിയിൽ വികസിപ്പിക്കണം. 2019ഓടെ രണ്ടുഗ്രാമങ്ങൾ കൂടി അങ്ങനെ വികസിപ്പിക്കാം. നമുക്കു് രാഷ്ട്രം കെട്ടിപ്പടുക്കണമെങ്കിൽ ആദ്യം ഗ്രാമങ്ങളിൽ നിന്നു തുടങ്ങണം," അദ്ദേഹം പറഞ്ഞു. "അഞ്ചുവർഷം കൊണ്ട് മൂന്നു ഗ്രാമങ്ങൾ വികസിപ്പിക്കാൻ ഓരോ എംപിയും തീരുമാനിച്ചാൽ രാജ്യത്തെ ധാരാളം ഗ്രാമങ്ങൾ പുരോഗതി ദർശിക്കും," മോദി കൂട്ടിച്ചേർത്തു.
അക്രമത്തിന് താത്ക്കാലിക വിരാമം
പാർലമെന്റിലെ ഭൂരിപക്ഷസമ്മതിയുടെ അടിസ്ഥാനത്തിലല്ല, പൊതസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രത്തെ നയിക്കാൻ താൻ ഇച്ഛിക്കുന്നതെന്നും പത്തുവർഷത്തേക്ക് ജാതീയവും വർഗ്ഗീയവുമായ അക്രമങ്ങൾക്ക് ശമനമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെയും നക്സലിസത്തിന്റെയും പാതകളിലേക്കു തിരിഞ്ഞ വഴിതെറ്റിയ യുവത്വത്തോട് അവരുടെ ആയുധങ്ങൾ ഉപേക്ഷിക്കുവാനും സമാധാനത്തിന്റെയും വികസനത്തിന്റെയും പാത സ്വീകരിക്കുവാനും മോദി ഉപദേശിച്ചു.
ആസൂത്രണ കമ്മിഷൻ പിരിച്ചുവിടും
പതിറ്റാണ്ടുകളോളം രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ നയിച്ച ആസൂത്രണ കമ്മിഷനെ മാറ്റി കൂടുതൽ ആധുനികമായ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. "ആസൂത്രണ കമ്മിഷൻ സ്ഥാപിച്ചതിൽ നിന്ന് കാലം ഏറെ മാറി. ചുരുങ്ങിയ സമയത്തിനകം പ്ലാനിങ് കമ്മിഷന്റെ സ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിന് നാം തുടക്കമിടും," മോദി പറഞ്ഞു. "ആസൂത്രണ കമ്മിഷന്റെ ഉദ്ദേശ്യം സംബന്ധിച്ച് നമുക്കു് സൃഷ്ടിപരമായ ആലോചന നടത്തണം"
മോദിയുടെ പ്രസംഗത്തിനു തൊട്ടുപിന്നാലെ തന്നെ, പ്ലാനിങ് കമ്മിഷന്റെ സ്ഥാനത്ത് ദേശീയ വികസന പരിഷ്കരണ കമ്മിഷൻ സ്ഥാപിക്കുന്നതായ പ്രഖ്യാപനവും ഉണ്ടായി.
ശുചിത്വ ഭാരതം
ഒക്ടോബറോടെ സ്വച്ഛ് ഭാരത് (ശുചിത്വ ഭാരതം) പദ്ധതിക്കു സർക്കാർ തുടക്കമിടുമെന്ന് മോദി അറിയിച്ചു. "ചുറ്റുപാടുകൾ വൃത്തിഹീനമാക്കില്ലെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. വൃത്തിയുള്ള ഇന്ത്യ വികസിപ്പിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം," അദ്ദേഹം പറഞ്ഞു. "മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികം ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തുകയാണ്. നാമെങ്ങനെയാണ് അത് ആഘോഷിക്കേണ്ടത്? അദ്ദേഹം വെടിപ്പിനെ ബഹുമാനിച്ചു. നാം ഒരു വൃത്തിയുള്ള ഇന്ത്യയ്ക്കായി പ്രതിജ്ഞാബദ്ധരാവണം," അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് വൃത്തിയിലും ശുചീകരണത്തിലും ശ്രദ്ധിക്കണം. 2019ഓടെ നമുക്ക് ഒരു 'സ്വച്ഛ് ഭാരത്' ഉറപ്പാക്കണം.
സ്ത്രീകളുടെ അന്തസ് നമ്മുടെ ഉത്തരവാദിത്വമാണ്. എല്ലാവർക്കും ശൗചാലങ്ങളുണ്ടെന്ന് നമുക്ക് ഉറപ്പാക്കാനാവണം, അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സ്ക്രീമിന്റെ കീഴിൽ ഒരു വർഷത്തിനുള്ളിൽ പള്ളിക്കൂടങ്ങളിൽ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിൽ ദയവായി പ്രാധാന്യം നൽകണമെന്ന് മോദി കോർപ്പറേറ്റുകളോട് ആവശ്യപ്പെട്ടു. അടുത്തവർഷം നാം വീണ്ടും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എല്ലാ സ്കൂളുകളിലും ശൗചാലയങ്ങളുണ്ടെന്ന് നമുക്ക് ഉറപ്പുവരുത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്