ജയലളിതയുടെ ആർകെ പുരത്ത് ഉലകനായകന്റെ വെല്ലുവിളി ഏറ്റെടുക്കാൻ സ്റ്റൈൽ മന്നൻ ധൈര്യം കാട്ടുമോ? നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന കമൽഹാസന്റെ പ്രഖ്യാപനം രജനീകാന്തിനോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തലിൽ തമിഴകം; അവതാരപ്പിറവിയിലെ താരയുദ്ധം പ്രതീക്ഷിച്ച് ദേശീയ രാഷ്ട്രീയവും; 'പുരട്ചി തലൈവൻ' ആകുന്ന ദ്രാവിഡ നേതാവിനെ കാത്ത് തമിഴ് മക്കൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: പുരട്ചി തലൈവിയുടെ വിയോഗത്തിനു പിന്നാലെ കലുഷിതമായ തമിഴ് രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ സ്റ്റൈൽ മന്നൻ രജീകാന്തിനൊപ്പം ഉലകനായകൻ കമൽഹാസനും നിമിത്തമാകുമോ? രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു തമിഴ് ജനത കാത്തു നിൽക്കുന്നതിനു പിന്നാലെയാണ് കമൽഹാസന്റെയും രാഷ്ട്രീയത്തിലേക്കുള്ള നാടകീയ രംഗപ്രവേശം. അടുത്ത നൂറു ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നാൽ മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ കമൽഹാസൻ ദ്രാവിഡന ജനതയ്ക്കു നൽകിയിരിക്കുന്നത്.
തമിഴ്നാട്ടിലെ അവസ്ഥ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ച പെൺകുട്ടിയുടേതു പോലെയാണ്. അതിനാൽ അവർ ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു മത്സരമുണ്ടായാൽ താൻ മത്സരിക്കുമെന്നു കമൽഹസൻ വെളിപ്പെടുത്തി. അതേസമയം, താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമാകില്ലെന്ന് കമൽഹാസൽ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ തനിച്ചു നിൽക്കാനാണ് താൽപര്യമെന്നും കമൽഹാസൻ തുറന്നടിച്ചു. കമൽഹാസൻ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുന്നതാണ് ഉലകനായകന്റെ ഈ പരാമർശം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും കമൽഹാസൻ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തുറന്നു പറച്ചിൽ.
ജയലളിതയുടെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർകെ പുരം ഉപതെരഞ്ഞെടുപ്പിൽ കമഹാസൻ രാഷ്ട്രീയ അങ്കം കുറിക്കുമെന്ന അഭ്യൂഹങ്ങളും ഇപ്പോൾ തമിഴ്നാട്ടിൽ സജീവമായിരിക്കുകയാണ്. എഐഎഡിഎംകെ സ്ഥാനാർത്ഥി ടിടിവി ദനകരൻ വോട്ടിനു കോഴ നൽകിയെന്നു കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ ആർകെ പുരത്തെ ഉതെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഇവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പാണ്. ഇതു മുന്നിൽക്കണ്ടാണോ ഉലകനായകന്റെ പ്രഖ്യാപനമെന്നു സംശയിക്കുന്നവരും ഏറെയാണ്.
അതേസമയം രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നു പ്രഖ്യാപിച്ച സ്റ്റൈൽ മന്നൻ രജനീകാന്തിനു വേണ്ടിയാണ് ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന പ്രചരണവും തമിഴ്നാട്ടിൽ ശക്തമാണ്. എഐഎഡിഎംകെയുടെ പിന്തുണയോടെ രജനികാന്ത് ജയലളിതയുടെ പകരക്കാരനായി ആർകെ പുരത്ത് അങ്കത്തിനിറങ്ങുമെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസനും സൂചന നൽകിയിരിക്കുന്നത്. ഇതോടെ ജയലളിതയുടെ ആർകെ പുരത്ത് സ്റ്റൈൽമന്നനെ എതിരിടാൻ ഉലകനായകൻ എത്തുമോ എന്നാണ് ദ്രിവിഡ മക്കൾ ഇപ്പോൾ അന്വേഷിക്കുന്നത്.
എന്നാൽ രാഷ്ട്രീയ പ്രവേശനത്തിനു തയ്യാറെടുക്കുന്ന രജനീകാന്തുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും കമൽഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രജനി രാഷ്ട്രീയത്തിലേയ്ക്ക് വരാൻ തീരുമാനമെടുത്താൽ താൻ അദ്ദേഹത്തിനു കൈ കൊടുക്കുമെന്നായിരുന്നു കമൽ ഹാസൻ അന്നു പറഞ്ഞത്. കമലും രജനിയും ഏറ്റവുമൊടുവിൽ പങ്കിട്ട പൊതു വേദി ഡി എം കെയുടെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിനാണ്. ഡി എം കെ വർക്കിങ് പ്രസിഡന്റ് സ്റ്റാലിനൊപ്പം കമൽ വേദി പങ്കിട്ടപ്പോൾ രജനി സദസ്സിലാണ് ഇരിപ്പുറപ്പിച്ചത്.
യലളിതയുടെ മരണത്തോടെ തമിഴ്നാട് രാഷ്ട്രീയം പുതിയ പല വഴികളിലാണ്. അമ്മയുടെ കീഴിൽ ഒന്നായി വണങ്ങി നിന്നവർ പരസ്പരം വാളെടുത്തപ്പോൾ അനിശ്ചിതത്വത്തിൽ ആയത് തമിഴ് മക്കളാണ്. എന്നാൽ സ്റ്റൈൽ മന്നന്റെയും ഉലകനായകന്റെയും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനങ്ങളാണ് ഇപ്പോൾ തമിഴ്നാടിന് പ്രതീക്ഷ നൽകുന്നത്. അതേസമയം ഇരു താരങ്ങളും നേർക്കുനേർ മത്സരത്തിന് ഇറങ്ങിയാൽ ആരെ തുണയ്ക്കുമെന്നതു മാത്രമാണ് തമിഴ്മക്കളെ കുഴയ്ക്കുന്നത്.
ജയലളിത തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും കലൈഞ്ജർ കരുണാനിധി സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തിരിക്കെ തമിഴക രാഷ്രടീയത്തിൽ ഒരു യഥാർത്ഥ നേതാവിന്റെ അസാന്നിദ്ധ്യമുണ്ട്. ദേശം ഒന്നടങ്കം കാതോർക്കുന്ന ഒരു നേതാവ് ഇന്നിപ്പോൾ തമിഴകത്തില്ല. ഈ ശൂന്യത നികത്താൻ രജനിക്കാവുമെന്നാണ് ബിജെപി കരുതുന്നത്.
തമിഴകത്ത് ഇന്നിപ്പോൾ ബിജെപിയുടെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ചോയ്ക്ക് ശേഷം തുഗ്ളക്ക് പത്രാധിപരായി സ്ഥാനമേറ്റ എസ്.ഗുരുമൂർത്തിയാണ്. 2019 ലെ ലോക്സഭാ തിരുഞ്ഞെടുപ്പിൽ മോദിക്കുവേണ്ടി തമിഴകം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുമൂർത്തി കരുക്കൾ നീക്കുന്നത്. ഈ കളിയിൽ രജനി കൂടെയുണ്ടെങ്കിൽ ബിജെപിക്ക് അത് സുവർണ്ണ നേട്ടമാവും. പക്ഷേ, ഇപ്പോഴും ദ്രാവിഡ പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള തമിഴകത്തെ പശിമരാശി മണ്ണിൽ ബിജെപിക്കൊപ്പം നിലയുറപ്പിക്കുന്നത് എത്രകണ്ട് ഗുണകരമാവുമെന്ന സന്ദേഹം രജനിക്കുണ്ട്.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കൂടിക്കാഴ്ച നടത്തിയ കമൽഹാസൻ തമിഴ്നാട്ടിലെ പരമ്പരാഗത രാഷ്ട്രീയത്തിനു വിരുദ്ധമായാണ് ചിന്തിക്കുന്നതെന്നു വ്യക്തം. അതായാത് ഇരുതാരങ്ങളും രാഷ്ട്രീയമായി വ്യത്യസ്തധ്രുവങ്ങളിലെന്നു സാരം. ഇതോടെയാണ് ആർകെ പുരത്ത് സ്റ്റൈൽ മന്നനെ എതിരിടാൻ ഉലകനായകൻ എത്തുമോ എന്ന പ്രചാരണം ശക്തമായതും.
Stories you may Like
- കാലിൽ തൊടണോ, മുഷ്ടി ചുരുട്ടി കുലുക്കണോ എന്നതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്
- സ്റ്റെൽ മന്നന്റെ യോഗി വണങ്ങലിൽ തമിഴ് സിനിമാലോകം ചേരി തിരിയുന്നു!
- 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!
- ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കമൽഹാസൻ
- അഖിലേഷ് യാദവിനെ ആലിംഗനം ചെയ്ത് രജനികാന്ത്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍