Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടക രാഷ്ട്രീയ നാടകങ്ങളിൽ പുതിയ വഴിത്തിരിവ്; രാജി പിൻവലിക്കാൻ തയ്യാറാണെന്ന വിമത കോൺഗ്രസ് എംഎൽഎ അറിയിച്ചത് ഡി കെ ശിവകുമാറുമായും ഉപമുഖ്യമന്ത്രിയുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ; മറ്റ് വിമത എംഎൽഎമാരെ അനുനയിപ്പാനുള്ള ഉത്തരവാദിത്തവും ഏറ്റെടുത്ത ടി ബി നാഗരാജിന്റെ അന്തിമ തീരുമാനം സിദ്ധരാമയ്യയെ കണ്ടതിന് ശേഷം; വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ എംഎൽഎമാരെ മുഴുവൻ റിസോർട്ടിലേക്ക് മാറ്റി ബിജെപിയും കോൺഗ്രസും ജെഡിഎസും

കർണാടക രാഷ്ട്രീയ നാടകങ്ങളിൽ പുതിയ വഴിത്തിരിവ്; രാജി പിൻവലിക്കാൻ തയ്യാറാണെന്ന വിമത കോൺഗ്രസ് എംഎൽഎ അറിയിച്ചത് ഡി കെ ശിവകുമാറുമായും ഉപമുഖ്യമന്ത്രിയുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ; മറ്റ് വിമത എംഎൽഎമാരെ അനുനയിപ്പാനുള്ള ഉത്തരവാദിത്തവും ഏറ്റെടുത്ത ടി ബി നാഗരാജിന്റെ അന്തിമ തീരുമാനം സിദ്ധരാമയ്യയെ കണ്ടതിന് ശേഷം; വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ എംഎൽഎമാരെ മുഴുവൻ റിസോർട്ടിലേക്ക് മാറ്റി ബിജെപിയും കോൺഗ്രസും ജെഡിഎസും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ രാജി തീരുമാനത്തിൽ നിന്നും പിന്മാറി വിമത എംഎൽഎ. രാജി പിൻവലിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് എംഎൽഎ ടി ബി നാഗരാജ് അറിയിച്ചു. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജുമായി നടത്തിയ ചർച്ചയിലാണ് രാജി പിൻവലിക്കാൻ ധാരണയായത്. അന്തിമതീരുമാനം അറിയിക്കാൻ സമയം വേണമെന്നും സിദ്ധരാമയ്യയെ കണ്ടതിനു ശേഷം രാജിതീരുമാനം അറിയിക്കാമെന്നുമാണ് നാഗരാജ് പറഞ്ഞത്. മറ്റ് വിമത എംഎൽഎമാരെ അനുനയിപ്പിക്കാം എന്ന് നാഗരാജ് ഉറപ്പ് നൽകിയതായും ഡി കെ ശിവകുമാർ അറിയിച്ചു.

വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയതോടെ വിമതരെ എങ്ങനെയും അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാനാണ് കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശ്രമം. മുംബൈയിലുള്ള പത്ത് വിമതരെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷ കോൺഗ്രസിനില്ല. ബംഗളൂരുവിലുള്ള വിമത എംഎൽഎമാരെ തിരികെക്കൊണ്ടുവരാനാണ് ഇരുപാർട്ടികളും ലക്ഷ്യമിടുന്നത്. ബംഗളൂരുവിലുള്ള മൂന്നുവിമതരുമായി മുഖ്യമന്ത്രി കുമാരസ്വാമി ചർച്ച നടത്തി. രാമലിംഗറെഡ്ഢി, ആനന്ദ് സിങ്, റോഷൻ ബെയ്ഗ് എന്നിവരെയാണ് കണ്ടത്. ബി. നാഗരാജിനെ ഡി.കെ.ശിവകുമാറും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും കണ്ടു.

കർണാടക സർക്കാർ നിലവിലെ സാഹചര്യത്തിൽ തുടരാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിശ്വാസവോട്ട് തേടാൻ സമ്മതമാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. എന്നാൽ, 10 വിമതരുടെയും സ്പീക്കറുടെയും ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, ചൊവ്വാഴ്ച വരെ സംസ്ഥാനത്തു തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചു. അന്നുവരെ രാജി സ്വീകരിക്കാനോ എംഎൽഎമാരെ അയോഗ്യരാക്കാനോ ആകില്ലെന്ന ഉത്തരവ് വന്നതിനു പിന്നാലെയാണ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞത്. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പതിവുള്ള അനുശോചന പ്രമേയം അവതരിപ്പിക്കുന്നതിനിടെ, തനിക്കൊരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു കുമാരസ്വാമിയുടെ നാടകീയ നീക്കം. ഇതോടെ, പ്രതിപക്ഷ നേതാവ് യെഡിയൂരപ്പ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.

അതേസമയം, വിമത എംഎൽഎമാരെ ഭീഷണിപ്പെടുത്തി തിരികെക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ആരോപിച്ചു. ഭൂരിപക്ഷമില്ലാത്ത സർക്കാർ വിശ്വാസവോട്ട് തേടുന്നതിൽ അർത്ഥമില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. അനുനയശ്രമങ്ങളെന്ന പേരിൽ കുമാരസ്വാമി വിമതരെ ഭീഷണിപ്പെടുത്തുകയാണെന്നും യെദ്യൂരപ്പ ആരോപിച്ചു. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചതോടെ ബിജെപി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ബിജെപി എംഎൽഎമാർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് ബി.എസ.യദ്യൂരപ്പയും എത്തിയിട്ടുണ്ട്. കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ നേരത്തെ തന്നെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ മുംബൈയിലുള്ള മറ്റു വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് നാല് മണിയോടെ ബെംഗളൂരുവിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP