എംഎൽഎമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് വിട്ടുവീഴ്ച്ച നടത്തിയാൽ രാജിനാടകം തുടർക്കഥയാകുമോ എന്ന് ഭയന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം; കർണാടകയിൽ രാജിവെച്ചതിൽ നാലോ അഞ്ചോ എംഎൽഎമാരെ തിരിച്ചെത്തിക്കാൻ നീക്കം; നഗര വികസന വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട രാമലിംഗ റെഢ്ഡിയുമായും ചർച്ച തകൃതി; ബിജെപിയിൽ ചേരുമെന്ന് ഉറപ്പിച്ച് കോൺഗ്രസിന്റെ പ്രതാപ ഗൗഡ പാട്ടീൽ; അരങ്ങേറുന്നത് കുമാരസ്വാമിയെ പുറത്താക്കാനുള്ള കോൺഗ്രസിന്റെ ഗെയിം പ്ലാനെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
മറുനാടൻ ഡെസ്ക്
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടരാജിയുമായി മുന്നോട്ട് വന്നതോടെ സർക്കാർ താഴെ പോകാതിരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ്. ഇതിനിടെ രാജി വെച്ച എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മാത്രമല്ല എംഎൽഎമാർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചാൽ കൂടുതൽ എംഎൽഎമാർ രാജി നാടകവുമായി മുന്നോട്ട് വരുമോ എന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. പാർട്ടിയിൽ നിന്നും രാജിവെച്ച എല്ലാവരേയും തിരികെയെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നില്ലെങ്കിലും മുതിർന്ന നേതാവായ രാമ ലിംഗ റെഡ്ഡിയേയും തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ മകലായ സൗമ്യ റെഡ്ഢിയേയും അനുയായികളായ രണ്ടോ മൂന്നോ എംഎൽഎമാരെയും കൂടി തിരികെ എത്തിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. രാജി പ്രഖ്യാപിച്ച എംഎൽഎമാരിൽ ഏറ്റവും കരുത്തനായ നേതാവ് അദ്ദേഹമാണ്. എന്നാൽ തനിക്ക് മന്ത്രി സ്ഥാനം വേണമെന്നും ബെംഗലൂരു നഗര വികസന വകുപ്പിന്റെ ചുമതല തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ബിജെപിയിൽ ചേരുമെന്നും ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും രാജിവച്ച കോൺഗ്രസ് എംഎൽഎ പ്രതാപ ഗൗഡ പാട്ടീൽ പറഞ്ഞു.
ജെഡിഎസിലെ കുടുംബാധിപത്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വിമത ജെഡിഎസ് എംഎൽഎ നാരായൺ ഗൗഡയും വ്യക്തമാക്കി. പ്രതാപ ഗൗഡയും നാരായൺ ഗൗഡയും ഇപ്പോൾ മുംബൈയിലേക്ക് പോയവരാണ്. ഇവരടക്കം പത്ത് എംഎൽഎമാരാണ് മുംബൈയിൽ ഉള്ളത്. ഇവർ താമസിക്കുന്ന ഹോട്ടലിൽ 12 മണിക്ക് എംഎൽഎമാരുടെ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഹോട്ടലിൽ എംഎൽഎമാർക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കർണാടക നിയമസഭയുടെ സമ്മേളനം ആരംഭിക്കുന്നത്. രാജിവച്ച മറ്റു മൂന്ന് എംഎൽഎമാർ ബെംഗളൂരുവിൽ തുടരുകയാണ്.
അതേസമയം എംഎൽഎമാരുമായി സംസാരിച്ചു വരികയാണെന്നും കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കർണാടകയിൽ നടക്കുന്നത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെ നാടകമാണെന്നും കുമാരസ്വാമിയെ പുറത്താക്കുന്നതിനുള്ള ഗെയിം പ്ലാനാണ് നടക്കുന്നതെന്നും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. എംഎൽഎമാരിൽ ചിലർ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി പിൻവലിക്കാം എന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സോമശേഖർ, മുനിരത്ന, ബൈരതി ബസവരാജ് എന്നിവരാണ് ഈ നിലപാട് ചർച്ചയ്ക്കെത്തിയ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. മല്ലികാർജ്ജുൻ ഖാർഗ്ഗയെ മുഖ്യമന്ത്രിയാക്കണം എന്ന നിർദ്ദേശം വേറെ ചിലർ എംഎൽഎമാരും മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ എംഎൽഎമാരുടെ ഈ ആവശ്യത്തെയെല്ലാം സംശയത്തോടെയാണ് കോൺഗ്രസ് നോക്കി കാണുന്നത്. രാജിവച്ച മുംബൈയിലുള്ള ആറ് എംഎൽഎമാരുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാര്യങ്ങൾ ചർച്ച ചെയ്യാനും പ്രശ്നപരിഹാരത്തിനുമായി മുതിർന്ന കോൺഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം, കർണാടകയിൽ നിന്ന് മുംബൈയിലെത്തിയ പത്ത് എംഎൽഎമാരും മുംബൈയിലെ ഹോട്ടലിൽ തുടരുകയാണ്. കഴിഞ്ഞദിവസം രാത്രിയോടെ മുംബൈയിലെത്തിയ എംഎൽഎമാർ മുംബൈയിലെ സോഫിടെൽ ഹോട്ടലിലാണ് താമസം. ബിജെപിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എംഎൽഎമാരും മുംബൈയിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കർണാടകയിലെ നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിൽ ബിജെപിയല്ലെന്നായിരുന്നു ബി.എസ്. യെദ്യൂരപ്പയുടെ പ്രതികരണം.
കർണാടകയിലെ 13 ഭരണകക്ഷി എംഎൽഎമാർ അപ്രതീക്ഷിതമായി രാജിസമർപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ്-ജെ.ഡി.എസ്. എംഎൽഎമാർ കഴിഞ്ഞദിവസം സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിസമർപ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നിൽ ബിജെപി. അല്ലെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവർ മുംബൈയിലേക്ക് യാത്ര ചെയ്തത് ബിജെപി. എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലായിരുന്നു എന്നതാണ് കാര്യങ്ങളിൽ സംശയം ഉളവാക്കുന്നത്.
കുമാരസ്വാമിക്കെതിരെ ബിജെപി അവിശ്വാസം കൊണ്ടുവരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പുതിയ കർണ്ണാടക മുഖ്യമന്ത്രിയായി ബി എസ് യുദൂരിയപ്പ മാറാൻ സാധ്യതയുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലും ബിജെപി സർക്കാർ നിലവിൽ വരും. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ കർണ്ണാടക രാഷ്ട്രീയത്തിലെ കരുത്ത് കാട്ടലിലൂടെ കഴിയുമെന്നാണ് ബിജെപി വിലയിരുത്തൽ.
കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. രാജിവച്ച സംഘത്തിനു നേതൃത്വം നൽകുന്നതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജിപിൻവലിക്കുമെന്ന് 3 പേർ പറഞ്ഞതായി അഭ്യൂഹമുണ്ട്. എന്നാൽ ഇതിന് ആരും സ്ഥിരീകരണം നൽകുന്നില്ല.
വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ. 14 കോൺ- ദൾ എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ ഭരണപക്ഷത്തിന്റെ അംഗബലം സ്പീക്കർ ഉൾപ്പെടെ 105ലേക്കു താഴും. സ്പീക്കറെ ഒഴിവാക്കി കണക്കെടുത്താൽ ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതി. നിലവിൽ ബിജെപിയുടെ അംഗബലവും 105 തന്നെ. മന്ത്രിമാരായ കെപിജെപിയുടെ ആർ.ശങ്കർ, സ്വതന്ത്രൻ എച്ച്.നാഗേഷ് എന്നിവരുടെ നിലപാടിനെ ആശ്രയിച്ചാകും ഇരുകൂട്ടരുടെയും ഭാവി.
ഇവർ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണ്. മന്ത്രിസ്ഥാനം നൽകുന്ന ആർക്കൊപ്പവും നിൽക്കുമെന്നു നേരത്തേ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ഭരണം പിടിച്ചെടുത്താൽ അവിടേക്കാകും ചായ്വ്. ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണു ബിജെപി. 28 സീറ്റിലേക്കു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തെ 2 സീറ്റിൽ ഒതുക്കിയ ബിജെപിക്ക് 177 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടാനായി. അതുകൊണ്ട് തന്നെ കുമാരസ്വാമി സർക്കാർ വീണാലും തെരഞ്ഞെടുപ്പിലൂടെ കർണ്ണാടക പിടിക്കാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്.
Stories you may Like
- പിണറായിയുടെ മഹാമനസ്കതയ്ക്ക് നന്ദി പറഞ്ഞ് എച് ഡി കുമാരസ്വാമി
- പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ദേവഗൗഡ
- 'കർണ്ണാടകയിലെ അട്ടിമറി' സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?
- ബിജെപി - ജെഡിഎസ് സഖ്യം; സീറ്റ് വിഭജനത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് കുമാരസ്വാമി
- മണ്ഡ്യ കൈവിടാതെ ബിജെപി, മൂന്ന് സീറ്റിലുറച്ച് കുമാരസ്വാമി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍