വികസന വാഗ്ദാനം നിറവേറ്റി മുന്നോട്ടു പോകണോ, അതോ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണോ? എന്തായിരിക്കും മോദിയുടെ ചോയ്സ്? രാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ രംഗത്ത്
ലഖ്നൗ: തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ അൽപ്പസ്വൽപ്പം ഹിന്ദുത്വവാദമൊക്കെ പറഞ്ഞിട്ടിട്ടുണ്ടെങ്കിലും കേന്ദ്ര ഭരിക്കുന്ന ബിജെപി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വികസനമെന്ന വാക്കിൽ ഊന്നിയാണ് മുന്നോട്ടു പോകുന്നത്. ഏറെ വികസന തൽപ്പരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം തന്നെയായിരുന്നു ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാൻ ബിജെപിയെ പ്രേരിപ്പിച്ച ഘടകവും. രാജ്യത്ത് വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതിയും മറ്റുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുമ്പാൾ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടകൾ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ശക്തമാക്കി.
രാമജന്മഭൂമിയിൽ ക്ഷേത്രംപണിത്, ഹിന്ദുസമൂഹത്തിന് ബിജെപി. നൽകിയ തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കണമെന്ന് അയോധ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ ഹൈന്ദവസംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് വി.എച്ച്.പി.യുടെ നേതൃത്വത്തിൽ നിവേദനവും സമർപ്പിക്കും. ഇതിനായി ജൂൺ അവസാനം മോദിയെ കാണാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയിൽ പ്രകടനപത്രികയിൽ രാമക്ഷേത്രമെന്ന വാദം ഉൾപ്പെടുത്തിയില്ലെങ്കിലും ഉത്തർപ്രദേശിൽ അടക്കം ഇത് പ്രചരണ വിഷയമായി ബിജെപി ഉന്നയിച്ചിരുന്നു.
രാമക്ഷേത്രത്തിനായി മോദിയെ സമ്മർദത്തിലാക്കുകയും അല്ലാത്തപക്ഷം വിഷയം ആളിക്കത്തിക്കുകയുമാണ് വി.എച്ച്.പി.യുൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളുടെ ലക്ഷ്യം. മോദിയെ നേരിട്ടുകണ്ട് ക്ഷേത്രനിർമ്മാണത്തിനായുള്ള നടപടികളാരംഭിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഹൈന്ദവസംഘടനകളുടെ പ്രതിനിധികൾ ഒപ്പിട്ട കത്ത് മോദിക്കു കൈമാറുമെന്നും വി.എച്ച്.പി. വക്താവ് ശരത് ശർമ പറഞ്ഞു. നിലവിൽ സംഘപരിവാർ നേതൃത്വമുമായി നല്ലബന്ധം പുലർത്തുന്ന മോദി എന്നാൽ, ഇതിന് എളുപ്പത്തിൽ സമ്മതിക്കാൻ സാധ്യത വിരളമാണ്. കാരണം വികസനമെന്ന വാക്കിലൂന്നിയാണ് മോദിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കൂടാതെ ആഗോള തലത്തിൽ മോദിയുടെ ഇമേജ് വർദ്ധിച്ച സമയം കൂടിയായാണ് ഇപ്പോഴത്തേത്. ന്യൂനപക്ഷ വിരുദ്ധനെന്ന ഇമേജ് മാറ്റാനുള്ള ശ്രമങ്ങളും നടത്തിവരുന്നു. ഈ സാഹചര്യത്തിൽ ഉടനടി രാമക്ഷേത്രത്തിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ മോദി താൽപ്പര്യപ്പെടില്ലെന്നത് വ്യക്തമാണ്.
അതേസമയം വിഷയത്തിൽ നിന്നു പിന്നോട്ടുപോകില്ലെന്ന നിലപാലിടാണ് പരിവാർ സംഘടനകൾ. ഹരിദ്വാറിൽ നടന്ന സന്ന്യാസിമാരുടെയും ഹൈന്ദവസംഘടനാനേതാക്കളുടെയും യോഗമാണ് രാമക്ഷേത്രനിർമ്മാണമാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും നിവേദനം തയ്യാറാക്കുകയുംചെയ്തത്. വിശ്വഹിന്ദുപരിഷത്തിന്റെയും രാമജന്മഭൂമി ന്യാസിന്റെയും നേതൃത്വത്തിലായിരുന്നു യോഗം.
തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കുന്നതിന് തുടക്കംകുറിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇങ്ങനെപോയാൽ വിശ്വാസികളുടെ കോപം അഗ്നിപർവതമായി പൊട്ടിത്തെറിക്കുമെന്നും ബിജെപി. എംപി.കൂടിയായ വിനയ് കത്യാർ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. ലക്ഷക്കണക്കിനുപേരുടെ സ്വപ്നമാണ് രാമക്ഷേത്രമെന്നും അത് ഉടൻ സാക്ഷാത്കരിക്കുമെന്നും ബിജെപി. ദേശീയനേതാവ് അനുരാഗ് ഠാക്കൂർ കുറച്ചുദിവസംമുമ്പ് യു.പി.യിലെ ഒരു ചടങ്ങിൽ പ്രസംഗിച്ചിരുന്നു. ക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നും തീരുമാനം വൈകിയാൽ സ്വന്തമായി കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്നുമാണ് സംഘപരിവാറുമായി അടുത്ത ബന്ധമുള്ള ഹിന്ദുസംഘടനകളുടെയെല്ലാം നിലപാട്.
വികസനമാണ് ക്ഷേത്രനിർമ്മാണമല്ല സർക്കാറിന്റെ മുഖ്യലക്ഷ്യമെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ഹിന്ദുസംഘടനാ നേതാക്കളെയും സന്ന്യാസിവിഭാഗങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടർന്നാണ് സന്ന്യാസികൾ യോഗംവിളിച്ചത്. അഖാഡ പരിഷത് അധ്യക്ഷൻ നരേന്ദ്രഗിരിയും രാജന്മഭൂമി ന്യാസ് അധ്യക്ഷൻ നൃത്യഗോപാൽദാസും രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവരികയും ചെയ്തു.
രാമക്ഷേത്രവിഷയത്തിൽ പ്രധാനമന്ത്രിയും അമിത് ഷായും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും രംഗത്തുവന്നിട്ടുണ്ട്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് അവർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. വി.എച്ച്.പി. നേതാക്കളായ സാധ്വി പ്രാചി, സാക്ഷി മഹാരാജ് എന്നിവരും ക്ഷേത്രനിർമ്മാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ടിരുന്നു. ദ്വാരകാപീഠത്തിലെ ശങ്കരാചാര്യ സ്വരൂപാനന്ദസരസ്വതി രാമക്ഷേത്രവിഷയത്തിൽ ബിജെപി. നേതൃത്വത്തിനെതിരെ കടുത്തഭാഷയിൽ പ്രതികരിച്ചതും ശ്രദ്ധേയമാണ്. മെയ്മാസത്തിൽ നടന്ന ഹിന്ദുധർമസൻസദിലാണ് ക്ഷേത്രം നിർമ്മിക്കാൻ രാഷ്ട്രീയക്കാരുടെ സഹായമാവശ്യമില്ലെന്നും രാജ്നാഥ് സിങ് ദയവായി ഇനി രാമജന്മഭൂമിയെക്കുറിച്ചു സംസാരിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചത്. ഹിന്ദുധർമസൻസദ് ഈവിഷയത്തിൽ പ്രമേയം പാസാക്കിയിട്ടുണ്ട്.
അടുത്തിടെ മുസ്ലിംങ്ങളെ ആക്രമിക്കുന്ന വിധത്തിൽ വിവാദ പ്രസ്താവന നടത്തിയവരെ മോദി തന്നെ ശാസിച്ചിരുന്നു. തീവ്രഹിന്ദുത്വ നിലപാടുള്ളവരെ മോദി തന്നെ ശാസിക്കുന്നത് ന്യൂനപക്ഷത്തിന്റെ മനസിൽ ഇടംതേടാൻ വേണ്ടിയാണ്. അടുത്തിടെ മോദിയെ മുസ്ലിംനേതാക്കൾ സന്ദർശിച്ചപ്പോൾ തന്റെ നിലപാട് അദ്ദേഹം ഇവരെ അറിയിക്കുകയും ചെയത്ിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍