കാരാട്ട് പക്ഷത്തിന്റെ ചാണക്യ തന്ത്രം ഫലം കണ്ടില്ല; സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരിക്ക് രണ്ടാമൂഴം ലഭിച്ചത് വോട്ടെടുപ്പിൽ 90 പേരുടെ പിന്തുണയോടെ; കേരളത്തിൽ നിന്ന് എം വി ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതുതായി കേന്ദ്ര കമ്മിറ്റിയിലേക്ക്; വി എസ് അച്യുതാനന്ദൻ ക്ഷണിതാവായി തുടരും: പത്ത് പുതുമുഖങ്ങൾ ഉൾപ്പെടെ പുതിയ കേന്ദ്ര കമ്മിറ്റിയിൽ 95 പേർ: രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്ന് യെച്ചൂരി
ഹൈദരാബാദ്: സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് അവസാനിക്കാനിരിക്കെ കടുത്ത പിരിമുറുക്കത്തിനൊടുവിൽ അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. സീതാറം യെച്ചൂരി തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. തുടർച്ചയായി രണ്ടാം തവണ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയാകുന്ന യെച്ചൂരി കാരാട്ട് പക്ഷവുമായി കടുത്ത ഭിന്നത നിലനിന്നിരുന്നു. അതിനാൽ വോട്ടെടുപ്പിലൂടെയാണ് യച്ചൂരിക്ക് രണ്ടാമൂഴത്തിന് അവസരം ലഭിച്ചത്. സിപിഎം ജനറൽ സെക്രട്ടറിയെ നശ്ചയിക്കാൻ വോട്ടെടുപ്പ് നടന്നു.
രണ്ട് പേർ മണിക് സർക്കാരിന്റെ പേര് നിർദ്ദേശിച്ചു. മത്സരിക്കാനില്ലെന്ന് മണിക് സർക്കാർ നിലപാടെടുത്തു. കേന്ദ്ര കമ്മറ്റിയിൽ 90 പേർ യെച്ചൂരിയെ പിന്തുണച്ചു.പത്ത് പുതുമുഖങ്ങളും കേന്ദ്ര കമ്മറ്റിയിൽ പുതുതായി ഇടംപിടിച്ചിട്ടുണ്ട്. നീണ്ട ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ഒടുവിലാണ് പുതിയ കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഉയർന്ന തർക്കങ്ങൾക്ക് പരിഹാരമായത്.
17 അംഗ പോളിറ്റ് ബ്യോറോയേയും തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിലേക്ക് 20 പുതുമുഖങ്ങളുണ്ടാകും. 95 പേരുട കേന്ദ്ര കമ്മിറ്റി പാനൽ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ചു. സ്ഥിരം അംഗങ്ങൾക്കു പുറമേ ക്ഷണിതാക്കളും ഉൾപ്പെട്ട പാനലാണ് അവതരിപ്പിച്ചത്. പാനൽ സമ്മേളനം അംഗീകരിച്ചെന്നാണ് വിവരം. കേരളത്തിൽ നിന്ന് എം വി ഗോവിന്ദനും കെ.രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തിയപ്പോൾ മുതിർന്ന അംഗം പി.കെ.ഗുരുദാസൻ ഒഴിവായി. നേരത്തെ ഒഴിവാകുമെന്ന് പറഞ്ഞുകേട്ടിരുന്ന എസ് രാമചന്ദ്രൻ പിള്ള തൽസ്ഥാനത്ത് തുടരും. കേരള ഘടകം ഉൾക്കൊള്ളുന്ന കാരാട്ട് പക്ഷത്തിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് എസ്.രാമചന്ദ്രപിള്ളയെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാതിരുന്നത്. പുതുമുഖങ്ങളിൽ 19പേരെ തിരഞ്ഞെടുത്തെങ്കിലും വനിതകൾക്കായി ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായിരുന്ന വിജൂ കൃഷ്ണൻ, മുരളീധരൻ, അരുൺ കുമാർ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളായി. വി എസ് അച്യുതാനന്ദൻ, പാലോളി മുഹമ്മദ്കുട്ടി, മല്ലു സ്വരാജ്യം, മദൻ ഘോഷ്, പി രാമയ്യ, കെ വരദരാജൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി രജീന്ദർ നേഗി, സഞ്ജയ് പരാട്ടെ എന്നിവരെയും പാർട്ടി കോൺഗ്രസ് തെരെഞ്ഞെടുത്തു.
17 അംഗ പൊളിറ്റ് ബ്യൂറോയിൽ തപൻ സെൻ, നീലോൽപൽ ബസു എന്നിവർ പുതുമുഖങ്ങളാണ്. എ കെ പത്മനാഭൻ പൊളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിവായി. എസ് രാമചന്ദ്രൻപിള്ള പൊളിറ്റ് ബ്യൂറോ അംഗമായി തുടരും. ബസുദേവ് ആചാര്യ അധ്യക്ഷനായ കേന്ദ്ര കൺട്രോൾ കമ്മീഷനിൽ പി രാജേന്ദ്രൻ, എസ് ശ്രീധർ, ജി രാമുലു, ബൊനാനി ബിശ്വാസ് എന്നിവർ അംഗങ്ങളാണ്. യെച്ചൂരിക്ക് പകരം മാണിക് സർക്കാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യമുയർത്തി ഒരു വിഭാഗം രംഗത്തുണ്ടായിരുന്നത് ചർച്ചകൾക്ക് വഴിവെച്ചു. പല സംസ്ഥാനങ്ങളിലും സെക്രട്ടറിമാർ മാറിയിട്ടുണ്ട്. പത്തോളം സംസ്ഥാനങ്ങളിൽ പുതിയ സെക്രട്ടറിമാർ വന്നിട്ടുണ്ട്.
ഗുരുദാസന് പകരമാണ് എം വി ഗോവിന്ദൻ എത്തിയത്. അഖിലേന്ത്യാ സെന്ററിനെ പ്രതിനിധീകരിച്ച് ഇപ്പോൾ കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാക്കളായ മലയാളികളായ ഡോ. വിജുകൃഷ്ണൻ, മുരളീധരൻ, ആന്ധ്രയിൽ നിന്നുള്ള അരുൺകുമാർ എന്നിവർ കേന്ദ്രകമ്മിറ്റിയിൽ സ്ഥിരാംഗങ്ങളാകും. ഇവരിപ്പോൾ സ്ഥിരം ക്ഷണിതാക്കളാണ്. ദളിത് പ്രാതിനിദ്ധ്യം, പാർട്ടിയുടെ അഖിലേന്ത്യാ ദളിത് സംഘടനയുടെ ഭാരവാഹിത്വം എന്നിവയാണ് കെ. രാധാകൃഷ്ണന് കല്പിക്കപ്പെടുന്ന സാദ്ധ്യതകൾ. ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രജീന്ദർ നഗി, ഛത്തീസ്ഗഢ് സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാട്ടെ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക് സാദ്ധ്യത കല്പിക്കപ്പെടുന്ന മറ്റ് രണ്ടുപേർ. 91 അംഗ കേന്ദ്രകമ്മിറ്റിയാണ് നിലവിൽ. 5 സ്ഥിരം ക്ഷണിതാക്കളും 5 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ആദ്യമായി ജനറൽസെക്രട്ടറിയായ യെച്ചൂരി വീണ്ടും തുടരുമോയെന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസംവരെയും ആശയക്കുഴപ്പം നിലനിന്നിരുന്നു. കരട് രാഷ്ട്രീയ പ്രമേയത്തിൽ വിയോജനം രേഖപ്പെടുത്തിയ യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാടിന്, പൊതുചർച്ചയിലും കടുത്ത വിമർശനം നേരിടേണ്ടി വന്നെങ്കിലും പ്രതിനിധികളുടെ പൊതുവികാരം അളന്നപ്പോൾ ഭൂരിപക്ഷപിന്തുണ അദ്ദേഹത്തിന് അനുകൂലമായത് വിജയമായി. ഇതോടെ യെച്ചൂരി് സിപിഎം ജനറൽ സെക്രട്ടറിയായി രണ്ടാമൂഴവും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അതേസമയം സമ്മർദ്ദം ചെലുത്തി യച്ചൂരിയെ മാറ്റാൻ കാരാട്ട് പക്ഷം ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ മൽസരത്തിനു തയാറാണെന്ന നിലപാടായിരുന്നു യച്ചൂരിയുടേത്. പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയ്ക്കുള്ള പാനൽ തയാറാക്കാൻ ഇന്നലെ രാത്രി ചേർന്ന പിബിക്കു തീരുമാനം സാധ്യമാകാതെ പിരിയേണ്ടിവന്നു. പിബി ഇന്നു രാവിലെ ഒൻപതിനു വീണ്ടും ചേർന്നാണ് യച്ചൂരിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കാര്യത്തിൽ തീരുമാനിച്ചത്.
സിപിഎം ഒറ്റക്കെട്ടെന്ന് യച്ചൂരി
പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായെന്ന് യച്ചൂരി വ്യക്തമാക്കി. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറും. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ് മുഖ്യലക്ഷ്യം. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ പാർട്ടി സുസജ്ജമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പൊളിറ്റ് ബ്യൂറോ അംഗങ്ങൾ
1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. എസ് രാമചന്ദ്രൻ പിള്ള
3. ബിമൻ ബസു
5. മണിക് സർക്കാർ
6. ബൃന്ദ കാരാട്ട്
7. പിണാറായി വിജയൻ
8. ഹനൻ മൊള്ള
9. കോടിയേരി ബാലകൃഷ്ണൻ
10.എം എ ബേബി
11. സുർജിയ കന്ദ മിശ്ര
12. മുഹമ്മദ് സലീം
13. സുഭാഷിണി അലി
14. ബി വി രാഘവുലു
15. ജി രാമകൃഷ്ണൻ
16. തപൻ സെൻ
17. നിലോത്പൽ ബസു
കേന്ദ്രകമ്മിറ്റി അംഗങ്ങൾ
1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. എസ് രാമചന്ദ്രൻ പിള്ള
3. ബിമൻ ബസു
5. മണിക് സർക്കാർ
6. ബൃന്ദ കാരാട്ട്
7. പിണാറായി വിജയൻ
8. ഹനൻ മൊള്ള
9. കോടിയേരി ബാലകൃഷ്ണൻ
10.എം എ ബേബി
11. സുർജിയ കന്ദ മിശ്ര
12. മുഹമ്മദ് സലീം
13. സുഭാഷിണി അലി
14. ബി വി രാഘവുലു
15. ജി രാമകൃഷ്ണൻ
16. തപൻ സെൻ
17. നിലോത്പൽ ബസു
18. എ കെ പത്മാനാഭൻ
19. പെനുമള്ളി മധു
20. വി ശ്രീനിവാസ റാവു
21 എം എ ഗഫൂർ
22. ദിപെൻ ഭട്ടാചാര്യ
23. അവദേശ് കുമാർ
24. അരുൺ മേത്ത
25. സുരേന്ദർ മാലിക്
26. ഓൻകർ ഷാദ്
27. മുഹമ്മദ് യൂസുഫ് തരിഗാമി
28. ഗോപി കാന്റ് ബസ്കി
29. ജി വി ശ്രീരാമ റെഡ്ഡി
30. പി കരുണാകരൻ
31. പി കെ ശ്രീമതി
32. എം സി ജോസഫൈൻ
33. ഇ പി ജയരാജൻ
34. വൈക്കം വിശ്വൻ
35. ടിഎം തോമസ് ഐസക്ക്
36. വിജയരാഘവൻ
37. കെ കെ ഷൈലജ
38. എ കെ ബാലൻ
39. എളമരം കരീം
40. ആദം നരസിംഹ നാരായണൻ
41. മഹേന്ദ്ര സിങ്
42. അലി കിഷോർ പട്നായിക്
43. ബസു ദിയോ
44. അമ്രറാം
45. ടികെ രംഗരാജൻ
46. യു. വാസുകി
47. എ സൗന്ദരാ രാജൻ
48. കെ ബാലകൃഷ്ണൻ
49. പി സമ്പത്ത്
50. തമ്മിനേനി വീരഭദ്രം
51. എസ് വീരയ്യ
52. സിഎച്ച് സീത രാമുലു
53. അഗോയർ ഡെബ് ബർമ്മ
54. ബിജാൻ ധാർ
55. ബാദൽ ചൗധരി
56. രാമദാസ്
57 ഗൗതം ദാസ്
58. ഹിരലാൽ യാദവ്
59. ശ്യാമൾ ചക്രവർത്തി
60. മൃദുൾ ദേ
61. രേഖ ഗോസ്വാമി
62. നൃപൻ ചൗധരി
63. ശ്രീദേവി ഭട്ടാചാര്യ
64. രാമചന്ദ്ര ഡോം
65. മിനൊട്ടി ഘോഷ്
66. അൻജു കർ
67. ഹരി സിങ് കാങ്
68. ജോഗേന്ദ്ര ശർമ്മ
69. ജെ എസ് മജുംദാർ
70. കെ ഹേമലല
71. സുധാ സുന്ദരരാമൻ
72. രാജേന്ദ്ര ശർമ്മ
73. സ്വദേശ് ദേവ് റോയി
74. അശോക് ധവാല
75. എസ് പുനിയവതി
പുതിയ അംഗങ്ങൾ
76. സുപ്രകാശ് താലൂക്ദർ
77. അരുൺ കുമാർ മിശ്ര
78. കെ എം തിവാരി
79. കെ രാധാകൃഷ്ണൻ
80. എം ഗോവിന്ദൻ
81. ജസ്വീന്ദർ സിങ്
82. ജെ പി ഗവിറ്റ്
83. ജി നാഗയ്യ
84. തപൻ ചക്രവർത്തി
85. ജിതൻ ചൗധരി
86. മുരളീധരൻ
87. അരുൺ കുമാർ
88. വിജു കൃഷ്ണൻ
89. മറിയം ധവാല
90. റാബിൻ ഡെബ്
91. അഭാസ് റോയ് ചൗധരി
92. സുജൻ ചക്രവർത്തി
93. അമിപൊര
94. സുഖ്വിന്ദർ സിങ് ഷെക്കൊൻ
95. ഒഴിവുള്ള (സ്ത്രീ)
സ്ഥിരം ക്ഷണിതാക്കൾ
1. രജീന്ദർ നേഗി (സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മിറ്റി)
2. സഞ്ജയ് പരീത് (സെക്രട്ടറി, ഛത്തീസ്ഗഡ് സംസ്ഥാന കമ്മിറ്റി)
പ്രത്യേക ക്ഷണിതാക്കൾ
1. വി എസ് അച്യുതാന്ദൻ
2. മല്ലു സ്വരാജ്യം
3. മദൻ ഘോഷ്
4. പാലോഴി മുഹമ്മദ് കുട്ടി
5. പി രാമയ്യ
6. കെ വരദരാജൻ
കൺട്രോൾ കമ്മിഷൻ
1. ബസുദേവ ആചാര്യ
2. ജ രാജേന്ദ്രൻ
3. എസ് ശ്രീധർ
4. ജി രാമുലു
5. ബൊനാനി ബിശ്വാസ്
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്