പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയയുടെയും രാഹുലിന്റെയും ധർണ തിങ്കളാഴ്ച രാജ്ഘട്ടിൽ; യുപിയിൽ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു; മുംബൈയിലും പൂണെയിലും നിയമത്തെ അനുകൂലിച്ച് മനുഷ്യച്ചങ്ങല; നിയമം പാസാക്കിയ പാർലമെന്റിനെയും സർക്കാരിനെയും അഭിനന്ദിച്ച് 1100 ബുദ്ധിജീവികൾ; മതേതര ഭരണഘടനയോട് ചേർന്നുനിൽക്കുന്നതാണ് നിയമമെന്ന് സംയുക്ത പ്രസ്താവന; മൗനം വെടിഞ്ഞ് 1000 റാലികളുമായി ശക്തമായ പ്രചാരണത്തിന് ഒരുങ്ങി ബിജെപി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ, 1100 അക്കാദമിക് വിദഗ്ധരും, ബുദ്ധിജീവികളും ഗവേഷകരും നിയമത്തിന് അനുകൂലമായി രംഗത്തെത്തി. സംയുക്ത പ്രസ്താവനയും ഇവർ പുറപ്പെടുവിച്ചു. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകണമെന്ന് ദീർഘകാല ആവശ്യമാണ് യാഥാർഥ്യമാകുന്നത്. 1950 ലെ ലിയാഖത്ത്-നെഹ്്റു കരാർ പരാജയപ്പെട്ട ശേഷം കോൺഗ്രസിലെയും സിപിഎമ്മിലെയും അടക്കമുള്ള വിവിധ നേതാക്കൾ ആവശ്യപ്പെട്ടുവരുന്നതാണ് ഇക്കാര്യം. ആ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളാകട്ടെ, ഭൂരിപക്ഷവും ദളിത് സമുദായത്തിൽ പെട്ടവരാണ്, പ്രസ്താവനയിൽ പറയുന്നു.
മറവിയിലാണ്ട ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന് പാർലമെന്റിനെയും സർക്കാരിനെയും അഭിനന്ദിക്കുന്നു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരുടെ ആശങ്കകൾ തൃപ്തികരമായി പരിഹരിച്ചുവെന്നതിലും ഞങ്ങൾക്ക് സംതൃപ്തിയുണ്ട്. ഇന്ത്യൻ പൗരത്വം തേടുന്നതിൽ നിന്നും ഒരുവ്യക്തിയെയും തടയാത്ത ഇന്ത്യയുടെ മതേതര ഭരണഘടനയോട് ചേർന്ന് നിൽക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഏതെങ്കിലും തരത്തിൽ പൗരത്വത്തിന്റെ മാനദണ്ഡങ്ങളെ ഇത് മാറ്റിമറിക്കുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കു ത്വരിത പരിഹാരം നൽകുക മാത്രമാണു ചെയ്യുന്നത്
അതുപോലെ തന്നെ ഈ മൂന്നുരാജ്യങ്ങളിൽ നിന്നുള്ള അഹമ്മദീയർ, ഹസാരകൾ, ബലൂച്ചികൾ എന്നിവർക്ക് പതിവ് നടപടിക്രമങ്ങളിലൂടെ പൗരത്വം നേടുന്നതിന് തടയുന്നുമില്ല, സംയുക്ത പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അരങ്ങേറുന്ന ആക്രമണത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം കരുതിക്കൂട്ടിയുള്ള ചിലരുടെ പ്രവർത്തിയാണ്. അതുകൊണ്ടു തന്നെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും വർഗീയതയുടെയും അരാജകത്വത്തിന്റെയും പ്രചാരണ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംഘം പ്രസ്താവനയിൽ ഓർമപ്പെടുത്തി.
പ്രഫ.പ്രകാശ് സിങ് (ഡൽഹി സർവകലാശാല), പ്രഫ.കപിൽ കുമാർ (ഇഗ്നൗ), പ്രഫ. ഐനുൽ ഹസൻ (ജെഎൻയു), ഷിഷിർ ബജോരിയ (ചെയർമാൻ, ഐഐഎം ഷില്ലോങ്), പ്രഫ. സുനൈന സിങ് (വിസി, നളന്ദ സർവകലാശാല), മീനാക്ഷി ജെയിൻ (ഐസർ), പ്രഫ. ലഖാൻ ഗോസെയ്ൻ (സിറാക്കുസ് യൂണിവേഴ്സിറ്റി, യുഎസ്എ), ഭാനു പ്രസാദ് (ഓക്സ്ഫഡ് സർവകലാശാല), ഡോ. ആശിശ് മിശ്ര ( യുഎഫ്പിഎ, ബ്രസീൽ) തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും തിങ്കളാഴ്ച രാജ്ഘട്ടിൽ ധർണയിരിക്കും. ഞായറാഴ്ച നിശ്ശബ്ദ പ്രതിഷേധം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അധികൃതരുടെ അനുമതി കിട്ടാതിരുന്നതുകൊണ്ട് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ട് മണി മുതൽ 8 മണി വരെയാണ് ധർണ. പ്രക്ഷോഭത്തെ നേരിടാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ് ബിജെപി. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് അടുത്ത പത്ത് ദിവസമാണ് രാജ്യവ്യാപകമായി പ്രചാരണം നടത്തുനവ്നുത്. 1000 ത്തിലേറെ റാലികളും 250 ഓളം വാർത്താസമ്മേളനങ്ങളും വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും. സിഎഎയുടെ വിശദവിവരങ്ങൾ മൂന്നുകോടി കുടുംബങ്ങളിൽ എത്തിക്കും. എല്ലാ മതത്തിലും സമുദായത്തിലും പെട്ടവരെ സമീപിച്ച് ഈ വിവരങ്ങൾ പങ്കുവയ്ക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രക്ഷോഭത്തിൽ യുപിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15ആയി ഉയർന്നു. മരിച്ചവരിൽ എട്ടുവയസുകാരനുമുണ്ട്. മീററ്റിൽ നാലുപേരും ബിജനോറിലും സംഭാലിലും ഫിറോസബാദിലും കാൺപൂരിലും രണ്ടുപേർ വീതവും രാംപൂരിലും വാരണാസിയിലും ഓരോരുത്തരും കൊല്ലപ്പെട്ടു. രാംപൂരിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കല്ലേറിലും കണ്ണീർ വാതകപ്രയോഗത്തിവും അഞ്ച് പ്രതിഷേധക്കാർക്കും നിരവധി പൊലീസുകാർക്കും പരിക്കേറ്റു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ പ്രതിഷേധങ്ങളിൽ 58 പേർ കസ്റ്റഡിയിലായിട്ടുണ്ട്. ദരിയ ഗഞ്ചിലെ സംഘർഷത്തിൽ 15 പേർ അറസ്റ്റിലായിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് അലിഗഡ്, മാവു, അസംഗഡ്, ലക്നോ, കാൻപുർ, ബെയ്റേലി, ഷാജഹാൻപുർ, ഗസ്സിയാബാദ്, ബുലന്ദേശ്വർ, സാംഭൽ, അലാഹബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഇന്റർനെറ്റ് വിലക്കിയിരിക്കുകയാണ്. തലസ്ഥാനമായ ലക്നോയിൽ മുൻകരുതലെന്ന നിലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു.
ദരിയാഗഞ്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജനക്കൂട്ടത്തിനെ അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് ആസാദിനെതിരായ കേസ്. ചന്ദ്രശേഖർ ആസാദിനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ ജുമാ മസ്ജിദിന്
മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധങ്ങൾക്ക് ആസാദിന്റെ ഭീം ആർമിയാണ് നേതൃത്വം നൽകിയത്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനത്തിന് നേതൃത്വം നല്കിയ ആസാദിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ജുമാ മസ്ജിദ് പരിസരത്തായിരുന്ന ചന്ദ്ര ശേഖർ ആസാദ് പുലർച്ചെ മൂന്നരയ്ക്ക് പൊലീസിനുമുമ്പിൽ കീഴടങ്ങുകയായിരുന്നു. ആസാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍