നാഷണൽ ഹെറാൾഡ് കേസിൽ സോണിയയെയും രാഹുലിനെയും വെള്ളം കുടിപ്പിക്കാൻ പുതിയ ആദായ നികുതി ബോംബുമായി സുബ്രഹ്മണ്യൻ സ്വാമി; പത്രത്തിന്റെ 90 കോടിയുടെ ബാധ്യത തീർക്കാനല്ല 2000 കോടിയുടെ സ്വത്ത് കൈക്കലാക്കാനായിരുന്നു ദുരൂഹ ഇടപാടെന്ന് രേഖയിൽ തെളിവുകൾ; വരുമാനം പൂഴ്ത്തിയതിന് കോൺഗ്രസ് 414 കോടി നികുതി അടയ്ക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട ദുരൂഹ ഇടപാടിൽ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും പങ്കാളികളായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നിർണായകമായ ആദായനികുതി മൂല്യനിർണയ ഉത്തരവ് പുറത്ത് വന്നു. കേസിൽ രാഹുലും സോണിയയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത് ഈ പശ്ചാത്തലത്തിലാണ്. കേസിൽ അതിവേഗ വിചാരണ ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ രേഖകളിലാണ് ഗാന്ധി കുടുംബത്തിന്റെ ദുരൂഹ ഇടപാടുകൾ വെളിപ്പെട്ടത്.രാഹുലിനും, സോണിയയ്ക്കും ഭൂരിപക്ഷ ഓഹരികളുള്ള യങ് ഇന്ത്യനുമായി ബന്ധപ്പെട്ട് ആദായ നികുതി ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്.
നാഷണൽ ഹെറാൾഡിന്റെ പബ്ലിഷർമാരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡിന് 90 കോടി വായ്പ നൽകിയെന്ന കോൺഗ്രസ് പാർട്ടിയുടെ അവകാശവാദത്തിന് വിരുദ്ധമാണ് 105 പേജുള്ള ആദായനികുതി ഉത്തരവ്. എജെഎല്ലിന്റെ 2000 കോടി വിലമതിക്കുന്ന ഭൂമിയും കെട്ടിടവും മറ്റ ആസ്തികളും ഏറ്റെടുക്കാനാണ് ഇടപാട് നടന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.യങ് ഇന്ത്യന്‍ നൽകിയ നികുതി ഇളവ് സർട്ടിഫിക്കറ്റ് ഡിസംബർ 27 ന് പുറത്തിറക്കിയ ആദായ നികുതി മൂല്യനിർണയ ഉത്തരവിൽ റദ്ദാക്കിയിരുന്നു.പൂഴ്ത്തി വച്ച 414 കോടിയുടെ വരുമാന ലാഭത്തിന് നികുതി അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആദായനികുതി നിയമപ്രകാരം വരുമാനം പൂഴ്ത്തി വച്ചാൽ, 100 ശതമാനം മുതൽ 300 ശതമാനം വരെ പിഴ ഈടാക്കുമെന്ന് മാത്രമല്ല, ക്രിമിനൽ നടപടികൾക്കും വകുപ്പുണ്ട്്..2012 ലാണ് സുബ്രഹ്മണ്യൻ സ്വാമി സോണിയ, രാഹുൽ, കോൺഗ്രസ് ട്രഷറർ മോത്തിലാൽ വോറ, പാർട്ടി നേതാക്കളായ ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബേ, സാം പിത്രോദ എന്നിവർക്കെതിരെ കേസ് കൊടുത്തത്.
കോൺഗ്രസിന്റെ മുഖപത്രമെന്ന നിലയിൽ ഏഴു ദശാബ്ദക്കാലം നിലനിന്ന ദിനപ്പത്രമാണ് നാഷണൽ ഹെറാൾഡ്. 1938ൽ തുടങ്ങിയ അസോസിയേറ്റൽ ജേണൽസ് ലിമിറ്റഡ്(എജെഎൽ) എന്ന കമ്പനിക്ക് രൂപം നൽകി ജവഹർലാൽ നെഹ്രുവാണ് ഈ ദിനപത്രം തുടങ്ങിയത്. കെടുകാര്യസ്ഥത മൂലം 90 കോടി കടക്കെണിയിലായ ഈ പത്രത്തെ സഹായിക്കാൻ രംഗത്തിറങ്ങിയത് സോണിയയും രാഹുൽ ഗാന്ധിയും അടക്കമുള്ളവരായിരുന്നു. ഈ കേസാണ് കോൺഗ്രസിന് കടുത്ത ഭീഷണിയായി ഇപ്പോൾ ഉയർന്നിരിക്കുന്നത്. 2000 കോടിയോളം രൂപ വിലവരുന്ന വസ്തുക്കൾ സോണിയ ഗാന്ധിയും രാഹുലും കൈവശപ്പെടുത്തിയെന്നാണ് പരാതിക്കാരനായ സുബ്രഹ്മ്ണ്യം സ്വാമി ബോധിപ്പിച്ചിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. 1930ൽ പണ്ഡിറ്റ് നെഹ്രുവാണ് നാഷണൽ ഹെറാൾഡ് എന്ന പത്രം സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ്സിന്റെ മുഖപത്രമായാണ് അത് പ്രവർത്തിച്ചത്. ധാരാളം ദേശസ്നേഹികൾ അകമഴിഞ്ഞ് കൊടുത്ത സംഭാവനകൾകൊണ്ടും പ്രധാനമന്ത്രിയായിരിക്കെ നെഹ്രു അനുവദിച്ച പലിശയില്ലാത്തവായ്പകൾ പതിച്ചു കൊടുത്ത ഭൂമി എന്നിവയിലൂടെ ഇതിന്റെ ആസ്തികൾ വലിയ തോതിൽ വർദ്ധിച്ചു.
ഭൂമിയുടെ വിലയിലുണ്ടായ ക്രമാതീതമായ വർദ്ധനവിലുടെ ഈ സ്ഥാപനത്തിന്റെ ആസ്തി ആയിരക്കണക്കിന് കോടിയായി ഉയർന്നു എന്നിരുന്നാലും പത്രമെന്ന നിലയിൽ പരാജയപ്പെടുകയായിരുന്നുു. ഇതോടെ പത്രം 2000 ആയപ്പോഴേക്കും നഷ്ടത്തിലേക്ക് കൂപ്പുകുത്തി
തുടർച്ചയായ നഷ്ടം മൂലം 2008ൽ ഏകദേശം 90 കോടി രൂപ കടത്തോടെ ഈ പത്രം നിർത്തി കടം വീട്ടാൻ വഴി കാണാതെ വിഷമിച്ച ഈ ചരിത്ര സ്മാരകത്തെ രക്ഷിക്കാൻ ഒരു കമ്പനി തയ്യാറായി. ഈ കമ്പനിയാണ് യംഗ് ഇന്ത്യ. ഈ കമ്പനിയുടെ ഡയറക്ടർമാരായാണ് സോണിയയും രാഹുലും പ്രത്യേക്ഷപ്പെട്ടത്. കമ്പനിയിൽ രാഹുലും സോണിയയുമായിരുന്നു ഭൂരിപക്ഷം ഓഹരികൾ കൈവശം വച്ചത്.
സോണിയ ഗാന്ധിക്കും രാഹുലും 36 ശതമാനം ഓഹരികളും മോത്തിലാൽ വോറയ്ക്ക് 14 ശതമാനവും ഓസ്കാർ ഫെർണാണ്ടസിന് 14 ശതമാനം ഓഹരിയുമാണ് ഉണ്ടായിരുന്നത്. ചുരുക്കത്തിൽ ജവഹർലാൽ നെഹ്രു തുടങ്ങിയ സ്ഥാപനം ആ കുടുംബം തന്നെ കൈവശപ്പെടുത്തുകയായിരുന്നു. ഭൂരിപക്ഷം ഓഹരികൾ കൈവശം വെക്കാൻ ഇവർക്ക് വേണ്ടിവന്നത് 50 ലക്ഷം രൂപ മാത്രമായിരുന്നു. പിൽക്കാലത്ത് 90 കോടിയോളം രൂപയുടെ വായ്പ്പ എഴുതിത്ത്ത്തള്ളുകയും ഉണ്ടായി. ഇതോടെ 50 ലക്ഷം രൂപയ്ക്ക് സോണിയയ്ക്കും രാഹുലിനും 2000 കോടിയോളം രൂപ വിലവരുന്ന സ്ഥാപനത്തിന്റെ ഉടമകളുമായി.
സുബ്രഹ്മ്ണ്യം സ്വാമി നിയമം പഠിച്ച് പോരാട്ടം നടത്തിയതോടെയാണ് കോൺഗ്രസ് നേതാക്കൾ കുരുക്കിലായത്. ഈ ഇടപാട് നടന്നപ്പോൾ കമ്പനി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. കമ്പനി രജിസ്ട്രാർക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ജവാഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി. ബിർള തുടങ്ങി ജീവിച്ചിരിപ്പില്ലാത്ത ഒട്ടേറെപ്പേർക്ക് യങ് ഇന്ത്യൻ കമ്പനിയിൽ ഓഹരിയുണ്ട്. ഓഹരിയുടമകളിൽ 80 ശതമാനം പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.
2011 ഫെബ്രുവരി 26ന് നടന്ന ബോർഡ് യോഗത്തിൽ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീർക്കാൻ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്ന വിവരം അംഗീകരിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കും കമ്പനികൾക്ക് വായ്പ നൽകാനാവില്ല. ഈ ഇടപാടിന്റെ ഭാഗമായി സോണിയാഗാന്ധിയും രാഹുലും ചേർന്ന് രൂപംകൊടുത്ത യങ്ഇന്ത്യൻ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികൾ നൽകാൻ തീരുമാനിച്ചു. ഈ കമ്പനിയിൽ ഇരുവർക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. ഇതോടെ കമ്പനി കാര്യങ്ങളിൽ ഇരുവർക്കും അടിയന്തര യോഗം ചേർന്ന് തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കും. ഫലത്തിൽ ഇവരുടെ സ്വകാര്യസ്വത്തായി മാറിയെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെ തിരക്കേറിയ ബഹാദൂർ ഷാ സഫർ മാർഗ്ഗിലാണ് ഹെറാൾഡ് ഹൗസെന്ന പേരിൽ സ്ഥാപനത്തിന്റെ കെട്ടിടം പ്രവർത്തിക്കുന്നത്. അഞ്ച് നില കെട്ടിടത്തിലെ താഴത്തെ രണ്ട് നിലകൾ വിദേശകാര്യ മന്ത്രാലയത്തിന് പാസ്സ്പോർട്ട് സേവാ കേന്ദ്രം നടത്താൻ 60 ലക്ഷം രൂപ മാസവാടകക്കും മൂന്നും നാലും നിലകൾ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന് 29 ലക്ഷം മാസ വാടകക്കും കൊടുത്തിട്ടുണ്ട്. മാസം ലക്ഷങ്ങൾ വാടക ഇനത്തിൽ തന്നെ പ്രധാന ഓഹരി ഉടമകളായ സോണിയക്കും രാഹുലിനും ലഭിക്കുന്നുണ്ട്. 89 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ കമ്പനിക്ക് ലഭിക്കുന്നത്. ചുരുക്കിൽ ഇന്ത്യ ഭരിച്ച പാർട്ടിയുടെ അധ്യക്ഷയെ കോടതി കയറ്റിയ കേസ് നിരവധി നൂലാമാലകൾ നിറഞ്ഞതാണ്. അമ്പത് ലക്ഷം രൂപ മുടക്കി 2000 കോടിയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തി എന്നതാണ് പ്രധാന ആരോപണം.കേസ് ഇനി മാർച്ച് 17 നാണ് പരിഗണിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍