ബിജെപി കെണിയിൽ അജിത് പവാർ എന്ന വന്മരം വീണപ്പോൾ എൻസിപിയുടെ രക്ഷകയായി അവതരിച്ചു; പവർ ഹിറ്ററായ അച്ഛൻ പവാറിനൊപ്പം നിന്നു എംഎൽഎമാരെ തഞ്ചത്തിലാക്കി; നാല് ദിവസത്തെ പരിശ്രമത്തിൽ ബിജെപിയുടെ സ്വപ്നങ്ങളെല്ലാം തകർത്ത് അച്ഛന്റെ പിൻഗാമി താൻ തന്നെയെന്ന് തെളിയിച്ചു; തിരികെ എത്തിയ അജിത്തിനെ ദാദാ.. എന്നു വിളിച്ച് സ്നേഹാലിംഗനം ചെയ്തു വരവേൽപ്പു നൽകി; മഹാരാഷ്ട്ര പിടിക്കാനുള്ള പവർ ഗെയിമിൽ സുപ്രിയ സുലെ എൻസിപിയെയും കൈപ്പിടിയിൽ ഒതുക്കി; വഴിയൊരുങ്ങുന്നത് സ്ഥാനാരോഹണത്തിന്
മറുനാടൻ ഡെസ്ക്
മുംബൈ: സുപ്രിയ സുലെ - മറാത്താ രാഷ്ട്രീയത്തെ ഭാവിയിൽ നയിക്കാൻ പോകുന്ന ഒരു പവർഫുൾ പേരു തന്നെയാകും അതെന്ന് ഉറപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങളാണ് ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയിൽ നടന്നു വന്നത്. പിളർന്നു എന്നു കരുതിയിടത്തു നിന്നും പവർഹിറ്ററായ പിതാവിനൊപ്പം നിന്നും എൻസിപിയെ ഒറ്റക്കെട്ടാക്കി നിർത്തിയവൾ. അജിത് പവാർ ക്യാമ്പിൽ നിന്നും ഓരോ എംഎൽഎമാരെയും തഞ്ചത്തിലാക്കി സ്വന്തം പാളയത്തിൽ എത്തിച്ച സുപ്രിയ എൻസിപിയുടെ യഥാർത്ഥ പിൻഗാമി താൻ തന്നെയാണെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ഒരിക്കൽ കൂടി ചെയ്തത്. ഇന്നലെ മഹാരാഷ്ട്രയിലെ പുതിയ സാമാജികർ സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ സ്വന്തം വീട്ടിലേക്കെന്നപോലെ അവരെ കൈപിടിച്ച് വിധാൻസഭയിലേക്ക് ആനയിച്ചത് സുപ്രിയ ആയിരുന്നു. വളരെ പ്രസരിപ്പോടെ എല്ലാ കാര്യങ്ങളിലും അവർ മുന്നിൽ നിന്നു. സുപ്രിയ ഇനി ഉപമുഖ്യമന്ത്രി ആകുമോ എന്ന ആകാംക്ഷയാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്.
അച്ഛൻ ശരദ് പവാറിന്റെ തന്ത്രങ്ങൾ വിജയംകൊയ്ത, നാലുദിവസംനീണ്ട രാഷ്ട്രീയനാടകങ്ങളിൽ നിറഞ്ഞുനിന്നു തിളങ്ങിയതും സുപ്രിയതന്നെ. മഹാരാഷ്ട്രയിൽ വ്യാഴാഴ്ച ത്രികക്ഷിസർക്കാർ അധികാരത്തിൽവരുമ്പോൾ യാഥാർഥ്യത്തോടടുക്കുന്നത് മകൾ സുപ്രിയയെ എൻ.സി.പി.യിൽ പിൻഗാമിയായി വാഴിക്കുകയെന്ന ശരദ് പവാറിന്റെ പദ്ധതികൂടിയാണ്. എൻ.സി.പി.യിലെ രണ്ടാമനായ സഹോദരപുത്രൻ അജിത് പവാറിനെ ഒതുക്കി മകളെ നേതൃത്വത്തിലേക്കു കൊണ്ടുവരുകയെന്നത് പവാറിന്റെ ദീർഘകാലലക്ഷ്യമാണ്. ആ നാടകം കൂടിയാണ് ബിജെപിയുടെ കെണിയിൽ അജിത് വീണപ്പോൾ സംഭവിച്ചത്.
തെറ്റുതിരുത്തി, പാർട്ടിയിൽ തിരിച്ചെത്തി പദവികൾ പ്രതീക്ഷിച്ച് ഇരിക്കുകയാണെങ്കിലും വിശ്വാസ്യത നഷ്ടമായ അജിത് പവാറിനെ മറികടന്ന് നേതൃത്വം കൈപ്പിടിയിലൊതുക്കാനുള്ള അവസരമാണ് സുപ്രിയ സുലെയ്ക്ക് കിട്ടിയിരിക്കുന്നത്. എന്നാൽ, ഇന്നലെ പാർട്ടിയെ പാടേ നാണം കെടുത്തി മറുകണ്ടം ചാടിയ ശേഷം മടങ്ങിയെത്തിയ അജിത് പവാറിനെ, ചെറിയച്ഛന്റെ മകൾ സുപ്രിയ സുളെ ആലിംഗനം ചെയ്തു സ്വീകരിച്ച കാഴ്ച്ചയും അവരുടെ രാഷ്ട്രീയ നയതന്ത്രം വ്യക്തമാക്കുന്നതായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് നിറചിരിയോടെ സുപ്രിയ അജിത്തിനെ വരവേറ്റത്. എത്രയോ രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട പവാർ കുടുംബത്തിന്റെ കെട്ടുറപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ താൽക്കാലിക വിരാമം. ദാദാ.. എന്നു വിളിച്ചു കൊണ്ടാണ് അജിത്തിനെ സുപ്രിയ സ്വീകരിച്ചത്.
സഹോദരന്മാരുടെ മക്കളായ അജിത്തും സുപ്രിയയും തമ്മിലുള്ള അധികാര വടംവലിയാണ് എൻസിപിയിലെ പ്രശ്നങ്ങൾക്കു കാരണമെന്ന വാദത്തിന് നിറംപകരുന്നതായിരുന്നു സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ. അജിത് ബിജെപിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ഞെട്ടൽ രേഖപ്പെടുത്തിയ സുപ്രിയ ഇത് വാട്സാപ് സ്റ്റേറ്റസുകളിലൂടെ വ്യക്തമാക്കിയിരുന്നു.
പാർട്ടിയിലെ പ്രമുഖർ മാത്രമല്ല, ശരദ് പവാറിന്റെ ഭാര്യ പ്രതിഭ വരെ അജിത്തിന്റെ തിരിച്ചുവരവിനായി ശ്രമിച്ചു. അജിത്തിന്റെ സഹോദരൻ ശ്രീനിവാസയെയും ശരദ് പവാർ ദൗത്യത്തിനായി നിയോഗിച്ചു. കുടുംബത്തിന്റെ വികാര നിർഭരമായ ഇടപെടൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉറപ്പിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല, കൃഷി മുതൽ ദിനപത്രം വരെ നീളുന്ന പവാർ കുടുംബത്തിന്റെ വൻ പ്രവർത്തന മേഖലയ്ക്കു നിർണായകമാണു കുടുംബത്തിന്റെ കെട്ടുറപ്പ്. അജിത് തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നെന്നും പവാർ കുടുംബം ഒറ്റക്കെട്ടാണെന്നുമാണു ശരദ് പവാറിന്റെ സഹോദരന്റെ പേരക്കുട്ടി കൂടിയായ രോഹിത് പവാർ എംഎൽഎയുടെ പ്രതികരണം.
ബിജെപി.ക്കെതിരേ രൂപപ്പെട്ട ത്രികക്ഷിസഖ്യത്തെ ഞെട്ടിച്ച് അജിത് പവാറിനൊപ്പം പോയ എൻ.സി.പി. നേതാക്കളെ തിരിച്ചുകൊണ്ടുവരാനുള്ള ശരദ് പവാറിന്റെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് സുപ്രിയയാണ്. ഓരോ എംഎൽഎ.യെയും നേരിട്ടുകണ്ട് വിശദമായി സംസാരിച്ച്, കാര്യങ്ങൾ ബോധ്യപ്പെടുത്തി പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കുന്നതിന് കഴിഞ്ഞ നാലുദിവസവും ഓടിനടക്കുകയായിരുന്നൂ സുപ്രിയ. അതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞാവേളയിൽ അവർ ആതിഥേയയുടെ വേഷമണിഞ്ഞത്.
മഹാരാഷ്ട്രയിൽ എൻ.സി.പി.യെന്നാൽ പവാർ കുടുംബത്തിന്റെ പാർട്ടിയാണ്. ഇന്നത്തെ നിലയ്ക്ക് പവാർകുടുംബത്തിൽനിന്നൊരാൾക്കേ പാർട്ടിയുടെ തലപ്പത്ത് എത്താനാവൂ. പാർലമെന്റേറിയൻ എന്ന നിലയിൽ കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും പാർട്ടിയിൽ സ്വന്തമായൊരു തട്ടകം സൃഷ്ടിച്ചെടുക്കാൻ ഇതുവരെ സുപ്രിയയ്ക്കു കഴിഞ്ഞിട്ടില്ല. അജിത് പവാറാകട്ടെ പാർട്ടിക്കുള്ളിലും പുറത്തും സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ചെടുക്കുകയുംചെയ്തു. എന്നാൽ, കഴിഞ്ഞദിവസത്തെ പരാജിതനീക്കങ്ങൾ അദ്ദേഹത്തെ പാർട്ടിയിൽ നിരായുധനാക്കി. അതിന്റെ ആസൂത്രണവും ശരദ് പവാറിന്റേതുതന്നെയായിരുന്നൂ എന്നുകരുതുന്നവരുണ്ട്. എങ്കിലും ഒറ്റയടിക്ക് അജിത് പവാറിനെ തള്ളിപ്പറയാതെ, മാപ്പുനൽകി അദ്ദേഹത്തെ പാർട്ടിയിൽത്തന്നെ നിർത്താനാണ് ശരദ് പവാറിന്റെ തീരുമാനം. മന്ത്രിസഭയിലും പാർട്ടിയിലും അദ്ദേഹത്തിന് അർഹമായ സ്ഥാനങ്ങൾ നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടയിൽ സ്വന്തമായൊരു അനുയായിവൃന്ദത്തെ സൃഷ്ടിച്ചെടുക്കാനായാൽ പാർട്ടിനേതൃസ്ഥാനത്തേക്കുള്ള വഴി സുപ്രിയയ്ക്കുമുന്നിൽ എളുപ്പത്തിൽ തുറന്നുകിട്ടും.
സോണിയയോട് കലഹിച്ച് കോൺഗ്രസ് വിട്ടു പോയിട്ടും ശരദ് പവാറിന് പവറിൽ കുറവു വന്നിട്ടില്ല. കാര്യങ്ങൾ തന്റെ വഴിക്ക് എന്നും എപ്പോഴും തെളിക്കാൻ അറിയുന്ന പവാർ എന്ന ഒറ്റവിഗ്രഹത്തിലാണ് എൻ.സി.പി. എന്ന സംഘടന ചലിക്കുന്നത്. ശത്രുക്കളില്ലാത്ത രാഷ്ട്രീയക്കാരനാണ് പവാർ. പാർട്ടിയേതായാലും നേതാക്കളെല്ലാം മിത്രങ്ങൾ. പ്രായം 79 ആയിട്ടും മൂർച്ചയേറിയ രാഷ്ട്രീയ ആയുധങ്ങൾ ഉന്നം തെറ്റാതെ തൊടുക്കാനറിയുന്ന പവാറിനെ പ്രായം വച്ച് അളക്കാൻ നോക്കിയതാണോ യഥാർഥത്തിൽ അജിത് പവാറിനു പിഴച്ചത്? ത്രികക്ഷി സർക്കാരിനു ചുക്കാൻ പിടിക്കുന്നതിനിടെ എന്തിനായിരുന്നു പവാർ-മോദിയെ കണ്ടത്? ഏറെ നിഗൂഢമായ ആ കൂടിക്കാഴ്ച എന്തിനായിരുന്നു? നോട്ടുനിരോധനം മുൻകൂട്ടി ബിജെപിക്ക് പുറത്ത് അറിഞ്ഞ ഒരേയൊരാൾ പവാറാണെന്നാണ് അണിയറ സംസാരം. അജിത് പവാർ രാഷ്ട്രീയ അട്ടിമറി നടത്തിയപ്പോൾ കോൺഗ്രസും ശിവസേനയും സംശയിച്ചത് പവാറിനെയായിരുന്നു. പക്ഷേ അജിത്തിനെ ഉപയോഗിച്ച് പാർട്ടി പിളർത്തരുതെന്ന് അറിയിക്കാനായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുകൾ വന്നു.
അതു സംഭവിച്ചിട്ടും ഒട്ടും പകയ്ക്കാതെയായിരുന്നു പവാറിന്റെ നീക്കങ്ങൾ. ഏവരും ആദ്യം പ്രതീക്ഷിച്ചത് അജിത്തിനെ പുറത്താക്കുമെന്നായിരുന്നു. അതുണ്ടായില്ല. മറിച്ചു ദുർബലനാക്കി എംഎൽഎമാരെ തനിക്കൊപ്പം നിർത്താനാണ് പവാർ തയ്യാറായത്. ഒടുവിൽ കൂറുമാറ്റത്തിന്റെ കുടുക്കിൽ പെടുമെന്നു കണ്ടാണു രാജിവച്ച് അജിത്ത് തടി രക്ഷിച്ചത്. ഒപ്പമുള്ളയാൾ പെട്ടെന്നു ശത്രുപാളയത്തിൽ എത്തിയാൽ പകരംവീട്ടുന്ന രാഷ്ട്രീയ പിതാമഹന്മാരെ ഏറെ ഇന്ത്യ കണ്ടിട്ടുണ്ട്. പക്ഷേ അവിടെയും പവാർ വ്യത്യസ്തനായി. പുറത്തുകളയാതെ ക്ഷീണിതാസ്ഥയിൽ ദുർബലനാക്കി തിരിച്ചെടുക്കാനുള്ള വഴിയാണ് പവാർ തേടിയത്. അതാണു വിജയിച്ചതും.
വ്യാഴാഴ്ച ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഓർക്കുക 2006-ൽ രാജ് താക്കറെ ശിവസേനയുടെ പടിയിറങ്ങി പോയത് അന്ന് ബാൽ താക്കറെ പിൻഗാമിയായി ഉദ്ധവിനെ 'വാഴിച്ച'തോടെയായിരുന്നു. അന്നു പുറത്ത് പോയ രാജും നവനിർമ്മാൺ സേനയും ഇപ്പോഴും രാഷ്ട്രീയ പുനർജന്മം കാത്തുകഴിയുന്നു. താക്കറെയുടെ സഹോദരന്റെ മകനായിരുന്നു രാജ്. 2009-ലെത്തുമ്പോൾ കഥയ്ക്ക് മാറ്റമില്ല. മാറ്റം കഥാപാത്രങ്ങൾക്ക് മാത്രം. ശരദ് പവാറിന്റെ പിൻഗാമിയാകാൻ മോഹിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ അജിത് പവാറാണ്. പിൻഗാമിയാകാൻ അജിത് കരുക്കൾ നീക്കുമ്പോൾ പവാറിന്റെ ലക്ഷ്യം മകൾ സുപ്രിയ സുലേയുടെ കിരീടധാരണമായിരുന്നു.
സുപ്രിയക്കു പക്ഷേ എൻ.സി.പിയിൽ തന്റേതായ ഒരു ടീമിനെ വളർത്തിയെടുക്കാൻ തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങലോടെ അതിന സാധിച്ചു. ഗുജറാത്തിൽനിന്നു വന്ന് ഡൽഹി പിടിക്കാമെങ്കിൽ പിന്നെ എന്തുമാകാമെന്ന ആത്മവിശ്വാസത്തിന്റെയും ചാക്കിട്ടുപിടിത്തത്തിന്റെയും മുഖത്തേറ്റ അടിയാണ് മഹാരാഷ്ട്ര. അധികാരം കൈയിലില്ലെങ്കിലും കളിക്കാനറിയായുവന്ന കളിക്കാർ പുറത്തുണ്ടെന്ന തിരിച്ചറിവു കൂടിയാണ് മഹാരാഷ്ട്രയും ശരദ് പവാറും നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്