Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട് കാത്തിരുന്ന് തന്നെ തീരുമാനമെടുക്കും'; എംഎൽഎമാരുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കോൺഗ്രസ് പെടാപ്പാട് പെടുമ്പോൾ ഭരണം പിടിച്ചെടുക്കാൻ ബിജെപി തന്ത്രം; ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കി യെദ്യൂരപ്പ; വിധാൻ സൗധയിൽ സ്പീക്കറെ കാണാനെത്തിയത് 12 എംഎൽഎമാർ; ഖർഗയെ മുഖ്യമന്ത്രിയാക്കിയാൽ തുടരാമെന്ന് വിമത എംഎൽഎമാർ; ഡി.കെ ശിവകുമാറിന്റെ അനുനയ നീക്കവും പൊളിയുന്നതോടെ കന്നഡ നാട്ടിൽ ഓപ്പറേഷൻ 'സക്‌സസ്സ്ഫുൾ' താമര

'ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട് കാത്തിരുന്ന് തന്നെ തീരുമാനമെടുക്കും'; എംഎൽഎമാരുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കോൺഗ്രസ് പെടാപ്പാട് പെടുമ്പോൾ ഭരണം പിടിച്ചെടുക്കാൻ ബിജെപി തന്ത്രം; ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കി യെദ്യൂരപ്പ; വിധാൻ സൗധയിൽ സ്പീക്കറെ കാണാനെത്തിയത് 12 എംഎൽഎമാർ;  ഖർഗയെ മുഖ്യമന്ത്രിയാക്കിയാൽ തുടരാമെന്ന് വിമത എംഎൽഎമാർ; ഡി.കെ ശിവകുമാറിന്റെ അനുനയ നീക്കവും പൊളിയുന്നതോടെ കന്നഡ നാട്ടിൽ ഓപ്പറേഷൻ 'സക്‌സസ്സ്ഫുൾ' താമര

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിൽ എംഎൽഎമാരുടെ കൊഴിഞ്ഞ് പോക്കിന് പിന്നാലെ കോൺഗ്രസ് വെട്ടിലായിരിക്കുന്ന സമയത്ത് തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ കൂട്ടത്തോടെ രാജിവെക്കുന്നുവെന്ന് നീക്കം വന്നപ്പോൾ തന്നെ അട്ടിമറിയിലൂടെ ഭരണത്തിനായി സാധ്യത മുന്നിൽ കണ്ടിരിക്കുകയാണ് ബിജെപി. കാത്തിരുന്ന് തന്നെ തീരുമാനമെടുക്കുമെന്നാണ് ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചത്. ഇതിനിടെ എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അനുനയ നീക്കം പാളി.

12 എംഎൽഎമാരാണ് കൂട്ടത്തോടെ വിധാൻ സൗധയിൽ രാജി സമർപ്പിക്കാനെത്തിയത്. രാജി സമർപ്പിക്കാനായി വിധാൻ സൗധയിൽ എംഎൽഎമാർ എത്തും മുൻപേ സ്പീക്കർ രാജി വാങ്ങാതെ ഓഫീസിൽ നിന്ന് പോയി. ഇതോടെ ഗവർണറെ കാണാൻ ഒരുങ്ങുകയാണ് എംഎൽഎമാർ. ഇതിനിടെ മല്ലികാർജ്ജുൻ ഖാർഗയെ മുഖ്യമന്ത്രിയാക്കിയാൽ തുടരാമെന്ന് വിമത എംഎൽഎമാർ അറിയിച്ചു.

കോൺഗ്രസ് എംഎൽഎമാരായ രമേശ് ജർക്കിഹോളിയും ആനന്ദ് സിംഗും രാജി വച്ചതോടെയാണ് വീണ്ടും പ്രശ്‌നങ്ങളുടെ തുടക്കം. തകർന്നടിയാൻ പോകുന്ന സഖ്യത്തിന്റെ സൂചനകൾ അപ്പോഴേ പുറത്തു വന്നതാണ്. ഇന്ന് വിധാൻ സൗധയിലേക്ക് രാജിക്കത്തിന്റെ പ്രവാഹമായിരുന്നു. 11 എംഎൽഎമാരാണ് കൂട്ടത്തോടെ സ്പീക്കർ കെ ആർ രമേശ് കുമാറിന് രാജി നൽകിയിരിക്കുന്നത്.

സ്ഥിതി കലുഷിതമായതോടെ അനുനയ നീക്കങ്ങൾക്കായി കോൺഗ്രസ് ഇടപെടുന്നുവെന്നാണ് സൂചന. ഇതിനായിട്ടാകാം കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണുഗോപാൽ ബെംഗലൂരുവിലേക്ക് പുറപ്പെട്ടതെന്നാണ് വിവരം. എംഎൽഎമാർ കൂറുമാറ്റം നടത്തുന്നത് ബിജെപിയിലേക്ക് ചേക്കേറാനാണെന്നും ഇതിനിടെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ സ്പീക്കർ കെ.ആർ രമേശ് കുമാർ സ്ഥലത്തില്ലാത്തതിനാൽ ഇവരുടെ രാജിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇതിനിടെ കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡി പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. ഞാൻ സ്പീക്കർക്ക് രാജി കത്ത് സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ എന്റെ മകളുടെ കാര്യം അറിയില്ല അവർ സ്വതന്ത്രയായ ഒരു സ്ത്രീയാണെന്നുമാണ് രാമലിംഗ റെഡ്ഢി പ്രതികരിച്ചത്. കോൺഗ്രസ് എംഎൽഎ സൗമ്യ റെഡ്ഢിയുടെ പിതാവാണ് അദ്ദേഹം.

സഖ്യസർക്കാരിന് വെല്ലുവിളിയുയർത്തി കർണാടകയിൽ വിമത നീക്കങ്ങൾ സജീവമാകാൻ തുടങ്ങിയിട്ട് ഏറെ നാളുകളായിരിക്കുകയാണ്. ആനന്ദ് സിങ്ങിനും, രമേഷ് ജാർക്കിഹോളിക്കും പിന്നാലെ കൂടുൽപേർ രാജിവച്ചേക്കുമെന്നും സൂചന നേരത്തെ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാൽ സഖ്യസർക്കാർ അസ്ഥിരമെല്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതൃത്വം വിമതരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങളിലാണ്. ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കകൾ ഏറെയുണ്ട് കോൺഗ്രസ് നേതൃത്വത്തിന്. രണ്ട് സ്വതന്ത്രരുടെ പിന്തുണ നേടിയപ്പോൾ രണ്ട് എം എൽ എമാരെ നഷ്ടമായി.

ആനന്ദ് സിങ്ങിന്റെയും രമേഷ് ജാർക്കിഹോളിയുടെയും രാജി സഖ്യസർക്കാരിന് ഭീഷണിയാകുന്നില്ലെങ്കിലും, വിമതനീക്കങ്ങളെ വീണ്ടും സജീവമാക്കുകയാണ്. ഇവർക്കുപിന്നാലെ സഖ്യത്തിൽ നിന്ന് കൂടുതൽപേർ കൊഴിഞ്ഞു പോയേക്കുമെന്നാണ് സൂചന. മാസങ്ങൾക്ക് മുൻപാണ് രമേഷ്ജാർക്കിഹോളിയുടെ നേതൃത്വത്തിൽ ഉമേഷ് ജാദവ്, ബി നാഗേന്ദ്ര, മഹേഷ് കുമതല്ലി എന്നിവർ വിമത സ്വരമുയർത്തിയത്. ഇവരിൽ ഉമേഷ് ജാദവ് നേരത്തെ തന്നെ രാജിവയ്ക്കുകയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കലബുറഗിയൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു.

അതേസമയം മുഖ്യമന്ത്രി കുമാരസ്വാമി വിമതരെ അനുനയിപ്പിക്കുനുള്ള നീക്കങ്ങളിൽ സജീവമാണ്. ആവശ്യങ്ങൾ പരിഗണിക്കാമെന്നും, കടുത്ത തീരുമാനങ്ങളെടുക്കരുതെന്നും കുമാരസ്വാമി വിമതരോട് ആവശ്യപ്പെട്ടു. സഖ്യം തകർന്നാൽ പുതിയ ഭരണം നിലവിൽ വരുമെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ബി.എസ് യെഡിയൂരപ്പ വ്യക്തമാക്കി. ആകെ 15 എം എൽ എമാർ രാജിവയ്ക്കേണ്ടി വരും ബി.െജ.പിക്ക് സർക്കാരുണ്ടാക്കാൻ.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ജെ ഡി എസ് - കോൺഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 28 സീറ്റുകളിൽ 25 എണ്ണമാണ് സഖ്യത്തിനെതിരെ മത്സരിച്ച ബിജെപി സ്വന്തമാക്കിയത്. ജെ ഡി എസിനും കോൺഗ്രസിനും ഓരോ സീറ്റ് വീതമേ ജയിക്കാനായിരുന്നുള്ളൂ. കോൺഗ്രസ് വിമതയായി മത്സരിച്ച നടി സുമലത മാണ്ഡ്യയിലും ജയിച്ചു.കൂട്ടുകക്ഷി സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കമ്മിറ്റിയിൽ വിശ്വനാഥ് അംഗമായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP