2024ന് മുമ്പ് 100 വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കും; മൂന്ന് വർഷത്തിനുള്ളിൽ ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേ; ചെന്നൈ-ബംഗളൂരു എക്സ്പ്രസ് വേ നിർമ്മാണവും ഉടൻ; അധികാരം ഒഴിയും മുമ്പ് 6000 കിലോമീറ്റർ ദേശീയ പാതാ നിർമ്മാണവും; പിപിപി മാതൃകയിൽ ഓടിക്കുക 150 പുതിയ ട്രെയിനുകൾ; ധനമന്ത്രിയുടെ ശ്രമം സാമ്പത്തിക ഉത്തേജനത്തിന് കരുത്ത് നൽകൽ; മോദിയുടെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയ്ക്കായി അടിസ്ഥന സൗകര്യ വികസനത്തിന് വമ്പൻ പദ്ധതികൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യഡൽഹി : നിർമ്മലാ സീതാരാമന്റെ രണ്ടാം ബജറ്റിൽ നിറയുന്നത് അടിസ്ഥാന സൗകര്യത്തിനുള്ള മുന്തിയ പരിഗണന. 2024ന് മുമ്പ് രാജ്യത്തുടനീളം 100 വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവള പദ്ധതികൾ.2000 കിലോമീറ്റർ സ്ട്രാറ്റജിക് ഹൈവേ നിർമ്മിക്കുമെന്നും പ്രഖ്യാപിക്കുന്നു. അടിസ്ഥാന മേഖല വികസനത്തിന് പുതുമാനം നൽകാൻ ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം കോടി രൂപയും വകയിരുത്തി. 2024 ഓടെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനാണ് അടിസ്ഥാന സൗകര്യ മേഖലയിലെ ഉണർവ്വിലൂടെ ശ്രമിക്കുന്നത്.
ചെന്നൈ-ബംഗളൂരു എക്സ്പ്രസ് വേ നിർമ്മാണം തുടങ്ങുമെന്നും മൂന്ന് വർഷത്തിനുള്ളിൽ ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേ പൂർത്തിയാക്കുമെന്നും പ്രഖ്യാപിക്കുന്നു. പിപിപി മാതൃകയിൽ 150 പുതിയ ട്രെയിനുകൾ ഓടിക്കും. റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ പദ്ധതിയുമുണ്ട്. 2024ന് മുൻപ് 6,000 കിലോമീറ്റർ ദേശീയപാത നിർമ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. അതായത് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകും. മോദി സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് ലക്ഷ്യം കൈവരിക്കാനാണ് ധനമന്ത്രിയുടെ ശ്രമം.
കർഷകർക്ക് ബജറ്റിലൂടെ കൈത്താങ്ങേകാൻ ധനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 16 ഇന പദ്ധതിയാണ് കർഷകർക്കായി പ്രഖ്യാപിച്ചത്. അതിവേഗം ഉൽപ്പന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ പദ്ധതിയും ആരംഭിക്കും. ജനവിധി മാനിച്ചുള്ള സാമ്പത്തിക നയങ്ങൾ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി 4% കുറഞ്ഞു. ജിഎസ്ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം 40 കവിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ഓർമ ആമുഖ പ്രസംഗത്തിൽ നിർമല പരാമർശിച്ചു. ഇന്ത്യ ദാൽ തടാകത്തിൽ വിരിഞ്ഞ താമര പോലെയാണെന്ന കശ്മീരി കവിതയും ധനമന്ത്രി ചൊല്ലി. അങ്ങനെ കവിതാത്മകമായാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിലേക്ക് കടന്നത്.
ദേശീയ തലത്തിൽ പുതിയ പൊലീസ്, ഫോറൻസിക് യൂണിവേഴ്സ്റ്റികൾ ആരംഭിക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടനുണ്ടാകും. ബിരുദതലത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും. ഡോക്റ്റർമാരുടെ ദൗർലഭ്യം പരിഹരിക്കാൻ ജില്ലാ ആശുപത്രികൾക്കൊപ്പവും മെഡിക്കൽ കോളെജുകൾ പ്രോത്സാഹിപ്പിക്കും. കാർഷിക മേഖലയുടെ ഉന്നമനത്തിനായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി. രണ്ടു വിഭാഗങ്ങളിലായാണ് തുകയുടെ വിനിയോഗം. കൃഷി, ജലസേചനം എന്നിവയ്ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങൾക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാർഷിക വായ്പ സാമ്പത്തിക വർഷം നൽകും.മത്സ്യമേഖലയ്ക്കായി സാഗരമിത്ര പദ്ധതി നടപ്പാക്കും. കർഷകർക്കായി ട്രെയ്നുകളിൽ പ്രത്യേക ബോഗിയും വിമാനമാർഗത്തിൽ പ്രത്യേക സൗകര്യവും ഒരുക്കും.
20 ലക്ഷം കർഷകർക്ക് സോളാർ പമ്പു സെറ്റുകൾ നൽകും. തരിശ് ഭൂമി ഉള്ള കർഷകർക്കു സോളാർ പാനലുകൾ സ്ഥാപിക്കാൻ സഹായം നൽകാനും ഇതുവഴി കറന്റ് ഗ്രിഡ് വഴി വിൽക്കാനും പദ്ധതി ഒരുക്കും. കർഷകരുടെ വരുമാനം രണ്ടു വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്നും മന്ത്രി. എൻഡിഎ സർക്കാരിന്റെ ലക്ഷ്യം പാവങ്ങളുടെ ഉന്നമനമാണെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതരാമൻ വ്യക്തമാക്കി. ജിഎസ്ടി എന്നത് ചരിത്രപരമായ തീരുമാനമായിരുന്നു. ഇതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കാനായി. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും കുടുംബ ബജറ്റിൽ നാലു ശതമാനത്തിന്റെ കുറവ് വരുത്താൻ സാധിച്ചെന്നും ധനമന്ത്രി. സാമ്പത്തിക മേഖലയിൽ ജനവിശ്വാസം നേടാൻ സർക്കാരിനായി. ഒരു ലക്ഷം കോടി രൂപയുടെ ഇളവുകൾ ഉപഭോക്താക്കൾക്കു നൽകാൻ സർക്കാരിനായി. എല്ലാ വിഭാഗങ്ങളുടേയും ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി.
ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളിലും താഴെ തട്ടിലുള്ള ജനങ്ങളുടെ താത്പര്യങ്ങൾ പ്രതിഫലിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അനുമാനിക്കുന്നത്.2024 ഓടെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന ബജറ്റാകും ഇന്ന് നടക്കുന്നത്. കൂടാതെ സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ കാര്യങ്ങളും ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികാരത്തിലേറിയതു മുതൽ കാർഷിക മേഖലയിലെയും, ചെറുകിട ഗ്രാമീണ വ്യവസായങ്ങളുടെയും പുരോഗതിക്കായാണ് സർക്കാർ പ്രവർത്തിക്കുന്നത്. വ്യവസായത്തിനും കാർഷികത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാകും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുക. തൊഴിൽ രഹിതർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു നൽകുന്ന ബജറ്റ് കൂടിയാകും ഇത്തവണത്തേത്. സ്വർണ തീരുവയിൽ ഇളവും, പുതിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.
കർഷകർക്കും ചെറുകിട വ്യവസായികൾക്കും ബജറ്റിലെ പ്രഖ്യാപനങ്ങൾ കൂടുതൽ അനുഗുണമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. .അടുത്ത സാമ്പത്തിക വർഷം ആറ് ശതമാനത്തിന് മുകളിൽ മാത്രം വളർച്ച എന്നാണ് സാമ്പത്തിക സർവ്വെയിൽ പറയുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനും, കാർഷിക, വ്യവസായിക, ബാങ്കിങ് മേഖലകളെ ശക്തിപ്പെടുത്താനും ധനമന്ത്രി ബജറ്റിലൂടെ ശ്രമിച്ചുവെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളിലും താഴെ തട്ടിലുള്ള ജനങ്ങളുടെ താത്പര്യങ്ങൾ പ്രതിഫലിക്കും എന്നാണ് അവരുടെ അനുമാനം.
Stories you may Like
- ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻ: ബജറ്റ് അവതരണം തുടങ്ങി
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- അഞ്ച് വർഷത്തിനുള്ളിൽ 20 ദശലക്ഷം വീടുകൾ; ഭവന പദ്ധതിക്കായി 80,671കോടി രൂപ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍