'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്സോ ബിൽ വരിക, അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക.. എന്തൊരു വൈരുധ്യമാണ്'; ശുദ്ധമായ മലയാളത്തിൽ, മൂർച്ചയുള്ള വാക്കുകളിൽ ഉന്നാവോ പെൺകുട്ടിയുടെ ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് രമ്യ ഹരിദാസ്; പ്രഹരശേഷിയുള്ള വാക്കുകൾ തിരിച്ചറിഞ്ഞ് ബഹളം വെച്ച് ബിജെപി എംപിമാർ; പോക്സോ നിയമഭേദഗതി ചർച്ചക്കിടെ സ്മൃതി ഇറാനിയോട് ഏറ്റുമുട്ടി പെങ്ങളൂട്ടി താരമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷയ്ക്കുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ലോക്സഭ പാസാക്കിയത് ഇന്നലെയാണ്. ബിൽ ലോക്സഭയിൽ ചർച്ച ചെയ്യുന്ന വേളയിൽ ഉന്നാവ് വിഷയം ഉയർത്തി രമ്യാ ഹരിദാസ് ബിജെപിയെ കടന്നാക്രമിച്ചു. മലയാളത്തിൽ പ്രസംഗിച്ച രമ്യയുടെ പരാമർശങ്ങൾ സർക്കാരിനെതിരാണെന്ന് തിരിച്ചറിഞ്ഞ ബിജെപി അംഗങ്ങൾ ബഹളം വച്ചു കൊണ്ടാണ് പ്രതികരിച്ചത്. മലയാളത്തിലായിരുന്നു രമ്യയുടെ പ്രസംഗമെങ്കിലും പരിഭാഷയിൽ പ്രകോപിതരായ ബിജെപി അംഗങ്ങൾ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു.
ഇരയേയും നിയമസഹായം നൽകുന്നവരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പോക്സോ ബിൽ പാർലമെന്റിൽ വരുന്ന സമയത്തു തന്നെ ബിജെപി എംഎൽഎയ്ക്കെതിരായ പരാതിയും വന്നത് വൈരുധ്യമാണെന്നും രമ്യ ചൂണ്ടിക്കാട്ടി. സ്വതസിദ്ധമായ ശൈലിയിൽ മലയാളത്തിൽ സംസാരിച്ചപ്പോൾ ബിജെപി എംപിമാർമാർ എതിർപ്പുയർത്തി. നിവൃത്തി ഇല്ലാതെയാണ് ബിജെപി എംഎൽഎയെ പുറത്താക്കിയതെന്ന് പറഞ്ഞത്. സുപ്രീംകോടതിയും മാധ്യമങ്ങളും സൃഷ്ടിച്ച സമ്മർദ്ദമാണ് നടപടി എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് രമ്യ പറഞ്ഞ്.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും രമ്യ പറഞ്ഞു. എന്നാൽ കൊണ്ടുവന്നിരിക്കുന്ന നിയമം വേണ്ടത്ര ഗൃഹപാഠം നടത്താതെയാണെന്നും രമ്യ ചൂണ്ടിക്കാട്ടി. ഇരയെയും അവർക്കു നിയമസഹായം ചെയ്യുന്നവരെയും ഉന്മൂലനം ചെയ്യാൻ ബിജെപി. ശ്രമിക്കുകയാണ്. ബലാത്സംഗത്തിന് ഇരയാകുന്നവർക്കു പരമാവധി വേഗത്തിൽ നീതി ലഭിക്കണം. അവരെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റിയ സാഹചര്യം ഒരുക്കണം- രമ്യ പറഞ്ഞു. പരാമർശത്തെ പ്രതിപക്ഷാംഗങ്ങൾ കൈയടിച്ചു പിന്തുണച്ചു. എന്നാൽ, പരാമർശത്തിനെതിരേ ബിജെപി. അംഗം കിരൺ ഖേർ പ്രതിഷേധമുയർത്തി. രമ്യ മലയാളത്തിൽ പ്രസംഗിച്ചത് മനഃപൂർവമാണെന്നും ബില്ലിൽ രാഷ്ട്രീയം കലർത്തിയതു ശരിയായില്ലെന്നും കിരൺ പറഞ്ഞു. കിരണിനെ പിന്തുണച്ച് മറ്റ് ബിജെപി അംഗങ്ങൾ രംഗത്തുവന്നു.
ഇതോടെയാണ് ഭരണപക്ഷ ബെഞ്ചിൽ നിന്നും എതിർപ്പുയർന്നത്. എന്നാൽ, ഈ എതിർപ്പ് ഗൗനിക്കാതെ രമ്യ തന്റെ പ്രസംഗം തുടരുകയായിരുന്നു. ഒരു പാർലമെന്റ് അംഗമാണ് താനെന്നും തന്റെ അവകാശം നിർവഹിക്കുകയാണ് താനെന്നും പ്രതിപക്ഷ ബഞ്ചിലെ ബഹളങ്ങൾ ഗൗനിക്കാതെ രമ്യ പറഞ്ഞു. രമ്യ പ്രസംഗിക്കുമ്പോൾ സഭ നിയന്ത്രിച്ചിരുന്നത് മറ്റൊരു മലയാളി കൂടിയായിരുന്നു. എൻ കെ പ്രേമചന്ദ്രനായിരുന്നു ഈ സമയം ചെയറിലൂണ്ടായിരുന്നത്. ബഹളം നിയന്ത്രിച്ച് സഭ ഓർഡറിലാക്കി രമ്യയെ തുടർന്ന് സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു.
ചർച്ചക്ക് മറുപടി പറയുന്ന വേളയിൽ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രമ്യയ്ക്ക് മറുപടി നൽകി. കാര്യമായൊന്നും പറയാൻ സ്മൃതിക്കുണ്ടായിരുന്നില്ല. 'ഒന്നും രാഷ്ട്രീയവൽക്കരിക്കരുത്. എംപിയായാലും എംഎൽഎയായാലും ശിക്ഷിക്കാൻ കോടതിയുണ്ട് ' എന്നു മാത്രമായിരുന്നു സ്മൃതിയുടെ മറുപടി. അംഗം ബിജെപി.യെ ചർച്ചയിലേക്കു വലിച്ചിഴച്ചതു ശരിയായില്ല. മാത്രമല്ല, രമ്യയ്ക്കു ചുറ്റുമിരുന്ന അംഗങ്ങൾ മേശയിലടിച്ചു പ്രോത്സാഹിപ്പിക്കുകയാണു ചെയ്തതെന്നു മന്ത്രി വിമർശിച്ചു. മന്ത്രിയുടെ മറുപടിയെത്തുടർന്ന് ബഹളമടങ്ങി.
എന്തായാലും രമ്യ ഹരിദാസിന്റെ പ്രസംഗം ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. രമ്യയുടെ പാർലമെന്ററി പ്രസംഗം രാജ്യം ശ്രദ്ധയോടെ ശ്രവിച്ച ദിവസമായിരുന്നു ഇന്നലെ. ചർച്ചയിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ ബലാത്സംഗ പ്രതികൾക്കു വധശിക്ഷ നൽകാനുള്ള വ്യവസ്ഥയെക്കുറിച്ച് പരാമർശിച്ചു. വധശിക്ഷയെക്കുറിച്ചു രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കാര്യം ദേശീയതലത്തിൽ ചർച്ച ചെയ്യണം- പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിന് ഉറപ്പുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്തായാലും രമ്യ ഹരിദാസിന്റെ പ്രസംഗം ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. രമ്യയുടെ പാർലമെന്ററി പ്രസംഗം രാജ്യം ശ്രദ്ധയോടെ ശ്രവിച്ച ദിവസമായിരുന്നു ഇന്നലെ. ഇന്നലെ സഭയിൽ സംഭവിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകനായ പി ബി അനൂപ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
രമ്യ ഹരിദാസിനോട് സ്മൃതി ഇറാനി ഏറ്റുമുട്ടിയപ്പോൾ. ഉന്നാവയിലെ പെൺകുട്ടിക്കായി ലോക്സഭയിൽ മലയാളത്തിൽ രോഷം തിളച്ചുമറിഞ്ഞപ്പോൾ. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം ഉന്നാവയിലെ പെൺരോദനം പല തവണ ഉന്നയിക്കാൻ ശ്രമിച്ച് സ്പീക്കറുടെ മർക്കടമുഷ്ടിക്കു മുന്നിൽ തോറ്റ് പിൻവാങ്ങുകയായിരുന്നു. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ആരും കേട്ടില്ലെന്ന് നടിച്ചു. പ്രതിഷേധങ്ങളോട് മുഖം തിരിച്ച പാർലമെന്റിൽ പ്രൊഡക്ടിവിറ്റിയുടെ ഗ്രാഫ് ഉയർന്നു പോയ്ക്കൊണ്ടിരുന്നു. അധികാരത്തിന്റെ രാക്ഷസരൂപങ്ങൾ വേട്ടയാടിയ ആ പെൺകുട്ടിയുടെ കണ്ണീർ പാർലമെന്റിന്റെ പരിഗണനാ പട്ടികയിൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെട്ട ക്രമസമാധാന പ്രശ്നം മാത്രമായിരുന്നു.
പാർലമെന്റിലെ ചർച്ചകളുടെ അതിര് അതിലും ഏറെ മേലെയായിരുന്നു. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്തപ്പോൾ രമ്യ ഹരിദാസ് വിഷയം ഉയർത്തി. അതും ശുദ്ധമായ മലയാളത്തിൽ. മൂർച്ചയുള്ള വാക്കുകളിൽ. 'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്സോ ബിൽ വരിക. അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക. എന്തൊരു വൈരുധ്യമാണ് ' രമ്യ ഹരിദാസ് പറഞ്ഞു തുടങ്ങി. സർക്കാരിനെ നോക്കി 'എന്ത് പ്രഹസനമാണ് സജീ' എന്ന മട്ടിൽ. പറഞ്ഞ മലയാളത്തിന്റെ പൊരുളും പ്രഹരശേഷിയും തിരിച്ചറിഞ്ഞ ബിജെപി എംപിമാർ ബഹളംവെച്ചു.
ചർച്ചകൾക്ക് മറുപടി നൽകുമ്പോൾ മന്ത്രി സ്മൃതി ഇറാനി ഏറെക്കുറെ നിരായുധയായിരുന്നു. 'ഒന്നും രാഷ്ട്രീയവൽക്കരിക്കരുത്. എംപിയായാലും എംഎൽഎയായാലും ശിക്ഷിക്കാൻ കോടതിയുണ്ട് ' ഇതിലപ്പുറം പറയാൻ വനിത ശിശുക്ഷേമ മന്ത്രിക്ക് കഴിയുമായിരുന്നില്ല. ഉന്നാവയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ആ പെൺകുട്ടിയെയും 'പേരില്ലാത്ത ' ഒരുപാടൊരുപാട് പെൺകുട്ടികളെയും ഓർത്ത് പാർലമെന്റ് ഒറ്റ ശബ്ദത്തിൽ പോക്സോ ബിൽ പാസാക്കി. ഈ നാട്ടിലെ പെൺകുട്ടികളെ നിയമം കാക്കട്ടെ....
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- വനിതാ സംവരണബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
- 'പഴയ പാർലമെന്റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും': പ്രധാനമന്ത്രി
- പുതിയ പാർലമെന്റ് മന്ദിരം ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍