ഒറ്റദിവസം എംപിയായാലും എല്ലാ മാസവും 35,000 രൂപ പെൻഷൻ! ഓരോ അധികവർഷത്തിനും 2000 വീതം കൂടും; പ്രതിമാസച്ചെലവു ലക്ഷങ്ങൾ: ജനാധിപത്യത്തെ കാക്കാൻ പാവങ്ങളുടെ തലയ്ക്കടിക്കുന്നവിധം
ന്യൂഡൽഹി: ജനാധിപത്യത്തിൽ ജനങ്ങൾക്കൊപ്പം തന്നെയാണ് അധികാര സ്ഥാനത്തിരിക്കുന്നവരുടെ സ്ഥാനമെന്നാണ് പൊതുവിൽ പറയാറ്. എന്നാൽ അധികാരത്തിലെത്തിയാൽ പിന്നീട് ജനത്തെ ഭരിക്കുന്നവനായി രാഷ്ട്രീയക്കാർ മാറാറുണ്ട്. സ്വന്തം ശമ്പളം എത്രയെന്ന് നിശ്ചയിക്കുന്ന ഏകവിഭാഗം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ അത് ഇന്ത്യയിലെ രാഷ്ട്രീയക്കാരാണ്. സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരുടെ പെൻഷൻ പങ്കാളിത്ത പെൻഷനാക്കി മാറ്റിയ ഭരണക്കാർ തന്നെയാണ് തങ്ങളുടെ സ്വന്തം കാര്യത്തിൽ നയാപൈസ ചെലവില്ലാതെ ലക്ഷങ്ങളുടെ ആനുകൂല്യം പ്രതിമാസം പറ്റുന്നത്. ഇപ്പോൾ തന്നെ ശമ്പളവും ആനുകൂല്യങ്ങളും അടക്കം ലക്ഷങ്ങൾ പറ്റുന്ന എംപിമാരുടെ പെൻഷൻ കുത്തനെ ഉയർത്താനാണ് മോദി സർക്കാറിന്റെ പുതിയ തീരുമാനം.
ഒരു ദിവസമെങ്കിലും എംപിയായി സഭയിൽ എത്തിയാൽ പിന്നീട് ജീവിതകാലം മുഴുവൻ ശമ്പള ആനുകൂല്യങ്ങൾ നേടാമെന്ന വിധത്തിലേക്കാണ് പാർലമെന്റ് അംഗങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്ക്കരിക്കുന്നത്. ലളിത ജീവിതം നയിക്കണമെന്ന് പറയുകയും സാമ്പത്തിക പ്രതിസന്ധി മൂലം ചെലവുചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോഴാണ് എംപിമാരുടെ പെൻഷൻ ആനുകൂല്യം കുത്തനെ ഉയർത്താൻ മോദി സർക്കാർ ഒരുങ്ങുന്നതെന്നത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുന്നതാണ്. കുടുംബപെൻഷന് അർഹരായ ആശ്രിതരുടെ പട്ടികയിൽ വിധവയായ പെൺമക്കൾ, വിവാഹമോചനം നേടിയ പെൺമക്കൾ എന്നിവരെ ഉൾപ്പെടുത്താനും നിർദ്ദേശിച്ച് രാഷ്ട്രീയക്കാരുടെ കുടുംബത്തെ ഒന്നടങ്കം സംരക്ഷിക്കുന്ന വിധത്തിലാണ് പെൻഷൻ പരിഷ്ക്കരണം.
പെൻഷൻ പരിഷ്ക്കരണം സംബന്ധിച്ച നിർദ്ദേശം പാർലമെന്ററികാര്യ മന്ത്രാലയം അംഗീകരിച്ച നിർദ്ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. നിർദ്ദേശത്തിന് മന്ത്രിസഭ അനുമതി നൽകിയാൽ ഇതിനുള്ള ഭേദഗതിബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. സ്വന്തം കാര്യത്തിൽ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ എല്ലാവരും ഒരുമിച്ച് കൈയടിച്ച് പാസാക്കുകയാണ് പതിവായി നടക്കുന്ന കാര്യം എന്നതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ യാതൊരു എതിർപ്പും പാർലമെന്റിൽ ഉയരാനും ഇടയില്ല.
2009ലാണ് എംപിമാരുടെ പെൻഷൻ പരിഷ്ക്കരിച്ചുകൊണ്ട് സർക്കാർ തീരുമാനം കൈക്കൊണ്ടത്. ഇത് കഴിഞ്ഞ് അഞ്ച് വർഷം തികയുമ്പോഴാണ് പ്രതിമാസ പെൻഷൻ 75 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. നിലവിൽ 20,000 രൂപയാണ് പാർലമെന്റ് അംഗങ്ങളുടെ പെൻഷൻ. ഇത് 35,00 രൂപയാക്കി ഉയർത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ പെൻഷൻ ഒരു ദിവസമെങ്കിലും പാർലമെന്റിൽ എത്തിയവർക്കാണെങ്കിൽ പാർലമെന്റിലെ സീനിയോരിറ്റി അനുസരിച്ച് ഇതിൽ വൻ വർ്ധനവുണ്ട് താനും. അഞ്ചുകൊല്ലത്തിൽ കൂടുതൽ എംപി.യായി സേവനമനുഷ്ഠിച്ചുവെങ്കിൽ ഓരോ വർഷത്തിനും ഇപ്പോൾ നൽകിവരുന്ന പെൻഷൻ 1500 രൂപയെന്നത് 2000 രൂപയാക്കാനാണ് ഒരുങ്ങുന്നത്. അതായത് പത്തുവർഷം എംപി.യായ ഒരാൾക്ക് 35,000 രൂപ ചുരുങ്ങിയ പെൻഷനും അഞ്ചുവർഷത്തേക്ക് 10,000 രൂപ അധികത്തുകയായും ലഭിക്കും.
നിലവിൽ തന്നെ ശമ്പള ഇനത്തിൽ 50,000 രൂപ എംപിക്ക് ലഭിക്കുന്നുണ്ട്. കൂടാതെ മണ്ഡല അലവൻസായി 45,000 രൂപയും നൽകുന്നു. പാർലമെന്റിന്റെ സമ്മേളന വേളയിലും എംപിമാർക്ക് പ്രതിദിനബത്തയായി 2000 രൂപയാണ് നൽകിവരുന്നത്. ഓഫീസ് ആനുകൂല്യങ്ങളും യാത്രാബത്തയും എല്ലാം നൽകുന്നത് സർക്കാറാണ്. പാർലമെന്റിന്റെ സമിതികളിൽ അംഗങ്ങളായാൽ അതുവഴിയും എംപിമാരുടെ പോക്കറ്റിലേക്ക് പണമെത്തും. ഒരുവർഷത്തേക്ക് ജീവിതപങ്കാളിക്കൊപ്പമോ അല്ലെങ്കിൽ സഹായിക്കൊപ്പമോ 34 സൗജന്യവിമാനയാത്രയും തീവണ്ടികളിൽ എവിടേക്കേ വേണമെങ്കിലും സഹായിക്കൊപ്പം ഫസ്റ്റ് ക്ലാസ് എസി യാത്രയും ഒരു എം പിക്ക് ലഭിക്കും.
എംപിയായിരിക്കുന്ന വേളയിൽ ഡൽഹിയിൽ വാടകയില്ലാതെ ഫ്ലാറ്റ് സൗജന്യ വെള്ളവും വൈദ്യതിയും മൂന്നു സൗജന്യ ടെലിഫോണും ലഭിക്കും. കൂടാതെ മെഡിക്കൽ ആനൂകൂല്യങ്ങളും എംപിയായ ആൾക്ക് ലഭിക്കും. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ മുൻ എംപിമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ കുത്തനെ വർധിപ്പിക്കാൻ ഒരുങ്ങുന്നത്.
എംപിമാരുടെ സുഖസൗകര്യങ്ങൾക്കായി മാത്രം നടപ്പാക്കുന്ന ഈ നിർദ്ദേശം മൂലം പ്രതിവർഷം 100 കോടിയുടെ അധിക ബാധ്യതയാണ് സർക്കാറിന് ഉണ്ടാകുക. ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന തസ്തികകളിൽ നിയമിതരാകുന്ന ഉദ്യോഗസ്ഥർക്ക് പോലും ലഭിക്കാത്ത ആനുകൂല്യമാണ് പ്രത്യേകിച്ച് യാതൊരു യോഗ്യതയും ആവശ്യമില്ലാത്ത സാമൂഹ്യസേവനത്തിന്റെ പേരിൽ എംപിമാർക്ക് ലഭിക്കുന്നത്. കേന്ദ്രസർവീസിൽനിന്ന് ജോയന്റ് സെക്രട്ടറിയായി വിരമിക്കുന്ന ഉദ്യോഗസ്ഥന് 40,000 രൂപയാണ് ഇപ്പോൾ പെൻഷൻ ലഭിക്കുന്നത്.
എംപിമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അർഹരായ ആശ്രിതരുടെ പട്ടിക വിപുലപ്പെടുത്താൻ ശ്രമം നടത്തുന്നതും വിമർശനങ്ങൾക്ക് വഴിവെക്കുന്നതാണ്. കുടുംബപെൻഷന് അർഹരായ ആശ്രിതരുടെ പട്ടികയിൽ ഇപ്പോൾ ഭാര്യ, വിവാഹം കഴിയാത്ത പെൺമക്കൾ, പ്രായപൂർത്തിയാകാത്ത ആൺമക്കൾ എന്നിവരാണുള്ളത്. അക്കൂട്ടത്തിൽ വിവാഹമോചനം നേടിയ പെൺമക്കൾ, വിധവയായ പെൺമക്കൾ എന്നിവരെക്കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. 1954ലെ 'എംപി.മാരുടെ ശമ്പളം, അലവൻസ്, പെൻഷൻ ബിൽ' ഇതിനായി ഭേദഗതി ചെയ്യാനാണ് നീക്കം.
എംപി.മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ച വിഷയങ്ങൾക്കായി സമിതിയുണ്ട്. ഈ സമിതിയുടെ ശുപാർശപ്രകാരമാണ് പാർലമെന്ററികാര്യ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സാമ്പത്തിക ഞെരുക്കം മൂലം നിയമനങ്ങൾ പോലും തടഞ്ഞുവെക്കുന്ന വേളയിലാണ് കേന്ദ്രസർക്കാർ എംപിമാരുടെ കാര്യത്തിൽ അമിത ശുഷ്ക്കാന്തി എടുക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് എംപിമാർക്ക് 3000 രൂപ പെൻഷൻ നിശ്ചയിച്ചത്. അന്ന് ഈ പെൻഷന് അർഹരായവർ അഞ്ച് വർഷമെങ്കിലും കാലാവധി തികച്ചിരിക്കണെന്ന നിബന്ധനയുമുണ്ടായിരുന്നു. എന്നാൽ ഇതാണ് ഇപ്പോൾ ഒരു ദിവസം എംപിയായ ആൾക്കും 35,000 രൂപ പെൻഷൻ ലഭിക്കുന്ന വിധത്തിലേക്ക് സർക്കാർ പരിഷ്ക്കരിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍