Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; ബിൽ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങൾക്കോ വിശ്വാസത്തിനോ എതിരല്ലെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ്; രാഷ്ട്രീയ പ്രേരിത ബില്ലെന്ന് പറഞ്ഞ് ഉടക്കുമായി ഇ ടി മുഹമ്മദ് ബഷീർ എംപി

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; ബിൽ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങൾക്കോ വിശ്വാസത്തിനോ എതിരല്ലെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ്; രാഷ്ട്രീയ പ്രേരിത ബില്ലെന്ന് പറഞ്ഞ് ഉടക്കുമായി ഇ ടി മുഹമ്മദ് ബഷീർ എംപി

ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്. ബിൽ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങൾക്കോ വിശ്വാസത്തിനോ എതിരല്ലെന്നും രവിശങ്കർ പ്രസാദ് വിശദീകരിച്ചു. ഇത് ചരിത്രദിനമാണെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.

മുത്തലാഖിന് ഇരയാകുന്ന സ്ത്രീകൾക്കും നീതി ലഭിക്കണം. ബില്ലിലൂടെ സ്ത്രീ സമത്വമാണ് നടപ്പാക്കുന്നതെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ബില്ലിൽ ഭേദഗതി വരുത്തണമെന്ന് കോൺഗ്രസ് വാദിച്ചു. മുത്തലാഖിലൂടെ വിവാഹമോചനം നടത്തുന്നവർക്കുന്നവർക്ക് മൂന്നുവർഷം ജയിൽ ശിക്ഷ നൽകുന്ന വ്യവസ്ഥയെയാണ് കോൺഗ്രസ് എതിർത്തത്.

അതേസമയം മുത്തലാഖ് ബില്ലിൽ മാറ്റം വേണമെന്ന് കോൺഗ്രസ് എംപിമാർ സഭയിൽ ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നാൽ മൂന്ന് വർഷം ജയിൽ ശിക്ഷ നൽകുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോൺഗ്രസ് സഭയെ അറിയിച്ചു. ജയിലിലുള്ളയാൾ എങ്ങനെ ജീവനാംശം നൽകും. ജീവനാംശം നിർണയിക്കുന്നതിലും വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ ബഹളം വച്ചത്.

എന്നാൽ ബിൽ മൗലികാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവുമാണെന്ന് എ.ഐ.എം.ഐ.എം എംപി അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു. ബില്ലിൽ മുസ്‌ലിംകളെ പരിഗണിച്ചിട്ടില്ലെന്നും ഉവൈസി പറഞ്ഞു. മൂന്ന് വർഷത്തെ തടവുശിക്ഷ എന്ന വ്യവസ്ഥ ഒഴിവാക്കണമെന്നായിരുന്നു ആർജെഡിയുടെ ആവശ്യം. ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചു. ആർട്ടിക്കിൾ 25ന്റെ ലംഘനമാണിതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. അണ്ണാ ഡിഎംകെയും ബിജു ജനതാദളും ബില്ലിനെ എതിർത്തു.

മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക് സഭയിലെത്തിയിരിക്കുന്നത്. മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ. ഇരകൾക്ക് ജീവനാംശവും പ്രായപൂർത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നൽകുന്നതാണ് ബില്ല്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP