നേരം പുലരും മുമ്പേ തോമസ് ചാണ്ടിയെ പിടിക്കാൻ ഒരുങ്ങി ചാനൽ ക്യാമറകൾ; തലസ്ഥാനനഗരിയിൽ ഇടത് നേതാക്കളുടെ ബൈറ്റുകൾ തേടി തലങ്ങും വിലങ്ങും നെട്ടോട്ടം; മുന്നണിയോഗത്തിനൊടുവിൽ സിപിഐ ഹാപ്പിയായപ്പോഴും പത്രക്കാർ അൺഹാപ്പി; ചാണ്ടിയുടെ രാജി ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയെന്ന് എൻസിപി; ലേക് പാലസിലെ താറാവുകറിയുടെ രുചിയുടെ കൗണ്ടർ അടിച്ച് ഏഷ്യാനെറ്റ്; ഒടുവിൽ വാർത്താസമ്മേളനം നടത്താതെ മാധ്യമങ്ങളെ നിരാശനാക്കി വൈക്കം വിശ്വൻ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം തീരുമാനിക്കാൻ എൽഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതോടെ ഒരു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കാണ് താൽക്കാലിക വിരാമമായത്. സമവായത്തിന്റെ അന്തരീക്ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജി നീട്ടി വച്ചത്.
രാവിലെ മുതൽ തന്നെ തലസ്ഥാനം ആകംക്ഷയുടെ മുൾമുനയിലായിരുന്നു. ഇടതുകക്ഷി നേതാക്കൾക്കും, പത്ര-ചാനൽ പ്രതിനിധികൾക്കും തിരക്കേറിയ ഒരു ദിവസം. രാവിലെ തന്നെ ചാനലുകൾ മിഴിതുറന്നത് തോമസ് ചാണ്ടി രാജി വയ്ക്കുമോ എന്ന ചോദ്യത്തിലേക്കായിരുന്നു. റിപ്പോർട്ടർമാർ എകെജി സെന്ററിലും, എംഎൽഎ ഹോസ്റ്റലിലും, തോമസ് ചാണ്ടിയുടെ വസതിയിലുമായി അണിനിരന്നു.
ഇന്ന് തന്നെ രാജിയുണ്ടാകുമോ അതോ എൻസിപിയുടെ സമ്മർദ്ദത്തിന് വഴങ്ങി ചൊവ്വാഴ്ച വരെ തീരുമാനം നീട്ടി വയ്ക്കുമോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം പരമ്പരയാക്കി ജനശ്രദ്ധ മായാതെ നിർത്തിയ ഏഷ്യാനെറ്റ് ന്യൂസും രാവിലെ തന്നെ സജീവമായി. രാജി ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയാണെന്ന തരത്തിൽ എൻസിപി മുന്നണിയോഗത്തിൽ വൈകുന്നേരം ഉന്നയിച്ചുവെന്ന വാർത്ത തന്നെ ചാനൽ റിപ്പോർട്ടുകളോടുള്ള ആ പാർട്ടിയുടെ അസഹിഷ്ണുത തെളിയിക്കുന്നു.
എകെജി സെന്ററിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ഇടതുമുന്നണിയോഗത്തിലാണ് നിർണായക തീരുമാനമുണ്ടാവുക എന്നതിനാൽ അതിന് മുന്നോടിയായുള്ള ഉൾപാർട്ടി, ഉഭയകക്ഷി ചർച്ചകളാണ് രാവിലെ നടന്നത്.തോമസ് ചാണ്ടി രാജി വയ്ക്കേണ്ടതില്ലെന്ന നിലപാട് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാർ സ്വീകരിച്ചതായും, ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായും വാർത്തകൾ വന്നു.
മുന്നണി യോഗത്തിന് മുന്നോടിയായി രാവിലെ തോമസ് ചാണ്ടിയുടെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തിലും എൻസിപി നിലപാട് ആവർത്തിച്ചു. ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി വിധി വന്ന ശേഷം രാജിയിൽ തീരുമാനം എടുക്കാം എന്നുമാണ് പാർട്ടി നിലപാട്.എൻസിപി നേതാക്കളായ മാണി സി കാപ്പൻ, സുൾഫിക്കർ മയൂരി എന്നിവരാണ് തോമസ് ചാണ്ടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ ഹൈക്കോടതി വിധി വരെ കാത്തിരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സിപിഐ. രാവിലെ ഉഭയകക്ഷി ചർച്ചയ്ക്കായി കാനം രാജേന്ദ്രൻ എ.കെ.ജി.സെന്ററിൽ എത്തി. മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഈ ചർച്ചയിലാണ് കാനം നിലപാട് ആവർത്തിച്ചത്. എന്നാൽ നിയമോപദേശത്തിൽ തോമസ് ചാണ്ടിയെ പൂർണമായും കുറ്റപ്പെടുത്തുന്നില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
കളക്ടറുടെ റിപ്പോർട്ട് എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ളതല്ലെന്ന് എജിയുടെ നിയമോപദേശത്തിൽ പറയുന്നതായും സി.പി.എം വ്യക്തമാക്കി.താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇടതു മുന്നണി യോഗത്തിനു മുമ്പു ചേർന്ന എൻസിപി യോഗത്തിലും തോമസ് ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയും തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോർട്ടുമില്ലെന്നും ചാണ്ടി യോഗത്തിൽ അറിയിച്ചു.ഇതുപ്രകാരം മന്ത്രി രാജി വയ്ക്കാനായി കൂടുതൽ സമയം വേണമെന്ന് മുന്നണി യോഗത്തിൽ ഉന്നയിക്കാൻ എൻസിപി തീരുമാനിച്ചു.
സി.പി.എം രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ ഇന്നലെ കൊച്ചിയിൽ പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യാനല്ല എൽ.ഡി.എഫ് ചേരുന്നതെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ജാഥ, സോളാർ കമ്മീഷൻ റിപോർട്ട് എന്നിവയാണ് ചർച്ച ചെയ്യുക. തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. സിപിഐയും അത്തരത്തിൽ പറഞ്ഞതായി അറിയില്ല.തങ്ങളോടും അത്തരത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി എൻ.സി.പി ചർച്ച ചെയ്തിട്ടില്ല. അത്തരം സാഹചര്യമില്ലാത്തതിനാൽ ചർച്ചയുടെ ആവശ്യമില്ല.പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ ചർച്ച വേണ്ടത്. ഇപ്പോൾ പുതിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
ഫോൺ കെണി വിവാദത്തിൽപ്പെട്ട് രാജിവച്ച മുൻ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ് ചാണ്ടി രാജിവച്ചാൽ മതിയെന്നാണ് ടി പി പീതാംബരന്റെ അഭിപ്രായം. ഇക്കാര്യം തോമസ് ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും പീതാംബരൻ പറഞ്ഞു.
എ കെ ശശീന്ദ്രന്റെ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ എൻസിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹത്തെ മന്ത്രിക്കസേരയിൽ തിരികെയെത്തിക്കുക എന്നത് അഭിമാന വിഷയമായാണ് എൻസിപി കാണുന്നത്. ശശീന്ദ്രനൊപ്പം തോമസ് ചാണ്ടി കൂടി രാജിവച്ചാൽ എൻസിപിക്ക് മന്ത്രിയാവാൻ മറ്റൊരാൾ ഇല്ലെന്നതാണ് ഇത്തരമൊരു വിചിത്ര നിലപാടുമായി രംഗത്തുവരാൻ എൻസിപിയെ പ്രേരിപ്പിച്ച ഘടകം.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർന്ന എൽഡിഎഫ് യോഗം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. ആദ്യം പുറത്ത് വന്ന ജനതാദൾ നേതാക്കൾ തന്നെ സംഗതി രഹസ്യമായി വെളിപ്പെടുത്തി. ഇന്ന് തോമസ് ചാണ്ടിയുടെ രാജിയില്ല. തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. പിന്നീട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, പന്ന്യൻ രവീന്ദ്രനും അടക്കമുള്ള നേതാക്കൾ പുറത്ത് വന്നു.
മുന്നണി തീരുമാനം വ്യക്തമായി പറഞ്ഞില്ലെങ്കിലും തങ്ങളുടെ ഉറച്ച നിലപാട് യോഗത്തിൽ വ്യക്തമാക്കിയെന്നും സിപിഐ ഹാപ്പിയാണന്നും കാനം പറഞ്ഞു. മുന്നണി കൺവീനർ വൈക്കം വിശ്വന്റെ വാർത്താസമ്മേളനത്തിനായി മാധ്യമ പ്രവർത്തകർ കാത്തിരുന്നെങ്കിലും ഒടുവിൽ അറിയിപ്പ് വന്നു. വാർത്താക്കുറിപ്പ് മാത്രമേയുള്ളു. ഏതായാലും മാധ്യമ പ്രവർത്തകർക്ക് ഒരു ദിവസത്തെ പ്രയത്നത്തിന്റെ രത്നച്ചുരുക്കം കിട്ടി. തോമസ് ചാണ്ടി രാജി വയ്ക്കണമെന്നാണ് മുന്നണിയിലെ പൊതുവികാരം. രണ്ടു ദിവസത്തിനകം ചാണ്ടിയുടെ രാജിയുണ്ടാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍