യുഡിഎഫ് മന്ത്രിസഭ വന്നാൽ മോഹം ഉപമുഖ്യമന്ത്രി പദം; യുപിഎ അധികാരമേറിയാൽ ഇ.അഹമ്മദിനെ പോലെ സഹമന്ത്രിപദവി; മുത്തലാഖ് വിവാദം മല പോലെ വന്നപ്പോൾ മങ്ങിപ്പോയത് കുഞ്ഞാപ്പയുടെ സാധ്യതകൾ; പാർട്ടിയിലെ എതിരാളികൾ ഒറ്റക്കെട്ടായതോടെ കുരുക്കുമുറുകുന്നു; കേരളത്തിൽ മൂന്നാം കക്ഷിയായി ചുവടുറപ്പിക്കാൻ പാർട്ടി പണിപ്പെടുമ്പോൾ മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ നിന്നും മുങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ റോൾ എന്ത്? പ്രതിസന്ധിയുടെ അളവ് കൂട്ടി മുസ്ലിം ലീഗിൽ ഇപ്പോൾ നേതൃമാറ്റ ആവശ്യവും
എം മനോജ് കുമാർ
തിരുവനന്തപുരം: മുസ്ലിം ലീഗിൽ ആഞ്ഞുവീശുന്ന മുത്തലാഖ് വിവാദത്തിൽ അടിപതറിയ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി നേതൃമാറ്റ ആവശ്യവും. മുസ്ലിം ലീഗിലെ യുവ നേതൃനിരയിൽ കരുത്തനായ മലപ്പുറം മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. ലീഗിന് പുതിയൊരു മുഖം വേണമെന്ന് ആഗ്രഹിക്കുന്ന നേതൃനിരയിലെ പ്രമുഖർ ഈ ആവശ്യത്തിന് മൗനസമ്മതവുമായി രംഗത്തുമുണ്ട്. തന്റെ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ കാക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് വൻ തിരിച്ചടിയാണ് പുതിയ സംഭവങ്ങൾ.
വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം എന്ന ലക്ഷ്യമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. പക്ഷെ അതിനു മുൻപ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎ അധികാരത്തിൽ വന്നാൽ ഒരു കേന്ദ്രമന്ത്രി പദവി. മുൻപ് ഇ.അഹമ്മദ് വഹിച്ചതുപോലെ കേന്ദ്രത്തിൽ ഒരു സഹമന്ത്രി സ്ഥാനം. ഇതാണ് നിലവിലെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾക്ക് ആണ് മുത്തലാഖ് വിവാദം കുഞ്ഞാലിക്കുട്ടിക്ക് മുൻപിൽ പ്രതിബന്ധം തീർക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ഈ ലക്ഷ്യമാണെങ്കിൽ പാർട്ടിക്ക് വേറെ ലക്ഷ്യമാണ്. മൂന്നാമത്തെ പാർട്ടിയായി ചുവടുറപ്പിക്കുകയെന്ന ലക്ഷ്യമായാണ് കേരളത്തിൽ മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നത്. സിപിഎമ്മും കോൺഗ്രസും കഴിഞ്ഞാൽ മൂന്നാമത്തെ പാർട്ടി. ഇതാണ് ലീഗ് ലക്ഷ്്യം.
കെ.ടി.ജലീലിന്റെ ബന്ധു നിയമന പ്രശ്നത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ പി.കെ.ഫിറോസിനെക്കൊണ്ട് മുസ്ലിം ലീഗ് ആഞ്ഞടിച്ചതിനു പിന്നിലും ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയതിനു പിന്നിലുമുള്ള ലീഗ് വികാരം ഇതുതന്നെയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യങ്ങൾ പാർട്ടിയിലെ ഉന്നതർക്ക് അറിയാമെങ്കിലും ഇതിൽ ഒരു ഏറ്റുമുട്ടലിന്റെ പ്രശ്നമില്ലായിരുന്നു. പക്ഷെ മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പിന് ഹാജരാകാതെ പാർലമെന്റിൽ നിന്ന് കുഞ്ഞാലിക്കുട്ടി മുങ്ങിയത് വാർത്തകളിൽ സ്ഥാനം പിടിച്ചതോടെ കുഞ്ഞാലിക്കുട്ടിക്ക് വൻ അടിപതറൽ തന്നെയാണ് നേരിട്ടത്. പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിയുടെ എതിരാളികൾ ഒറ്റക്കെട്ടായി ഈ പ്രശ്നത്തിൽ മുന്നോട്ട് വന്നു.
ഇ.ടി.മുഹമ്മദ് ബഷീറും, എം.കെ.മുനീറും, കെ.എം.ഷാജിയും അടക്കമുള്ള ലീഗിലെ വൻനിര ഈ പ്രശ്നത്തിൽ പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുന്നോട്ടു വന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് നേട്ടം എന്നല്ലാതെ പാർട്ടിക്ക് ഒരു നേട്ടവുമില്ല. പാർട്ടിയെ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം അപര്യാപ്തമാണ്. ഇതാണ് കുഞ്ഞാലിക്കുട്ടി വിമർശകർ ഉയർത്തുന്ന വാദം. ഇതിൽ സത്യമുണ്ടെന്ന് മുസ്ലിം ലീഗിനെ നിരീക്ഷിക്കുന്ന എല്ലാവർക്കും മനസിലാക്കാനും കഴിയും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത് മുസ്ലിം ലീഗിലെ നേതൃമാറ്റമാണ്.
മുത്തലാഖ് വിവാദം നേതൃമാറ്റം എന്ന ആവശ്യത്തിന് തന്നെ ലീഗിലെ നേതൃനിരയെ പ്രാപ്തമാക്കിയത് എന്ന് പറയുമ്പോൾ മുത്തലാഖ് വിവാദം ലീഗിനെ എത്രമാത്രം ലീഗിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് തെളിവാണ്. ഈ പ്രതിസന്ധി കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലും തെളിയുന്നുണ്ട്. ഇതിലും വലിയ പ്രതിസന്ധികൾ അതിജീവിച്ചിട്ടുണ്ടെന്ന കുഞ്ഞാലിക്കുട്ടി തന്നെ പറയുമ്പോൾ ഈ വാക്കുകളിൽ നിലവിൽ അദ്ദേഹം അനുഭവിക്കുന്ന വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നതാണ്. പാർലമെന്റിൽ, ബിൽ ചർച്ചയ്ക്കുള്ള വിഷയങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി കൊടുക്കുന്നതാണ്. അതുകൊണ്ട് തന്നെ മുത്തലാഖ് വിഷയം അറിഞ്ഞില്ല എന്ന വാദം തെറ്റാണ് എന്ന് ലീഗ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
മുത്തലാഖ് വിഷയം പഠിച്ചിട്ട് പാർലമെന്ററിൽ കത്തിക്കയറിയ ഹൈദരാബാദിൽ നിന്നുള്ള എഐഎംഎം നേതാവ് അസദുദീൻ ഒവൈസി നടത്തിയ പ്രസംഗം ലീഗ് നേതാക്കൾ ഉയർത്തുകയാണ്. ഒവൈസി പാർലമെന്റിൽ ശബ്ദം ഉയർത്തിയപ്പോൾ ലോക്സഭാ നിശബ്ദമായി അത് കേട്ടുകൊണ്ട് ഇരുന്നു. അപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ റോൾ എന്തായിരുന്നു എന്നാണ് ലീഗ് നേതാക്കൾ ചോദിക്കുന്നത്. ഈ ചോദ്യം കുഞ്ഞാലിക്കുട്ടിക്ക് വലിയ പ്രതിസന്ധി തന്നെയാണ് തീർക്കുന്നത്. ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയുടെ സ്ഥാനത്ത് ഉണ്ടായിരുന്ന ഇ.അഹമ്മദ് പാർലമെന്റിൽ എത്തിയപ്പോൾ ലീഗിന്റെ അഖിലേന്ത്യാ നേതൃമുഖമായി മാറി. മുസ്ലിം ലോകനേതാക്കൾക്കിടയിൽ അഹമ്മദ് സ്വീകാര്യനായി മാറുകയും ചെയ്തു. ഈ ഘട്ടത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സംഭാവനയാണ് ലീഗ് നേതാക്കൾ ചോദ്യം ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി ശക്തമായ വികാരം ഇന്ത്യയിൽ അലയടിക്കുന്നുന്നുണ്ട്. ഈ വികാരത്തിന്നനുസൃതമായി ലീഗിന് ചുവട് വയ്ക്കാൻ കഴിയുന്നുമില്ല എന്ന ആരോപണമാണ് ലീഗ് നേതാക്കൾ ഉയർത്തുന്നത്. ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നാണ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
കുഞ്ഞാലിക്കുട്ടി വേങ്ങര അസംബ്ലി മണ്ഡലത്തിൽ നിന്നും രാജി വയ്ക്കാനും മലപ്പുറം ലോക്സഭാ സീറ്റിൽ മത്സരിക്കാനും സ്വകാര്യമായി പറഞ്ഞ കാരണങ്ങളിൽ ഒന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയോടുള്ള വിയോജിപ്പായിരുന്നു. ചെന്നിത്തലയ്ക്കൊപ്പം പ്രതിപക്ഷത്ത് പറ്റില്ലാ എന്നാണ് വിശ്വസ്തരോട് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ലീഗിലെ വൻ യുവ നിരയുണ്ടായിട്ടും ലോക്സഭയിലേക്ക് കുഞ്ഞാലിക്കുട്ടി തന്നെ പോയത് ഇത്തരം വാദങ്ങൾ നിരത്തിയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ മുത്തലാഖ് വോട്ടെടുപ്പിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി മുങ്ങിയ പ്രശ്നം ലീഗിൽ വലിയ വിവാദങ്ങൾക്ക് കാരണമാകുന്നത്. ഇപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ശൈലി വരെ വിമർശന വിധേയമാക്കുകയാണ്. അതിനു എരിവ് കൂട്ടിയാണ് കുഞ്ഞാലിക്കുട്ടി ലീഗിൽ നേതൃനിരയെ വളർത്തുന്നില്ല എന്ന ആരോപണം കൂടി ഒപ്പം ഉയർത്തുന്നത്.
എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യങ്ങൾ പാളുകയാണ്. കാരണം കുഞ്ഞാലിക്കുട്ടി വിമർശകർ ലക്ഷ്യം വയ്ക്കുന്നത് കുഞ്ഞാലിക്കുട്ടി മുന്നിൽ കാണുന്ന ഉപമുഖ്യമന്ത്രി പദവും വരുന്ന യുപിഎ മന്ത്രിസഭ വന്നാൽ കുഞ്ഞാലിക്കുട്ടി പ്രതീക്ഷിക്കുന്ന മന്ത്രിപദവിയുമാണ്. ഇതുകൊണ്ടു തന്നെയാണ് ഐസ്ക്രീം പാർലർ കേസിനു ശേഷം കുഞ്ഞാലിക്കുട്ടി നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി രാഷ്ട്രീയ നിരീക്ഷകർ കുഞ്ഞാലിക്കുട്ടിയുടെ നേർക്കുള്ള മുത്തലാഖ് വിവാദത്തെ കാണുന്നത്.
Stories you may Like
- 'അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകം'; പാണക്കാട് സാദിഖലി തങ്ങൾ
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- കാന്തപുരത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ്
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്കം മുസ്ലീം ലീഗിനൊപ്പം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്