മദ്യനയത്തിന്റെ പേരിൽ പോരടിക്കുന്ന സർക്കാർ ആദിവാസികളെ കാണാതെ പോകുന്നത് എന്തുകൊണ്ട്? നില്പുസമരത്തെ പിന്തുണച്ച് രാഹുലിന്റെ വിശ്വസ്തൻ
തിരുവനന്തപുരം: സർക്കാർ കണ്ടഭാവം നടിക്കാത്ത ആദിവാസി നില്പുസമരത്തിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയും രാഹുൽ ബ്രിഗേഡിലെ വിശ്വസ്തനുമായ മാത്യു കുഴൽനാടൻ രംഗത്ത്. മദ്യനയത്തിന്റെ പേരിൽ കടിപിടികൂടാൻ ആവശ്യത്തിലേറെ സമയമുള്ള സർക്കാർ ആദിവാസികളുടെ ന്യായമായ സമരത്തെ ഗൗനിക്കാത്തത് അനുവദിക്കാനാവില്ല എന്നാണ് മാത്യു കുഴൽനാടൻ മുന്നറിയിപ്പു നൽകിയത്. യൂത്ത് കോൺഗ്രസ് സമരത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരവേദി സന്ദർശിച്ചു നടത്തിയ പ്രസ്താവനയിലാണ് മാത്യു കുഴൽനാടൻ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്. ജൂലൈ ഒൻപതുമുതലാണ് ആദിവാസികൾ സെക്രട്ടറിയേറ്റ് പടിക്കൽ നില്പുസമരം ആരംഭിച്ചത്.
സർക്കാർ കണ്ണുതുറക്കണമെന്നും 64 ദിവസത്തിലധികമായി നീളുന്ന ആദിവാസി നില്പുസമരം ഇനിയും ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നത് മൗഢ്യമാണെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. 2006ൽ വനനിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത് UPA സർക്കാരാണെന്നും അതുകൊണ്ടുതന്നെ 2001ൽ ആന്റണി ഗവൺമെന്റ് നടപ്പിലാക്കാമെന്നേറ്റ ആദിവാസി പാക്കേജ് നടപ്പിലാക്കാൻ ഇനിയും അമാന്തിക്കരുതെന്നും ഈ സമരം കാടിന്റെ മക്കളുടെ അതിജീവനത്തിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനയത്തെ സംബന്ധിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക് ദിനം പ്രതി സമയം തികയാതെ വരുന്ന സർക്കാർ നാടിന്റെ നീറുന്ന പ്രശ്നങ്ങൾ കാണാതെ പോകുകയാണ്. ആദിവാസി സഹോദരങ്ങളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് യൂത്ത് കോൺഗ്രസിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സംഘാടകർക്ക് അദ്ദേഹം ഉറപ്പ് നൽകി.
സർക്കാർ ഇനിയും കണ്ടില്ലെന്നു നടിക്കുന്ന സമരത്തിനു പരസ്യപിന്തുണയുമായി ഭരണപക്ഷത്തിലെ യുവജനനേതാവു തന്നെ രംഗത്ത് വന്നതോടുകൂടി ആദിവാസി സമരത്തിനു പുതിയ രാഷ്ട്രീയമാനങ്ങൾ കൈവന്നിരിക്കുകയാണ്.
2002ൽ സി കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന കുടിൽ കെട്ടി സമരത്തെ തുടർന്ന് എ കെ ആന്റണി സർക്കാർ അംഗീകരിച്ച ഒത്തുതീർപ്പു നിർദ്ദേശങ്ങൾ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് ആദിവാസികൾ നില്പുസമരം നടത്തുന്നത്. അന്ന് വലിയ ആഘോഷത്തോടെയാണ് കുടിൽകെട്ടി സമരം ഒത്തുതീർപ്പായത്. സമരം അവസാനിച്ചപ്പോൾ നടന്ന ആഹ്ളാദ നൃത്തത്തിൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി അടക്കം വന്നു ചുവടുവച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാഞ്ഞതിനെ തുടർന്ന് മുത്തങ്ങയിൽ വനഭൂമി കയ്യേറി സ്വയംഭരണം പ്രഖ്യാപിച്ച ആദിവാസികൾക്കു നേരെ 2003 ഫെബ്രുവരിയിൽ പൊലീസ് വെടിവെപ്പു നടന്നു. അതിനുശേഷം വനഭൂമി കയ്യേറിയുള്ള സമരങ്ങളിൽ നിന്നു വിട്ടുനിന്ന ഗോത്രമഹാസഭ, സ്വാധീനം വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്, നില്പുസമരവുമായി രംഗത്തുവന്നത്.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം വനത്തിനുള്ളിലെ സെറ്റിൽമെന്റിൽ കഴിയുന്ന ആദിവാസികളെ പുനരധിവസിപ്പിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നതായി ജനയുഗം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് ഭൂമി വാങ്ങുന്നതിന് ആദിവാസികൾക്ക് സർക്കാർ 10 ലക്ഷം രൂപ നൽകുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കേണ്ടെന്ന നിലപാടാണ് ഗോത്രമഹാസഭയ്ക്കും സി കെ ജാനുവിനുമുള്ളത്. കാട്ടിലുള്ള മൃഗങ്ങളെക്കാൾ ആദിവാസികൾക്ക് ദോഷം വരുത്തുന്നത് നാട്ടിലെ ഇരുകാലി മൃഗങ്ങളാണെന്നും അതുകൊണ്ട് തന്നെ 10 ലക്ഷം വേണ്ടെന്നും ഒരു ഏക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമി നൽകുകയാണ് വേണ്ടതെന്നും ആണ് സമരക്കാരുടെ ആവശ്യം.
വാക്കുകൾ പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്, ആദിവാസികളോട് വാക്കു പാലിക്കുക എന്നതാണ് ഈ സമരത്തിന്റെ മുദ്രാവാക്യം. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളെജ് ആദിവാസികൾക്ക് നൽകാനുള്ള ഭൂമി കയ്യേറുകയാണെന്നും സർക്കാർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും ജാനുവും ഗീതാനന്ദനും ആരോപിക്കുന്നു. വെറ്ററിനറി സർവകലാശാല ഈ ഭൂമിയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം അനധികൃതമാണ്. അതുകൊണ്ട് എത്രയും വേഗം ആ സ്ഥലം ആദിവാസികൾക്ക് തന്നെ നൽകണം. അല്ലാത്തപക്ഷം ഈ ഭൂമി കയ്യേറി ആദിവാസികൾ അവകാശം സ്ഥാപിക്കുമെന്ന മുന്നറിയിപ്പും സമരക്കാർ നൽകിക്കഴിഞ്ഞു. സുപ്രീം കോടതി വിധിയും വനനിയമങ്ങളും യു ഡി എഫ് മന്ത്രിസഭ കാറ്റിൽ പറത്തിയിരിക്കുകയാണെന്നും സമരസമിതി ആരോപിക്കുന്നു.
ആദിവാസികളുടെ നേതൃത്വത്തിൽ നടന്ന പ്രധാനപ്പെട്ട സമരമായിരുന്നു കുടിൽകെട്ടി സമരം. ആദിവാസികൾക്ക് കൃഷിയോഗ്യമായ അഞ്ചേക്കർ സ്ഥലം വീതം നൽകാം എന്നായിരുന്നു, ആന്റണി സർക്കാരിന്റെ പ്രധാന വാഗ്ദാനം. എന്നാൽ അതിനായി ഇടുക്കിയിൽ ഏറ്റെടുത്തു കൈമാറിയ ഭൂമി പാറക്കെട്ടുകൾ നിറഞ്ഞതും കൃഷി സാധ്യമല്ലാത്തതും ആണെന്ന ആക്ഷേപം പിന്നീട് ശക്തമായി. ഇതിനു പിന്നാലെയാണ്, ആദിവാസികൾ ആറളം ഫാം കുടിയേറിയത്. അതേ സമയം ആറളം ഫാമിൽ അനധികൃതമായി കുടിയേറിയ ആദിവാസികളെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് ദീർഘകാലമായി തോട്ടംതൊഴിലാളികളും പ്രക്ഷോഭത്തിലാണ്. ആദിവാസികൾക്ക് കൃഷിക്കു സ്ഥലം നൽകുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ തങ്ങളുടെ ഉപജീവനം മുട്ടിച്ചുകൊണ്ടാവരുത്, അതെന്നുമാണ് തോട്ടംതൊഴിലാളികളുടെ നിലപാട്.
രണ്ടുമാസത്തിൽ അധികമായി നീളുന്ന ആദിവാസി സമരത്തെ മാദ്ധ്യമങ്ങൾ പോലും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല. അടുത്തിടെ ഇത് വാർത്തയായത് തന്നെ, കഷ്ടിച്ചു മുന്നൂറോളം അംഗങ്ങളുണ്ടായിരുന്ന ഒപ്പുമരം എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമായും കോഴിക്കോട് സ്വദേശികളായ കുറേപ്പേർ ഒത്തുകൂടിയതോടെയാണ്. മനുഷ്യാവകാശ പ്രവർത്തകനും മുതിർന്ന ജേണലിസ്റ്റുമായ ബിആർപി ഭാസ്കർ ആയിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. സമരത്തെ സിപിഐ(എം) പിന്തുണയ്ക്കുന്നില്ല എന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നത്. സമരത്തെ ഗൗനിക്കാത്ത സർക്കാരിനെതിരെ ഉയർന്നതിനേക്കാളും വലിയ വിമർശനമാണ് പ്രതിപക്ഷമായ സിപിഎമ്മിനു നേരെ ഉയർന്നത്. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടക്കം പരസ്യമായി യുഡിഎഫിനെ പിന്തുണച്ച സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത് എന്നതിനാൽ തന്നെ സിപിഐ(എം) സമരത്തെ പിന്തുണയ്ക്കാൻ ഒരു സാധ്യതയുമില്ല. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതി എന്ന സംഘടയുടെ നേതൃത്വത്തിൽ വയനാട്ടിൽ ഭൂസമരങ്ങൾ തുടർച്ചയായി നടക്കുകയും ചെയ്യുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍