ഗുജറാത്തിൽ കിട്ടിയത് വെറും പതിനൊന്നു ശതമാനം വോട്ട്; മഹാരാഷ്ട്രയിൽ എട്ടും; രണ്ടിടത്തും അധികാരം ബിജെപിയുടെ താമരയിൽ; കേരളത്തിലാകട്ടെ പതിനഞ്ച് കിട്ടിയിട്ടും ഒന്നുമുണ്ടാക്കാത്ത നേതാക്കൾ; മൂന്നു ദിവസത്തെ സന്ദർശനം കഴിഞ്ഞ് കലിപ്പ് തീരാതെ അമിത്ഷാ മടങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗുജറാത്തിൽ തുടർച്ചയായി അധികാരത്തിലെത്തും മുമ്പ് ബിജെപി നേടിയത് വെറും 11 ശതമാനം വോട്ടുമാത്രമാണെന്നും എന്നാൽ കേരളത്തിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടു നേടിയിട്ടും സംസ്ഥാന നേതാക്കൾ ആത്മവിശ്വാസമില്ലാതെ പെരുമാറുന്നത് വലിയ വീഴ്ചയാണെന്നും വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. കേരളത്തിൽ നടത്തിയ സന്ദർശനത്തിൽ ഇക്കാര്യം വിശദീകരിച്ച് സംസ്ഥാന നേതൃത്വത്തിനെതിരെ നിശിത വിമർശനമാണ് അമിത്ഷാ ഉയർത്തിയത്.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കിയില്ലെങ്കിൽ സംസ്ഥാന ഘടകത്തെ തരംതാഴ്ത്തുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് ദേശീയ നേതൃത്വത്തിന് പോകേണ്ടി വരുമെന്നും അമിത് ഷായുടെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞതായാണ് അറിയുന്നത്.
ഗുജറാത്തിലും മഹാരാഷ്ട്രയിലുമെല്ലാം കേരളത്തിലേതിനേക്കാൾ കുറഞ്ഞ വോട്ടുശതമാനമായി നിന്ന ബിജെപി അവിടെയെല്ലാം പിന്നീട് തകർപ്പൻ വിജയങ്ങളാണ് അടുത്തകാലത്തെ തിരഞ്ഞെടുപ്പുകൾ വരെ കാഴ്ചവച്ചത്. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപി പുരോഗതിയിലേക്ക് നീങ്ങുന്നു. എ്ന്നാൽ കേരളത്തിൽ 15 ശതമാനം വോട്ടുനേടിയിട്ടും എൻഡിഎയെ മെച്ചപ്പെടുത്താനും മുന്നിൽ നിന്ന് നയിക്കാനും ബിജെപി സംസ്ഥാന നേതാക്കൾക്ക് കഴിയാത്തത് ലജ്ജാവഹമാണെന്ന് ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് അമിത്ഷാ ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചത്. ഗൂജറാത്തിലെയും മഹാരാഷ്ട്രയിലെയും ബിജെപിയുടെ സംഘടനാപരമായ വളർച്ചയും തെരഞ്ഞെടുപ്പ് വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് അമിത്ഷാ സംസ്ഥാന നേതൃത്വത്തോട് കേരള രാഷ്ട്രീയത്തിൽ സജീവമായ ഇടപെടലുകൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്്. ഗുജറാത്തിൽ പാർട്ടി അധികാരത്തിലെത്തുന്നതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ 11 ശതമാനവും മഹാരാഷ്ട്രയിൽ എട്ടു ശതമാനവും വോട്ട്്് നേടിയിരുന്ന സ്ഥിതിക്ക് 15ശതമാനം വോട്ട് നേടിയ കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ കഠിന പ്രയത്നം നടത്തിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന നിഗമനത്തിലാണ് ബിജെപി ദേശീയ നേതൃത്വം.
നിലവിലെ സാഹചര്യത്തിൽ സംഘടനാപരമായ പാളിച്ചകളും ഗ്രൂപ്പിസവും നേതൃതലത്തിലെ പാകപ്പിഴകളുമെല്ലാം കേരളത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുന്നുണ്ടെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് അമിത് ഷായുടെ അന്ത്യശാസനം. കാച്ചിയിലെ കോർ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയ അമിത് ഷാ പിന്നീട് നടന്ന കൂടിയാലോചനകളിലുമെല്ലാം ഇക്കാര്യം നേതാക്കളെ ധരിപ്പിച്ചതായാണ് സൂചന.
വോട്ട് ശതമാനത്തിന്റെ കണക്കുകാണിക്കലല്ല വിജയം തന്നെയാകണം ലക്ഷ്യം. ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പുമുതൽ ഇക്കാര്യത്തിൽ വിജയം തന്നെയാവണം ലക്ഷ്യം. തുടർന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുന്ന പാർട്ടിയെന്ന നിലയിൽ കാര്യങ്ങൾ മാറണമെന്നും ദേശീയ അധ്യക്ഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചുമതലകളിൽ വീഴ്ച വരുത്തുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. പാർട്ടിയുടെ ജനകീയാടിത്തറ വിപുലമാക്കണം. ഇനി വിഭാഗീയത പാർട്ടിയിൽ തലപൊക്കരുതെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും അമിത്ഷാ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുമ്പ് പല തവണ പാർട്ടിയുടെ കേരളത്തിലെ പ്രവർത്തന രീതികളോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും പലപ്പോഴായി പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കടക്കം താക്കീത് നൽകിയിട്ടും അതൊന്നും ഫലവത്തായിട്ടില്ലെന്ന തിരിച്ചറിവിലാണ് ബിജെപി ദേശീയ അധ്യക്ഷൻ.നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേട്ടം കൊയ്യാനായെങ്കിലും അതിന് ഒരു തുടർച്ചയുണ്ടാക്കാൻ സംസ്ഥാന നേതൃത്വത്തിനായില്ലെന്ന് ദേശീയ നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.
ഇക്കാര്യത്തിൽ സംസ്ഥാന ഘടകം നല്കുന്ന വിശദീകരണം മുഖവിലയ്ക്കെടുക്കാൻ തയ്യാറല്ലെന്ന സന്ദേശം തന്നെയാണ് അമിത്ഷാ നല്‍കുന്നത്.അതേസമയം ബിജെപിയിലെ പ്രശ്നങ്ങളെക്കുറിച്ച് സംഘപരിവാർ സംഘടനാ നേതാക്കളും അമിത്ഷായെ അതൃപ്തി അറിയിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും സംസ്ഥാന സെക്രട്ടറിമാരെയും അമിത്ഷാ കാര്യമായി ശകാരിച്ചതായാണ് വിവരം. പ്രമുഖ നേതാക്കളുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.എന്തായാലും ഇനി ഒക്ടോബറിലാകും അമിത്ഷാ കേരളത്തിലെത്തുക.അപ്പോഴേക്കും കാര്യങ്ങൾ 'ഉഷാറാക്കണ'മെന്ന നിർദേശമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.മാത്രമല്ല ഓരോ മൂന്നു മാസം കൂടുമ്പോഴും സംസ്ഥാനത്തെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ താനെത്തുമെന്നും സംസ്ഥാന നേതാക്കളെ ഓർമിപ്പിച്ചാണ് അമിത്ഷാ മടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍