കുമ്മനത്തിന് ഉന്നത പദവി നൽകി ആദരിക്കണമെന്ന വികാരം കണക്കിലെടുക്കുമ്പോൾ സുരേഷ് ഗോപിയുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നു; സംസ്ഥാന പ്രസിഡന്റാകാനുള്ള നിർദ്ദേശത്തോട് താൽപ്പര്യം കാട്ടാതെ സിനിമാ താരം; സുരേന്ദ്രനും എംടി രമേശിനുമായി ആർഎസ്എസ് ചേരി തിരിഞ്ഞപ്പോൾ അമിത് ഷായുടെ മനസ്സിൽ സുരേഷ് ഗോപി തന്നെ; സുരേഷ് ഗോപി വഴങ്ങിയില്ലെങ്കിൽ കൂടുതൽ സാധ്യത ശോഭാ സുരേന്ദ്രന്; ശ്രീധരൻ പിള്ള ഒഴിഞ്ഞ തസ്തികയിൽ ആളെ നിയമിക്കാൻ കഴിയാതെ വെള്ളം കുടിച്ച് ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുമ്മനം രാജശേഖരന് വികാരം സംസ്ഥാന ബിജെപിയിൽ അതിശക്തമാണ്. വട്ടിയൂർക്കാവിൽ കുമ്മനത്തെ വെട്ടിയ ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് നൽകിയ കനത്ത വിലയായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പരാജയം. ഇപ്പോഴും പരിവാറുകാർ കുമ്മനത്തിനൊപ്പമാണ്. ഈ സാഹചര്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ തടസ്സമാകുന്നത്. ബിജെപിയിലെ സംഘടനാ തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകും. അതിന് ശേഷം ദേശീയ തലത്തിൽ അഴിച്ചു പണി. കുമ്മനത്തെ ദേശീയ വൈസ് പ്രസിഡന്റാക്കുന്നതിനെ കുറിച്ചാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഉടനൊരു തീരുമാനം എടുക്കാനും കഴിയുന്നില്ല. സുരേഷ് ഗോപിയെ പാർട്ടിയുടെ സംസ്ഥാന നേതൃത്വം ഏൽപ്പിക്കാനാണ് ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് താൽപ്പര്യം. എന്നാൽ ഗ്രൂപ്പിസം കാർന്ന് തിന്നുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദത്തോട് സുരേഷ് ഗോപിക്ക് താൽപ്പര്യക്കുറവുണ്ട്.
പിപി മുകുന്ദനെ സംഘടനാ ചുമതല ഏൽപ്പിച്ചാൽ പ്രസിഡന്റാകാമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ പ്രചാരകനല്ലാത്ത മുകുന്ദനെ ജനറൽ സെക്രട്ടറിയാക്കാൻ കഴിയില്ല. ഇതാണ് അമിത് ഷായെ വെട്ടിലാക്കുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, താത്പര്യമില്ലെന്ന് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാനും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നതാണ്. താത്പര്യമില്ലെന്നറിയിച്ച് പിന്മാറിയ അദ്ദേഹത്തിന് അവസാനം തൃശ്ശൂരിൽ മത്സരിക്കേണ്ടിവന്നു. പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായതോടെ ഒഴിവുവന്ന അധ്യക്ഷസ്ഥാനത്തേക്ക് ഒട്ടേറെ പേരുകൾ ഉയർന്നിട്ടുണ്ട്. ഗ്രൂപ്പിസം പിടിമുറുക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അതിനിടെ സേവ് ബിജെപി ഫോറവും അതിശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയെ രക്ഷിക്കൂവെന്ന മുദ്രാവാക്യമാണ് സേവ് ബിജെപി ഫോറത്തിന്റേത്.
സുരേഷ് േഗാപിക്കു പുറമേ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, നിലവിലുള്ള ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം ടി. രമേശ്, ശോഭാ സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരാണ് ഒടുവിലത്തെ സാധ്യതാപ്പട്ടികയിലുള്ളത്. അവസാനവാക്ക് അമിത് ഷായുടേതാണെങ്കിലും ആർ.എസ്.എസിന്റെ താത്പര്യംകൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ. ആർ.എസ്.എസിൽ രണ്ടുവിഭാഗങ്ങൾ കെ. സുരേന്ദ്രനും എം ടി. രമേശിനുമായി രംഗത്തുണ്ട്. അടുത്തയാഴ്ച കൊച്ചിയിൽ ആർഎസ്എസ്. നേതൃത്വവും ബിജെപി. ദേശീയ നേതാക്കളും തമ്മിൽ ചർച്ചനടക്കുന്നുണ്ട്. കുമ്മനത്തിന് സംസ്ഥാന അധ്യക്ഷപദവിയോ ദേശീയനേതൃത്വത്തിൽ മുന്തിയ സ്ഥാനമോ നൽകണമെന്ന അഭിപ്രായമാണ് ആർ.എസ്.എസിനുള്ളത്. ഇത് ദേശീയ നേതൃത്വം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. കുമ്മനത്തെ പാർട്ടി പദവിയിൽ എത്തിക്കാനാണ് സാധ്യത. അതിനിടെ സുരേഷ് ഗോപി പിന്മാറിയാൽ ശോഭാ സുരേന്ദ്രന് അവസരം നൽകണമെന്നാണ് അമിത് ഷായുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് ശോഭാ സുരേന്ദ്രന് തുണയാകുന്നത്. എന്നാൽ കേരളത്തിലെ ഗ്രൂപ്പുകൾക്കൊന്നും ശോഭയോട് താൽപ്പര്യവുമില്ല.
തനിക്ക് പറയാനുള്ള കാര്യങ്ങൾ അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു. പാർട്ടി പറയുന്നത് അനുസരിക്കും. കാര്യങ്ങൾ പാർട്ടി പറയുന്നതിന് മുമ്പ് താൻ വെളിപ്പെടുത്തുന്നത് ശരിയല്ല. കാര്യങ്ങൾ പാർട്ടി തീരുമാനിച്ച് പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ സിനിമകൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.അതേസമയം അമിതാ ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സുരേഷ് ഗോപിയെ പരിഗണിക്കുന്നത് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തന്നെയെന്ന് സംസ്ഥാന നേതാക്കൾക്കും ലഭിച്ചിട്ടുള്ള സൂചന. ഇതോടെ കെ സുരേന്ദ്രന്റെ സാധ്യത അടയുകയാണ്. സുരേഷ് ഗോപി മാറിയാൽ കേരളത്തിലെ പാർട്ടിയെ വനിതാ നേതാവ് നയിക്കട്ടേ എന്നതാണ് നിലപാട്. ഇതുകൊണ്ടാണ് ശോഭാ സുരേന്ദ്രന് സാധ്യത കൂടുന്നത്. എന്നാൽ ആർഎസ്എസ് നിലപാട് ഇതിൽ നിർണ്ണായകമാകും.
സുരേഷ് ഗോപിക്ക് മുകുന്ദനെ സംഘടനാ സെക്രട്ടറിയാക്കാനാണ് താൽപ്പര്യം. തന്റെ തിരക്കുകൾക്കിടയിൽ പാർട്ടിയെ നയിക്കാൻ കരുത്തനായ വ്യക്തി വേണമെന്നതാണ് ഇതിന് കാരണം. വോട്ട് മറിച്ചു വിൽക്കൽ അടക്കമുള്ള മുകുന്ദനെതിരായ ആരോപണങ്ങൾ ഭാവനാ സൃഷ്ടിയാണെന്നും സുരേഷ് ഗോപി വിലയിരുത്തുന്നു. താൻ നേതാവായാൽ മുകുന്ദൻ സജീവമായി ബിജെപിയിൽ ഉണ്ടാകണമെന്നാണ് സുരേഷ് ഗോപിയുടെ ആഗ്രഹം. കേരളത്തിന് പുറത്ത് നിന്നുള്ള എ ജയകുമാറിനേയും ബിജെപി അധ്യക്ഷനാക്കാൻ അമിത് ഷാ പരിഗണിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തനം തുടരാനാണ് ജയകുമാറിന് താൽപ്പര്യം. രാഷ്ട്രീയ പ്രവർത്തനം തൽകാലം ജയകുമാർ ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് സുരേഷ് ഗോപി വീണ്ടും ചർച്ചകളിൽ ഒന്നാമനാകുന്നത്. അടുത്ത് കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പും ഒന്നര വർഷത്തിന്നിടെ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് ദേശീയ നേതൃത്വം നടത്തുന്നത്.
കേരളത്തിലെ ബിജെപി.യെ ആരുരക്ഷിക്കുമെന്ന ചോദ്യവുമായും സംസ്ഥാന, ജില്ലാ നേതാക്കളെയും ഗ്രൂപ്പ് പ്രവർത്തനങ്ങളെയും നിശിതമായി വിമർശിച്ചും പാർട്ടിക്കുള്ളിൽ കത്ത് പ്രചരിക്കുന്നുണ്ട്. ഗ്രൂപ്പ് തർക്കം തീർക്കാൻ ശ്രമിച്ച്, 'തർക്കപരിഹാര കോടതി'യായ ആർ.എസ്.എസിന് മതിയായി. പാർട്ടിയിൽ അടിമുടി മാറ്റമുണ്ടായേ തീരൂവെന്നു പറഞ്ഞ് 'സേവ് ബിജെപി. ഫോറം മിഷൻ 2020' എന്ന പേരിലാണ് നേതാക്കൾക്ക് കത്തുകിട്ടുന്നത്. മിസോറം സംസ്ഥാനം കേരളത്തിനുവേണ്ടി കേന്ദ്രം സംവരണം ചെയ്തിരിക്കുകയാണെന്നും ഇതിൽ പറയുന്നു. ഉപതിരഞ്ഞടുപ്പ് നടന്നപ്പോൾ പ്രവർത്തകർ അവരുടെ മനഃസാക്ഷിയോട് ചോദിക്കുന്ന ചോദ്യമാണ് പാർട്ടിയെ ആരു രക്ഷിക്കുമെന്ന്. ഗ്രൂപ്പുപോര് മുൻപെങ്ങുമില്ലാത്തവിധം പാർട്ടിയുടെ അടിവേരിളക്കി. സംസ്ഥാന പ്രസിഡന്റാകാൻ കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള നേതാക്കൾ ഗ്രൂപ്പടിസ്ഥാനത്തിൽ യോഗം ചേരുന്നു. ഇതിന്റെ വീഡിയോ ദേശീയ നേതൃത്വത്തിന് അയച്ചുകൊടുത്ത യൂദാസുമാർ പാർട്ടിയിലുണ്ട്.
വിഭാഗീയത യുവമോർച്ചയിലും മഹിളാമോർച്ചയിലും വരെയെത്തി. ജില്ലകളിലെ സ്ഥിതി സ്ഫോടനാത്മകമാണ്. തിരുവനന്തപുരത്ത് മൂന്നു പ്രമുഖ നേതാക്കളാണ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ചില നേതാക്കളുടെ പ്രവർത്തനം. ദേശീയനേതാക്കൾക്കും സാമ്പത്തിക ഇടപാടിൽ പങ്കുണ്ടെന്നും കത്തിൽ പരാമർശമുണ്ട്. കേസുകൾ ഒത്തുതീർത്ത് നേതാക്കളിൽ ചിലർ പണമുണ്ടാക്കുന്നു. കേസുകളിൽപ്പെടുന്ന പ്രവർത്തകരെ ഒളിവിൽപ്പോകാൻ പറയുകയും സ്ഥലം കൃത്യമായി പൊലീസിന് ചോർത്തിക്കൊടുക്കുകയും ചെയ്യുന്ന നേതാക്കളുണ്ട്. ആർ.എസ്.എസിന്റെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പാർട്ടിയുടെ ശവമടക്ക് ഉടനുണ്ടാകുമെന്നു പറയുന്ന കത്തിൽ സംസ്ഥാനത്തെ ഒട്ടുമിക്ക പ്രധാന നേതാക്കളുടെയും പേരും പ്രവർത്തനവും പരാമർശിക്കുന്നുണ്ട്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ആഗ്രഹം ബാക്കിയാക്കി പിപി മുകുന്ദൻ മടങ്ങുമ്പോൾ
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പരിചയപ്പെട്ടവരെയെല്ലാം കുടുംബമാക്കിയ കർമ്മയോഗി; മുകുന്ദന് അന്ത്യാജ്ഞലി
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്