സംസ്ഥാനത്ത് പുതിയ സ്കൂളുകൾ: അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസ് മന്ത്രിമാർ; സ്കൂളുകൾ അനുവദിച്ചപ്പോൾ കോടതിയെയും കബളിപ്പിച്ചു; അധികബാച്ചിന് അനുമതി നൽകിയത് ഹൈക്കോടതി റദ്ദാക്കിയ വിജ്ഞാപനപ്രകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്കൂളുകൾ അനുവദിച്ചുള്ള അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് ഉപസമിതി അംഗങ്ങളായ കോൺഗ്രസ് മന്ത്രിമാർ. സ്കൂളുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെയും കബളിപ്പിച്ചു. തങ്ങളുടെ ഇഷ്ടക്കാർക്ക് സ്കൂളുകൾ അനുവദിക്കുന്നതിനായി ഹയർസെക്കൻഡറി ഡയറക്ടറുടെ ശുപാർശ മന്ത്രിമാർ അട്ടിമറിച്ചപ്പോൾ +2 നഷ്ടമായത് സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക്.
കുട്ടികളുടെ കുറവ് കാരണം പൂട്ടാനൊരുങ്ങുന്ന സർക്കാർ സ്കൂളകൾക്ക് +2 അനുവദിച്ച് അവ നിലനിർത്താനുളള ധാർമ്മിക ഉത്തരവാദിത്വം പോലും ഉപസമിതി അംഗങ്ങൾ മറന്നു പോയി. പകരം സംസ്ഥാനത്തെ സ്വകാര്യ വ്യക്തികൾക്ക് സ്കൂളുകൾ അനുവദിക്കുന്നതിലായിരുന്നു ഇവരുടെ താത്പര്യം.
ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശ അട്ടിമറിക്കാൻ ഇവർ മുന്നോട്ടുവച്ച ആദ്യ ആവശ്യം സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2013ൽ ഹയർസെക്കൻഡറി വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലെ മാനദണ്ഡത്തിൽ പറയാത്ത കുട്ടികളുടെ എണ്ണമെന്ന സാങ്കേതികത്വമായിരുന്നു. +2 ഇല്ലാത്ത സർക്കാർ സ്കൂളുകളിൽ പൊതുവേ കുട്ടികളുടെ എണ്ണം കുറവായിരിക്കുമെന്ന മുൻധാരണയാണ് സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഉപസമിതി യോഗത്തിൽ തന്നെ ഈ നിലപാടിൽ എത്താൻ ഇവരെ പ്രേരിപ്പിച്ചത്.
സ്കൂളുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിലെ മുൻഗണനാ ലിസ്റ്റിൽ ആദ്യ പരിഗണന സർക്കാർ സ്കൂളുകൾക്കായിരുന്നു. സർക്കാർ സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തിൽ മാത്രമേ മറ്റു സ്കൂളുകളെ പരിഗണിക്കാവൂ എന്നായിരുന്നു തീരുമാനം. ഇപ്രകാരം പരിഗണിക്കുമ്പോൾ പല മാനേജ്മെന്റ് സ്കൂളുകളും പുറത്താകുകയും തങ്ങളുടെ കീശ വീർക്കില്ലെന്ന തിരിച്ചറിവുമാണ് സർക്കാർ സ്കൂളുകളെ വെട്ടാൻ കുട്ടികളുടെ എണ്ണമെന്ന വാൾ കോൺഗ്രസ് പ്രതിനിധികളായ മന്ത്രിമാർ ആദ്യ യോഗത്തിൽ എടുത്ത് വീശിയത്. ഇതിനെ ഉപസമിതിയിലെ അംഗമായ വിദ്യാഭ്യാസ മന്ത്രിയും അനുകൂലിക്കുകയായിരുന്നു.
സർക്കാർ സ്കൂളുകൾ അപേക്ഷകരായി ഇല്ലാത്ത പഞ്ചായത്തുകളിലും ഇവർ വൻ അട്ടിമറി നടത്തി. ഇത്തരത്തിൽ കോടതിക്ക് ബോധ്യമായ 20 സ്കൂളുകളുടെ അംഗീകാരമാണ് കോടതി ഇന്ന് സ്റ്റേ ചെയതത്. കോടതി വിധിയുടെ മറവിൽ മാനദണ്ഡങ്ങൾ ലംഘിച്ചും കോടതിവിധി മറികടന്നുമാണ് സംസ്ഥാനത്ത് പുതിയ സ്കൂളുകൾക്കൊപ്പം ബാച്ചുകളും അനുവദിച്ചത്.
സംസ്ഥാനത്ത് ഈ വർഷം +2 സ്കുളുകൾ അനുവദിക്കേണ്ടെന്നും മറിച്ച് നിലവിലുളള സ്കൂളുകളിൽ ബാച്ചുകൾ അനുവദിച്ചാൽ മതിയെന്നുമായിരുന്നു സർക്കാർ തീരുമാനം. ഇതനുസരിച്ച് ബാച്ചുകൾ അനുവദിക്കുന്നതിന് സർക്കാർ വിജ്ഞാപനവുമിറക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഒമ്പത് മാനേജർമാർ വീണ്ടും കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. 2013ൽ സർക്കാർ ക്ഷണിച്ച വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ +2 ഇല്ലാത്ത 148 പഞ്ചായത്തുകളിലും എറണാകുളം മുതൽ വടക്കോട്ടുളള ജില്ലകളിൽ വിദ്യാഭ്യാസ ആവശ്യകത അുസരിച്ച് സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യാനുളള നടപടി 10 ദിവസത്തിനകം സർക്കാർ സ്വീകരിക്കണമെന്നായിരുന്നു വിധി. ഇതോടൊപ്പം 2014ൽ സംസ്ഥാനത്ത് നിലവിൽ +2 ഉളള സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കുന്നതിന് ക്ഷണിച്ച വിജ്ഞാപനം റദ്ദ് ചെയ്യാനും കോടതി നിർദേശിച്ചു.
എന്നാൽ 148 പഞ്ചായത്തുകളിൽ പുതിയ സ്കൂളുകളും എറണാകുളം മുതൽ വടക്കോട്ട് സ്കൂളുകൾ അനുവദിക്കാനുമുളള കോടതി വിധി നടപ്പിലാക്കിയതിന്റെ മറവിൽ സംസ്ഥാനത്ത് അപേക്ഷിച്ചവർക്കെല്ലാം അധിക ബാച്ചുകൂടി അനുവദിക്കുകയായിരുന്നു. ഡയറക്ടറുടെ അപേക്ഷ അട്ടിമറിച്ചതിനു പിന്നിലും മന്ത്രിസഭ നിയമിച്ച ഉപസമിതിയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനെ കൂടാതെ കോൺഗ്രസ് മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ ബാബുവും കേരളാ കോൺഗ്രസ് പ്രതിനിധി പി ജെ ജോസഫുമായിരുന്നു ഉപസമിതി അംഗങ്ങൾ.
2013ൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സ്കൂളുകൾ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിക്കാനും ഇത് പരിശോധിക്കാനും അന്നു ഡയറക്ടർ ആയിരുന്ന കേശവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുളള ആറംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് കേശവേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ അപേക്ഷകൾ പരിഗണിച്ച് ലിസ്റ്റും തയ്യാറാക്കിയിരുന്നു. എന്നാൽ കേശവേന്ദ്രകുമാർ തയ്യാറാക്കി നൽകിയ ലിസ്റ്റാണ് ഉപസമിതി അട്ടിമറിച്ച് ഇഷ്ടക്കാർക്ക് സ്കൂളുകൾ അനുവദിച്ചത്.
2013ലെ വിജ്ഞാപനം ചോദ്യം ചെയ്ത് ചില മാനേജർമാർ കോടതിയെ സമീപിക്കുകയും സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുകയും ചെയ്തു. ഈ തക്കത്തിൽ ആദർശ ശാലിയായ ഹയർസെക്കൻഡറി ഡയറക്ടർ കേശവേന്ദ്ര കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാനും സർക്കാരിനു സാധിച്ചു. പീന്നീട് നടന്ന ഉപസമിതി യോഗങ്ങളിൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ ഉപസമിതിയുടെ തീരുമാനത്തെ എതിർത്തിരുന്നെങ്കിലും മന്ത്രിമാരുടെ പിടിവാശിക്കും സമ്മർദത്തിനും മുമ്പിൽ ഇവർ മുട്ടുമടക്കുകയാരുന്നു.
ഈ വർഷം സ്കൂളുകൾ അനുവദിക്കേണ്ടെന്ന സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് ചില സ്കൂൾ മാനേജർമാർ നൽകിയ ഹർജി പരിഗണിക്കവേ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് തയ്യാറാക്കിയ പട്ടിക കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതും മറികടന്നാണ് മന്ത്രിസഭാ ഉപസമിതി ലിസ്റ്റിൽ അട്ടിമറി നടത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍