പൗരത്വ ഭേദഗതി നിയമം റദ്ദാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കിയപ്പോൾ ബിജെപി അംഗം പോലും എതിർത്തില്ല; ഈ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാ പരമായോ നിലനിൽപ്പുമില്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പരസ്യമായി പ്രഖ്യാപിച്ചത് അനുചിതം; ഗവർണ്ണറെ മടക്കി വിളിക്കാൻ പ്രതിപക്ഷ നേതാവ് ഉയർത്തുന്നത് രാജഗോപാലിന്റെ മൗനം; ആരിഫ് മുഹമ്മദ് ഖാനെ തളയ്ക്കാൻ ബിജെപിയെ കൂട്ടുപിടിച്ച് ചെന്നിത്തല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയും നിയമസഭയെ അവഹേളിക്കുകയും സഭയുടെ അന്തസ്സിനെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്ന സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മടക്കി വിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ കൊണ്ടു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി നിയമസഭാ ചട്ടം 130 പ്രകാരം സ്പീക്കർക്ക് നോട്ടീസ് നൽകും.
പാർലമെന്റ് പാസ്സാക്കിയ 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ 31.12.19ൽ കേന്ദ്ര സർക്കാരിനോട് പ്രമേയം വഴി ഏകകണ്ഠമായി അഭ്യർത്ഥിക്കുകയുണ്ടായി. സഭയിലെ ബിജെപി അംഗം പോലും ഇതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാ പരമായോ യാതൊരു നിലനിൽപ്പുമില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രമേയം പാസ്സാക്കുക വഴി നിയമസഭ അതിന്റെ സമയവും സംസ്ഥാനത്തെ ജനങ്ങളുടെ നികുതിപ്പണവും പാഴാക്കുകയാണെന്നും ഗവർണർ പറയുകയുണ്ടായി. ഇത് തികച്ചും അനുചിതമായ നടപടിയാണ്. സ്പീക്കറുടെ അനുമതിയോടെ സഭ ചർച്ച ചെയ്ത് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തെ നിയമസഭയുടെ ഭാഗം കൂടിയായ സ്പീക്കർ പരസ്യമായി തള്ളിപ്പറഞ്ഞതിലൂടെ സഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയും അതിലൂടെ സഭയുടെ പ്രത്യേക അധികാര അവകാശങ്ങളെ ഹനിക്കുകയുമാണ് ഗവർണർ ചെയ്തിരിക്കുന്നതെന്ന് ചെന്നിത്തല പറയുന്നു.
ഇവിടെ ബിജെപി അംഗം രാജഗോപാലിന്റെ പിന്തുണയാണ് ചെന്നിത്തല ഉയർത്തിക്കാട്ടുന്നത്. പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാതെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണ് രാജഗോപാൽ ചെയ്തത്. താൻ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പിന്നീട് പറയുകയും ചെയ്തു. ഇത് വീണ്ടും ചർച്ചയാക്കുകയാണ് ചെന്നിത്തല. കേരളത്തിലെ ബിജെപിക്ക് പോലും ഇല്ലാത്ത അഭിപ്രായമാണ് ഗവർണ്ണർ നടത്തുന്നതെന്ന വിമർശനമാണ് ചെന്നിത്തല ഉന്നയിക്കുന്നത്.
കേന്ദ്രം നിർമ്മിക്കുന്ന ഏത് നിയമത്തിലും അഭിപ്രായം പറയാനുള്ള അധികാരം നിയമസഭയ്ക്കുണ്ട്. നിയമസഭ സംസ്ഥാനത്തെ ജനങ്ങളാൽ തിരഞ്ഞടുക്കപ്പെടുന്ന ജനപ്രതിനിധികൾ അടങ്ങുന്ന സഭയായാണ്. ആ സഭ ഏകകണ്ഠമായി പാസ്സാക്കുന്ന പ്രമേയം സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സഭയുടെ നടപടികളിൽ അതൃപ്തിയുണ്ടെങ്കിൽ അത് രേഖാമൂലം സഭയെ അറിയിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. അല്ലാതെ പരസ്യമായി മൈക്കിന് മുന്നിൽ നിന്ന് സഭയെ അവഹേളിക്കുകയല്ല വേണ്ടത്. നിയമസഭാ ചട്ടം 130 പ്രകാരമാണ് ഞാൻ സ്പീക്കർക്ക് നോട്ടീസ് നൽകുന്നത്. നിയമസഭാ ചട്ടം 284(5) അനുസരിച്ച് ഉന്നത സ്ഥാനീയരായ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് Substantive motion ( സാരവത്തായ പ്രമേയം) ആവശ്യമുണ്ട്. അതനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുള്ളതെന്ന് ചെന്നിത്തല വിശദീകരിക്കുന്നു.
ഇതിന് മുൻപ് ഗവർണറെ തിരിച്ചു വിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ കൊണ്ടു വന്നിട്ടില്ല. എന്നാൽ ഗവർണറെ നീക്കം ചെയ്യുന്നതിന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാൻ നിയമസഭയ്ക്ക് പ്രമേയം കൊണ്ടു വരാമെന്ന് 1989 ൽ സ്പീക്കർ വർക്കല രാധാകൃഷ്ണന്റെ റൂളിങ് നിലനിൽക്കുന്നുണ്ട്.(2-2-1989). അതനുസരിച്ച് ഈ പ്രമേയം സഭയിൽ ചർച്ച ചെയ്യാവുന്നതാണ്. അന്ന് രാംദുലാരി സിൻഹയായിരുന്നു ഗവർണർ. കോഴിക്കോട് സർവ്വകലാശാലാ സെനറ്റിലേക്കുള്ള ക്യാബിനറ്റിന്റെ ശുപാർശ തള്ളി ഗവർണർ നിയമനം നടത്തിയതിനെതിരെയാണ് അന്നത്തെ സർക്കാർ പ്രമേയം കൊണ്ടു വന്നത്. അന്ന് ചാൻസലർ എന്ന നിലയ്ക്കുള്ള നടപടിയാലാണ് സഭ അതൃപ്തി രേഖപ്പെടുത്തിയത്. അന്നാണ് സ്പീക്കർ വർക്കല രാധാകൃഷ്ണൻ ഗവർണറെ നീക്കം ചെയ്യുന്നതിന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനും പ്രമേയം കൊണ്ടു വരാൻ നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് റൂളിങ് നൽകിയത്.
ഭരണഘടനയുടെ 168 അനുഛേദപ്രകാരം ഗവർണർ സംസ്ഥാന നിയമസഭയുടെ ഭാഗമാണ്. ഭരണഘടനയുടെ 156(1) വകുപ്പനുസരിച്ച് രാഷ്ട്രപതിയുടെ pleasure ഉള്ളിടത്തോളം തന്റെ കാലാവധി സമയത്ത് ഗവർണർക്ക് അധികാരത്തിൽ തുടരാമെന്നാണ് പറയുന്നത്. അതിനാലാണ് ഗവർണറെ മടക്കിവിളിക്കണമെന്ന് രാഷ്ട്്രപതിയോട് അഭ്യർത്ഥിക്കുന്നത്. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസും സംസ്ഥാന ഗവർണറുമായിരുന്ന ജസ്റ്റീസ് പി.സദാശിവം കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. സംസ്ഥാന നിയമസഭക്ക് ഏത് നിയമത്തിനെതിരെയും അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനകത്ത് ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടിക്കടി വാർത്താ സമ്മേളനം നടത്തുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
ജസറ്റീസ് സദാശിവം ഗവർണറായിരുന്ന 5 വർഷവും മാധ്യമങ്ങളെ കണ്ടിരുന്നില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ പത്രക്കുറിപ്പിറക്കും. മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ നേരിട്ട് ചോദിക്കും എന്നാണ് ജസ്റ്റീസ് സദാശിവം പറഞ്ഞത്. പക്ഷേ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ ദിവസവും റോഡരുകിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയും സംസ്ഥാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അദ്ദേഹം സംസ്ഥാനത്തിന് ബാദ്ധ്യതയായി കഴിഞ്ഞിരിക്കുന്നു-ചെന്നിത്തല വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍