കെ സി വേണുഗോപാലിന്റെ സ്ഥാനാരോഹണം ഏറ്റവും ക്ഷീണം ഉണ്ടാക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് തന്നെ; ചെന്നിത്തലയെക്കാളും ഉയർന്ന എൻഎസ്എസ് ബന്ധം കൂടിയായതോടെ പ്രതിപക്ഷ നേതാവിന്റെ നില പരുങ്ങലിൽ; ഐ ഗ്രൂപ്പിന്റെ മേലങ്കി അഴിച്ചു മാറ്റി ഉമ്മൻ ചാണ്ടിയോട് കൂടുതൽ അടുപ്പം കാട്ടി വേണുഗോപാലും; ഉമ്മൻ ചാണ്ടിയെ എങ്ങനേയും എംപിയാക്കി ഡൽഹിക്കയച്ച് കേരളത്തിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവാകാനുള്ള ചെന്നിത്തലയുടെ മോഹത്തിന് തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം എന്നും രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയാണ് നിന്നത്. കെ കരുണാകരനും ആന്റണിയുമായിരുന്നു എൺപതുകളിൽ കോൺഗ്രസിലെ എതിർ ഗ്രൂപ്പുകളുടെ പടനായകർ. അത് പിന്നീട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി. കെ കരുണാകരന്റെ അന്ത്യത്തോടെയാണ് വിശാല ഐ ഗ്രൂപ്പെന്ന ആശയവുമായി കരുണാകരന്റെ ശിഷ്യരെല്ലാം ചെന്നിത്തലയ്ക്ക് പിന്നിൽ അണിനിരന്നത്. കോൺഗ്രസ് ഹൈക്കമാണ്ടിലെ സ്വാധീനമാണ് ഐ ഗ്രൂപ്പിലെ നേതാവിനെ എന്നും നിശ്ചയിച്ചിരുന്നത്. ഇതുകൊണ്ട് മാത്രമാണ് ചെന്നിത്തല പടനായകനായത്. ഇവിടേക്കാണ് അതിശക്തനായി കെ സി വേണുഗോപാൽ എത്തുന്നത്. കേരളത്തിൽ ഒരു കോൺഗ്രസ് നേതാവിനെ എത്താനാകാത്ത ഉയരത്തിലാണ് ആലപ്പുഴയുടെ എംപി. രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനായി പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായി കെസി മാറുമ്പോൾ അത് തകർക്കുന്നത് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹമാണ്.
എൻഎസ്എസുമായുള്ള അടുപ്പമാണ് ചെന്നിത്തലയുടെ എന്നുമുള്ള കരുത്ത്. എന്നാൽ ചെന്നിത്തലയേക്കാൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് താൽപ്പര്യമുള്ള മുഖമാണ് കെസിയുടേത്. ചെന്നിത്തലയോട് പഴയ താൽപ്പരം പെരുന്നയ്ക്ക് ഇന്നില്ല. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ചെന്നിത്തല നടത്തിയ പ്രസ്താവനകൾ സുകുമാരൻ നായരെ ചൊടിപ്പിച്ചിരുന്നു. എൻ എസ് എസിനെ ആർ എസ് എസാക്കി ചിത്രീകരിക്കുന്ന ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് ചെന്നിത്തല നിലപാട് എടുത്തുവെന്ന പരിഭവം അവർക്കുണ്ട്. ഇതിനിടെയാണ് കോൺഗ്രസിലെ പുതിയ അനിഷേധ്യനേതാവായി വേണുഗോപാൽ മാറുന്നത്. കോൺഗ്രസിലെ സുപ്രധാന തീരുമാനങ്ങളെ എല്ലാം സ്വാധീനിക്കുക സംഘടനാ ജനറൽ സെക്രട്ടറിയാണ്. ഈ പദവിയിൽ വേണുഗോപാൽ എത്തുമ്പോൾ നിരവധി പേർ ചെന്നിത്തല പക്ഷത്ത് നിന്ന് വേണുഗോപാലിനൊപ്പം അടുക്കും. ഇത് ചെന്നിത്തലയ്ക്ക് തിരിച്ചടിയുമാകും. ഗ്രൂപ്പുകൾക്ക് അതീതനായി നിൽക്കാനാണ് വേണുഗോപാലിന്റെ തീരുമാനം. ഐ ഗ്രൂപ്പിലെ വലിയ വിഭാഗത്തിന്റെ പിന്തുണ നേടി ഉ്മ്മൻചാണ്ടിയോട് അടുക്കാനാകും വേണുഗോപാൽ ശ്രമിക്കുക.
ആലപ്പുഴ ലോക്സഭയിൽ വേണുഗോപാൽ മത്സരിക്കില്ല. പകരം പിസി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കും. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ വിഷ്ണുവിനെ പിന്തുണച്ച് ലോക്സഭയിലേക്ക് എത്തിക്കുന്നതിലൂടെ ഉമ്മൻ ചാണ്ടിയുമായി കൂടുതൽ അടുക്കാനാണ് വേണുഗോപാൽ ആഗ്രഹിക്കുന്നത്. ഉമ്മൻ ചാണ്ടിയെ ലോക്സഭയിലേക്ക അയച്ച് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി പദം ഉറപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയുണ്ടാകുന്നത്. കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ മാറ്റുന്നതിന് പിന്നിൽ ചെന്നിത്തല സ്വപ്നം കാണുന്നത് എന്താണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഇതിനെ പൊളിക്കാൻ എൻഎസ്എസിന്റെ ഗുഡ് ബുക്കിലുള്ള വേണുഗോപാലിനെ തന്നെ ഉയർത്തിക്കാട്ടും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടായാൽ വേണുഗോപാലിനെ ഉമ്മൻ ചാണ്ടി പിന്തുണയ്ക്കും. ഇത് ഉറപ്പാക്കാനുള്ള എല്ലാ സഹായവും ഇനി വേണുഗോപാൽ എ ഗ്രൂപ്പിന് ചെയ്തു കൊടുക്കും. സംഘടനാ ജനറൽ സെക്രട്ടറിയായതോടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം സ്വാധീനം ചെലുത്താൻ വേണുഗോപാലിന് കഴിയും.
ദേശീയരാഷ്ട്രീയത്തിൽ സജീവമായിരുന്ന മുൻപ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് പോലും ലഭിക്കാത്ത പദവിയാണ് കെ.സി വേണുഗോപാലിനെ തേടിയെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ ഏറ്റവും സീനിയറായ ജനറൽസെക്രട്ടറിമാർക്ക് മാത്രം നൽകുന്ന പദവിയാണ് താരതമ്യേന ജൂനിയറായ കെ.സി വേണുഗോപാലിന് രാഹുൽ സമ്മാനിച്ചിരിക്കുന്നത്. പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകുമ്പോഴൊക്ക രാഹുൽ ഗാന്ധിയുടെ ദൂതനായി അയക്കുന്നത് കെ.സി വേണുഗോപാലിനെയാണ്. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്ത് തീർത്ത കെ.സിക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് രാഹുൽ നൽകിയത്. പണിയെടുക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനമെന്ന് മുമ്പും പലപ്പോഴും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട് താനും. ഗോവയിലും , തെലുങ്കാനയിലും കർണാടകയിലും, എല്ലാം പ്രതിസന്ധിഘട്ടങ്ങളിൽ കെ.സി വേണുഗോപാലിനെയാണ് രാഹുൽ അയച്ചയത്. കർണാടകയിൽ ശക്തരിൽ ശക്തനായ ബിജെപി നേതാവ് യെദിയൂരപ്പയ്ക്ക് തക്കമറുപടി നൽകുവാനും തിരിച്ചടികൾ നൽകുവാനും കെ.സി ഉണ്ടായിരുന്നു. രാജസ്ഥാനിലും മികവ് കണ്ടു. അങ്ങനെ രാഹുലിന്റെ ഏറ്റവും വിശ്വസ്തനായി മാറിയാണ് വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിലെ പ്രധാനിയാകുന്നത്.
കെ സി വേണുഗോപാൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ സുപ്രധാന പദവിയിലേക്ക് ഉയരുമ്പോൾ സംസ്ഥാന കോൺഗ്രസിലെ അധികാരഘടനയിലും ചെറുതല്ലാത്ത മാറ്റങ്ങളും അടിയൊഴുക്കുകളും സംഭവിക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്റണി എന്നീ മുതിർന്ന നേതാക്കളെ കേന്ദ്രീകരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന സംസ്ഥാന കോൺഗ്രസിന്റെ ഉൾപ്പാർട്ടി ബലാബലങ്ങളിൽ പുതിയൊരു പവർഹൗസ് കൂടി ഉസൃഷ്ടിക്കുന്നതാണ് കെസിയുടെ വരവ്. ആന്റണിയുടെ കാലം കഴിഞ്ഞു. ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലും സജീവമാകും. എഐസിസി ജനറൽ സെക്രട്ടറിമാർക്കിടയിൽ 'സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി' സംഘടനാപരമായി ഏറെ ഉയർന്ന പദവിയാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെക്കാൾ മീതെയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. അങ്ങനെ നോക്കിയാൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയേക്കാൾ ഒരുപടി മേലെയാകും കോൺഗ്രസിൽ ഇനി കെ സി വേണുഗോപാലിന്റെ സ്ഥാനം. കോൺഗ്രസ് കോർ കമ്മിറ്റിയിൽ എ കെ ആന്റണിക്ക് പുറമേയുള്ള ഏക മലയാളിയും. അങ്ങനെ പാർട്ടിയുടെ നയരൂപീകരണത്തിലെ സ്വാധീനമുപയോഗിച്ച് തനിക്ക് പിന്നിലുള്ളവരുടെ എണ്ണം കൂട്ടാനും കെസിക്ക് കവിയും.
രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലുമുള്ള ഭരണപരിചയം, കർണ്ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മികച്ച പ്രകടനം, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഭാഷാ സ്വാധീനം ഇതൊക്കെയാണ് കെസിയെ കുതിക്കാൻ തുണയ്ക്കുന്നത്. ഐ ഗ്രൂപ്പിലെ തിരുത്തൽവാദി യുവതുർക്കിയായി രാഷ്ട്രീയജീവിതം തുടങ്ങിയ കെ സി വിശാല ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് പിന്നീട് ഉയർന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായതോടെ ഗ്രൂപ്പിനതീതമായ പരിവേഷം കാത്തുസൂക്ഷിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് ഇടയ്ക്കൊരു കൈ നോക്കിയെങ്കിലും നടന്നില്ല. ഇതിന് പാരവച്ചത് ചെന്നിത്തലയാണെന്ന പരാതി കെസിക്കുണ്ട്. സർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒന്നാകെ അണിനിരത്താൻ രമേശ് ചെന്നിത്തലയ്ക്ക് ആകുന്നില്ലെന്നും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം എടുത്ത നിലപാടുകൾ ശരിയായില്ലെന്നും പൊതുവേ അഭിപ്രായവുമുണ്ട്. ഈ സാഹചര്യം ചർച്ചയാക്കിയാകും കൃത്യസമയത്ത് വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിലെ അമരക്കാരനാവുക. ഇത് മുഖ്യമന്ത്രി പദം തന്നെയാകുമെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്.
കെപിസിസിയിലെ രണ്ടാം നിര നേതാക്കൾക്കിടയിലുള്ള തന്റെ സ്വാധീനം ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി ഉയർത്താൻ ഇനി കെ സി വേണുഗോപാലിനാകും. ഒരു കാലത്ത് എകെ ആന്റണി സംസ്ഥാന കോൺഗ്രസിൽ നിർണ്ണായക തീരുമാനമെടുക്കാൻ ശേഷിയുള്ള നേതാവായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് പെട്ടെന്നൊരു ദിവസം വിമാനത്തിൽ തിരുവനന്തപുരത്ത് പറന്നിറങ്ങി, കെ കരുണാകരനിൽ നിന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ആന്റണിയെ രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. ഇതിന് സമാനമായതൊക്കെ വേണുഗോപാലിന്റെ കാര്യത്തിലും സംഭവിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളിൽ വലിയൊരു വിഭാഗവും പ്രതീക്ഷിക്കുന്നത്. സംസ്ഥാന കോൺഗ്രസിലെ അധികാര വടംവലിയും ചക്കളത്തിപ്പോരും തുടരുന്നപക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ കെസിയെ ഹൈക്കമാണ്ടി നിയോഗിക്കാനും സാധ്യത ഏറെയാണ്. ഇതെല്ലാം മനസ്സിൽ വച്ചാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ വിഷ്ണുനാഥിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതും.
അതിനിടെ ശബരിമല സമരത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന് പോരടിച്ച പ്രയാർ ഗോപാലകൃഷ്ണനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും ചർച്ചയായിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രയാറിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ ചരടുവലികൾ സജീവമാണ്. എൻഎസ്എസും പ്രയാറിന് അനുകൂലമാണ്. ആലപ്പുഴയിൽ വേണുഗോപാൽ മത്സരത്തിൽ നിന്ന് പിന്മാറിയാൽ വിഷ്ണുനാഥും പ്രയാറും തമ്മിലാകും പ്രധാന മത്സരം. എന്നാൽ ആരാകും മത്സരിക്കുകയെന്ന തീരുമാനത്തെ സ്വാധീനിക്കുക വേണുഗോപാലിന്റെ മനസ്സ് തന്നെയാകും. 2014 ൽ രണ്ടാം വട്ടവും ആലപ്പുഴയിൽ നിന്ന് ജയിച്ച് പാർലമെന്റിലെത്തിയ കെ.സി വേണുഗോപാൽ അവിടെ നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണ് രാഹുലിന്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കുന്നത്.കെ.എസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ കെ.സി വേണുഗോപാലിനെ കണ്ടെടുക്കുന്നത് ലീഡർ കെ.കരുണാകരനാണ്.1989 ൽ നായനാർ സർക്കാരിന്റെ കാലത്ത് കെ.സിക്ക് ഏറ്റ മർദ്ദനങ്ങൾ ദേശീയശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തുടർന്ന് കരുണാകരന്റെ പ്രീയപ്പെട്ട ശിഷ്യരിൽ ഒരാളായി മാറിയ കെസി വേണുഗോപാൽ രാഷ്ട്രീയത്തിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇടതിന് വളക്കൂറുള്ള ആലപ്പുഴയെ കോൺഗ്രസിനായി മെരുക്കിയെടുത്തതും കെ.സിയുടെ ഊർജസ്വലതയാണ്. ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ഭംഗിയായി നിർവ്വഹിക്കുന്നതിലുള്ള കെ.സിയുടെ മിടുക്കാണ് സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. രാഷ്ട്രീയത്തിൽ 55 വയസ് എന്നത് ഒരു പ്രായമേ അല്ലയെന്നിരിക്കെയാണ് ഈ നേട്ടമെന്നതും എടുത്ത് പറയേണ്ടതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുകളിലേക്ക് കെ.സി വളരുമ്പോൾ കേരളത്തിലെ ഗ്രൂപ്പ്സമവാക്യങ്ങളും മാറിമറിയും.
Stories you may Like
- പുതുപ്പള്ളിയിൽ തോൽവി മുന്നിൽ കണ്ട് എം വി ഗോവിന്ദൻ മുൻകൂർ ജാമ്യമെടുത്തു
- ട്രബിൾഷൂട്ടറുടെ റോളിൽ ഇനിയും കെസിയുണ്ടാകും; ഡികെ വേദനയിൽ തന്നെ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- ബിജെപി കോൺഗ്രസ് ഒത്തുകളിയെന്ന പിണറായിയുടെ ആരോപണം തമാശ; കെ സി വേണുഗോപാൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്