തിരിച്ചടിക്കു കാരണം ഉമ്മൻ ചാണ്ടിയെന്ന ആഭ്യന്തര മന്ത്രിയുടെ കത്ത് തലവേദനയായി; മുഖ്യമന്ത്രിയെയും ചെന്നിത്തലയെയും സുധീരനെയും ഹൈക്കമാൻഡ് വിളിപ്പിച്ചു; ആഭ്യന്തര മന്ത്രിക്കു പോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോടിയേരി; ഉമ്മൻ ചാണ്ടിക്കെതിരെ കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല വീണ്ടും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേരിൽ പുറത്തുവന്ന കത്ത് കോൺഗ്രസ് ഹൈക്കമാൻഡിനും തലവേദനയായി. കത്തു വിവാദമായതോടെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും വി എം സുധീരനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. അതിനിടെ, ഉമ്മൻ ചാണ്ടിക്കെതിരെ കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവർത്തിച്ചു.
വരുന്ന 22ന് ഡൽഹിയിലെത്താനാണ് നേതാക്കൾക്കു ഹൈക്കമാൻഡ് നിർദ്ദേശം നൽകിയത്. സംസ്ഥാനത്തു കോൺഗ്രസിനും യുഡിഎഫിനും നേരിടുന്ന തിരിച്ചടിക്കു കാരണം ഉമ്മൻ ചാണ്ടിയാണെന്നു ചൂണ്ടിക്കാട്ടിയാണു ആഭ്യന്തര മന്ത്രി ഹൈക്കമാൻഡിനു കത്തയച്ചത്.
നായർ വോട്ടുകൾ കൈവിടുന്നു, ഭരണത്തിൽ സർവ്വത്ര അഴിമതി, കെപിസിസിക്ക് ഏകോപനത്തിനു കഴിയുന്നില്ല തുടങ്ങിയ വിഷയങ്ങളാണ് കത്തിൽ ഉന്നയിച്ചത്. ഹൈക്കമാൻഡിന് ചെന്നിത്തല കൊടുത്ത കത്ത് പുറത്തായതോടെ ഇങ്ങനയൊന്ന് അയച്ചില്ലെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രി.
കത്തു തലവേദനയായതോടെയാണ് കേരളത്തിലെ സംഘടന-സർക്കാർ വിഷയങ്ങളിൽ ഇടപെടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് 22ന് ഡൽഹിയിൽ തങ്ങാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ആഭ്യന്തരമന്ത്രിക്കു പോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഹൈക്കമാൻഡിന് അയച്ച കത്തിലാണ് മുഖ്യമന്ത്രിക്കെതിരേ ചെന്നിത്തല രംഗത്തെത്തിയത്. തദ്ദേശ ഭരണ തെരഞ്ഞടുപ്പിൽ അടക്കം കോൺഗ്രസും യുഡിഎഫും നേരിട്ടത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്നാണ് ചെന്നിത്തലയുടെ കത്തിലെ പരാമർശം.
കൈരളി ടിവിയാണ് ഈ കത്ത് പുറത്തുവിട്ടത്. ചില ദേശീയ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. കത്ത് കൈരളി പുറത്തുവിട്ടിട്ടും ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഹൈക്കമാണ്ടും കത്തിനെ കുറിച്ച് സ്ഥിരീകരിക്കുന്നില്ല. എന്നാൽ ഇത്തരമൊരു കത്ത് തദ്ദേശ തെരഞ്ഞടെുപ്പിന് പിന്നാലെ ചെന്നിത്തല നൽകിയെന്നാണ് കോൺഗ്രസിലെ എ വിഭാഗത്തിന്റെ നിലപാട്.
രൂക്ഷമായാണ് പുറത്തുവന്ന കത്ത് അനുസരിച്ച് മുഖ്യമന്ത്രിയെ രമേശ് ചെന്നിത്തല വിമർശിക്കുന്നത്. ഇരു കക്ഷി സംസ്ഥാനമായിരുന്ന കേരളത്തിൽ ബിജെപി പിടിമുറുക്കുകയാണെന്നും ഇക്കാര്യം തലനാരിഴ കീറിപരിശോധിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. കേരളത്തിൽ ബിജെപി ഒരു ശക്തിയായി വളരുകയാണ്. സംസ്ഥാനത്തെ ഹിന്ദു മത വിശ്വാസികൾ ബിജെപിയോട് അടക്കുകയാണ്. ഇതാണ് കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞുപ്പിൽ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും മേൽക്കൈ ലഭിക്കാൻ വഴിയൊരുക്കിയത്. സംസ്ഥാനത്ത് ബിജെപി വലിയ രീതിയിൽ സാന്നിധ്യം അറിയിക്കുകയാണ്.
തിരുവനന്തപുരം കോർപറേഷനിൽ ചിലയിടങ്ങളിൽ സിപിഐ(എം) ജയിച്ചപ്പോൾ അവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്. മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറന്നു. കോൺഗ്രസിനെ ശക്തമായി പിന്തുണച്ചിരുന്ന നായർ സമുദായക്കാർ ബിജെപിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതു ഗുരുതരമായ സംഭവവിശേഷത്തിലേക്കായിരിക്കും നയിക്കുക. ഇതു വേണ്ടവിധത്തിൽ പരിഹരിക്കണമെന്നും കത്തിൽ ചെന്നിത്തല പറയുന്നു. അഴിമതിക്ക് എതിരേയും പരമാർശവുമുണ്ട്.
നായർ സമുദായ വോട്ടുകളാണ് ചെന്നിത്തല ഉയർത്തിക്കാട്ടുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ നേതൃമാറ്റം അനിവാര്യമാണെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്. കോൺഗ്രസിലെ എ ഐ ഗ്രൂപ്പ് പോര് ശക്തമാക്കുന്നതാണ് ചെന്നിത്തലയുടെ കത്ത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കേരളത്തിൽ സർവ്വത്ര അഴിമതിയാണെന്നും ഈ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതും എ വിഭാഗത്തിനെ ലക്ഷ്യമിട്ടാണ്. ബാർ കോഴയും സോളാറും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കത്ത് ചർച്ചയാകുന്നതും.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് തൊട്ടു പിന്നാലെ ചെന്നിത്തല ഡൽഹിയിൽ പോയിരുന്നു. അന്നാണ് ഈ കത്ത് കൈമാറിയതെന്നാണ് സൂചന. അതിനിടെ കത്തുകൊടുത്തിട്ടുണ്ടെങ്കിൽ തന്നെ അത് ആരേയും വിമർശിക്കാനല്ലെന്നും സത്യം ഹൈക്കമാണ്ടിനെ അറിയിക്കുകയാണ് ചെയ്തതെന്നും ഐ ഗ്രൂപ്പ് അറിയിച്ചു. കെപിസിസി പ്രസിഡന്റിനെതിരേയും പരാമർശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര ഏകോപനത്തിന് സുധീരന് കഴിഞ്ഞില്ലെന്നാണ് വിമർശനം. 2010ൽ താൻ പ്രസിഡന്റായപ്പോഴുണ്ടായതിന് സമാനമായതൊന്നും സുധീരൻ ചെയ്തില്ലെന്നാണ് പരാതി.
അതായത് ഉമ്മൻ ചാണ്ടിയേയും സുധീരനേയും ലക്ഷ്യമിട്ടായിരുന്നു ചെന്നിത്തലയുടെ കത്ത് എന്നാണ് നിരീക്ഷണം. മുഖ്യമന്ത്രി സ്ഥാനത്ത് സുധീരനെത്തുന്നത് തടയുകയെന്ന ലക്ഷ്യവും കത്തിനുണ്ടെന്നാണ് വിലയിരുത്തൽ.
22ന് ഡൽഹിയിൽ എത്തുന്ന നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് കോർ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എ.കെ.ആന്റണിയും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് രണ്ടുദിവസം കെപിസിസി ചർച്ചകളും, വിലയിരുത്തലും നടത്തിയതാണെന്നും, അവിടെ ചർച്ചയിൽ വരാത്ത കാര്യങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. രമേശ് ചെന്നിത്തല കോൺഗ്രസ് ഹൈക്കമാൻഡിന് അയച്ചതായി മാദ്ധ്യമങ്ങൾ പറയുന്ന കത്തിന്റെ ആധികാരികത വേണമെങ്കിൽ പരിശോധിക്കുമെന്നും സുധീരൻ പറഞ്ഞു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- നൂറനാട്ട് നിന്ന് ഒരു സൈക്കോ പ്രതികാരകഥ
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍