സൗമിനിയെ പിന്തുണയ്ക്കാൻ ഇല്ലെന്ന് ഐ ഗ്രൂപ്പ്; രാജമാണിക്യത്തെ പിന്തുണച്ച് മേയർക്കെതിരെ പരോക്ഷ യുദ്ധത്തിന് തുടക്കമിടും; അടവു നയം കൊച്ചിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാക്കും; കരുതലോടെ നീങ്ങാൻ എ വിഭാഗവും; മേയർ-കളക്ടർ യുദ്ധത്തിൽ ഗ്രൂപ്പ് പോര്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിലെ മേയർ-കളക്ടർ പോരിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രാചയം. സുധീരന്റെ പിന്തുണയോടെ തട്ടിയെടുത്ത മേയർ പദവിയിൽ എ ഗ്രൂപ്പുകാരി സ്വസ്ഥതയോടെ ഭരിക്കേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. അതുകൊണ്ട് തന്നെ മേയർക്കാകും ഐ ഗ്രൂപ്പിന്റെ പൂർണ്ണ പിന്തുണ. ഇതുകൊച്ചിയിലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് കടുപ്പിക്കും.
കൊച്ചി കോർപ്പറേഷനെതിരെ ജില്ലാ കളക്ടർ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ എടുക്കേണ്ടതിനു പകരം കൗൺസിലർമാർ പരസ്പരം ബഹളം വച്ച് വെറുതെ സമയം പാഴാക്കുകയാണെന്ന് കളക്ടറുടെ ഫേസ്ബുക്ക് വിമർശനക്കുറിപ്പിന് ശേഷമാണ് കൊച്ചി മേയർ കളക്ടർ യുദ്ധം തുടങ്ങുന്നത്. എന്നാൽ ഇതിൽ പാർട്ടി ഇടപെടുന്നതിനെ കോൺഗ്രസിലെ ഐ വിഭാഗം അനുകൂലിക്കുന്നില്ല.
കൊച്ചി നഗരത്തിലെ സർക്കാർ ഭൂമി കൈയേറി വാഹന പാർക്കിങ്ങ് അനുവദിച്ച കൊച്ചിയിലെ 32 കെട്ടിട സമുച്ചയങ്ങൾക്കെതിരെ ജില്ലാ കളക്ടർ നോട്ടീസ് നൽകിയിരുന്നു. അത് ഇപ്പോഴത്തെ ഭരണസമിതി തള്ളികളഞ്ഞു അതാണ് പുതിയ കൗൺസിലിനെതിരെ ജില്ലാ കളക്ടറെ ചൊടിപ്പിക്കാൻ കാരണമായതെന്നറിയുന്നു. എന്നാൽ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനും വലിയ വിമർശനങ്ങൾക്കുമെതിരെ പോരിനിറങ്ങിയ കൊച്ചി മേയർ സൗമിനി ജയിനെ തുണക്കാനോ ഒപ്പം നിൽക്കാനോ ഞങ്ങളില്ലെന്ന നിലപാടില്ലാണ് കൊച്ചിയിലെ കോൺഗ്രസ് ഐ ഗ്രൂപ്പ്. മുൻ മേയർ ടോണി ചെമ്മണിയുമായി അടുപ്പമുള്ള നേതാവാണ് സൗമിനി ജെയിൻ. അതുകൊണ്ട് തന്നെ കളക്ടറുടെ നിലപാടിനെ പിന്തുണച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഐ ഗ്രൂപ്പിന്റെ പക്ഷം.
അഭിപ്രായം പറഞ്ഞ കളക്ടറെ കൊച്ചിയിൽ നിന്നു മാറ്റാനോ അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനോ മേയർ തുനിഞ്ഞാൽ അതിനെ അംഗീകരിക്കാൻ തങ്ങൾ തയാറാകില്ല എന്ന നിലപാടാണ് ഇപ്പോൾ ഐ ഗ്രൂപ്പ് നിലപാട്. ഇത് മേയറെയാണ് കൂടുതൽ വെട്ടിലാക്കിയിരിക്കുന്നത്. കലക്ടർ ഉത്തരവാദിത്തപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം സ്വന്തം അക്കൗണ്ടിലുള്ള ഫേസ്ബുക്ക് പേജിൽ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും അത് ശരിയെന്ന് തോന്നിയാൽ വേണ്ട നടപടിയെടുക്കണമെന്നും, അദ്ദേഹത്തെ കൊച്ചിയിൽ നിന്ന് തെറിപ്പിക്കാനോ നടപടികൾ സ്വീകരിക്കണമെന്നു പറയാനോ കൂടെയുണ്ടാവില്ല എന്നാണിപ്പോൾ ഐ
ഗ്രൂപ്പ് വാദം.
അതോടൊപ്പം കളക്ടർ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിക്കാനാണ് എ ഗ്രൂപ്പ് ആധിപത്യത്തിലുള്ള ടൗൺപ്ലാനിങ് സ്ഥിരം കമ്മറ്റിയുടെ തീരുമാനം. കഴിഞ്ഞ കൗൺസിൽ ഭരണത്തിന് ശേഷം ഇപ്പോൾ കൊച്ചി നഗരസഭ 170 കോടിയുടെ ബാധ്യതയിലാണ് എന്നാണ് കേൾക്കുന്നത്. ഇത് പുതിയ മേയറുടെ തലയിൽ വെയ്ക്കാൻ പ്രതിപക്ഷം ശ്രമം നടത്തുന്നുണ്ട്. ഈ വിവാദം കൗൺസിൽ ഉയർന്നാലും ഐ ഗ്രൂപ്പ് നിശബ്ദരാകും. എല്ലാം എ ഗ്രൂപ്പ് ചെയ്യട്ടേ എന്നാണ് നിലപാട്.
കൊച്ചി മേയർ സീറ്റ് പെയ്മെന്റ് സീറ്റാണെന്നുള്ള വലിയ വാദങ്ങൾക്കും വാർത്തകൾക്കുമൊടുവിലാണ് രണ്ടു ഗ്രൂപ്പുകളെയും ഞെട്ടിച്ചുകൊണ്ട് കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ സൗമിനി ജെയിനിന്റെ പേര് മേയർ സ്ഥാനത്തേക്ക് പ്രഖ്യാപ്പിക്കുന്നത്. വലിയ അട്ടിമറികൾ നടത്താമെന്നുകരുതിയ പല കോൺഗ്രസ് നേതാക്കൾക്കും ഇത് വലിയ ഒരടിയായിരുന്നു. കൊച്ചി മേയർ സ്ഥാനത്ത് സൗമിനി ജെയിൻ ഇരിക്കുന്നതിൽ പലർക്കും കല്ലുകടിയുണ്ടെന്നു വ്യക്തം.
ഇതിനിടയിൽ തന്റെ ഔദ്യോഗിക വാഹനത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുള്ള നീല ബിക്കൺ ലൈറ്റ് ഉടൻ ഊരി നീക്കണം എന്നാവശ്യപ്പെട്ട് ആർഡിഓ നോട്ടീസ് അയച്ച വാർത്ത മേയറെ കുടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. പക്ഷെ മേയർക്ക് നീല ബിക്കൺ ലൈറ്റ് ആവാം എന്നുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട് മേയർക്ക് പിടിവള്ളിയായി. ഇതോടെ കളക്ടർക്ക് എതിരെ നിലപാട് എടുക്കാൻ മേയർ തയ്യാറെടുക്കുയായിരുന്നു. ഐ ഗ്രൂപ്പിന്റെ നിലപാട് വ്യക്തമാക്കുമ്പോൾ കരുതലോടെ നീങ്ങാനാണ് മേയറുടെ തീരുമാനം.
കഴിഞ്ഞ കൊച്ചി നഗരസഭാ കൗൺസിലിലെ ചർച്ചകളെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടുകൊണ്ട് കലക്ടറാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ കൊച്ചി സ്മാർട് സിറ്റി പദ്ധതിയുടെ ലോഗോ, ടാഗ് ലൈൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കോർപ്പറേഷൻ കൗൺസിലുമായി ചർച്ച ചെയ്യാതിരുന്നതാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ലോഗോയും ടാഗ്ലൈനുമല്ല സ്മാർട്സിറ്റി എന്നും കൊച്ചി നഗരം മാലിന്യങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും കൗൺസിൽ അതൊന്നും ചർച്ച ചെയ്യുന്നില്ലെന്നും കലക്ടർ പോസ്റ്റിൽ പറയുന്നു.
അതിനിടെയാണ് കൊച്ചി മേയർ സൗമിനി ജെയിനിന്റെ ഔദ്യോഗികവാഹനത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുള്ള ബീക്കൺ ലൈറ്റ് ഉടൻ ഊരി നീക്കണമെന്നാവശ്യപ്പെട്ടുള്ള നടപടികളുമുണ്ടായത്. പുതുമോടി മാറും മുൻപേ വിവാദത്തിൽ പെട്ട മേയർ സൗമിനി ജെയിൻ നോട്ടീസ് കിട്ടിയതോടെ വെട്ടിലാകുകയും ചെയ്തു. മോട്ടോർവാഹന വകുപ്പാണ് ഇത്തരമൊരു നിർദ്ദേശം കൈക്കൊണ്ടത്. എന്നാൽ, ഇതിന് പിന്നിൽ രാജമാണിക്യത്തിന്റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ആക്ഷേപം.
മേയർ ഉപയോഗിക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നഗരസഭാ സെക്രട്ടറിയുടെ പേരിലായതുകൊണ്ട് ആ പേരിലാണ് മേയർക്കെതിരെ ഇമെയിൽ വഴിയും തപാൽ വഴിയും വാഹനവകുപ്പിന്റെ നോട്ടീസ് വന്നത്. മേയറുടെ നീല ബീക്കൺ ലൈറ്റ് നിയമവിരുദ്ധമെന്നു കാണിച്ചാണ് ആർ.ടി.ഒയുടെ നോട്ടീസ് വന്നത്. കലക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. ഇതിനു മറുപടിയെന്നോണമാണ് മേയർമാരുടെ പട്ടികയിൽ നിന്നു കലക്ടർ രാജമാണിക്യത്തിന്റെ പേരു നീക്കം ചെയ്യാനുള്ള നടപടി സൗമിനി ജെയിൻ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് നടക്കാൻ വൈകിയ സാഹചര്യത്തിൽ മേയറുടെ ചുമതല കലക്ടർക്കായിരുന്നു.
കോർപ്പറേഷനിലെ മേയർമാരുടെ പട്ടികയിൽ എം.ജി. രാജമാണിക്യത്തിന്റെ പേര് എഴുതിച്ചേർത്തിരുന്നു. അത് നീക്കം ചെയ്യുമെയന്ന മേയർ സൗമിനി ജെയിനിന്റെ പ്രസ്താവനയാണ് പുതിയ തർക്കം. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിനെ അപമാനിച്ച കലക്ടർക്കെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്ന് കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ എ.ബി. സാബു പറഞ്ഞിരുന്നു.
Stories you may Like
- ഇടുക്കി സ്വദേശിയായ യുവാവും ബംഗാളി യുവതിയും ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- മലയാളി യുവാവിന്റെയും കാമുകിയുടേയും ആത്മഹത്യക്ക് പിന്നിൽ ആ ഫോൺ കോൾ
- കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി.പി. എമ്മിന് തിരിച്ചടി
- മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍