സിറ്റിങ് എംപിമാരുടെ സീറ്റുകളിൽ മറ്റു പേരുകൾ നിർദ്ദേശിക്കാതെയുള്ള ലിസ്റ്റ് ഡൽഹിയിൽ എത്തി; ഏല്ലാവരും നിർദ്ദേശിച്ചിട്ടും പറ്റില്ലെന്ന് കട്ടായം പറഞ്ഞ് മുല്ലപ്പള്ളി; അലപ്പുഴയാണെങ്കിൽ വേണ്ടെന്ന് പറഞ്ഞ് വേണുഗോപാൽ; ആന്റോയെ വെട്ടി സ്ഥാനാർത്ഥിയാകാൻ കഴിയുമെന്ന പ്രതീക്ഷയിൽ പിജെ കുര്യൻ; സോണിയയുടെ സമ്മർദ്ദം മറികടന്ന് അവസാന നിമിഷം കെവി തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കുമെന്ന പ്രചരണവും ശക്തം; ബെന്നി ബെഹന്നാനും ടി എൻ പ്രതാപനും വാഴയ്ക്കനും മുൻഗണനാ ലിസ്റ്റിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും വി എം സുധീരനും മത്സരിക്കുമോ? കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. മത്സരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാണ്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും വി എം സുധീരനും തയ്യാറുമല്ല. എന്തുവന്നാലും മത്സരിക്കില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കെസി വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കാൻ താൽപ്പര്യമില്ല. യുവാക്കൾക്ക് വേണ്ടി വഴിമാറിക്കൊടുക്കാനാണ് സുധീരന് താൽപ്പര്യം. ഇതോടെ തീരുമാനം എല്ലാം ഹൈക്കമാണ്ടിൽ എത്തുകയാണ്. കെപിസിസി തയ്യാറാക്കിയ ലിസ്റ്റിൽ അപ്രതീക്ഷിത മാറ്റങ്ങൾ പലരും പ്രതീക്ഷിക്കുന്നുണ്ട്. വയനാട് സീറ്റിനായുള്ള കടുപിടിത്തത്തിലാണ് ഏവരും. കെസി വേണുഗോപാലിനും വയനാട് വേണം. 16 പേരാണ് ഈ സീറ്റിന് വേണ്ടി ചരടുവലികൾ നടത്തുന്നത്. ഏതായാലും നാളെയോടെ തീരുമാനം ഹൈക്കമാണ്ട എടുക്കും.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനായി ഹൈക്കമാൻഡ് വിശാലാഭിപ്രായം കേൾക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി മുതിർന്ന നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ചു. നാളെ ചേരുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തോടനുബന്ധിച്ചു കമ്മിറ്റിക്കു പുറത്തുള്ള കേരളത്തിലെ പ്രധാന നേതാക്കളുടെ നിർദ്ദേശം കൂടി പരിഗണിക്കും. പട്ടികയായാൽ നാളെത്തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൂടി അംഗീകാരം വാങ്ങിക്കാനാണു സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. സ്ക്രീനിങ് കമ്മിറ്റിയിൽ നിലവിൽ കേരളത്തിൽ നിന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ഉൾപ്പെടുത്തിയിരുന്നത്. എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എല്ലാ സംസ്ഥാനങ്ങളുടെയും സ്ക്രീനിങ് കമ്മിറ്റിയിലുണ്ട്. പ്രവർത്തകസമിതി അംഗങ്ങളായ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരും ക്ഷണിതാക്കളായി പങ്കെടുക്കും. ഇവരെ കൂടാതെ മുൻ കെപിസിസി പ്രസിഡന്റുമാർ, പി.സി. ചാക്കോ, പി. ജെ.കുര്യൻ, ബെന്നി ബഹനാൻ, വി.ഡി.സതീശൻ എന്നിവരെയും ഡൽഹിക്കു വിളിപ്പിച്ചു. ഇത് പുതിയ ചർച്ചകൾക്കും വഴി വയ്ക്കുകയാണ്.
താൽപ്പര്യമുള്ള സിറ്റിങ് എംപിമാരെയെല്ലാം മത്സരിപ്പിക്കാനാണ് കെപിസിസിയുടെ നിർദ്ദേശം. എന്നാൽ കോട്ടയത്തും എറണാകുളത്തും ചില പ്രശ്നങ്ങളുണ്ട്. എറണാകുളത്ത് മത്സരിക്കാൻ കെവി തോമസ് തയ്യാറാണ്. സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായ കെവി തോമസ് സീറ്റ് തനിക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കെവി തോമസിന് ജയസാധ്യത കുറവാണെന്നും ഹൈബി ഈഡനെ എറണാകുളത്ത് പരീക്ഷിക്കണമെന്നുമാണ് ആവശ്യം. എംഎൽഎയായ ഹൈബിയും മത്സരിക്കാൻ തയ്യാർ. കോൺഗ്രസിലെ ഐ വിഭാഗം ഹൈബിയുടെ പേര് ചർച്ചയാക്കി സീറ്റിൽ കണ്ണുവച്ച് സജീവമായുണ്ട്. ഇത് കെ വി തോമസിന് വെല്ലുവിളിയാണ്. രാഹുൽ ഗാന്ധിയുടെ മനസ്സ് തന്നെയാകും നിർണ്ണായകം. പത്തനംതിട്ടയിൽ പ്രാദേശിക നേതൃത്വം സിറ്റിങ് എംപിയായ ആന്റോ ആന്റണിക്ക് എതിരാണ്. ഈ സാഹചര്യത്തിൽ പിജെ കുര്യൻ സീറ്റിൽ കണ്ണുവയ്ക്കുന്നു. ചർച്ചകൾക്ക് പിജെ കുര്യനേയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. ഇത് കുര്യനും പ്രതീക്ഷ നൽകുന്ന ഘടകമാണ്. പത്തനംതിട്ട തനിക്ക് കിട്ടുമെന്ന് പ്രതീക്ഷയിലാണ് കുര്യനും.
തിരുവനന്തപുരത്ത് ശശി തരൂരും ആറ്റിങ്ങലിൽ അടൂർ പ്രകാശും കോഴിക്കോട് എംകെ രാഘവനും സീറ്റുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ചാലക്കുടിയിലും ഇടുക്കിയിലും സ്ഥാനാർത്ഥിയെ കണ്ടെത്താൻ കരുതലോടെയാണ് സിപിഎം നീക്കം. തൃശൂരിൽ ടി എൻ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹന്നാനും മത്സരിക്കാനാണ് സാധ്യത. എന്നാൽ ബെന്നിയോട് കോൺഗ്രസ് ഹൈക്കമാണ്ടിന് താൽപ്പര്യക്കുറവുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും ബെന്നിയുടെ പേരിനെ വെട്ടിയത് കോൺഗ്രസ് ഹൈക്കമാണ്ടാണ്. അതുകൊണ്ട് തന്നെ ചാലക്കുടിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ല. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ ജോസഫ് വാഴയ്ക്കൻ സ്ഥാനാർത്ഥിയാകും. ചാലക്കുടി എ ഗ്രൂപ്പിന് കൊടുക്കുന്നതിനാൽ ഇടുക്കിയിൽ ഐ ഗ്രൂപ്പിന് വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് തൃശൂരും ചാലക്കുടിയും ഇടുക്കിയും പ്രവചനത്തിന് അതീതമാകുന്നത്. പിസി ചാക്കോയ്ക്കും ഈ മൂന്ന് മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്.
കെപിസിസി പ്രസിഡന്റായ സാഹചര്യത്തിൽ മത്സരിക്കാനില്ലെന്ന മുൻതീരുമാനം ഇന്നലത്തെ ചർച്ചയിൽ മുല്ലപ്പള്ളി ആവർത്തിച്ചു. സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായതിനാൽ കെ.സി.വേണുഗോപാലിനു ഹൈക്കമാൻഡ് അനുവാദം ഉണ്ടോയെന്ന വ്യക്തത അദ്ദേഹം സംസ്ഥാന നേതൃത്വത്തിനു നൽകിയിട്ടില്ല. വയനാടിനായി പ്രമുഖ നേതാക്കൾ തന്നെയാണു രംഗത്ത്. കെ.സി വേണുഗോപാൽ അങ്ങോട്ടു മാറാനുള്ള സാധ്യതയും തള്ളാനാവില്ല. കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി കൂടിയശേഷം നാളെ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേർന്നില്ലെങ്കിൽ സ്ഥാനാർത്ഥി പട്ടിക വൈകിയേക്കും. മറ്റെന്നാൾ കോൺഗ്രസ് പ്രവർത്തകസമിതി യോഗം അഹമ്മദാബാദിൽ ചേരുകയാണ്. തുടർന്നു തമിഴ്നാട്ടിലും കേരളത്തിലുമെത്തുന്ന രാഹുൽ 14നു രാത്രിയെ തിരിച്ചെത്തൂ. രാഹുലിന്റെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണു പട്ടികയ്ക്ക് അന്തിമാനുമതി നൽകേണ്ടത്. അതുകൊണ്ട് തന്നെ നാളെ എല്ലാം തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്ന് നടത്തിയ ചർച്ചയിലാണ് സാധ്യത പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായത്.
ഉമ്മൻ ചാണ്ടി മൽസരിക്കാൻ തയാറായാൽ പത്തനംതിട്ടയോ ഇടുക്കിയോ നൽകാനും നീക്കമുണ്ട്. സംഘടന ചുമതല ഉള്ളതിനാൽ മൽസരിക്കാൻ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്. എന്നാൽ ആലപ്പുഴയിൽ ശക്തമായ മൽസരം നടക്കുമെന്നതിനാൽ കെസി വേണുഗോപാൽ തന്നെ രംഗത്തിറങ്ങണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ പരിഗണിക്കുമ്പോൾ ചാലക്കുടിയിൽ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ എന്നിവരുടെ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്. ,തൃശൂരിൽ വി എം സുധീരൻ,ടി എൻ പ്രതാപൻ എന്നിവരെ പരിഗണിക്കുന്നു. പാലക്കാട് - ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനൊപ്പം പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും പട്ടികയിലുണ്ട്. ആലത്തൂരിൽ രമ്യ ഹരിദാസ്, കെഎ തുളസി, സുനിൽ ലാലൂർ എന്നിവരുടെ പേരുകളാണ് ഉൾപ്പെടുത്തിയത് എന്നാണ് സൂചന. കാസർകോഡ് സുബ്ബയ്യ റായ്, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കാണ് സാധ്യത. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ കൂടാതെ ഡീൻ കുര്യാക്കോസ് ,ജോസഫ് വാഴയ്ക്കൻ പട്ടികയിലുണ്ട്. കണ്ണൂരിൽ കെ സുധാകരന്റെ പേരാണ് പരി?ഗണിക്കുന്നത്. വയനാട് സീറ്റിലേക്ക് ഷാനിമോൾ ഉസ്മാനൊപ്പം ടി.സിദ്ധീഖിനേയും പാർട്ടി പരിഗണിക്കുന്നു.
ജനകീയ നേതാക്കൾ മത്സരിച്ചാ്ൽ വിജയം ഉറപ്പെന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഇതോടെ ഉമ്മൻ ചാണ്ടി മത്സരത്തിനിറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. മുന്നിൽ നിന്ന് പ്രചരണം നയിക്കുകയും ചെയ്യും. കെപിസിസി പ്രസിഡന്റായതോടെ മത്സരിക്കാൻ ഇല്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്. എന്നാൽ, വടകരയിൽ മുല്ലപ്പള്ളിക്ക് വീണ്ടും ജയസാദ്ധ്യത പാർട്ടി വിലയിരുത്തുന്നു. പ്രത്യേകിച്ചും ജയരാജൻ മത്സരിക്കാൻ എത്തുന്നതോടെ ശക്തനായ എതിരാളി മുല്ലപ്പള്ളി മാത്രമെന്നും ചർച്ചയായിട്ടുണ്ട്. മറ്റൊരു പരീക്ഷണത്തിന് ശ്രമിക്കേണ്ടെന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്. സീറ്റ് നിലനിറുത്താൻ മുല്ലപ്പള്ളിയെതന്നെ വീണ്ടും രംഗത്തിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്. മുല്ലപ്പള്ളി മത്സരിച്ചാൽ ആർ.എംപി ഉൾപ്പെടെയുള്ളവയുടെ പിന്തുണ ലഭിച്ചേക്കുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്