പികെ ഇനി കേരളത്തിലെ ഡികെ എന്ന് ഒരുകൂട്ടർ; ഇനി കുഞ്ഞാലിക്കുട്ടിയെ കെപിസിസി പ്രസിഡന്റാക്കുമോ എന്ന് ട്രോളി മറ്റൊരു വിഭാഗം; രാജ്യസഭാ സീറ്റിനായി ഒരുവശത്ത് പിടിമുറുക്കി പിജെ കുര്യനും സീറ്റ് വിട്ടുകൊടുക്കണമെന്ന് യുവനിരയും വാദിക്കുന്നതിനിടെ 'മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി'; യുഡിഎഫിനെ ശക്തിപ്പെടുത്താൻ മാണിയെ കൂടെ നിർത്തിയേ തീരൂ എന്ന് വാദിച്ച് മുഖത്ത് തെളിച്ചമില്ലാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും; കേരളത്തിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പൊട്ടിത്തെറിതന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തിൽ രാജ്യസഭാ സീറ്റ് ആർക്കെന്ന തർക്കം കുറച്ചുദിവസമായി തുടരുന്നതിനിടെ പൊടുന്നനെ ആ സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ തീരുമാനിച്ചുവെന്ന വിവരം ഞെട്ടലോടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും ഒരുപക്ഷേ, പല മുൻനിര നേതാക്കളും കേൾക്കുന്നത്. ഒരുവശത്ത് ആ സീറ്റിൽ ഒരുവട്ടംകൂടി നോട്ടമുറപ്പിച്ച് സീനിയർ നേതാവ് പിജെ കുര്യൻ നിൽക്കുമ്പോൾ അതിനെ എതിർത്ത് കോൺഗ്രസിലെ യുവ നേതൃനിരതന്നെ രംഗത്തെത്തി. എന്നാൽ അത്തരത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ ഇപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിലൂടെ യുഡിഎഫിന് ലഭിക്കാവുന്ന രാജ്യസഭാ സീറ്റ് ഇപ്പോൾ യുഡിഎഫിലേക്ക് തിരിച്ചെത്തുന്ന കെഎം മാണിയുടെ കേരളാ കോൺഗ്രസിന് നൽകാൻ ന്യൂഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിൽ തീരുമാനിച്ചിരിക്കുകയാണ്.
ഇതോടെ കേരളത്തിൽ കോൺഗ്രസിനകത്ത് വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായേക്കാമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മുൻ കെപിസിസി പ്രസിഡന്റുകൂടിയായ വി എം സുധീരൻ ഉൾപ്പെടെയുള്ളവർ ഇത്തരമൊരു തീരുമാനത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നിവരാണ് ഒടുവിൽ പത്രസമ്മേളനത്തിലൂടെ ഇക്കാര്യം നേരത്തെ തന്നെ ആലോചനയിൽ ഉണ്ടായിരുന്നു എന്നും മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാനും യുഡിഎഫിനെ ശക്തിപ്പെടുത്താനും ഇത്തരമൊരു തീരുമാനം കൈക്കൊള്ളുകയായിരുന്നു എന്നും പ്രഖ്യാപിക്കുന്നത്. എന്നാൽ ആരുടെ മുഖത്തും തെളിച്ചമില്ലായിരുന്നു. കേരളത്തിൽ ഇത് ആദ്യ കീഴ്വഴക്കമാണ്. രണ്ട് രാജ്യസഭാ സീറ്റിന് അർഹത വരുമ്പോൾ മാത്രമാണ് ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുനൽകാറ്. അല്ലെങ്കിൽ കോൺഗ്രസ് തന്നെ ആ സീറ്റിൽ മത്സരിക്കും.
ഇതാണ് അട്ടിമറിക്കപ്പെട്ടത്. കുഞ്ഞാലിക്കുട്ടിയുടെ ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചില്ല. ഒരുപക്ഷേ, മുതിർന്ന നേതാക്കളൊഴികെ ആരും ഇത് അറിഞ്ഞുമില്ല. കുറച്ചുകാലമായി മാണിയെ തിരികെ യുഡിഎഫിലെത്തിക്കാൻ കുഞ്ഞാലിക്കുട്ടിയെ ആണ് ചുമതലപ്പെടുത്തിയതെന്നാണ് ഇന്ന് ഡൽഹിയിൽ പത്രസമ്മേളനത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞത്. എന്നാൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ മാണിയുടെ കൂറ് ഉറപ്പിക്കാൻ നടത്തിയ നീക്കത്തിൽ ഇത്തരമൊരു രാജ്യസഭാ സീറ്റിന്റെ വിലപേശൽ ഉണ്ടായിരുന്നു എന്ന വിവരം ആരും പങ്കുവയ്ക്കുന്നുമില്ല. കോൺഗ്രസിലെ മറ്റ് നേതാക്കളാരും അറിയാതെ ഇത്തരമൊരു നീക്കം നടത്തുകയും അത് ഹൈക്കമാൻഡിൽ അവതരിപ്പിച്ച് തന്ത്രപരമായി വിജയിപ്പിച്ചെടുക്കുകയും ചെയ്തതിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ വഞ്ചിക്കപ്പെട്ടു എന്ന നിലയിൽ പ്രതികരണങ്ങൾ വന്നുതുടങ്ങി.
ഇതിനകം തന്നെ ശക്തമായ പ്രതിഷേധവുമായി സുധീരൻ രംഗത്തെത്തി. ആത്മഹത്യാപരമായ തീരുമാനമെന്നാണ് സുധീരൻ ഇതിനെ വിശേഷിപ്പിച്ചത്. കോൺഗ്രസ് ഇതിന് കനത്ത വില നൽകേണ്ടിവരുമെന്നും സുധീരൻ പറഞ്ഞുകഴിഞ്ഞു. ഇപ്പോഴത്തെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആറ് യുവ നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. മറ്റു നേതാക്കളുടെ പ്രതികരണങ്ങൾ വന്നിട്ടുമില്ല. ഏതായാലും ഏകപക്ഷീയവും അപ്രതീക്ഷിതവുമായ ഈ തീരുമാനം വലിയ ദോഷമായി കോൺഗ്രസിനെ ബാധിക്കുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇത്തരമൊരു തീരുമാനമെന്നും ഏറെക്കാലമായി മാണിയെ തിരിച്ചുകൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നുമെല്ലാം ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയും എ ഗ്രൂപ്പ് സാരഥി ഉമ്മൻ ചാണ്ടിയും വാദിച്ചാലും അത് കേരളത്തിലെ കോൺഗ്രസുകാരിൽ ഭൂരിപക്ഷംപേർക്കും ദഹിക്കില്ലെന്ന് ഉറപ്പാണ്.
ഗ്രൂപ്പടിസ്ഥാനത്തിൽ ഓരോ സ്ഥാനവും വീതംവയ്ക്കുന്ന സ്ഥിതിക്കെതിരെ വലിയ പ്രതിഷേധം വരുന്നതിനിടെയാണ് ഇക്കുറി ഗ്രൂപ്പിന്റെ പേരിൽ ചർച്ചയ്ക്ക് പോയ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും വരെ അടിപതറുന്ന സ്ഥിതിയിലേക്ക് കുഞ്ഞാലിക്കുട്ടി കാര്യങ്ങളെത്തിച്ചത്. ഇതോടെ കേരളത്തിലെ കോൺഗ്രസിനെ ലീഗിന് തീറെഴുതിക്കൊടുത്തോ എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണങ്ങളും തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ കോൺഗ്രസ് ദുർബലമായെന്ന് വരുത്തി ഇപ്പോഴത്തെ അവസരം മുതലെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും മാണിയുമെന്നാണ് പൊതുവെ വിലയിരുത്തൽ.
ദേശീയ തലത്തിൽ എല്ലാ പ്രാദേശിക കക്ഷികളേയും കൂട്ടുപിടിച്ച് ബിജെപി വിരുദ്ധ മുന്നണിയെന്ന സങ്കൽപത്തിലാണ് രാഹുൽ അടുത്ത പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നത്. ഇതോടെ ഈ മർമ്മത്തിൽ പിടിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടേയും മാണിയുടേയും കളിയെന്ന് വ്യക്തം. കേരളത്തിൽ യുഡിഎഫ് സാധാരണഗതിയിൽ നേടുന്ന ലോക്സഭാ സീറ്റുകളിൽ ഉറച്ച മണ്ഡലങ്ങളിലെല്ലാം ലീഗിന്റേയും കേരളാ കോൺഗ്രസിന്റേയും പിന്തുണ അനിവാര്യവുമാണ്. ഒരു വർഷത്തിനുള്ളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ആരെയും പിണക്കാൻ രാഹുൽ തയ്യാറുമല്ല. ഈ തക്കം നോക്കിയാണ് ലീഗും കേരളാ കോൺഗ്രസും ഇപ്പോൾ രാജ്യസഭാ സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്.
ഗ്രൂപ്പിന്റെ തമ്മിൽത്തല്ലിനിടെ ഇത്തരത്തിലൊരു നീക്കം മുൻനിര കോൺഗ്രസ് നേതാക്കൾ പോലും പ്രതീക്ഷച്ചില്ലെന്ന് ചുരുക്കം. അതേസമയം, ഇതിനെല്ലാം പ്രേരകമായത് കർണാടകത്തിൽ കോൺഗ്രസ് ചെയ്ത വിട്ടുവീഴ്ചയാണ്. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിട്ടുപോലും ഭരണം പിടിക്കാനും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ സംസ്ഥാനത്ത് ഉറപ്പിക്കാനും മൂന്നാംസ്ഥാനക്കാരായ ദേവെഗൗഡയുടെ ദളിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തു. അങ്ങനെ കുമാരസ്വാമിക്ക് മുഖ്യമന്ത്രിയാകാനുമായി. കേരളത്തിലും മുഖ്യമന്ത്രി പദവി ഏറെക്കാലമായി സ്വപ്നം കാണുന്നവരാണ് കെഎം മാണിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ. ഒരുപക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിൽ മാണി യുഡിഎഫിലേക്കോ അല്ലെങ്കിൽ എൽഡിഎഫിലേക്കോ പോകാൻ തയ്യാറാകുമായിരുന്നു എന്ന നിലയിൽ വരെ ഊഹങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ഒരു നീക്കംതന്നെയാണ് ഇന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ സോഷ്യൽ മീഡിയയിലും ഈ നീക്കത്തെപറ്റി ചർച്ചകൾ വന്നുതുടങ്ങി. പികെ ഇനി കേരളത്തിന്റ ഡികെ എന്ന മട്ടിൽ പികെ കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ ഡികെ ആകുമെന്നും കർണാടകത്തിലെ രാഷ്ട്രീയ ചാണക്യൻ ആയി മാറിയ ഡികെ ശിവകുമാറിന്റ റോളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇഷ്ടക്കാരനായി ഇനി കുഞ്ഞാലിക്കുട്ടി ഉണ്ടാകുമെന്നും ഉള്ള നിലയിലാണ് കാര്യങ്ങൾ ചർച്ചയാകുന്നത്. ഇനി കുഞ്ഞാലിക്കുട്ടിയെ കെപിസിസി അധ്യക്ഷൻ വല്ലതും ആക്കുമോ എന്ന നിലയിലും പ്രതികരണങ്ങൾ വന്നുതുടങ്ങി.
ഏതായാലും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായക പ്രകടനം കാഴ്ചവയ്ക്കാൻ കോൺഗ്രസിന് കഴിയാതിരിക്കുകയും അതേസമയം ലീഗും കേരളാ കോൺഗ്രസും ശക്തി തെളിയിക്കുകയും ചെയ്യുന്ന സാഹചര്യം വന്നാൽ അത് സംസ്ഥാനത്തെ കോൺഗ്രസിന്റെ അടിത്തറതന്നെ ഇളക്കിയേക്കും. പിന്നീട് വരുന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ ലീഗിന്റേയും കേരള കോൺഗ്രസിന്റേയും വിലപേശൽ ശക്തി ഇരട്ടിയാവുകയും ചെയ്യും. അതോടെ മുഖ്യമന്ത്രി സ്ഥാനത്തിന് തന്നെ ലീഗോ മാണി കോൺഗ്രസോ അവകാശ വാദം ഉന്നയിച്ചുകൂടെന്നുമില്ല. അതേസമയം, ഇപ്പോഴത്തെ തീരുമാനത്തിൽ കോൺഗ്രസിനകത്ത് വലിയ തമ്മിൽത്തല്ലിലേക്ക് കാര്യങ്ങളെത്തുമെന്ന നിലയിലും വിലയിരുത്തലുകൾ വരുന്നു. ഇപ്പോൾ തന്നെ ഹൈക്കമാൻഡ് തീരുമാനത്തിന് എതിരെ ആറ് യുവ എംഎൽഎമാരും വി എം സുധീരനും ഉൾപ്പെടെ പ്രതിഷേധവുമായി എത്തിയതോടെ കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയൊരു തമ്മിൽത്തല്ലിന്റെ കാലമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്